Connect with us

kerala

രാജ്യറാണി ഷൊര്‍ണ്ണൂരില്‍ നിന്ന് തുടങ്ങാന്‍ നീക്കം

നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാത അടച്ചുപൂട്ടാനുള്ള മുന്‍ പദ്ധതി സജീവമാക്കി റെയില്‍വേ

Published

on

നിലമ്പൂരില്‍ നിന്നും തിരുവനന്തപുരം വരെ പോകുന്ന രാജ്യറാണി എക്‌സ്പ്രസ് ഷൊര്‍ണ്ണൂരിലേക്ക് മാറ്റാന്‍ റെയില്‍വേ നീക്കം തുടങ്ങി. ഷൊര്‍ണ്ണൂരില്‍ നിന്നും പുറപ്പെടുന്ന രീതിയിലേക്ക് മാറ്റാനുള്ള ആസൂത്രിത നീക്കമാണ് നടത്തുന്നത്. പാത ലാഭകരമല്ല എന്ന കാരണം പറഞ്ഞാണ് രാജ്യറാണി ഷൊര്‍ണ്ണൂരില്‍ നിന്നും തുടങ്ങുന്നതിന് ചെന്നൈ സോണല്‍ ഓഫീസില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം വരുന്നത്.

കോവിഡ് രോഗ വ്യാപനമുണ്ടായപ്പോള്‍ കഴിഞ്ഞ വര്‍ഷം രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചപ്പോഴാണ് നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാതയിലും ട്രയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചത്. പിന്നീട് ദേശീയ തലത്തില്‍ ഇളവ് പ്രഖ്യാപിച്ചതോടെ രാജ്യറാണി മാത്രം ഓടിത്തുടങ്ങി. അന്ന് നിര്‍ത്തിവെച്ച പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിയതുമില്ല.

എന്നാല്‍ കോവിഡ് രണ്ടാം തരംഗമുണ്ടായതോടെ ഈ പാതയില്‍ രാജ്യറാണി സര്‍വീസ് നിര്‍ത്തി വെച്ചു. പിന്നീട് വീണ്ടും ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഒരു മാസം മുമ്പാണ് രാജ്യറാണി സര്‍വീസ് പുനരാരംഭിച്ചത്. എന്നിട്ടും പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുവാന്‍ റെയില്‍വേ തയാറാകുന്നില്ല. ഇതിനിടയിലാണ് നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാത ലാഭകരമല്ലെന്നും അടച്ചുപൂട്ടുന്നതാണ് നല്ലെതെന്നും കാണിച്ച് റെയില്‍വേ 2004ല്‍ നല്‍കിയ റിപ്പോര്‍ട്ട് വീണ്ടും പൊടിതട്ടിയെടുത്തത്. അന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി, റെയില്‍വേ മന്ത്രിയായി ചുമതലയേറ്റ ഇ.അഹമ്മദ് എന്നിവരുടെ ശക്തമായ ഇടപെടലില്‍ അന്നത്തെ റിപ്പോര്‍ട്ട് മരവിപ്പിച്ചു.

കൂടുതല്‍ നവീകരണ പ്രവൃത്തികള്‍ ഈ പാതയിലുണ്ടായി. കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടി തുടങ്ങിയതും പാലക്കാടുനിന്നുള്ള അമൃതയുമായി ഘടിപ്പിച്ച് ലിങ്ക് എക്‌സ്പ്രസായി തിരുവനന്തപുരത്തേക്ക് നിലമ്പൂരില്‍ നിന്നും രാജ്യറാണി അനുവദിച്ചതും ഇ.അഹമ്മദ് കേന്ദ്രത്തില്‍ മന്ത്രിയായിരുധികളെയും ബോധ്യപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ 4 കോടി രൂപയിലേറെ ചെലവഴിച്ച് ചരക്കിറക്കുന്നതിന് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്‌സ് ഷെഡും നിര്‍മിച്ചു. റെയില്‍വെയുടെ അനുമതിയോടെ മുക്കട്ട-കരുളായി റോഡിലേക്ക് പുതിയ കോണ്‍ക്രീറ്റ് പാതയും നിര്‍മ്മിച്ചു. നിലമ്പൂരിലെ ഗുഡസ്‌ഷെഡ് പ്രകൃതിയോടിങ്ങിയതായതിനാല്‍ ജില്ലയിലെ സിമന്റ് മൊത്തകച്ചവടക്കാര്‍ ഏറെ താല്‍പര്യം കാണിച്ചു. കഴിഞ്ഞ വര്‍ഷം ചരക്ക്തീവണ്ടിയുടെ ഉദ്ഘാടനവും നടത്തി. ജില്ലയിലെ സിമന്റ്‌മൊത്തകച്ചവടക്കാര്‍ക്കുള്ള സിമന്റുമായി എത്തിയ തീവണ്ടിക്ക് വന്‍സ്വീകരണമാണ് ഒരുക്കിയത്. സ്വീകരണത്തില്‍ തന്നെ കല്ലുകടിയുമുണ്ടായി. സിമന്റ് ചാക്കിറക്കാന്‍ നാട്ടുകാരുടെ ഒഴുക്കായിരുന്നു. ബഹളത്തില്‍ മുങ്ങിയ സിമന്റിറക്കുന്ന പണി മണിക്കൂറുകളോളം വൈകി. തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കം ഒരു വലിയ ലക്ഷ്യത്തെ തന്നെ അട്ടിമറിച്ചു. ഒരു ചരക്ക് തീവണ്ടി ചരക്കുമായി അവര്‍ക്ക് നിശ്ചയിച്ച സ്റ്റേഷനിലെത്തിയാല്‍ അഞ്ച് മണിക്കൂര്‍ മാത്രമാണ് ചരക്ക് ഇറക്കുന്നതിന് സമയം അനുവദിക്കുക.

അത് കഴിഞ്ഞാല്‍ ഓരോമണിക്കൂറിനും നിശ്ചിത തുക അടക്കണം. ഇത് വ്യാപാരികള്‍ക്ക് വന്‍ ബാധ്യതയാകും. തൊഴിലാളികള്‍ തമ്മില്‍ തല്ലിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന അവസ്ഥയില്‍ പി.വി.അബ്ദുല്‍ വഹാബ് എം.പി, റെയില്‍വേ ആക്ഷന്‍കൗണ്‍സില്‍ ഭാരവാഹികള്‍ എന്നിവര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും തൊഴിലാളി സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തി. നേരത്തെ എസ്.ടി.യു, ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു എന്നിവരുടെ തൊഴിലാളി പൂളുകളുളാണ് ഇവിടെ ഉണ്ടായിരുന്നത്. ചരക്ക്‌നീക്കം നടക്കുമെന്ന ഘട്ടത്തില്‍ എ.ഐ.ടി.യു.സി, ബി.എം.എസ് എന്നീ തൊഴിലാളി സംഘടനകളും എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിവരും പൂള്‍ ആവശ്യവുമായി രംഗത്ത് വന്നു.

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘തെറി പറഞ്ഞ് തെരഞ്ഞെടുപ്പില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ശ്രമം; അസഭ്യം പറയാന്‍ ലൈസന്‍സ് ഉണ്ടെന്നാണ് ധാരണ’: ഡീന്‍ കുര്യാക്കോസ്

ഇടുക്കി ഇപ്പോള്‍ അനുഭവിക്കുന്ന മുഴുവന്‍ ബുദ്ധിമുട്ടുകള്‍ക്കും കാരണം ഇടതുസര്‍ക്കാരാണ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു

Published

on

ഇടുക്കി: സിപിഎം നേതാവ് എംഎം മണിയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്. എംഎം മണി നടത്തിയത് തെറിയഭിഷേകമാണ്. ഇതൊന്നും നാടന്‍ പ്രയോഗമായി കണക്കാക്കാനാവില്ല. തെറി പറഞ്ഞ് തെരഞ്ഞെടുപ്പില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമം ജനങ്ങള്‍ വിലയിരുത്തുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

തെറിക്കുത്തരം മുറിപ്പത്തല്‍ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കില്‍ എന്റേത് ആ ശൈലിയല്ല. നാടന്‍ പ്രയോഗങ്ങള്‍ എന്ന പേരില്‍ മണി മോശം വാക്കുകള്‍ പറയുന്നു. അസഭ്യം പറയാന്‍ ലൈസന്‍സുള്ള പോലെയാണ് മണിയുടെ പരാമര്‍ശങ്ങള്‍. അത്തരത്തില്‍ മറുപടി പറയാന്‍ താനില്ല. സാംസ്‌കാരിക നായകന്മാരും മാധ്യമങ്ങളും എംഎം മണിക്ക് വിശുദ്ധ പരിവേഷം നല്‍കുകയാണ്.
നേരത്തെയും എംഎം മണി തനിക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഇടുക്കി ഇപ്പോള്‍ അനുഭവിക്കുന്ന മുഴുവന്‍ ബുദ്ധിമുട്ടുകള്‍ക്കും കാരണം ഇടതുസര്‍ക്കാരാണ്. എംഎം മണി മന്ത്രി ആയിരുന്ന കാലത്താണ് ബഫര്‍ സോണ്‍ ഉത്തരവും നിര്‍മ്മാണ നിരോധനവും കൊണ്ടുവന്നത്. അന്ന് എന്തുകൊണ്ട് അതിനെ എതിര്‍ത്തില്ലെന്ന് എംഎം മണി വ്യക്തമാക്കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

Continue Reading

india

സി.എ.എ: അനുകൂല വിധി ഉണ്ടാകുമെന്ന് പ്രതീക്ഷ: മുസ്‌ലിംലീഗ്

തെരഞ്ഞെടുപ്പ് വിജഞാപനം വന്ന ശേഷം കോടതിയിൽ കിടക്കുന്ന കേസുകൾ ഇനി എന്ത് ചെയ്യാ​നാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു

Published

on

ന്യൂഡൽഹി: പൗരത്വ സമരത്തിൽ പ​​ങ്കെടുത്തവരുടെ കേസുകൾ പിൻവലിക്കാനുള്ള കേരള സർക്കാർ തീരുമാനം ഏറെ ​വൈകിപ്പോയെന്നും തെരഞ്ഞെടുപ്പ് വന്നപ്പോൾ കൈകൊണ്ട ഒന്നാണെന്നും മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോടതിയിൽ ഏതൊക്കൊയോ ഘട്ടങ്ങളിലെത്തിക്കഴിഞ്ഞ കേസ് തെരഞ്ഞെടുപ്പ് വിജഞാപനമൊക്കെ വന്ന ശേഷം എങ്ങിനെ പിൻവലിക്കാനാകുമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വിജഞാപനം വന്ന ശേഷം കൈകൊണ്ട ഈ തീരു​മാനം പ്രചാരണത്തിൽ പറയാമെന്നല്ലാതെ ഒരുകാര്യവുമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഈ കേസുകളൊക്കെ നേരത്തെ പിൻവലിക്കാമായിരുന്നു. തെരഞ്ഞെടുപ്പ് വിജഞാപനം വന്ന ശേഷം കോടതിയിൽ കിടക്കുന്ന കേസുകൾ ഇനി എന്ത് ചെയ്യാ​നാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

പൗരത്വ സമരത്തിൽ പ​​ങ്കെടുത്തവരുടെ കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ന്യൂഡൽഹി കേരള ഹൗസിൽ കുഞ്ഞാലിക്കുട്ടി ഈ മറുപടി നൽകിയത്.

പൗരത്വ വിഷയത്തിൽ ജനങ്ങൾ ആശങ്കയിലാണെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഈ വിഷയത്തിൽ കേസുമായി ലീഗ് മുന്നോട്ടു പോവുകയാണ്. അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരായ കേസ് പരിഗണിക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതിയിലേക്ക് പോകാനായി മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കൊപ്പം ഡൽഹിയിലെത്തിയതാണ് പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുൽ വഹാബും അടക്കമുള്ള നേതാക്കൾ.

പൗരത്വ നിയമത്തിനെതിരായ കേസിലെ മുഖ്യ ഹരജിക്കാർ എന്ന നിലയിൽ മുസ്‍ലിം ലീഗി​ന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെ തിങ്കളാഴ്ച വൈകീട്ട് കണ്ട് ലീഗ് നേതാക്കൾ അഡ്വ. ഹാരിസ് ബീരാന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തിയിരുന്നു.

Continue Reading

kerala

ആലപ്പുഴയില്‍ കടൽ ഉൾവലിഞ്ഞു

ഇന്നു രാവിലെ 6.30 ന് ശേഷമാണ് സംഭവം

Published

on

ആലപ്പുഴ: പുറക്കാട് കടൽ തീരത്ത് 50 മീറ്റർ കടൽ ഉൾവലിഞ്ഞു. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്റർ ഭാഗത്ത് ഇന്നു രാവിലെ 6.30 ന് ശേഷമാണ് സംഭവം. ആശങ്കപ്പെടാനില്ലെന്നാണ് തീരദേശവാസികൾ പറയുന്നത്. അതേസമയം, കടൽ ഉൾവലിഞ്ഞതിന്റെ കാരണം വ്യക്തമല്ല.

തീരത്ത് ചളി അടിഞ്ഞ അവസ്ഥയാണ്. ഇന്ന് പുലർച്ചെ മത്സ്യബന്ധത്തിനു പോയ മത്സ്യത്തൊഴിലാളികൾക്ക് തിരികെ വരാൻ കഴിയാത്ത സാഹചര്യമാണ്. ചെളി അടിഞ്ഞതാണ് തിരിച്ചു വരവ് ദുഷ്കരമാക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പരമ്പരാ​ഗത മത്സ്യത്തൊഴിലാളികൾ പറയുന്നത്.

 

Continue Reading

Trending