Connect with us

gulf

ഇന്ത്യക്കിടമില്ല; സഊദി 11 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് നീക്കി

റിയാദ് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന അന്താരാഷ്ട്ര യാത്രാവിലക്കില്‍ പതിനൊന്ന് രാജ്യങ്ങളിലേക്കുള്ളത് നീക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന അന്താരാഷ്ട്ര യാത്രാവിലക്കില്‍ പതിനൊന്ന് രാജ്യങ്ങളിലേക്കുള്ളത് നീക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം. യാത്രാവിലക്ക് ഒഴിവാക്കിയ പട്ടികയില്‍ ഇന്ത്യ ഇടം പിടിച്ചിട്ടില്ല . യുഎഇയടക്കമുള്ള 11 രാജ്യങ്ങളിലേക്കാണ് വിലക്ക് നീക്കിയത്. യുഎഇയെ കൂടാതെ ജര്‍മനി, അമേരിക്ക, അയര്‍ലന്റ്, ഇറ്റലി, പോര്‍ച്ചുഗല്‍, യു.കെ, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്റ്, ഫ്രാന്‍സ്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടുളളത് .ഞായറാഴ്ച്ച പുലര്‍ച്ചെ ഒരു മണി മുതല്‍ വിലക്ക് പിന്‍വലിക്കും .കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതിനാലാണ് ഈ രാജ്യങ്ങളെ യാത്രാവിലക്കില്‍ നിന്നൊഴിവാക്കാന്‍ കാരണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ കഴിയണം. എട്ടാം ദിവസം പി സി ആര്‍ ടെസ്റ്റ് എടുത്ത് റിസള്‍ട്ട് നെഗറ്റീവ് ആയാല്‍ മാത്രമേ ഇവര്‍ക്ക് കൊറന്റൈനില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കുകയുള്ളൂ .

നേരത്തെ ഇന്ത്യയടക്കം ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നേരിട്ടുള്ള യാത്രാവിലക്ക് ഉണ്ടായിരുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സഊദിയുടെ കോവിഡ് വ്യാപന ലിസ്റ്റില്‍ പെടാത്ത രാജ്യങ്ങളില്‍ പതിനാല് ദിവസം കഴിഞ്ഞ ശേഷം പി സി ആര്‍ നെഗറ്റീവ് റിപ്പോര്‍ട്ടുമായാണ് സഊദിയിലെത്തിയിരുന്നത് . ഇതോടെ ഇന്ത്യ ഉള്‍പ്പടെ 9 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. യു എ ഇ വഴി നേരത്തെയുണ്ടായിരുന്ന സഊദി യാത്രയും ഇപ്പോള്‍ നടക്കില്ല. ഇന്ത്യയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയതാണ് കാരണം. ദുബായ് വഴി നിരവധി പ്രവാസികള്‍ നേരത്തെ സഊദിയിലേക്കെത്തിയിരുന്നു.
യു എ ഇ വിലക്ക് വന്നതോടെ ഒമാനും ബഹ്‌റൈനുമായിരുന്നു പ്രവാസികളുടെ ആശ്രയം. ഇരുരാജ്യങ്ങളും കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി വിസിറ്റ് വിസക്ക് അനുമതി നിഷേധിച്ചതോടെ സഊദിയിലേക്കുള്ള വഴികളടഞ്ഞു. ട്രാവല്‍ ഏജന്‍സികള്‍ നേപ്പാള്‍ , മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങള്‍ വഴി സഊദിയിലേക്ക് പാക്കേജ് ഏര്‍പെടുത്തിയിരുന്നെങ്കിലും ആ രാജ്യങ്ങളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

ഏതായാലും സഊദിയിലേക്കുള്ള യാത്രക്ക് മറ്റു വഴികള്‍ കണ്ടെത്താനാവാതെ കനത്ത ആശങ്കയിലാണ് പ്രവാസികള്‍. ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വോറന്റൈന്‍ ആരംഭിച്ച സാഹചര്യത്തില്‍ നേരിട്ടുള്ള സര്‍വീസുകള്‍ വഴി ഇന്ത്യക്കാര്‍ക്ക് സഊദിയിലെത്താന്‍ അവസരമൊരുക്കണമെന്നും അതിനായി നയതന്ത്ര തലത്തില്‍ സജീവമായ ഇടപെടല്‍ ഉണ്ടാവണമെന്നുമാണ് പ്രവാസികളുടെ ആവശ്യം. കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റി ഈയാവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി , വിദേശകാര്യമന്ത്രി , സഊദിയിലെ ഇന്ത്യന്‍ അംബാസഡര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു . ലക്ഷകണക്കിന് പ്രവാസികളാണ് നാട്ടില്‍ നിന്ന് സഊദിയിലെത്താന്‍ സാധിക്കാതെ പ്രയാസപ്പെടുന്നത്. യാത്രാവിലക്കില്‍ കുടുങ്ങിയവര്‍ക്ക് അവരുടെ ഇഖാമയും റീ എന്‍ട്രിയും സൗജന്യമായി പുതുക്കി നല്‍കാന്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. മഹാമാരി മൂലമായതിനാല്‍ മിക്ക കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ജീവനക്കാരും തൊഴിലാളികളും ഒരു വര്‍ഷത്തിലധികമായി അവരുടെ സ്വദേശങ്ങളിലാണ്. രാജകാരുണ്യം മൂലം ഇത്തരം കമ്പനികള്‍ക്കും നാട്ടിലുള്ള പ്രവാസികള്‍ക്കും ആശ്വാസമായെങ്കിലും മടങ്ങിവരവിലുള്ള അനിശ്ചിതത്വം തൊഴിലുടമകളെയും തൊഴിലാളികളെയും ഒരുപോലെ ആശങ്കയിലാക്കിയിട്ടുണ്ട് .

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

പ്ലസ് ടു പരീക്ഷയിലും ഗള്‍ഫിലെ കുട്ടികള്‍ മികവ് പുലര്‍ത്തി

568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ അഭിമാന വിജയം നേടിയ ഗള്‍ഫിലെ കുട്ടികള്‍ പ്ലസ്ടു പരീക്ഷയിലും മികവ് പുലര്‍ത്തി. 568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്. ഇതില്‍ 500 പേര്‍ വിജയിച്ചു. 81പേര്‍ ഫുള്‍ എ പ്ലസ് നേടി.

അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ് ടു പരീക്ഷയെഴുതിയത്. എഴുപത് പേര്‍ സയന്‍സ് വിഭാഗത്തിലും 55 പേര്‍ കൊമേഴ്‌സിലുമായി 125 പേരാണ് ഇത്തവണ ഇവിടെ പരീക്ഷയെഴുതിയത്.
പരീക്ഷയെഴുതിയ മുഴുവന്‍ പേരും പാസ്സായി. പരീക്ഷാ തലേന്നാള്‍ അപകടത്തില്‍ പെട്ടതുകൊണ്ട് ഒരുവിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല.

മുപ്പത്തിയെട്ടുപേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. 1200ല്‍ 1196 മാര്‍ക്കുനേടി സയന്‍സ് വിഭാഗത്തില്‍ ലിയ റഫീഖ് യുഎഇയിലെ ഏറ്റവും മികച്ച വിജയം നേടി. ആശിത ഷാജിര്‍ 1195 മാര്‍ക്കോടെ രണ്ടാം സ്ഥാനവും 1194 മാര്‍ക്ക്‌നേടി ഷംന മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കുളില്‍ പരീക്ഷയെഴുതിയ 109 പേരില്‍ 108 പപേരും വിജയിച്ചു. ഇതില്‍ 26 പേര്‍ എല്ലാവിഷയങ്ങൡും എ പ്ലസ് നേടി.

ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ 104 പേര്‍ പരീക്ഷയെഴുതിയെങ്കിലും 68 പേര്‍ക്ക് മാ്ത്രമാണ് വിജയിക്കാനായത്.

ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 74 പേര്‍ പരീക്ഷക്കിരുന്നുവെങ്കിലും 59പേര്‍ക്കാണ് വിജയിക്കാനായത്. റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളില്‍ 62 പേരില്‍ 50 പേര്‍ പാസ്സായി. അല്‍ഐന്‍ നിംസില്‍ 23ല്‍ 19 പേര്‍ വിജയിച്ചു. ഫുജൈറയില്‍ 50 പേര്‍ പരീക്ഷയെഴുതി. 45 പേര്‍ പാസ്സായി.

Continue Reading

gulf

ഉനൈസ: കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി റംസാൻ റിലീഫ് ഫണ്ട് ഉദ്ഘാടനം നടത്തി

പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

Published

on

ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി,സി എച്ച് സെന്ററുകള്‍ക്കുള്ള റംസാൻ റിലീഫ് ഫണ്ട് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

പാണക്കാട് വെച്ച് നടന്ന പരിപാടിയില്‍ സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജംഷീര്‍ മങ്കട കമ്മിറ്റി ഭാരവാഹികള്‍ മറ്റ് ഏരിയ കമ്മിറ്റി ഭാരവാഹികള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു.

Continue Reading

gulf

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ്: ബാബാ സായിദിന്റെ പ്രിയപ്പെട്ട ഹബീബ്‌ ; ചരിത്രത്തിനൊപ്പം നടന്ന കര്‍മ്മകുശലന്‍

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: അന്തരിച്ച ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പ്രിയപ്പെട്ട ഹബീബ്‌  ചരിത്രത്തോടൊപ്പം നടന്ന കര്‍മ്മകുശലനുമായിരുന്നു.

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു. അത് തന്റെ മരണംവരെയും വിശ്വസ്ഥതയോടെ അദ്ദേഹം കൊണ്ടുനടന്നു.

ഭരണതന്ത്രജ്ഞനും സരസനുമായിരുന്നു. എല്ലാവരുമായും സ്‌നേഹവും സൗഹൃദവും പങ്കുവെക്കുന്നതില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യം കാട്ടിയിരുന്നു.
്അബുദാബി ഏക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ചെയര്‍മാന്‍, സുപ്രിം പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

1942ല്‍ അല്‍ഐനിലാണ് ജനനം. 2024 മെയ് 1ന് ഈ ലോകത്തോട് വിട പറയുന്നതുവരെ സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. നിരവധി ഇന്ത്യക്കാരുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

Continue Reading

Trending