Connect with us

kerala

മാര്‍ജിനല്‍ ഇന്‍ക്രീസ് മായയാകുമ്പോള്‍

ഈ കണക്ക് പ്രകാരം പ്ലസ്ടു സീറ്റുകള്‍ക്ക് പുറമെ പോളിടെക്‌നിക്, ഐ.ടി.ഐ സീറ്റുകളും കൂടി ഉപയോഗിച്ചാലും 58000ത്തിനു മുകളില്‍ കുട്ടികള്‍ മലബാറില്‍ ഈ വര്‍ഷം പുറത്താകും.

Published

on

പി.എ ജലീല്‍ വയനാട്

ഈ വര്‍ഷം എസ്.എസ്.എല്‍.സിക്ക് റെക്കോര്‍ഡ് വിജയമാണ്. എല്ലാവര്‍ക്കും ഉപരിപഠന സാധ്യതയുണ്ടെന്ന് അധികാരികള്‍ പറയുന്നുണ്ടെങ്കിലും മലബാര്‍ മേഖലയില്‍ പാലക്കാട് മുതല്‍കാസര്‍കോഡ് വരെയുള്ള കുട്ടികള്‍ നന്നേ പ്രയാസപ്പെടും. പല ജില്ലകളിലും എസ്.എസ്. എല്‍.സി ജയിച്ചവരും പ്ലസ്ടു സീറ്റുകളും തമ്മിലുള്ള അന്തരം ആയിരങ്ങളുടേതാണ്. ഏതാണ്ട് 58000 ത്തിനുമുകളില്‍ കുട്ടികള്‍ ഇഷ്ടപ്പെട്ട സ്‌കൂളോ കോഴ്‌സോ ലഭിക്കാതെ പുറത്താകുമെന്നാണ് കണക്ക്. ഉന്നത വിദ്യാഭ്യാസ മേഖലയിലുംഈ പ്രശ്‌നം മലബാറില്‍ രൂക്ഷമാണെങ്കിലും എസ്.എസ്.എല്‍.സി കഴിഞ്ഞയുടനെ ഉപരിപഠനസാധ്യതയടയുന്നത് കുട്ടികളെയും രക്ഷിതാക്കളെയും കാര്യമായി ബാധിക്കുന്നു.

മലബാറില്‍ ഈ വര്‍ഷം എസ്.എസ്.എല്‍.സിപാസായ കുട്ടികളുടെ എണ്ണവും ഉപരിപഠനത്തിനുള്ള സീറ്റുകളും പരിശോധിക്കാം.
ജില്ല, വിജയിച്ച കുട്ടികളുടെ എണ്ണം, ഉപരിപഠനത്തിന് ലഭ്യമായ സീറ്റുകള്‍, കുറവുള്ള സീറ്റുകള്‍ (ബ്രാക്കറ്റില്‍) എന്ന ക്രമത്തില്‍.
പാലക്കാട് 38518-28823-(9695)
മലപ്പുറം 75554-46750-(28804)
കോഴിക്കോട് 44430-34917-(9513)
വയനാട് 11518-9714-(1804)
കണ്ണൂര്‍ 34481-29811-(4670)
കാസര്‍കോഡ് 19287-15935-(3352)

ഈ കണക്ക് പ്രകാരം പ്ലസ്ടു സീറ്റുകള്‍ക്ക് പുറമെ പോളിടെക്‌നിക്, ഐ.ടി.ഐ സീറ്റുകളും കൂടി ഉപയോഗിച്ചാലും 58000ത്തിനു മുകളില്‍ കുട്ടികള്‍ മലബാറില്‍ ഈ വര്‍ഷം പുറത്താകും. പോളിടെക്‌നിക്കുകളുടെ അഡ്മിഷന്‍ പരിശോധിച്ചാല്‍ തൊണ്ണൂറു ശതമാനവും പ്ലസ്ടുവിന്‌ശേഷമാണെന്നത് ഓര്‍ക്കണം. കൂടാതെ സി.ബി.എസ്.ഇ, ഐ.സി.എസ്.സി സിലബസില്‍നിന്നു വരുന്ന കുട്ടികളും സ്റ്റേറ്റ് സിലബസില്‍ പ്ലസ്ടുവിന് അപേക്ഷിക്കുന്നുണ്ട്.

സി.ബി.എസ്.ഇയില്‍ 75000 ഉം ഐ.സി.എസ്.സിയില്‍നിന്നും 3000 കുട്ടികളും ഉപരി പഠനയോഗ്യത നേടിയിട്ടുണ്ട്. ചുരുക്കത്തില്‍ എളുപ്പം പരിഹരിക്കാന്‍ പറ്റാത്ത വലിയ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇതിന് പരിഹാരമായി പറയുന്നത് മാര്‍ജിനല്‍ ഇന്‍ക്രീസ് എന്ന ഒറ്റമൂലിയാണ്. ഇത് പക്ഷേ യഥാര്‍ത്ഥത്തില്‍ പരിഹാരമല്ലെന്ന് മാത്രമല്ല, പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണെന്ന് സൂക്ഷ്മ വിശകലനത്തില്‍ ബോധ്യമാകും. അധ്യാപക വിദ്യാര്‍ത്ഥിഅനുപാതം ഹയര്‍സെക്കന്ററിയില്‍ 1:40 വരെയാകാം. ക്ലാസില്‍ 50 കുട്ടികളില്‍ കൂടുതല്‍ പാടില്ലെന്ന് 2020 ല്‍ കോടതി നിര്‍ദ്ദേശവുമുണ്ടെന്നിരിക്കെ 20 ശതമാനം മാര്‍ജിനല്‍ ഇന്‍ക്രീസ് നടത്തിയാല്‍ ഒരു ക്ലാസില്‍ 60 കുട്ടികള്‍ വരും. 20:20 അനുപാതത്തില്‍ സ്ഥലപരിമിതിയുള്ള പ്ലസ്ടുക്ലാസ് മുറികളില്‍ 60 കുട്ടികള്‍ താങ്ങാവുന്നതിലും അപ്പുറമാണ്. കുട്ടികളുടെ സാമൂഹിക സാംസ്‌കാരിക ഇടപെടലുകളുടെ തുടക്കവും വളര്‍ച്ചയും സാധ്യമാവേണ്ട ഈ ക്ലാസ്മറികള്‍ക്ക് അവരെ ഉള്‍ക്കൊള്ളാനോ ആവശ്യമായ പോസിറ്റീവ്എനര്‍ജി നല്‍കാനോ ഇടമില്ലാതെ ശ്വാസം മുട്ടുമ്പോഴാണ് ഗോത്രവര്‍ഗ കുട്ടികളുടെ സ്‌പെഷ്യല്‍ അഡ്മിഷനും സാമൂഹിക നീതി വകുപ്പ് വഴിവരുന്ന പ്രത്യേക പരിഗണന ലഭിക്കേണ്ടകുട്ടികളും കൂടിവരുന്നത്. ചുരുക്കത്തില്‍ 40 കുട്ടികള്‍ ഇരിക്കേണ്ട ക്ലാസ്മുറിയില്‍ 70ഉം 75 ഉം കുട്ടികളാകും. തെക്കന്‍ ജില്ലകളില്‍ ഇതിനു വിപരീതമായി കുട്ടികളുടെ അഡ്മിഷന് ശേഷവും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും.

വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ സൗകര്യങ്ങളുടെ നീതിയുക്തവും ആനുപാതികവുമായ വിതരണം തൃശൂര്‍ ജില്ല കഴിയുമ്പോഴേക്കും ഇല്ലാതാവുന്നത് എന്ത്‌കൊണ്ടെന്ന് പഠിക്കേണ്ടിയിരിക്കുന്നു. മാര്‍ജിനല്‍ ഇന്‍ക്രീസ് എന്ന താല്‍ക്കാലിക മരുന്നിന് ഒരുപാട് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നത് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സ്റ്റാറ്റിയൂട്ടറി പരിധിക്കപ്പുറമുള്ള സീറ്റ് വര്‍ധനവ് ലബ്ബ കമ്മീഷനടക്കം തടഞ്ഞതും ബാലാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതുമാണ്. കുട്ടികളുടെപഠന കാര്യമായതിനാല്‍, കോടതി വ്യവഹാരമാക്കി സങ്കീര്‍ണമായാല്‍ ഭാവി നഷടപ്പെടുമെന്ന ഭീതിയിലാണ്പലരും ഇത്ചര്‍ച്ച ചെയ്യാന്‍ മുന്നോട്ട് വരാത്തത്. മലബാറിലെ വിദ്യാഭ്യാസ മേഖലയില്‍ പൊളിച്ചെഴുത്ത് അനിവാര്യമാണ്. കോളജുകളില്‍ താരതമ്യേന വലിയ ക്ലാസ്മുറികളില്‍ പ്രത്യേകിച്ചും പി.ജി ക്ലാസുകളില്‍ പത്തോ പന്ത്രണ്ടോ കുട്ടികളേ ഉണ്ടാവുകയുള്ളു. അവിടെ മാര്‍ജിനല്‍ ഇന്‍ക്രീസ് നടത്തി മുപ്പത്കുട്ടികള്‍ക്ക് വരെ അഡ്മിഷന്‍ നല്‍കാം.

സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ 60 ഉം സ്റ്റേറ്റിയൂണിവേഴ്‌സിറ്റികളില്‍ 30 ഉം കുട്ടികള്‍ ഉണ്ടെന്നിരിക്കെകോളജുകളില്‍ എണ്ണം കൂടുന്നത് തടസ്സമാവില്ല. ഷിഫ്റ്റടിസ്ഥാനത്തില്‍ ലാബ് പരീക്ഷണങ്ങളും തടസ്സമില്ലാതെ നടക്കുന്നുണ്ട്. അങ്ങനെയായാല്‍ ഉപരിപഠന മേഖലയില്‍ അല്‍പം കൂടി മുന്നേറാന്‍ സാധിക്കും. അത്തരം നടപടികള്‍ക്ക്പകരം ഡിഗ്രി ക്ലാസുകളിലും സ്‌കൂള്‍ ക്ലാസുകളില്‍ പ്രത്യേകിച്ചും കുട്ടികളെ കുത്തിനിറക്കുന്നത് അഭികാമ്യമല്ല. കുട്ടികളെ വ്യക്തിപരമായി പരിഗണിക്കേണ്ടത് താഴ്ന്ന ക്ലാസുകളിലാണ്. എഴുപതും എഴുപത്തഞ്ചും കുട്ടികളുള്ള ഹയര്‍സെക്കന്ററിയില്‍ എങ്ങിനെയാണ് വ്യക്തിഗത പരിഗണന നല്‍കുക? കൗമാരത്തിന്റെ കുതിച്ച് ചാട്ടമെന്നും വികാരങ്ങളുടെ തള്ളിക്കയറ്റമെന്നുമൊക്കെയാണ് അഡോളസെന്‍സിന്റെ അര്‍ത്ഥം. ശാരീരിക മാനസിക വളര്‍ച്ചയില്‍ തിരതള്ളുന്ന മനസ്സുമായെത്തുന്ന ഈ കൗമാരത്തെപ്രത്യേകമായി പരിഗണിക്കാന്‍ വേണ്ടിയാണ്‌കോളജില്‍ നിന്ന് പ്രീഡിഗ്രി മാറ്റിയതും പ്ലസ്ടുവെന്ന പ്രത്യേക സങ്കേതത്തിലേക്ക് മാറ്റിയതും. ഭാവനാത്മകമായ അത്തരം കാഴ്ചപ്പാടുകളുടെ നൈതികയുക്തിയെ മനപ്പൂര്‍വ്വം മറന്ന്‌കൊണ്ട് ചെയ്യുന്ന കേവല പരിഹാരമാകരുത് ഈമാര്‍ജിനല്‍ വര്‍ധന. ലാബുകളിലും കമ്പ്യൂട്ടര്‍ക്ലാസുകളിലും ഇതിന്റെ പ്രയാസം അധ്യാപകരും കുട്ടികളും അനുഭവിക്കുന്നു. ഒന്നോ രണ്ടോകുട്ടികള്‍ ചെയ്യേണ്ട ലാബ് പരീക്ഷണങ്ങള്‍, എട്ടും പത്തും കുട്ടികള്‍ ഒരുമിച്ച് ചെയ്യുമ്പോള്‍ പ്രത്യേകിച്ചും കെമിസ്ട്രി പോലുള്ള ലാബുകളിലെഅപകട സാധ്യത വളരെ കൂടുതലാണ്. ഒരു കമ്പ്യൂട്ടര്‍ നാലും അഞ്ചും കുട്ടികള്‍ ഒരേസമയം ഉപയോഗിച്ചാല്‍ ഫലമെന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കേരളം പോലെ സ്‌കൂള്‍ പഠനത്തിന് പേര്‌കേട്ട ഒരു സംസ്ഥാനത്തിന് ഒട്ടും ഭൂഷണമല്ലാത്ത സ്ഥിതിവിശേഷമാണിത്.അന്യ സംസ്ഥാനങ്ങളിലോ വിദേശത്തോ ഇല്ലാത്ത ഈ പ്രതിസന്ധിയില്‍ തഴയപ്പെടുന്നത് ഗോത്ര വര്‍ഗ പിന്നാക്ക കുട്ടികളാണ്.

ബാക്കിയുള്ളവര്‍ സ്വകാര്യ ട്യൂഷനുകളും മറ്റ് പഠനപരിശീലനങ്ങളും ആശ്രയിക്കുമ്പോള്‍സാമൂഹികവും സാമ്പത്തികമായും വിദ്യാഭ്യാസപരവുമായി പിന്തള്ളപ്പെട്ട ഒരു വിഭാഗം വീണ്ടും പിന്നാട്ടടിക്കുകയും പഠനം നിര്‍ത്തുകയും ചെയ്യും. കുട്ടികളുടെ കൊഴിഞ്ഞുപോക്കിന്റെ വേരുകള്‍ തേടിയാല്‍ എത്തിപ്പെടുന്ന ചിലവസ്തുതകളാണിത്. അവരെ ഉയര്‍ത്തികൊണ്ടുവരാതെ സമൂഹത്തിന്റെ ഒരു വിദ്യാഭ്യാസവും പൂര്‍ണമാകില്ല. വയനാട്ടില്‍ ഈ വര്‍ഷംതോറ്റ കുട്ടികളില്‍ 86 ശതമാനം ഗോത്ര വര്‍ഗ കുട്ടികളാണ്. കൊഴിഞ്ഞുപോക്കിലും മുമ്പില്‍ ഈകുട്ടികളാണെന്ന് കേരള ഇകണോമിക് റിവ്യൂവും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജിയുടെ വെബ്‌സൈറ്റിലും കാണാം.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘തെറി പറഞ്ഞ് തെരഞ്ഞെടുപ്പില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ശ്രമം; അസഭ്യം പറയാന്‍ ലൈസന്‍സ് ഉണ്ടെന്നാണ് ധാരണ’: ഡീന്‍ കുര്യാക്കോസ്

ഇടുക്കി ഇപ്പോള്‍ അനുഭവിക്കുന്ന മുഴുവന്‍ ബുദ്ധിമുട്ടുകള്‍ക്കും കാരണം ഇടതുസര്‍ക്കാരാണ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു

Published

on

ഇടുക്കി: സിപിഎം നേതാവ് എംഎം മണിയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്. എംഎം മണി നടത്തിയത് തെറിയഭിഷേകമാണ്. ഇതൊന്നും നാടന്‍ പ്രയോഗമായി കണക്കാക്കാനാവില്ല. തെറി പറഞ്ഞ് തെരഞ്ഞെടുപ്പില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമം ജനങ്ങള്‍ വിലയിരുത്തുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

തെറിക്കുത്തരം മുറിപ്പത്തല്‍ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കില്‍ എന്റേത് ആ ശൈലിയല്ല. നാടന്‍ പ്രയോഗങ്ങള്‍ എന്ന പേരില്‍ മണി മോശം വാക്കുകള്‍ പറയുന്നു. അസഭ്യം പറയാന്‍ ലൈസന്‍സുള്ള പോലെയാണ് മണിയുടെ പരാമര്‍ശങ്ങള്‍. അത്തരത്തില്‍ മറുപടി പറയാന്‍ താനില്ല. സാംസ്‌കാരിക നായകന്മാരും മാധ്യമങ്ങളും എംഎം മണിക്ക് വിശുദ്ധ പരിവേഷം നല്‍കുകയാണ്.
നേരത്തെയും എംഎം മണി തനിക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഇടുക്കി ഇപ്പോള്‍ അനുഭവിക്കുന്ന മുഴുവന്‍ ബുദ്ധിമുട്ടുകള്‍ക്കും കാരണം ഇടതുസര്‍ക്കാരാണ്. എംഎം മണി മന്ത്രി ആയിരുന്ന കാലത്താണ് ബഫര്‍ സോണ്‍ ഉത്തരവും നിര്‍മ്മാണ നിരോധനവും കൊണ്ടുവന്നത്. അന്ന് എന്തുകൊണ്ട് അതിനെ എതിര്‍ത്തില്ലെന്ന് എംഎം മണി വ്യക്തമാക്കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

Continue Reading

india

സി.എ.എ: അനുകൂല വിധി ഉണ്ടാകുമെന്ന് പ്രതീക്ഷ: മുസ്‌ലിംലീഗ്

തെരഞ്ഞെടുപ്പ് വിജഞാപനം വന്ന ശേഷം കോടതിയിൽ കിടക്കുന്ന കേസുകൾ ഇനി എന്ത് ചെയ്യാ​നാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു

Published

on

ന്യൂഡൽഹി: പൗരത്വ സമരത്തിൽ പ​​ങ്കെടുത്തവരുടെ കേസുകൾ പിൻവലിക്കാനുള്ള കേരള സർക്കാർ തീരുമാനം ഏറെ ​വൈകിപ്പോയെന്നും തെരഞ്ഞെടുപ്പ് വന്നപ്പോൾ കൈകൊണ്ട ഒന്നാണെന്നും മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോടതിയിൽ ഏതൊക്കൊയോ ഘട്ടങ്ങളിലെത്തിക്കഴിഞ്ഞ കേസ് തെരഞ്ഞെടുപ്പ് വിജഞാപനമൊക്കെ വന്ന ശേഷം എങ്ങിനെ പിൻവലിക്കാനാകുമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വിജഞാപനം വന്ന ശേഷം കൈകൊണ്ട ഈ തീരു​മാനം പ്രചാരണത്തിൽ പറയാമെന്നല്ലാതെ ഒരുകാര്യവുമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഈ കേസുകളൊക്കെ നേരത്തെ പിൻവലിക്കാമായിരുന്നു. തെരഞ്ഞെടുപ്പ് വിജഞാപനം വന്ന ശേഷം കോടതിയിൽ കിടക്കുന്ന കേസുകൾ ഇനി എന്ത് ചെയ്യാ​നാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

പൗരത്വ സമരത്തിൽ പ​​ങ്കെടുത്തവരുടെ കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ന്യൂഡൽഹി കേരള ഹൗസിൽ കുഞ്ഞാലിക്കുട്ടി ഈ മറുപടി നൽകിയത്.

പൗരത്വ വിഷയത്തിൽ ജനങ്ങൾ ആശങ്കയിലാണെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഈ വിഷയത്തിൽ കേസുമായി ലീഗ് മുന്നോട്ടു പോവുകയാണ്. അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരായ കേസ് പരിഗണിക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതിയിലേക്ക് പോകാനായി മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കൊപ്പം ഡൽഹിയിലെത്തിയതാണ് പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുൽ വഹാബും അടക്കമുള്ള നേതാക്കൾ.

പൗരത്വ നിയമത്തിനെതിരായ കേസിലെ മുഖ്യ ഹരജിക്കാർ എന്ന നിലയിൽ മുസ്‍ലിം ലീഗി​ന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെ തിങ്കളാഴ്ച വൈകീട്ട് കണ്ട് ലീഗ് നേതാക്കൾ അഡ്വ. ഹാരിസ് ബീരാന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തിയിരുന്നു.

Continue Reading

kerala

ആലപ്പുഴയില്‍ കടൽ ഉൾവലിഞ്ഞു

ഇന്നു രാവിലെ 6.30 ന് ശേഷമാണ് സംഭവം

Published

on

ആലപ്പുഴ: പുറക്കാട് കടൽ തീരത്ത് 50 മീറ്റർ കടൽ ഉൾവലിഞ്ഞു. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്റർ ഭാഗത്ത് ഇന്നു രാവിലെ 6.30 ന് ശേഷമാണ് സംഭവം. ആശങ്കപ്പെടാനില്ലെന്നാണ് തീരദേശവാസികൾ പറയുന്നത്. അതേസമയം, കടൽ ഉൾവലിഞ്ഞതിന്റെ കാരണം വ്യക്തമല്ല.

തീരത്ത് ചളി അടിഞ്ഞ അവസ്ഥയാണ്. ഇന്ന് പുലർച്ചെ മത്സ്യബന്ധത്തിനു പോയ മത്സ്യത്തൊഴിലാളികൾക്ക് തിരികെ വരാൻ കഴിയാത്ത സാഹചര്യമാണ്. ചെളി അടിഞ്ഞതാണ് തിരിച്ചു വരവ് ദുഷ്കരമാക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പരമ്പരാ​ഗത മത്സ്യത്തൊഴിലാളികൾ പറയുന്നത്.

 

Continue Reading

Trending