Connect with us

kerala

രാജ്യറാണി ഷൊര്‍ണ്ണൂരില്‍ നിന്ന് തുടങ്ങാന്‍ നീക്കം

നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാത അടച്ചുപൂട്ടാനുള്ള മുന്‍ പദ്ധതി സജീവമാക്കി റെയില്‍വേ

Published

on

നിലമ്പൂരില്‍ നിന്നും തിരുവനന്തപുരം വരെ പോകുന്ന രാജ്യറാണി എക്‌സ്പ്രസ് ഷൊര്‍ണ്ണൂരിലേക്ക് മാറ്റാന്‍ റെയില്‍വേ നീക്കം തുടങ്ങി. ഷൊര്‍ണ്ണൂരില്‍ നിന്നും പുറപ്പെടുന്ന രീതിയിലേക്ക് മാറ്റാനുള്ള ആസൂത്രിത നീക്കമാണ് നടത്തുന്നത്. പാത ലാഭകരമല്ല എന്ന കാരണം പറഞ്ഞാണ് രാജ്യറാണി ഷൊര്‍ണ്ണൂരില്‍ നിന്നും തുടങ്ങുന്നതിന് ചെന്നൈ സോണല്‍ ഓഫീസില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം വരുന്നത്.

കോവിഡ് രോഗ വ്യാപനമുണ്ടായപ്പോള്‍ കഴിഞ്ഞ വര്‍ഷം രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചപ്പോഴാണ് നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാതയിലും ട്രയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചത്. പിന്നീട് ദേശീയ തലത്തില്‍ ഇളവ് പ്രഖ്യാപിച്ചതോടെ രാജ്യറാണി മാത്രം ഓടിത്തുടങ്ങി. അന്ന് നിര്‍ത്തിവെച്ച പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിയതുമില്ല.

എന്നാല്‍ കോവിഡ് രണ്ടാം തരംഗമുണ്ടായതോടെ ഈ പാതയില്‍ രാജ്യറാണി സര്‍വീസ് നിര്‍ത്തി വെച്ചു. പിന്നീട് വീണ്ടും ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഒരു മാസം മുമ്പാണ് രാജ്യറാണി സര്‍വീസ് പുനരാരംഭിച്ചത്. എന്നിട്ടും പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുവാന്‍ റെയില്‍വേ തയാറാകുന്നില്ല. ഇതിനിടയിലാണ് നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാത ലാഭകരമല്ലെന്നും അടച്ചുപൂട്ടുന്നതാണ് നല്ലെതെന്നും കാണിച്ച് റെയില്‍വേ 2004ല്‍ നല്‍കിയ റിപ്പോര്‍ട്ട് വീണ്ടും പൊടിതട്ടിയെടുത്തത്. അന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി, റെയില്‍വേ മന്ത്രിയായി ചുമതലയേറ്റ ഇ.അഹമ്മദ് എന്നിവരുടെ ശക്തമായ ഇടപെടലില്‍ അന്നത്തെ റിപ്പോര്‍ട്ട് മരവിപ്പിച്ചു.

കൂടുതല്‍ നവീകരണ പ്രവൃത്തികള്‍ ഈ പാതയിലുണ്ടായി. കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടി തുടങ്ങിയതും പാലക്കാടുനിന്നുള്ള അമൃതയുമായി ഘടിപ്പിച്ച് ലിങ്ക് എക്‌സ്പ്രസായി തിരുവനന്തപുരത്തേക്ക് നിലമ്പൂരില്‍ നിന്നും രാജ്യറാണി അനുവദിച്ചതും ഇ.അഹമ്മദ് കേന്ദ്രത്തില്‍ മന്ത്രിയായിരുധികളെയും ബോധ്യപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ 4 കോടി രൂപയിലേറെ ചെലവഴിച്ച് ചരക്കിറക്കുന്നതിന് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്‌സ് ഷെഡും നിര്‍മിച്ചു. റെയില്‍വെയുടെ അനുമതിയോടെ മുക്കട്ട-കരുളായി റോഡിലേക്ക് പുതിയ കോണ്‍ക്രീറ്റ് പാതയും നിര്‍മ്മിച്ചു. നിലമ്പൂരിലെ ഗുഡസ്‌ഷെഡ് പ്രകൃതിയോടിങ്ങിയതായതിനാല്‍ ജില്ലയിലെ സിമന്റ് മൊത്തകച്ചവടക്കാര്‍ ഏറെ താല്‍പര്യം കാണിച്ചു. കഴിഞ്ഞ വര്‍ഷം ചരക്ക്തീവണ്ടിയുടെ ഉദ്ഘാടനവും നടത്തി. ജില്ലയിലെ സിമന്റ്‌മൊത്തകച്ചവടക്കാര്‍ക്കുള്ള സിമന്റുമായി എത്തിയ തീവണ്ടിക്ക് വന്‍സ്വീകരണമാണ് ഒരുക്കിയത്. സ്വീകരണത്തില്‍ തന്നെ കല്ലുകടിയുമുണ്ടായി. സിമന്റ് ചാക്കിറക്കാന്‍ നാട്ടുകാരുടെ ഒഴുക്കായിരുന്നു. ബഹളത്തില്‍ മുങ്ങിയ സിമന്റിറക്കുന്ന പണി മണിക്കൂറുകളോളം വൈകി. തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കം ഒരു വലിയ ലക്ഷ്യത്തെ തന്നെ അട്ടിമറിച്ചു. ഒരു ചരക്ക് തീവണ്ടി ചരക്കുമായി അവര്‍ക്ക് നിശ്ചയിച്ച സ്റ്റേഷനിലെത്തിയാല്‍ അഞ്ച് മണിക്കൂര്‍ മാത്രമാണ് ചരക്ക് ഇറക്കുന്നതിന് സമയം അനുവദിക്കുക.

അത് കഴിഞ്ഞാല്‍ ഓരോമണിക്കൂറിനും നിശ്ചിത തുക അടക്കണം. ഇത് വ്യാപാരികള്‍ക്ക് വന്‍ ബാധ്യതയാകും. തൊഴിലാളികള്‍ തമ്മില്‍ തല്ലിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന അവസ്ഥയില്‍ പി.വി.അബ്ദുല്‍ വഹാബ് എം.പി, റെയില്‍വേ ആക്ഷന്‍കൗണ്‍സില്‍ ഭാരവാഹികള്‍ എന്നിവര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും തൊഴിലാളി സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തി. നേരത്തെ എസ്.ടി.യു, ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു എന്നിവരുടെ തൊഴിലാളി പൂളുകളുളാണ് ഇവിടെ ഉണ്ടായിരുന്നത്. ചരക്ക്‌നീക്കം നടക്കുമെന്ന ഘട്ടത്തില്‍ എ.ഐ.ടി.യു.സി, ബി.എം.എസ് എന്നീ തൊഴിലാളി സംഘടനകളും എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിവരും പൂള്‍ ആവശ്യവുമായി രംഗത്ത് വന്നു.

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആശുപത്രിയിലേക്ക് പോകുന്നവഴി കാര്‍ ചെളിയില്‍ കുടുങ്ങി; രോഗി മരിച്ചു

ചികിത്സ കിട്ടാന്‍ വൈകിയതാണു മരണകാരണം

Published

on

മലപ്പുറം: വളാഞ്ചേരി തിണ്ടലത്ത് കാര്‍ ചെളിയില്‍ കുടുങ്ങി രോഗി മരിച്ചു. കരേക്കാട് സ്വദേശി സെയ്താലിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.

നെഞ്ചുവേദന അനുഭവപ്പെട്ട സെയ്താലിയുമായി ആശുപത്രിയിലേക്ക് പോയ കാറാണ് ചെളിയില്‍ കുടുങ്ങിയത്. നാട്ടുക്കാര്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സ കിട്ടാന്‍ വൈകിയതാണു മരണകാരണം.

Continue Reading

kerala

പൊന്നാനി ബോട്ടപകടം; അനുശോചനം രേഖപ്പെടുത്തി അബ്ദുസമദ് സമദാനി എം.പി

അപകടകത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

Published

on

പൊന്നാനി ബോട്ടപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി അബ്ദു സമദാനി എം.പി.  അപകടകത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.ഫെയ്‌സ്ബുക്കിലൂടെയാണ് അബ്ദു സമദ് സമദാനി അനുശോചനം രേഖപ്പെടുത്തിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ സഹോദരങ്ങളുടെ ബോട്ട് കപ്പലിടിച്ചു തകര്‍ന്ന സംഭവം നാടിനെ നടുക്കിയ വലിയ ദുരന്തമായി.
കാണാതാവുകയും പിന്നീട് മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്ത പൊന്നാനി പള്ളിപ്പടിയിലെ പിക്കിന്റെ ഗഫൂര്‍, അഴീക്കല്‍ കുറിയമാക്കാനകത്ത് സലാം എന്നിവരുടെ വേര്‍പാട് എല്ലാവരെയും സങ്കടപ്പെടുത്തുന്നതാണ്.
ബോട്ടില്‍ ഉണ്ടായിരുന്ന നാലു പേര് രക്ഷപ്പെട്ട് കരക്കെത്തിയത് നമ്മെ ആശ്വാസം കൊള്ളിക്കുമ്പോഴും ഈ രണ്ടു സഹോദരന്മാരുടെ വേര്‍പാട് വലിയ ആഘാതമായിത്തന്നെ അവശേഷിക്കുന്നു.

ദുരന്ത സംബന്ധിയായ ആശ്വാസ നടപടികള്‍ക്കായി ജില്ലാ കളക്ടറേയും എസ്പിയെയും ഫോണില്‍ ബന്ധപ്പെട്ടു സംസാരിച്ചു. പരമാവധി നഷ്ടപരിഹാരത്തിനുള്ള അടിയന്തിര നടപടികള്‍ക്കായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് തത്സംബന്ധമായ റിപ്പോര്‍ട്ട് അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ പ്രത്യേകമായ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മഴ അടുത്ത് വരുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളായ ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ മുന്‍കരുതലുകളും ഉണ്ടാകണം.

രോഗ ചികിത്സക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ആയതിനാല്‍ ഡിസ്ചാര്‍ജ് ആയ ഉടനെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനായി വിടപറഞ്ഞ സഹോദരങ്ങളുടെ വീടുകളില്‍ എത്തിച്ചേരാന്‍ ഉദ്ദേശിക്കുന്നു.
ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു തിരിച്ചെത്തിയവര്‍ എത്രയും വേഗത്തില്‍ ആരോഗ്യവും സ്വസ്ഥതയും വീണ്ടെടുക്കട്ടെ. അപകടത്തില്‍ നമ്മോട് വിട പറഞ്ഞു പോയ സഹോദരങ്ങളുടെ കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത് ജനങ്ങള്‍ക്കും ഈ ദുഃഖം താങ്ങാനുള്ള കരുത്ത് ഉണ്ടാകട്ടെ. അവര്‍ ഇരുവരെയും സര്‍വ്വശക്തനായ കാരുണ്യവാന്‍ മഗ്ഫിറത്തിലേക്ക് ചേര്‍ക്കട്ടെ’.

 

Continue Reading

kerala

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.

Published

on

ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ മുന്നറിയിപ്പുണ്ട്.

അടുത്ത അഞ്ച് ദിവസത്തേക്ക് മഴ കനക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.

മെയ് 19 ഓടെ കാലവര്‍ഷം ആന്‍ഡമാനില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളിലാണ് കാലവര്‍ഷം ആദ്യമെത്തുക.

 

Continue Reading

Trending