Connect with us

kerala

മാര്‍ജിനല്‍ ഇന്‍ക്രീസ് മായയാകുമ്പോള്‍

ഈ കണക്ക് പ്രകാരം പ്ലസ്ടു സീറ്റുകള്‍ക്ക് പുറമെ പോളിടെക്‌നിക്, ഐ.ടി.ഐ സീറ്റുകളും കൂടി ഉപയോഗിച്ചാലും 58000ത്തിനു മുകളില്‍ കുട്ടികള്‍ മലബാറില്‍ ഈ വര്‍ഷം പുറത്താകും.

Published

on

പി.എ ജലീല്‍ വയനാട്

ഈ വര്‍ഷം എസ്.എസ്.എല്‍.സിക്ക് റെക്കോര്‍ഡ് വിജയമാണ്. എല്ലാവര്‍ക്കും ഉപരിപഠന സാധ്യതയുണ്ടെന്ന് അധികാരികള്‍ പറയുന്നുണ്ടെങ്കിലും മലബാര്‍ മേഖലയില്‍ പാലക്കാട് മുതല്‍കാസര്‍കോഡ് വരെയുള്ള കുട്ടികള്‍ നന്നേ പ്രയാസപ്പെടും. പല ജില്ലകളിലും എസ്.എസ്. എല്‍.സി ജയിച്ചവരും പ്ലസ്ടു സീറ്റുകളും തമ്മിലുള്ള അന്തരം ആയിരങ്ങളുടേതാണ്. ഏതാണ്ട് 58000 ത്തിനുമുകളില്‍ കുട്ടികള്‍ ഇഷ്ടപ്പെട്ട സ്‌കൂളോ കോഴ്‌സോ ലഭിക്കാതെ പുറത്താകുമെന്നാണ് കണക്ക്. ഉന്നത വിദ്യാഭ്യാസ മേഖലയിലുംഈ പ്രശ്‌നം മലബാറില്‍ രൂക്ഷമാണെങ്കിലും എസ്.എസ്.എല്‍.സി കഴിഞ്ഞയുടനെ ഉപരിപഠനസാധ്യതയടയുന്നത് കുട്ടികളെയും രക്ഷിതാക്കളെയും കാര്യമായി ബാധിക്കുന്നു.

മലബാറില്‍ ഈ വര്‍ഷം എസ്.എസ്.എല്‍.സിപാസായ കുട്ടികളുടെ എണ്ണവും ഉപരിപഠനത്തിനുള്ള സീറ്റുകളും പരിശോധിക്കാം.
ജില്ല, വിജയിച്ച കുട്ടികളുടെ എണ്ണം, ഉപരിപഠനത്തിന് ലഭ്യമായ സീറ്റുകള്‍, കുറവുള്ള സീറ്റുകള്‍ (ബ്രാക്കറ്റില്‍) എന്ന ക്രമത്തില്‍.
പാലക്കാട് 38518-28823-(9695)
മലപ്പുറം 75554-46750-(28804)
കോഴിക്കോട് 44430-34917-(9513)
വയനാട് 11518-9714-(1804)
കണ്ണൂര്‍ 34481-29811-(4670)
കാസര്‍കോഡ് 19287-15935-(3352)

ഈ കണക്ക് പ്രകാരം പ്ലസ്ടു സീറ്റുകള്‍ക്ക് പുറമെ പോളിടെക്‌നിക്, ഐ.ടി.ഐ സീറ്റുകളും കൂടി ഉപയോഗിച്ചാലും 58000ത്തിനു മുകളില്‍ കുട്ടികള്‍ മലബാറില്‍ ഈ വര്‍ഷം പുറത്താകും. പോളിടെക്‌നിക്കുകളുടെ അഡ്മിഷന്‍ പരിശോധിച്ചാല്‍ തൊണ്ണൂറു ശതമാനവും പ്ലസ്ടുവിന്‌ശേഷമാണെന്നത് ഓര്‍ക്കണം. കൂടാതെ സി.ബി.എസ്.ഇ, ഐ.സി.എസ്.സി സിലബസില്‍നിന്നു വരുന്ന കുട്ടികളും സ്റ്റേറ്റ് സിലബസില്‍ പ്ലസ്ടുവിന് അപേക്ഷിക്കുന്നുണ്ട്.

സി.ബി.എസ്.ഇയില്‍ 75000 ഉം ഐ.സി.എസ്.സിയില്‍നിന്നും 3000 കുട്ടികളും ഉപരി പഠനയോഗ്യത നേടിയിട്ടുണ്ട്. ചുരുക്കത്തില്‍ എളുപ്പം പരിഹരിക്കാന്‍ പറ്റാത്ത വലിയ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇതിന് പരിഹാരമായി പറയുന്നത് മാര്‍ജിനല്‍ ഇന്‍ക്രീസ് എന്ന ഒറ്റമൂലിയാണ്. ഇത് പക്ഷേ യഥാര്‍ത്ഥത്തില്‍ പരിഹാരമല്ലെന്ന് മാത്രമല്ല, പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണെന്ന് സൂക്ഷ്മ വിശകലനത്തില്‍ ബോധ്യമാകും. അധ്യാപക വിദ്യാര്‍ത്ഥിഅനുപാതം ഹയര്‍സെക്കന്ററിയില്‍ 1:40 വരെയാകാം. ക്ലാസില്‍ 50 കുട്ടികളില്‍ കൂടുതല്‍ പാടില്ലെന്ന് 2020 ല്‍ കോടതി നിര്‍ദ്ദേശവുമുണ്ടെന്നിരിക്കെ 20 ശതമാനം മാര്‍ജിനല്‍ ഇന്‍ക്രീസ് നടത്തിയാല്‍ ഒരു ക്ലാസില്‍ 60 കുട്ടികള്‍ വരും. 20:20 അനുപാതത്തില്‍ സ്ഥലപരിമിതിയുള്ള പ്ലസ്ടുക്ലാസ് മുറികളില്‍ 60 കുട്ടികള്‍ താങ്ങാവുന്നതിലും അപ്പുറമാണ്. കുട്ടികളുടെ സാമൂഹിക സാംസ്‌കാരിക ഇടപെടലുകളുടെ തുടക്കവും വളര്‍ച്ചയും സാധ്യമാവേണ്ട ഈ ക്ലാസ്മറികള്‍ക്ക് അവരെ ഉള്‍ക്കൊള്ളാനോ ആവശ്യമായ പോസിറ്റീവ്എനര്‍ജി നല്‍കാനോ ഇടമില്ലാതെ ശ്വാസം മുട്ടുമ്പോഴാണ് ഗോത്രവര്‍ഗ കുട്ടികളുടെ സ്‌പെഷ്യല്‍ അഡ്മിഷനും സാമൂഹിക നീതി വകുപ്പ് വഴിവരുന്ന പ്രത്യേക പരിഗണന ലഭിക്കേണ്ടകുട്ടികളും കൂടിവരുന്നത്. ചുരുക്കത്തില്‍ 40 കുട്ടികള്‍ ഇരിക്കേണ്ട ക്ലാസ്മുറിയില്‍ 70ഉം 75 ഉം കുട്ടികളാകും. തെക്കന്‍ ജില്ലകളില്‍ ഇതിനു വിപരീതമായി കുട്ടികളുടെ അഡ്മിഷന് ശേഷവും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും.

വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ സൗകര്യങ്ങളുടെ നീതിയുക്തവും ആനുപാതികവുമായ വിതരണം തൃശൂര്‍ ജില്ല കഴിയുമ്പോഴേക്കും ഇല്ലാതാവുന്നത് എന്ത്‌കൊണ്ടെന്ന് പഠിക്കേണ്ടിയിരിക്കുന്നു. മാര്‍ജിനല്‍ ഇന്‍ക്രീസ് എന്ന താല്‍ക്കാലിക മരുന്നിന് ഒരുപാട് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നത് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സ്റ്റാറ്റിയൂട്ടറി പരിധിക്കപ്പുറമുള്ള സീറ്റ് വര്‍ധനവ് ലബ്ബ കമ്മീഷനടക്കം തടഞ്ഞതും ബാലാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതുമാണ്. കുട്ടികളുടെപഠന കാര്യമായതിനാല്‍, കോടതി വ്യവഹാരമാക്കി സങ്കീര്‍ണമായാല്‍ ഭാവി നഷടപ്പെടുമെന്ന ഭീതിയിലാണ്പലരും ഇത്ചര്‍ച്ച ചെയ്യാന്‍ മുന്നോട്ട് വരാത്തത്. മലബാറിലെ വിദ്യാഭ്യാസ മേഖലയില്‍ പൊളിച്ചെഴുത്ത് അനിവാര്യമാണ്. കോളജുകളില്‍ താരതമ്യേന വലിയ ക്ലാസ്മുറികളില്‍ പ്രത്യേകിച്ചും പി.ജി ക്ലാസുകളില്‍ പത്തോ പന്ത്രണ്ടോ കുട്ടികളേ ഉണ്ടാവുകയുള്ളു. അവിടെ മാര്‍ജിനല്‍ ഇന്‍ക്രീസ് നടത്തി മുപ്പത്കുട്ടികള്‍ക്ക് വരെ അഡ്മിഷന്‍ നല്‍കാം.

സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ 60 ഉം സ്റ്റേറ്റിയൂണിവേഴ്‌സിറ്റികളില്‍ 30 ഉം കുട്ടികള്‍ ഉണ്ടെന്നിരിക്കെകോളജുകളില്‍ എണ്ണം കൂടുന്നത് തടസ്സമാവില്ല. ഷിഫ്റ്റടിസ്ഥാനത്തില്‍ ലാബ് പരീക്ഷണങ്ങളും തടസ്സമില്ലാതെ നടക്കുന്നുണ്ട്. അങ്ങനെയായാല്‍ ഉപരിപഠന മേഖലയില്‍ അല്‍പം കൂടി മുന്നേറാന്‍ സാധിക്കും. അത്തരം നടപടികള്‍ക്ക്പകരം ഡിഗ്രി ക്ലാസുകളിലും സ്‌കൂള്‍ ക്ലാസുകളില്‍ പ്രത്യേകിച്ചും കുട്ടികളെ കുത്തിനിറക്കുന്നത് അഭികാമ്യമല്ല. കുട്ടികളെ വ്യക്തിപരമായി പരിഗണിക്കേണ്ടത് താഴ്ന്ന ക്ലാസുകളിലാണ്. എഴുപതും എഴുപത്തഞ്ചും കുട്ടികളുള്ള ഹയര്‍സെക്കന്ററിയില്‍ എങ്ങിനെയാണ് വ്യക്തിഗത പരിഗണന നല്‍കുക? കൗമാരത്തിന്റെ കുതിച്ച് ചാട്ടമെന്നും വികാരങ്ങളുടെ തള്ളിക്കയറ്റമെന്നുമൊക്കെയാണ് അഡോളസെന്‍സിന്റെ അര്‍ത്ഥം. ശാരീരിക മാനസിക വളര്‍ച്ചയില്‍ തിരതള്ളുന്ന മനസ്സുമായെത്തുന്ന ഈ കൗമാരത്തെപ്രത്യേകമായി പരിഗണിക്കാന്‍ വേണ്ടിയാണ്‌കോളജില്‍ നിന്ന് പ്രീഡിഗ്രി മാറ്റിയതും പ്ലസ്ടുവെന്ന പ്രത്യേക സങ്കേതത്തിലേക്ക് മാറ്റിയതും. ഭാവനാത്മകമായ അത്തരം കാഴ്ചപ്പാടുകളുടെ നൈതികയുക്തിയെ മനപ്പൂര്‍വ്വം മറന്ന്‌കൊണ്ട് ചെയ്യുന്ന കേവല പരിഹാരമാകരുത് ഈമാര്‍ജിനല്‍ വര്‍ധന. ലാബുകളിലും കമ്പ്യൂട്ടര്‍ക്ലാസുകളിലും ഇതിന്റെ പ്രയാസം അധ്യാപകരും കുട്ടികളും അനുഭവിക്കുന്നു. ഒന്നോ രണ്ടോകുട്ടികള്‍ ചെയ്യേണ്ട ലാബ് പരീക്ഷണങ്ങള്‍, എട്ടും പത്തും കുട്ടികള്‍ ഒരുമിച്ച് ചെയ്യുമ്പോള്‍ പ്രത്യേകിച്ചും കെമിസ്ട്രി പോലുള്ള ലാബുകളിലെഅപകട സാധ്യത വളരെ കൂടുതലാണ്. ഒരു കമ്പ്യൂട്ടര്‍ നാലും അഞ്ചും കുട്ടികള്‍ ഒരേസമയം ഉപയോഗിച്ചാല്‍ ഫലമെന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കേരളം പോലെ സ്‌കൂള്‍ പഠനത്തിന് പേര്‌കേട്ട ഒരു സംസ്ഥാനത്തിന് ഒട്ടും ഭൂഷണമല്ലാത്ത സ്ഥിതിവിശേഷമാണിത്.അന്യ സംസ്ഥാനങ്ങളിലോ വിദേശത്തോ ഇല്ലാത്ത ഈ പ്രതിസന്ധിയില്‍ തഴയപ്പെടുന്നത് ഗോത്ര വര്‍ഗ പിന്നാക്ക കുട്ടികളാണ്.

ബാക്കിയുള്ളവര്‍ സ്വകാര്യ ട്യൂഷനുകളും മറ്റ് പഠനപരിശീലനങ്ങളും ആശ്രയിക്കുമ്പോള്‍സാമൂഹികവും സാമ്പത്തികമായും വിദ്യാഭ്യാസപരവുമായി പിന്തള്ളപ്പെട്ട ഒരു വിഭാഗം വീണ്ടും പിന്നാട്ടടിക്കുകയും പഠനം നിര്‍ത്തുകയും ചെയ്യും. കുട്ടികളുടെ കൊഴിഞ്ഞുപോക്കിന്റെ വേരുകള്‍ തേടിയാല്‍ എത്തിപ്പെടുന്ന ചിലവസ്തുതകളാണിത്. അവരെ ഉയര്‍ത്തികൊണ്ടുവരാതെ സമൂഹത്തിന്റെ ഒരു വിദ്യാഭ്യാസവും പൂര്‍ണമാകില്ല. വയനാട്ടില്‍ ഈ വര്‍ഷംതോറ്റ കുട്ടികളില്‍ 86 ശതമാനം ഗോത്ര വര്‍ഗ കുട്ടികളാണ്. കൊഴിഞ്ഞുപോക്കിലും മുമ്പില്‍ ഈകുട്ടികളാണെന്ന് കേരള ഇകണോമിക് റിവ്യൂവും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജിയുടെ വെബ്‌സൈറ്റിലും കാണാം.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ 3; ആഘോഷമാക്കി മഞ്ചേരി

ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

Published

on

മഞ്ചേരി: ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്നിന് ഗംഭീര വരവേല്‍പ്പ്. ഇന്ന് രാവിലെ 10 മണിയോടെ മഞ്ചേരി വി.പി ഹാളില്‍ വെച്ചാണ് പരിപാടിക്ക് വേദി ഒരുങ്ങിയത്. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സോഷ്യല്‍ മീഡിയ ഗായകന്‍ ഹനാന്‍ ഷായാണ് അതിഥിയായി എത്തുന്നത്.

എസ്.എസ്.എല്‍.സി, പ്ലസ് ടുവില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും തുടര്‍ പഠനത്തിനായുള്ള അനന്ത സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ചന്ദ്രിക എജ്യൂക്കേഷന്‍ എക്‌സ്‌പോ തുടങ്ങിയത്. സീസണ്‍ മൂന്നിന്റെ നിറവില്‍ എത്തി നില്‍ക്കുമ്പോഴും ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് പരിപാടില്‍ പങ്കെടുത്തത്.

Continue Reading

kerala

കണ്ണൂരില്‍ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം

പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്.

Published

on

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം. ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് സ്മാരകം. പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്. സ്മാരകം ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.

ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനമുണ്ടായി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ ആദ്യം സ്‌ഫോടനത്തില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് സിപിഎം നേതാക്കള്‍ പറയും. തൊട്ടടുത്ത വര്‍ഷം അവരെ രക്തസാക്ഷിപ്പട്ടികയില്‍ ചേര്‍ക്കും. പിന്നീട് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുകയും രക്തസാക്ഷി മന്ദിരം ഒരുക്കുകയും ചെയ്യുന്നതാണ് സിപിഎമ്മിന്റെ പതിവ്.

കൊളവല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രോട്ട് കുന്നിന്‍മുകളിലെ ആളൊഴിഞ്ഞ പറമ്പില്‍ ബോംബ് നിര്‍മ്മാണത്തിനിടെ 2015 ജൂണ്‍ 6നാണ് സ്‌ഫോടനമുണ്ടായത്. സിപിഎം പ്രവര്‍ത്തകരായ ഷൈജു, സുബീഷ് എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നുമാണ് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

എന്നാല്‍ സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞപ്പോഴും അന്ന് ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനായിരുന്നു. അത് ഏറെ വിമര്‍ശനത്തിന് ഇടയാക്കി. ഇരുവരെയും ഈസ്റ്റ് ചെറ്റക്കണ്ടി എകെജി നഗറിലെ പാര്‍ട്ടി വക ഭൂമിയിലാണ് സംസ്‌കരിച്ചത്.

2016 ഫെബ്രുവരിയില്‍ സിപിഎം നേതൃത്വത്തില്‍ ഇരുവര്‍ക്കും സ്മാരകം നിര്‍മിക്കാന്‍ ധനസമാഹരണം നടത്തി. ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ച സുബീഷിനെയും ഷൈജുവിനെയും രക്തസാക്ഷികളായി പ്രഖ്യാപിച്ച് 2016 ജൂണ്‍ 6 മുതല്‍ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു. ആര്‍എസ്എസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ എന്നാണ് രക്തസാക്ഷി ദിനാചരണത്തെക്കുറിച്ചുള്ള വിശദീകരണം. കണ്ണൂര്‍ പാനൂര്‍ തെക്കുംമുറിയിലാണ് ഷൈജു, സുബീഷ് എന്നിവര്‍ക്കായി സ്മാരകം നിര്‍മ്മിച്ചത്.

ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മന്ദിരം ഉദ്ഘാടനം ചെയ്യും. രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സിപിഎം സംഘടിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പാനൂര്‍ മുളിയാത്തോട് മാവുള്ള ചാലില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഷെറിന്‍ എന്ന സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. അന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സിപിഎം വിശദീകരണം.

Continue Reading

GULF

ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി വനിതാ വിംഗ്‌ തൃക്കരിപ്പൂർ പൂക്കോയ തങ്ങൾ ഹോസ്പേസ്‌ സെന്ററിന്‌ പാലിയേറ്റീവ്‌ ഉപകരണങ്ങൾ കൈമാറി

Published

on

തൃക്കരിപ്പൂർ: ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി വനിതാ വിംഗ്‌ തൃക്കരിപ്പൂർ പൂക്കോയ തങ്ങൾ ഹോസ്പേസ്‌ സെന്ററിന്‌ നൽകിയ പാലിയേറ്റീവ്‌ ഉപകരണങ്ങൾ പാണക്കാട്‌ സയ്യിദ്‌ റഷീദലി ശിഹാബ്‌ തങ്ങൾ പീ.ടി.എച്ച്‌ ഭാരവാഹികൾക്ക്‌ കൈമാറി.

ചടങ്ങിൽ മുസ്ലിം ലീഗ്‌ സംസ്ഥാന കമ്മിറ്റി അംഗം വി.കെ.പി ഹമീദലി, മുസ്ലിം ലീഗ്‌ ജില്ലാ സെക്രട്ടറിമാരായ എ.ജി.സി ബഷീർ, ടി.സി.എ റഹ്‌മാൻ, മുസ്ലിം ലീഗ്‌ തൃക്കരിപ്പൂർ മണ്ഡലം പ്രസിഡണ്ട്‌ പി.കെ.സി റഊഫ്‌ ഹാജി, ജന:സെക്രട്ടറി സത്താർ വടക്കുമ്പാട്‌, ട്രഷറർ ലത്തീഫ്‌ നീലഗിരി, മുസ്ലിം ലീഗ്‌ തൃക്കരിപ്പൂർ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ പി.പി റഷീദ്‌ ഹാജി, ജന:സെക്രട്ടറി അബ്ദുള്ള ഹാജി വി.വി, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വി.കെ ബാവ, സി.എച്ച്‌ സെന്റർ ചെയർമാൻ എം.എ.സി കുഞ്ഞബ്ദുള്ള, വൈസ്‌ ചെയർമാന്മാരായ ഒ.ടി അഹമ്മദ്‌ ഹാജി, വി.പി.എം സുലൈമാൻ ഹാജി, സി.എച്ച്‌ സെന്റർ കൺവീനർ ഇൻചാർജ്ജ്‌ മുഹമ്മദ്‌ കുഞ്ഞി മൈദാനി, കൺവീനർമാരായ കെ.എം കുഞ്ഞി, അബ്ദുൾ വാജിദ്‌ സി.ടി, പി.ടി.എച്ച്‌ കോഡിനേറ്റർ ടി.എസ്‌ നജീബ്‌, ദുബൈ കെ.എം.സി.സി നേതാക്കളായ ശാഹിദ്‌ ദാവൂദ്‌, അഹമ്മദ്‌ തങ്കയം, ഫാറൂക്ക്‌, റിയാദ്‌ കെ.എം.സി.സി നേതാക്കളായ എം.ടി.പി സാലി ഹാജി, ജമാൽ വൾവക്കാട്‌, അഹമ്മദ്‌ പോത്താംകണ്ടം, അഷ്രഫ്‌ മുൻഷി എന്നിവർ സംബന്ധിച്ചു.

Continue Reading

Trending