Connect with us

kerala

കേരളീയരുടെ മദ്യാസക്തി ചൂഷണം ചെയ്യുന്ന സര്‍ക്കാര്‍

നാടുനീളെ മദ്യം സുലഭമായി ഒഴുക്കാനുള്ള ശ്രമത്തിലാണ് ഇടതു സര്‍ക്കാര്‍

Published

on

മുഹ്‌സിന്‍ ടി.പി.എം പകര

കേരളത്തെ മദ്യ മുക്തമാക്കാന്‍ പ്രതിജ്ഞാബദ്ധരാണ് എല്‍.ഡി.എഫ് മുന്നണിയെന്നായിരുന്നു ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് എല്‍.ഡി.എഫിന്റെ പ്രചാരണം. മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും കുറയ്ക്കുമെന്നും മദ്യവര്‍ജ്ജനം പ്രോത്സാഹിപ്പിക്കുമെന്നും പ്രകടനപത്രികയിലടക്കം വാഗ്ദാനം നല്‍കിയാണ് എല്‍.ഡി.എഫ് 2016 ല്‍ അധികാരത്തില്‍ വരുന്നത്. 2021 ലെ പ്രകടന പത്രികയില്‍ മദ്യവര്‍ജ്ജനം പ്രോത്സാഹിപ്പിക്കുമെന്ന് അടിവരയിട്ട് സൂചിപ്പിക്കുകയും ചെയ്താണ് വീണ്ടും ഇടതുമുന്നണി അധികാരത്തില്‍ എത്തുന്നത്.

എന്നാലിപ്പോള്‍ നാടുനീളെ മദ്യം സുലഭമായി ഒഴുക്കാനുള്ള ശ്രമത്തിലാണ് ഇടതു സര്‍ക്കാര്‍. ഒടുവില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റുകളില്‍ വരെ മദ്യമൊഴുക്കാനുള്ള നീക്കം ആരംഭിച്ചുകഴിഞ്ഞു. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യമൊരുക്കണമെന്ന കേരള ഹൈക്കോടതി വിധിയുടെ ചുവടുപിടിച്ച് കെ.എസ്.ആര്‍.ടി.സി മുന്നോട്ട്‌വെച്ച നിര്‍ദ്ദേശമാണ് തങ്ങളുടെ കെട്ടിടങ്ങള്‍ ബീവറേജസ് കോര്‍പറേഷന്റെ ഔട്‌ലെറ്റുകള്‍ക്കായി നല്‍കാമെന്നത്. ടിക്കറ്റിതര വരുമാന മാര്‍ഗങ്ങളെക്കുറിച്ച് കെ.എസ്. ആര്‍.ടി.സി സജീവമായി ആലോചിച്ചതിന്റെ ഫലമാണ് ഇത്തരത്തിലുള്ള തീരുമാനത്തില്‍ കലാശിച്ചത്. ഗതാഗത മന്ത്രിയുടെ പ്രസ്താവന വന്നയുടനെ കെ.എസ്.ആര്‍.ടി.സി കെട്ടിടങ്ങളില്‍ സാധ്യതാപഠനങ്ങള്‍ ബീവറേജസ് കോര്‍പറേഷന്‍ തുടങ്ങിക്കഴിഞ്ഞു.

കേരളം ഉപഭോക്തൃ സംസ്ഥാനമാണ്. മറ്റ് ഉത്പന്നങ്ങള്‍ പോലെ മദ്യത്തേയും കേരളം ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പരമാവധി പാലിച്ച് നടത്തിയ ഈ വര്‍ഷത്തെ ഓണാവധിക്ക് കേരളം കുടിച്ചു തീര്‍ത്തത് 750 കോടി രൂപയുടെ വിദേശ മദ്യമാണ്. ഉത്രാട ദിനത്തില്‍ മാത്രം 85 കോടിയുടെ വിദേശ മദ്യം വിറ്റെന്ന് ബെവ്‌കോ പറയുന്നു. വിറ്റ മദ്യത്തിന്റെ 70 ശതമാനവും ബെവ്‌കോ ഔട്‌ലെറ്റുകള്‍ വഴിയും 30 ശതമാനം സംസ്ഥാനത്തെ ബാറുകള്‍ വഴിയുമാണ്. ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് കോവിഡ് നിയന്ത്രണങ്ങള്‍ കേരളീയരുടെ മദ്യാസക്തിയെ ശമിപ്പിക്കാന്‍ പര്യാപ്തമായില്ലെന്നാണ്. മദ്യം വാങ്ങുന്നവര്‍ നേരിട്ട് സര്‍ക്കാറിന്റെ ഖജനാവ് നിറക്കുന്നതിനാല്‍ സാധാരണ ജനങ്ങളെ അലട്ടുന്ന നിയന്ത്രണങ്ങള്‍ ബീവറേജസിന് മുന്നില്‍ ക്യൂ നില്‍ക്കുന്നവരെ അലട്ടിയിരുന്നില്ല. കോടതിയും മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കാത്തതിന് സര്‍ക്കാറിനെ ശാസിച്ചത് മദ്യം വാങ്ങാനെത്തുന്നവരില്‍ വീരപരിവേശം തീര്‍ത്തിട്ടുണ്ടാവുമെന്ന് വില്‍പ്പനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

രാജ്യത്തെ ജനസഖ്യയുടെ നാല് ശതമാനം ജനങ്ങളാണ് കേരളത്തിലുള്ളത്. പക്ഷേ മദ്യ ഉപയോഗത്തിന്റെ 16 ശതമാനത്തിലധികവും കേരളത്തിന്റെ സംഭാവനയാണ്. 300 ആളുകളില്‍ ഒരാള്‍ എന്നത് 20 ല്‍ ഒരാള്‍ എന്നായിരിക്കുന്നു കേരളത്തിലെ അനുപാതം. ലഹരി വര്‍ജ്ജനത്തിന് വൈരുദ്ധ്യാധിഷ്ഠിത സമീപനമാണെങ്കിലും വര്‍ഷം പ്രതി 65 കോടിയിലധികം രൂപ ലഹരി വിരുദ്ധ ബോധവത്കരണം സംഘടിപ്പിക്കാന്‍ വിമുക്തി മിഷന്‍ വഴി സര്‍ക്കാര്‍ ചിലവിടുന്നു. മതയുവജന സംഘടനകളും ലഹരി വിരുദ്ധ സംഘടനകളും ആവശ്യത്തിലധികം ബോധവത്കരണം നടത്തുന്ന കേരളത്തില്‍ ആളോഹരി മദ്യപാനം 8.3 ലിറ്ററാണ്. ദേശീയ ശരാശരി 3.5 ലിറ്ററാണെന്നോര്‍ക്കണം. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വിദേശ മദ്യത്തിന്റെ 16 ശതമാനവും കുടിച്ചുതീര്‍ക്കുന്നത് രാജ്യത്തെ ജനസംഖ്യയില്‍ നാല് ശതമാനം മാത്രം വരുന്ന കേരളീയരാണ്.

മദ്യപാന ജന്യ അസുഖങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്ന ഹതഭാഗ്യര്‍ ചിലവഴിക്കുന്നത് കോടികളാണ്. കാന്‍സറും ലിവര്‍ സിറോസിസുമടക്കമുള്ള മാരക രോഗങ്ങള്‍ക്ക് അടിപ്പെട്ട് മരണമടയുന്നവരുടെ എണ്ണവും വര്‍ധിച്ച്‌വരുന്നു. കുടുംബ ശൈഥില്യങ്ങള്‍ സാമൂഹ്യ വിഷയമായി പരിണമിക്കുന്നു. മനുഷ്യ വിഭവ ശേഷിയെ ഫലപ്രദമായി ഉപയോഗിക്കാനാവുന്നില്ല. മദ്യപിച്ച് വാഹനമോടിച്ച് നിരത്തില്‍ പൊഴിയുന്ന ജീവനുകളും നഷ്ടങ്ങളെണ്ണുമ്പോള്‍ കണക്കില്‍ ഉള്‍പ്പെടുത്തണം. ഭാവി തലമുറയില്‍ മദ്യവും മദ്യേതര ലഹരിയും വലിയ സ്വാധീനമാവുന്നതും കാണാതിരിക്കാനാവില്ല. അതിവേഗം ഖജനാവിലേക്കൊഴുകുന്ന സമ്പത്തല്ല മനുഷ്യ വിഭവശേഷിയെങ്കിലും സുസ്ഥിര വികസനത്തിന്റെ അപദാനങ്ങള്‍ ആലപിക്കുമ്പോള്‍ ആവശ്യമായ പ്രധാന ഘടകമാണ്. മദ്യത്തില്‍നിന്ന് ലഭിക്കുന്ന വരുമാനത്തേക്കാള്‍ കോടികളായിരിക്കും യഥാര്‍ത്ഥ നഷ്ടം. മദ്യ നിരോധനം വഴിയുണ്ടാകുന്ന വരുമാന നഷ്ടം ഇഛാശക്തിയുള്ള സര്‍ക്കാറിന് നികത്താന്‍ സാധിക്കും. പക്ഷേ മദ്യപാനമൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ അപരിഹാര്യമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.

മദ്യാസക്തിയെ സര്‍ക്കാര്‍ ചൂഷണം ചെയ്യുന്നു എന്ന് വേണം നിരീക്ഷിക്കാന്‍. മദ്യവര്‍ജ്ജനം നയമായി സ്വീകരിച്ച സര്‍ക്കാര്‍ സ്വീകരിക്കാന്‍ പാടില്ലാത്ത നിലപാടുകളുമായാണ് മുന്നോട്ട്‌പോകുന്നത്. മദ്യം ബലഹീനതയായിമാറിയവരെ സമയവും സാഹചര്യവും നോക്കാതെ ചൂഷണംചെയ്യുന്ന സര്‍ക്കാറിന് മനസ്സാക്ഷി നഷ്ടപ്പെട്ടിരിക്കുന്നു. മദ്യ നിയന്ത്രണത്തിനും ലഭ്യത കുറക്കുന്നതിനും ചെറുവിരല്‍ പോലും അനക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാറിന് സാധിക്കുന്നില്ല. ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ മദ്യ ശാലകള്‍ പാടില്ലെന്ന സുപ്രീം കോടതി വിധിയുടെ താല്‍പര്യങ്ങളെ പോലും അട്ടിമറിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സ്ത്രീകളും കുട്ടികളും വിദ്യാര്‍ത്ഥികാലും ആശ്രയിക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ പരിസരം സാമൂഹ്യദ്രോഹികളുടെ താവളമാകുമെന്നതില്‍ സംശയമില്ല. നമ്മുടെ സാമൂഹ്യ തിന്മകളുടെ കണക്കുകളെടുക്കുമ്പോള്‍ മദ്യത്തിന്റെ സംഭാവന 80 ശതമാനത്തിലധികമാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരില്‍ 95 ശതമാനവും മദ്യം സേവിക്കുന്നവരാണ്. ഫലത്തില്‍ കെ.എസ്. ആര്‍.ടി.സിയെ ലാഭത്തിലേക്ക് ഉയര്‍ത്താനുതകില്ല സര്‍ക്കാറിന്റെ ഈ തീരുമാനം. കെ.എസ്. ആര്‍.ടി.സി എന്ന പൊതു ഇടത്തെ ആശ്രയിച്ചിരുന്നവരുടെ കൊഴിഞ്ഞ്‌പോക്കിന് സര്‍ക്കാറിന്റെ നിലപാട് ഇടവരുത്തും.
ലോകാരോഗ്യ സംഘടനയടക്കമുള്ള ഏജന്‍സികളും നിരവധി മെഡിക്കല്‍ ജേര്‍ണലുകളും ശാസ്ത്രീയമായ പഠനത്തിന്റെ വെളിച്ചത്തില്‍ സൂചിപ്പിക്കുന്നത് മദ്യം ശരീരത്തിന്റെ പ്രതിരോധ ശക്തി ക്ഷയിപ്പിക്കുമെന്നാണ്. കോവിഡ് വൈറസിന്റെ വ്യാപനം തടയാന്‍ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നത് ഗുണകരമാവുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ആരോഗ്യ രംഗത്തെ വിദഗ്ധരും ഇതേ അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട്. മദ്യം യഥേഷ്ടം ലഭ്യമാക്കുന്ന സര്‍ക്കാര്‍ നിലപാടിലെ ഇരട്ടാത്താപ്പ് വിമര്‍ശന വിധേയമാക്കാന്‍ പൊതുസമൂഹം രംഗത്ത്‌വരണം. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം സര്‍ക്കാറിനെതിരെ കേരള ഹൈക്കോടതി കേസെടുക്കണം. കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം നികത്താന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസുമായി ധാരണയുണ്ടാക്കിയാല്‍ മതിയെന്ന സര്‍ക്കാര്‍ ഭാഷ്യം കേരളീയ കുടുംബാന്തരീക്ഷത്തോടുള്ള വെല്ലുവിളിയാണ്. മാത്രമല്ല കെ.എസ്.ആര്‍.ടി.സി നേരിടുന്ന നഷ്ടത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ പരിഹരിക്കുന്നതില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണ്.

മുഹ്‌സിന്‍ ടി.പി.എം പകര

(ലഹരി നിര്‍മ്മാര്‍ജ്ജന യുവജന സമിതി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ടാണ് ലേഖകന്‍)

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘നല്ല നടപ്പ്’ ഉറപ്പാക്കാന്‍ പൊലീസ്; നിയമലംഘകര്‍ക്ക് പിഴ

ഇക്കൊല്ലം ജീവന്‍ നഷ്ടപ്പെട്ടത് 851 കാല്‍നടയാത്രക്കാര്‍ക്ക്

Published

on

തിരുവനന്തപുരം: കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി പൊലീസ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങിയത് 1232 വാഹനങ്ങള്‍. ഇവരില്‍ നിന്ന് 2.57 ലക്ഷം രൂപ പിഴയും ചുമത്തി. വാഹന അപകടങ്ങളില്‍ കാല്‍നടയാത്രക്കാരുടെ മരണനിരക്കില്‍ ആശകാജനകമായ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നത് മൂന്ന് ദിവസം നീണ്ടുനിന്ന സ്‌പെഷ്യല്‍ ഡ്രൈവ് നടത്തിയത്.
കാല്‍നടയാത്രക്കാരുടെ ക്രോസിംഗുകളില്‍ വേഗത കുറയ്ക്കാത്ത വാഹനങ്ങള്‍, അമിത വേഗതയില്‍ വാഹനമോടിക്കല്‍, കാല്‍നടയാത്രക്കാര്‍ക്ക് നിയമപരമായി അനുവദനീയമായ വഴിയുടെ അവകാശം അവഗണിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തിയ വാഹനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. ആന്റ് റോഡ് സേഫ്റ്റി മാനേജ്‌മെന്റിന്റെ നേതൃത്വത്തിലാണ് പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് നടപടികളും ബോധവല്‍ക്കരണ ഡ്രൈവും നടത്തിയത്. ആകെ 32,116 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 182 കേസുകള്‍ കോടതിയിലേക്ക് വിട്ടു.
കഴിഞ്ഞ ഒക്ടോബര്‍ 31 വരെ സംസ്ഥാനത്ത് 851 കാല്‍നടയാത്രക്കാര്‍ക്ക് ജീവന്‍ നഷ്ടമായതില്‍ 218 എണ്ണം കാല്‍നടയാത്രക്കാരെ സീബ്രാ ക്രോസിംഗില്‍ ഇടിച്ചിട്ടതില്‍ സംഭവിച്ചതാണ്. കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിലും ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ‘വൈറ്റ് ലൈന്‍ ലൈഫ് ലൈന്‍’ എന്ന പേരില്‍ ഡ്രൈവ് നടത്തിയത.് പ്രധാന ജംഗ്ഷനുകള്‍, അപകട സാധ്യതയുള്ള സ്ഥലങ്ങള്‍, തിരക്കേറിയ കാല്‍നട ഇടനാഴികള്‍ എന്നിവിടങ്ങളില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ടീമുകളെ വിന്യസിച്ചു.
സീബ്രാ ക്രോസിംഗുകളെ ബഹുമാനിക്കേണ്ടതിന്റെയും സുരക്ഷിതമായ ഡ്രൈവിംഗ് രീതികള്‍ പാലിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. പതിവായി പരിശോധനകള്‍ നടത്താന്‍ ഹൈവേ പട്രോള്‍ യൂണിറ്റുകള്‍ക്കും എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 9747001099 എന്ന ശുഭയാത്ര നമ്പറിലേക്കു പൊതുജങ്ങള്‍ക്കു റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.

Continue Reading

kerala

‘സര്‍ക്കാര്‍ പദ്ധതിയുടെ സഹായവിതരണത്തിനുള്ള അപേക്ഷ ഫോറം തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവര്‍ത്തകര്‍ വീടുകളില്‍ വിതരണം ചെയ്യുന്നത് പരസ്യമായ ചട്ടലംഘനം’:പി. അബ്ദുല്‍ഹമീദ് എംഎല്‍എ

ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു

Published

on

മലപ്പുറം: ‘സ്ത്രീ സുരക്ഷാ പദ്ധതി’ എന്ന സംസ്ഥാന സര്‍ക്കാറിന്റെ പുതിയൊരു പരിപാടിയുടെ സഹായം ലഭിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷ ഫോറം പഞ്ചായത്ത് ഓഫീസുകളിലോ മുനിസിപ്പല്‍ ഓഫീസുകളിലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ കയ്യില്‍ പോലും ഔദ്യോഗികമായി ലഭിക്കുന്നതിനു മുമ്പ് സിപിഎം പ്രവര്‍ത്തകന്മാര്‍ മുഴുവന്‍ വീടുകളിലും വിതരണം ചെയ്യുന്ന പരസ്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് മലപ്പുറം ജില്ലയില്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത് എന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ് എംഎല്‍എ പ്രസ്താവിച്ചു.

പഞ്ചായത്ത്, മുന്‍സിപ്പല്‍ സെക്രട്ടറിമാരാണ് ഈ പദ്ധതിയുടെ അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള അപേക്ഷകള്‍ ക്ഷണിക്കേണ്ടത് എന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്. പക്ഷേ ഒരു പഞ്ചായത്തും മുന്‍സിപ്പാലിറ്റിയും ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ല. അവരൊന്നും ഈ വിവരം അറിഞ്ഞിട്ടു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് മുഴുവന്‍ വീടുകളിലും നോട്ടീസ് വിതരണം ചെയ്യുന്നതുപോലെ അപേക്ഷ ഫോറങ്ങള്‍ വിതരണം ചെയ്യുകയും പൂരിപ്പിച്ച് വാങ്ങിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് വോട്ട് തട്ടാനുള്ള തന്ത്രമാണ് വളരെ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെട്ട് നഗ്‌നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.

Continue Reading

india

എസ് ഐ ആറിനെതിരായ ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും

Published

on

കേരളത്തിലെ എസ് ഐ ആറിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. മുസ്‌ലിം ലീഗ്, കോണ്‍ഗ്രസും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജികളും ഇന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് മുന്‍പാകെ മെന്‍ഷന്‍ ചെയ്തു. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യം ഹര്‍ജിക്കാര്‍ ചീഫ് ജസ്റ്റിസിനെ അറിയിച്ചു. ഇതോടെയാണ് ഹര്‍ജികള്‍ മറ്റന്നാള്‍ പരിഗണിക്കാം എന്ന് അറിയിച്ചത്.

കേരളത്തിലെ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ അടിയന്തര സ്റ്റേ വേണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യത്തില്‍ എസ്‌ഐആര്‍ പ്രക്രിയ നിര്‍ത്തിവച്ച സാഹചര്യം പ്രധാന വാദമായി ഉയര്‍ത്തുമെന്നും മുസ്ലിംലീഗിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. ഹാരിസ് ബീരാന്‍ എം.പി അറിയിച്ചു. കേരളത്തില്‍ blo ആത്മഹത്യ ചെയ്തസംഭവം ഉള്‍പ്പെടുത്തി ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം ഹര്‍ജികളും.

Continue Reading

Trending