Connect with us

News

മറക്കരുത് നാടേ, ഈ മുഖം : അധികമാര്‍ക്കും ഓര്‍മയുണ്ടാവില്ല ഈ മുഖം

Published

on

ഒരു നാടന്‍. എന്നാല്‍ ജപ്പാന്‍ ആസ്ഥാനമായ ടോക്കിയോവില്‍ മൂന്ന് നാളിന് ശേഷം ഒളിംപിക്‌സ് മഹാമാമാങ്കം ആരംഭിക്കുമ്പോള്‍ ഈ മനുഷ്യനെ നമ്മള്‍ ഓര്‍ക്കണം. ഇത് ഷംഷേര്‍ഖാന്‍.. ആന്ധ്രയിലെ ഗുണ്ടുര്‍ ജില്ലയിലെ കൈതപാലെ ഗ്രാമത്തിലെ ഒരു പാവം കര്‍ഷക കുടുംബത്തിലെ അംഗം. ചെറിയ പ്രായം മുതല്‍ നന്നായി നീന്തുമായിരുന്നു ഷംഷേര്‍. അങ്ങനെ നീന്തല്‍ പ്രിയനായി മാറി. 1956 ലെ മെല്‍ബണ്‍ ഒളിംപിക്‌സ് ആര് മറന്നാലും ഇന്ത്യ മറക്കില്ല. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം സെമി ഫൈനല്‍ കളിച്ച ഒളിംപിക്‌സ്. നമ്മുടെ സ്വന്തം ഒളിംപ്യന്‍ റഹ് മാന്‍ക്കയുടെ ഒളിംപിക്‌സ്. ആ ഒളിംപിക്‌സ് നീന്തല്‍ കുളത്തില്‍ ഷംഷേറുമുണ്ടായിരുന്നു എന്ന് എത്ര പേര്‍ക്കറിയാം.

നീന്തലിന് യോഗ്യത നേടിയ രാജ്യത്തെ ആദ്യ താരം. 200 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈ ഇനത്തില്‍ പുത്തന്‍ ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കിയാണ് ഷംഷേര്‍ ഒളിംപിക് യോഗ്യത കരസ്ഥമാക്കിയത്. 1955 ലെ ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ നിരവധി റെക്കോര്‍ഡുകള്‍ കൊച്ചുതാരം സ്വന്തം പേരിലാക്കി. അങ്ങനെയാണ് ഒളിംപിക്‌സ് ടിക്കറ്റ് അദ്ദേഹം സ്വന്തമാക്കിയത്. പക്ഷേ കാര്യമായി പരിശീലകരില്ലാതെ, നീന്തല്‍ കുളത്തിലെ പുത്തന്‍ സാങ്കേതിക വിദ്യയറിയാതെ ഷംഷേര്‍ റെഡിയായി.

 

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനെ സമീപിച്ചപ്പോള്‍ പതിവ് സമീപനം തന്നെ. നീന്തല്‍ കുളത്തില്‍ യൂറോപ്യക്കര്‍ക്കെതിരെ മല്‍സരിക്കാന്‍ പോയിട്ട് എന്ത് കാര്യം എന്ന ചോദ്യം… പങ്കെടുക്കണം എന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ മെല്‍ബണിലേക്കുള്ള യാത്രാ ടിക്കറ്റ് വഹിക്കാം. മറ്റ് ചെലവുകളെല്ലാം താന്‍ തന്നെ വഹിക്കണമെന്ന നിര്‍ദ്ദേശവും. ഇന്ത്യന്‍ സൈന്യത്തില്‍ ചെറിയ ജോലി ഉണ്ടായിരുന്ന ഷംഷേറിന്റെ പ്രതിമാസ ശബളം 56 രൂപയായിരുന്നു. ഇതില്‍ നിന്ന് വേണം അദ്ദേഹം മെല്‍ബണിലെ ചെലവ് വഹിക്കാന്‍. എത്ര പറഞ്ഞിട്ടും അധികാരികല്‍ വഴങ്ങിയില്ല. അവസാനം 300 രൂപ ലോണ്‍ എടുത്താണ് ഷംഷേര്‍ ഓസീസ് നഗരത്തിലേക്ക് വിമാനം കയറിയത്. ഒളിംപിക്‌സ് നീന്തല്‍ കുളത്തില്‍ എല്ലാവരെയും അല്‍ഭുതപ്പെടുത്തി പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈ ഇനത്തില്‍ മൂന്ന് മിനുട്ട് 6.3 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് അദ്ദേഹം അടുത്ത റൗണ്ടിലെത്തി. നീന്തല്‍ കുളത്തിന് പുറത്ത് അദ്ദേഹത്തിന് വേണ്ടി കൈയ്യടിക്കാന്‍ ഒരാള്‍ പോലുമുണ്ടായിരുന്നില്ല. രണ്ടാം റൗണ്ടിനപ്പുറം അദ്ദേഹത്തിന് പോവാനായില്ല എന്നത് സത്യം. എങ്കിലും ഇപ്പോഴും ഒളിംപിക്‌സ് ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ നീന്തല്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം ഇത് തന്നെ. 24 വര്‍ഷം അദ്ദേഹം സൈന്യത്തിലുണ്ടായിരുന്നു.

 

1962 ല്‍ ചൈനക്കെതിരായ യുദ്ധത്തിലും 1971 ല്‍ ബംഗ്ലാദേശ് യുദ്ധത്തിലും അദ്ദേഹമുണ്ടായിരുന്നു. സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷവും ഷംഷേറിനെ ആരും തിരിഞ്ഞ് നോക്കിയില്ല. 2017 ല്‍ അദ്ദേഹം മരിക്കുമ്പോള്‍ പോലും ദാരിദ്ര്യം ആ കുടുംബത്തെ വേട്ടയാടിയിരുന്നു. കുട്ടിക്കാലം മുതല്‍ രാജ്യത്തെ സേവിച്ച താരത്തിന് മരണത്തിലും നീതി സമ്മാനിക്കാന്‍ ആര്‍ക്കുമായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം തന്നെ പറയുന്നു. ഒരു മരണാന്തര ബഹുമതിയും ഷംഷേറിനെ തേടിയെത്തിയില്ല. മരണത്തില്‍ ഒരു ഔഗ്യോദിക ബഹുമതി പോലും കിട്ടിയില്ല. 1990 ലെ കൊടുംങ്കാറ്റില്‍ അദ്ദേഹത്തിന്റെ ചെറിയ വീട് തകര്‍ന്നു. സമ്പാദ്യമെല്ലാം നഷ്ടമായി. എന്നിട്ട് പോലും ആരും തിരിഞ്ഞ് നോക്കിയില്ല. ആരുടെയും കാലു പിടിക്കാന്‍ അദ്ദേഹം പോയതുമില്ലെന്ന് മകന്റെ ഭാര്യ റിസ്‌വാന പറയുന്നു. ഒരു തരത്തിലുമുള്ള ബഹുമതി അദ്ദേഹത്തിന് ജീവിതത്തിലും മരണാനന്തരവും ലഭിച്ചില്ലെന്നും അവര്‍ പറയുമ്പോള്‍ നമ്മുടെ ഒളിംപിക്‌സ് ചരിത്രത്തില ഈ കണ്ണീര്‍ക്കഥ അധികമാര്‍ക്കുമറിയില്ല. എല്ലാ ഒളിംപിക്‌സ് വേളയിലും അധികാരികള്‍ വാചാലരാവും. ഇന്ത്യ ഗംഭീരമാവുമെന്ന് പറയും. ഇത്തവണ ടോക്കിയോവിലേക്ക് 228 പേരാണ് പോവുന്നത്. അതില്‍ താരങ്ങള്‍ കേവലം 119. ബാക്കിയെല്ലാം അനുഗമിക്കുന്നവര്‍. ഇവര്‍ക്കെല്ലാം ചെലവ് സര്‍ക്കാര്‍ വക. പാവം ഷംഷേര്‍ഖാന്‍- സര്‍ക്കാര്‍ അദ്ദേഹത്തിന് നല്‍കിയത് കേവലം ഒരു മെല്‍ബണ്‍ വിമാന ടിക്കറ്റ്.

പോക്കറ്റില്‍ നിന്നും ഭക്ഷണത്തിനും നിത്യവൃത്തിക്കുമുള്ള ചെലവ്. 300 രൂപ ലോണ്‍ എടുത്ത് ഒളിംപിക്‌സിന് പോയ ഒരു ഇന്ത്യന്‍ താരത്തിന്റെ കഥ ഇവിടെ അവസാനിക്കുമ്പോള്‍ പതിവ് പോലെ പ്രതീക്ഷിക്കാം-ടോക്കിയോവില്‍ നിന്നും കനകം വരുമെന്ന്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നടുറോഡിലെ മേയര്‍- കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കം; ഡ്യൂട്ടിക്ക് കയറേണ്ടെന്ന് ഡ്രൈവര്‍ക്ക് നിര്‍ദേശം

അതേ സമയം മേയര്‍ക്കെതിരായ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല.

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവുമായുളള തര്‍ക്കത്തില്‍ ഡ്യൂട്ടിക്ക് കയറേണ്ടെന്ന് ഡ്രൈവര്‍ക്ക് നിര്‍ദേശം. ഡിടിഒക്ക് മുമ്പാകെ ഹാജരായി വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടു. മേയര്‍ നല്‍കിയ പരാതിയില്‍ മൊഴിയെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

അതേ സമയം മേയര്‍ക്കെതിരായ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല. ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചില്ലെന്നാണ് പൊലീസ് വീശദീകരണം. കൂടുതല്‍ തെളിവുകള്‍ പരിശോധിച്ച ശേഷം മാത്രം നടപടിയെന്നും പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി തിരുവനന്തപുരത്ത് പാളയത്തുവെച്ചായിരുന്നു സംഭവം. മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു മേയറും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വാക്‌പോരുണ്ടായത്. മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്നാണ് തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു ആരോപിച്ചത്.

മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എംഎല്‍എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു പറഞ്ഞു.

 

Continue Reading

crime

ചെന്നൈയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ കവര്‍ന്നു

ചെെന്നെയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ സ്വര്‍ണം കവര്‍ന്നു

Published

on

ചെന്നൈ:മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ സ്വര്‍ണം കവര്‍ന്നു.ഡോക്ട്‌റായ ശിവന്‍ നായറും ഭാര്യ പ്രസന്നകുമാരിയുമാണ് മോഷ്ടാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.രോഗികളെന്ന വ്യാജേന വീട്ടില്‍ പ്രവേശിച്ച ശേഷമാണ് മോഷ്ടാക്കള്‍ ആക്രമണം നടത്തിയത്.വീട്ടില്‍ നിന്ന് അസാധാരണ ബഹളം കേട്ടതിനെ തുടര്‍ന്ന് അയല്‍ക്കാരാണ് പൊലീസില്‍ അറിയിച്ചത്.

പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും ഇരുവരെയും ആക്രമിച്ച് സ്വര്‍ണവുമായി മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചു.

 

Continue Reading

india

എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനെതിരെ ലൈംഗികാതിക്രമത്തിന് കേസ്; എം.പി നാടുവിട്ടതായി റിപ്പോര്‍ട്ട്

2019 മുതല്‍ 2022 വരെ പല തവണയായി പ്രജ്വല്‍ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയിലാണ് കേസ്

Published

on

ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എം.പിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ്. 2019 മുതല്‍ 2022 വരെ പല തവണയായി പ്രജ്വല്‍ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയിലാണ് കേസ്. ഹൊലനരാസിപൂര്‍ പൊലീസാണ് പ്രജ്വലിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രജ്വലിന്റേതെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ അശ്ലീല വീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി രംഗത്തെത്താന്‍ സാധ്യതയുണെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍ വീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെ പ്രജ്വല്‍ ജര്‍മനിയിലേക്ക് നാടുകടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഈ റിപ്പോര്‍ട്ടുകളില്‍ ജെ.ഡി.എസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വല്‍.

പരാതിയില്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് എം.പിയുടെ പേരില്‍ പ്രചരിച്ച വീഡിയോകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക സംഘത്തെ നിയമിക്കുകയും ചെയ്തു.

വോട്ടെടുപ്പ് നടന്ന അടുത്ത ദിവസമാണ് മുഖ്യമന്ത്രി പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ അതിന് മുന്‍പേ പ്രജ്വല്‍ രാജ്യം വിട്ടിരുന്നു. സിറ്റിങ് എം.പി ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Continue Reading

Trending