Connect with us

kerala

കോവിഡ് ബാധിതര്‍ക്ക് ഇ.എസ്.ഐ ആനുകൂല്യം ഉയര്‍ത്തി

ഓരോ ഇ.എസ്.ഐ ആസ്പത്രിയും കിടക്കകളുടെ ആകെ ശേഷിയുടെ കുറഞ്ഞത് 20 ശതമാനം കോവിഡ് ചികില്‍സയ്ക്ക് മാറ്റിവയ്ക്കണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഗുണഭോക്താക്കള്‍ക്ക് റഫറല്‍ കത്ത് ഇല്ലാതെതന്നെ നേരിട്ട് ഇ.എസ്.ഐ അനുബന്ധ ആശുപത്രിയില്‍ അടിയന്തര വൈദ്യസഹായം തേടാം.

Published

on

കോവിഡ് 19 പകര്‍ച്ചവ്യാധി പിടിപെട്ടവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍. ഇ.എസ്.ഐ വരിക്കാര്‍ക്കും കുടുംബത്തിനും കോവിഡ് ചികിത്സ സൗജന്യമാക്കിയതിനു പുറമെ തൊഴില്‍രഹിതരായിട്ടുള്ള വരിക്കാര്‍ക്ക് എബിവികെഐ പദ്ധതി പ്രകാരം വേതനവും ലഭിക്കാനും സൗകര്യമൊരുക്കി. കൂടാതെ ഇ.എസ്.ഐയില്‍ ഇന്‍ഷ്വര്‍ ചെയ്ത വ്യക്തി തൊഴില്‍രഹിതനാണെങ്കില്‍ അടല്‍ ബീമിറ്റ് വ്യക്തി കല്യാണ്‍ യോജന (എബിവികെവൈ) പ്രകാരം വരിക്കാരന് പ്രതിദിന വരുമാനത്തിന്റെ 50 ശതമാനം തൊഴിലില്ലായ്മ വേതനമായും ലഭിക്കും. 91 ദിവസം വരെയാണ് അസുഖ ആനുകൂല്യങ്ങള്‍ ലഭിക്കുക. ഈ കാലയളവില്‍ വരിക്കാര്‍ക്ക് ശരാശരി ദൈനംദിന വേതനത്തിന്റെ 70 ശതമാനം ലഭിക്കുമെന്നും ഇ.എസ്.ഐ വ്യക്തമാക്കി.

ഫാക്ടറിയോ സ്ഥാപനമോ അടച്ചുപൂട്ടിയതോടെ ജോലി നഷ്ടമായ വരിക്കാര്‍ക്ക് 1947ലെ ഐഡി ആക്റ്റ് അനുസരിച്ച് രണ്ട് വര്‍ഷത്തേക്ക് തൊഴിലില്ലായ്മ അലവന്‍സിന് അപേക്ഷിക്കാം. ഇ.എസ്.ഐ ഗുണഭോക്താവ് മരണപ്പെട്ടാല്‍ ശവസംസ്‌കാരച്ചെലവ് ഇനത്തില്‍ 15000 രൂപവരെ നല്‍കും. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇ.എസ്.ഐ ഗുണഭോക്താക്കള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കോവിഡ് ചികിത്സ സൗജന്യമാക്കിയിട്ടുണ്ട്. കോവിഡ് പകര്‍ച്ചവ്യാധി പിടിപെട്ടാല്‍ ഇ.എസ്.ഐയുടെ പ്രത്യേക കോവിഡ് ആസ്പത്രികളില്‍ വരിക്കാര്‍ക്ക് സൗജന്യമായി ചികിത്സ തേടാം. നിലവില്‍ ഇ.എസ്.ഐ നേരിട്ട് നടത്തുന്ന 21 ആസ്പത്രികളും 3676 ഐസൊലേഷന്‍ വാര്‍ഡുകളും 229 ഐസിയും 163 വെന്റിലേറ്റര്‍ കിടക്കകളുമുണ്ട്. ഇഎസ്‌ഐസി പദ്ധതിപ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന 26 കോവിഡ് ആശുപത്രിയില്‍ 2023 കിടക്കകളും ലഭ്യമാണ്.

ഓരോ ഇ.എസ്.ഐ ആസ്പത്രിയും കിടക്കകളുടെ ആകെ ശേഷിയുടെ കുറഞ്ഞത് 20 ശതമാനം കോവിഡ് ചികില്‍സയ്ക്ക് മാറ്റിവയ്ക്കണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഗുണഭോക്താക്കള്‍ക്ക് റഫറല്‍ കത്ത് ഇല്ലാതെതന്നെ നേരിട്ട് ഇ.എസ്.ഐ അനുബന്ധ ആശുപത്രിയില്‍ അടിയന്തര വൈദ്യസഹായം തേടാം. സ്വകാര്യ ആസ്പത്രിയിലാണ് കോവിഡ് ചികിത്സ തേടുന്നതെങ്കില്‍ ചെലവുകളുടെ തുക ക്ലെയിം ചെയ്യാനും അവസരമുണ്ട്. ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വരിക്കാര്‍ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് ക്ലെയിം സമര്‍പ്പിക്കേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്

Published

on

അഖിലഭാരത ഹിന്ദു മഹാസഭ എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമെന്ന് സംഘടന. കഴിഞ്ഞ ദിവസമാണ് എ. വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തിയതെന്ന് അഖിലഭാരത ഹിന്ദു മഹാസഭാ സംസ്ഥാന പ്രസിഡന്റ് ദത്താത്രേയ സായി സ്വരൂപ്നാഥ് മാധ്യമങ്ങളോട് പറഞ്ഞു.

അഖിലഭാരത ഹിന്ദു മഹാസഭാ കഴിഞ്ഞ പാര്‍ലമെന്റ്‌റ് തിരഞ്ഞെടുപ്പിലും 20 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. അത് തന്നെയാണ് ഇപ്പോള്‍ പിന്തുടര്‍ന്ന് വരുന്നതെന്നും ദത്താത്രേയ സായി സ്വരൂപ്നാഥ് പറഞ്ഞു.

 

Continue Reading

kerala

കോഹിനൂരിൽ ദേശീയപാതയിൽ വാഹനാപകടം: പോത്തുകല്ല് സ്വദേശിക്ക് ദാരുണാന്ത്യം

Published

on

തേഞ്ഞിപ്പാലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം കോഹിനൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 32-കാരി മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. നിലമ്പൂർ പോത്തുകല്ല് സ്വദേശി സ്വപ്നയാണ് മരിച്ചത്. ദേശീയപാതാ നിർമ്മാണ കമ്പനിയായ കെ എൻ ആർ സി-യുടെ ലോറിയിൽ ബൈക്കിടിച്ചാണ് അപകടം. ലോറിയുടെ അടിയിൽപെട്ടാണ് യുവതി മരിച്ചതെന്നാണ് വിവരം. തൃശ്ശൂർ- കോഴിക്കോട്- കോഹിനൂർ പാതയിലാണ് അപകടമുണ്ടായത്. യുവതിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading

kerala

പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി; പ്രധാന അധ്യാപകന് സസ്‌പെന്‍ഷന്‍

Published

on

പ്രവേശനോത്സവത്തിൽ പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ മുകേഷ് എം നായരെ പങ്കെടുപ്പിച്ച സംഭവത്തിൽ തിരുവനന്തപുരം ഫോർട്ട് സ്കൂൾ ഹെഡ്മാസ്റ്ററെ സസ്‌പെൻഡ് ചെയ്തു. ഹെഡ്മാസ്റ്റർ പ്രദീപ്കുമാറിനെയാണ് സ്കൂൾ മാനേജ്‌മന്റ് സസ്‌പെൻഡ് ചെയ്തത്. സർക്കാർ നിർദേശത്തെ തുടർന്നായിരുന്നു നടപടി.

പോക്സോ കേസ് പ്രതിയെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചതിൽ ഫോർട്ട് സ്കൂൾ പ്രധാന അധ്യാപകന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സ്കൂൾ മാനേജ്മെന്റിനോട് പ്രധാന അധ്യാപകനെതിരെ നടപടി എടുക്കാൻ ആവശ്യപ്പെടുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

സ്കൂൾ പ്രവേശന ദിവസം ജെ.സി.ഐ എന്ന സന്നദ്ധ സംഘടനയാണ് കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചത്. ഉദ്ഘാടകൻ ആരെന്ന് അവർ തീരുമാനിച്ചു.. തനിക്ക് അറിയില്ലായിരുന്നു എന്നുമാണ് സ്കൾ DDE യോട് പ്രധാനാധ്യാപകൻ വിശദീകരിച്ചത്. എന്നാൽ വിശദീകരണം DDE തള്ളിയിരുന്നു.

അതേസമയം, പോക്‌സോ കേസ് പ്രതിയെന്ന് അറിയാതെയാണ് വ്‌ളോഗര്‍ മുകേഷ് എം നായരെ ചടങ്ങില്‍ പങ്കെടുപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞിരുന്നു. സ്‌കൂളിനും, പ്രധാന അധ്യാപകനുമുണ്ടായ വിഷമത്തില്‍ മാപ്പ് ചോദിക്കുന്നു. പശ്ചാത്തലം പരിശോധിക്കാത്തത് തങ്ങളുടെ ഭാഗത്തുണ്ടായ തെറ്റാണെന്നും ജെ.സി.ഐ. സംഘാടകര്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് നടത്തിയ കത്തില്‍ കൂട്ടിച്ചേർത്തത്.

Continue Reading

Trending