Connect with us

kerala

കേന്ദ്ര സര്‍ക്കാര്‍ വ്യാപകമായി ഫോണ്‍ ചോര്‍ത്തി

Published

on

ഇസ്രാഈലി കമ്പനിയുടെ ചാര സോഫ്ഫ്റ്റ് വെയറായ പെഗാസസ് ഇന്ത്യയില്‍ നിന്നുള്ള മൂന്ന് പ്രതിപക്ഷ നേതാക്കളുടെയും 40 പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടെയും രണ്ട് കേന്ദ്ര മന്ത്രിമാരുടെയും ഫോണുകള്‍ ഹാക്ക് ചെയ്ത് ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യാ ടുഡേ, നെറ്റ്‌വര്‍ക്ക് 18, ദി ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങിയ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഫോണുകളാണ് ഇത്തരത്തില്‍ ചോര്‍ത്തിയതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. ദി വയര്‍ ഡിപ്ലോമാറ്റിക് എഡിറ്റര്‍, രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരും ഇതിലുണ്ട്.

 

ഇന്ന് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കാനാരിക്കെ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
അമിത് ഷായുടെ മകന്‍ ജയ് ഷായുടെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത രോഹിണി സിങും പട്ടികയിലുണ്ട്. റഫാലിനെ കുറിച്ച് അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തിയിരുന്ന മുന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ജേണലിസ്റ്റ് സുശാന്ത് സിങിനെ 2018 മധ്യം വരെ പെഗാസസ് നിരീക്ഷിച്ചിരുന്നതായാണ് കണ്ടെത്തല്‍. ഹിന്ദുസ്ഥാന്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ശിഷിര്‍ ഗുപ്ത, മുന്‍ ബ്യൂറോ ചീഫ് പ്രശാന്ത് ഝാ, കോണ്‍ഗ്രസ് വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന ഔറംഗസീബ് നഖ്ഷബന്ദി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്തകള്‍ ചെയ്യുന്ന റിതിക ചോപ്ര, കശ്മീര്‍ വാര്‍ത്തകള്‍ ചെയ്യുന്ന മുസമ്മില്‍ ജമീല്‍, ഇന്ത്യന്‍ എക്‌സ്പ്രസ് പ്രതിരോധ റിപ്പോര്‍ട്ടര്‍ സന്ദീപ് ഉണ്ണിത്താന്‍, ഇന്ത്യാടുഡേ സുരക്ഷാ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ചെയ്യുന്ന മനോജ് ഝാ, ആഭ്യന്തര മന്ത്രാലയ വാര്‍ത്ത കവര്‍ ചെയ്യുന്ന ടിവി 18 റിപ്പോര്‍ട്ടര്‍ മനോജ് ഗുപ്ത, ദി ഹിന്ദു റിപ്പോര്‍ട്ടര്‍ വിജായിത സിങ്, ദിവയര്‍ സ്ഥാപക എഡിറ്റര്‍ സിദ്ദാര്‍ത്ഥ വരദ രാജന്‍, എം.കെ വേണു, ദേവിരൂപ മിത്ര തുടങ്ങിയവരും പെഗാസസ് നിരീക്ഷിച്ചവരുടെ പട്ടികയിലുണ്ട്.

 

2018-19ല്‍ മുഖ്യധാരയിലുണ്ടായിരുന്ന ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തന രംഗത്തില്ലാത്തവരും പെഗാസസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും പുറത്തു വന്ന രേഖകള്‍ വ്യക്തമാക്കുന്നു. രാജ്യ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകള്‍ ചോര്‍ത്തുന്നത്. ഇതിനു പിന്നില്‍ ആരാണെന്നതാണ് ഇനി അറിയാനിരിക്കുന്നത്. ഒരു ഭരണ ഘടനാ സ്ഥാപനത്തേയും പെഗാസസ് ലക്ഷ്യമിട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെ കുറിച്ച് സര്‍ക്കാര്‍ സത്യവസ്ഥ പുറത്തു വിടണമെന്ന് ഇതിനോടകം തന്നെ മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഊട്ടി, കൊടൈക്കനാൽ ഇ- പാസ്: വെബ്സൈറ്റ് വിവരങ്ങളായി

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ- പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ- പാസിന് അപേക്ഷിക്കാം.

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴു മുതൽ ജൂൺ 30 വരെയാണ് ഇ- പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന്‌ വരുന്നവർക്ക് ഇ- പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതൽ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുൻനിർത്തിയാണ് നടപടി.

Continue Reading

kerala

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

112-ാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

Published

on

എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. കേസില്‍ അന്തിമ വാദത്തിനായി ബുധനാഴ്ചത്തേക്ക് സുപ്രീംകോടതി ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.

112-ാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞയാഴ്ച രണ്ടു തവണ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ലാവലിന്‍ കേസ് പരിഗണിച്ചിരുന്നില്ല. ഹര്‍ജികളില്‍ അന്തിമവാദത്തിലേക്ക് കടക്കുമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.
കേസിൽ പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നൽകിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാണ് സുപ്രീംകോടതിയുടെ പരി​ഗണനയിലുള്ളത്.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

Continue Reading

kerala

സംസ്ഥാനത്ത് ചൂട് കൂടുന്നു, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത.

Published

on

സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. മറ്റന്നാള്‍ വരെ 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത. പാലക്കാട്, കൊല്ലം,ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ആണ് മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും കൊല്ലം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെ ഉയരാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാള്‍ 2 – 4°C കൂടുതല്‍ താപനിലയാണിത്.

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇന്നലെ അത് പിന്‍വലിക്കുകയും ചെയ്തു. പാലക്കാട്, കോഴിക്കോട് ജില്ലകളിലായിരുന്നു ഉഷ്ണതരംഗ മുന്നറിയിപ്പ്.

Continue Reading

Trending