Connect with us

Video Stories

ജൈവ പച്ചക്കറി പദ്ധതിയുമായി വിദ്യാര്‍ഥികള്‍; എം.എസ്.എഫ് സമൃദ്ധി-2017 ന് തുടക്കം

Published

on

കോഴിക്കോട്: ജൈവപച്ചക്കറി കൃഷിത്തോട്ടം നിര്‍മ്മിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ച് എം.എസ്.എഫിന്റെ സമൃദ്ധി-2017 ജൈവ പച്ചക്കറി കൃഷി പദ്ധതി. പച്ചക്കറി കൃഷിത്തോട്ട മത്സരം സംഘടിപ്പിച്ചുകൊണ്ടാണ് എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ മാതൃക കാണിച്ചുകൊടുക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പെരുമണ്ണ പഞ്ചായത്തിലെ പുത്തൂര്‍മഠത്ത് വച്ച് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തുടക്കം കുറിച്ചു. സംസ്ഥാന സെക്രട്ടറി പി.ജി മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് എ.പി അബ്ദുസമദ് അധ്യക്ഷത വഹിച്ചു.

പുതിയ തലമുറയില്‍ നിന്നും അന്യം നിന്നു പോകുന്ന കാര്‍ഷിക സംസ്‌കാരത്തെയും പാരമ്പര്യത്തെയും തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് എം.എസ്.എഫ് ഈ പദ്ധതിയുമായി രംഗത്തിറങ്ങിയത്. ആരോഗ്യമുള്ള മനസ്സിന് ആരോഗ്യമുള്ള ശരീരം എന്ന പ്രമേയത്തില്‍ നടത്തുന്ന സമൃദ്ധി 2017 ജില്ലയിലെ പഞ്ചായത്ത്/മുനിസിപ്പാലിറ്റികള്‍ തമ്മിലുള്ള മത്സരമായിട്ടാണ് നടത്തുന്നത്. ജില്ലാ കമ്മിറ്റി നല്‍കുന്ന അഞ്ച് ഇനം വിത്തുകള്‍ ഉപയോഗിച്ച് രണ്ട് സെന്റ് സ്ഥലത്താണ് കൃഷി ചെയ്യുക. കൃഷിയുടെ പുരോഗതി വിലയിരുത്താന്‍ മണ്ഡലം തലങ്ങളില്‍ മോണിറ്ററിംഗ് സമിതിയുണ്ടായിരിക്കും.

മേഖലാ തലത്തില്‍ ഏറ്റവും മികച്ച രീതിയില്‍ കൃഷി ചെയ്യുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റി കമ്മിറ്റികള്‍ക്കും ജില്ലയിലെ മികച്ച പഞ്ചായത്ത്/മുനിസിപ്പാലിറ്റി കമ്മിറ്റിക്കും പ്രത്യേകം പ്രോത്സാഹനം നല്‍കും. വിളവെടുപ്പിന് ശേഷം പച്ചക്കറികള്‍ കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോം, വടകര തണല്‍ അഗതി മന്ദിരം, കൊയിലാണ്ടി കാപ്പാട് യതീംഖാന, മുക്കം കോളനി തുടങ്ങിയ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യും.

സമൃദ്ധി-2017 ഉദ്ഘാടന ചടങ്ങില്‍ എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി നിഷാദ് കെ സലീം, മണ്ഡലം ലീഗ് സെക്രട്ടറി എം.പി മജീദ്, പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് കെ അഹമ്മദ്, കെ.ടി റഊഫ്, ലത്തീഫ് തുറയൂര്‍, അഫ്‌നാസ് ചോറോട്, കെ.വി തന്‍വീര്‍, സാബിത്ത് മായനാട്, ശുഹൈബ് മുഖദാര്‍, കെ.ടി ജാസിം, കെ.സി ശിഹാബ്, ഷമീര്‍ പാഴൂര്‍, കെ ഷമീര്‍, അബ്ദുല്‍ ഖാദര് ജീലാനി, ഷബ്‌നാസ് പൂനൂര്‍, സമല്‍മാന്‍, സി നൗഷാദ്, വി.പി അസൈനാര്‍, പി.ടി.എ സലാം, എം.പി ഷാഹുല്‍ ഹമീദ്, എന്‍.ടി.എ നിസാര്‍, മുനീര്‍, ദാനിഷ്, മുഹമ്മദ്, ഇര്‍ഫാന്‍, പി.എം കോയ, വിച്ചാലി, കെ.ടി ബാലന്‍, വി.പി ബാലകൃഷ്ണന്‍, ബീന കോട്ടായി, ഷരീഫ, എം. സമീറ സംസാരിച്ചു.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending