Connect with us

kerala

രാജ്യറാണി ഷൊര്‍ണ്ണൂരില്‍ നിന്ന് തുടങ്ങാന്‍ നീക്കം

നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാത അടച്ചുപൂട്ടാനുള്ള മുന്‍ പദ്ധതി സജീവമാക്കി റെയില്‍വേ

Published

on

നിലമ്പൂരില്‍ നിന്നും തിരുവനന്തപുരം വരെ പോകുന്ന രാജ്യറാണി എക്‌സ്പ്രസ് ഷൊര്‍ണ്ണൂരിലേക്ക് മാറ്റാന്‍ റെയില്‍വേ നീക്കം തുടങ്ങി. ഷൊര്‍ണ്ണൂരില്‍ നിന്നും പുറപ്പെടുന്ന രീതിയിലേക്ക് മാറ്റാനുള്ള ആസൂത്രിത നീക്കമാണ് നടത്തുന്നത്. പാത ലാഭകരമല്ല എന്ന കാരണം പറഞ്ഞാണ് രാജ്യറാണി ഷൊര്‍ണ്ണൂരില്‍ നിന്നും തുടങ്ങുന്നതിന് ചെന്നൈ സോണല്‍ ഓഫീസില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം വരുന്നത്.

കോവിഡ് രോഗ വ്യാപനമുണ്ടായപ്പോള്‍ കഴിഞ്ഞ വര്‍ഷം രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചപ്പോഴാണ് നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാതയിലും ട്രയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചത്. പിന്നീട് ദേശീയ തലത്തില്‍ ഇളവ് പ്രഖ്യാപിച്ചതോടെ രാജ്യറാണി മാത്രം ഓടിത്തുടങ്ങി. അന്ന് നിര്‍ത്തിവെച്ച പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിയതുമില്ല.

എന്നാല്‍ കോവിഡ് രണ്ടാം തരംഗമുണ്ടായതോടെ ഈ പാതയില്‍ രാജ്യറാണി സര്‍വീസ് നിര്‍ത്തി വെച്ചു. പിന്നീട് വീണ്ടും ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഒരു മാസം മുമ്പാണ് രാജ്യറാണി സര്‍വീസ് പുനരാരംഭിച്ചത്. എന്നിട്ടും പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുവാന്‍ റെയില്‍വേ തയാറാകുന്നില്ല. ഇതിനിടയിലാണ് നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാത ലാഭകരമല്ലെന്നും അടച്ചുപൂട്ടുന്നതാണ് നല്ലെതെന്നും കാണിച്ച് റെയില്‍വേ 2004ല്‍ നല്‍കിയ റിപ്പോര്‍ട്ട് വീണ്ടും പൊടിതട്ടിയെടുത്തത്. അന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി, റെയില്‍വേ മന്ത്രിയായി ചുമതലയേറ്റ ഇ.അഹമ്മദ് എന്നിവരുടെ ശക്തമായ ഇടപെടലില്‍ അന്നത്തെ റിപ്പോര്‍ട്ട് മരവിപ്പിച്ചു.

കൂടുതല്‍ നവീകരണ പ്രവൃത്തികള്‍ ഈ പാതയിലുണ്ടായി. കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടി തുടങ്ങിയതും പാലക്കാടുനിന്നുള്ള അമൃതയുമായി ഘടിപ്പിച്ച് ലിങ്ക് എക്‌സ്പ്രസായി തിരുവനന്തപുരത്തേക്ക് നിലമ്പൂരില്‍ നിന്നും രാജ്യറാണി അനുവദിച്ചതും ഇ.അഹമ്മദ് കേന്ദ്രത്തില്‍ മന്ത്രിയായിരുധികളെയും ബോധ്യപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ 4 കോടി രൂപയിലേറെ ചെലവഴിച്ച് ചരക്കിറക്കുന്നതിന് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്‌സ് ഷെഡും നിര്‍മിച്ചു. റെയില്‍വെയുടെ അനുമതിയോടെ മുക്കട്ട-കരുളായി റോഡിലേക്ക് പുതിയ കോണ്‍ക്രീറ്റ് പാതയും നിര്‍മ്മിച്ചു. നിലമ്പൂരിലെ ഗുഡസ്‌ഷെഡ് പ്രകൃതിയോടിങ്ങിയതായതിനാല്‍ ജില്ലയിലെ സിമന്റ് മൊത്തകച്ചവടക്കാര്‍ ഏറെ താല്‍പര്യം കാണിച്ചു. കഴിഞ്ഞ വര്‍ഷം ചരക്ക്തീവണ്ടിയുടെ ഉദ്ഘാടനവും നടത്തി. ജില്ലയിലെ സിമന്റ്‌മൊത്തകച്ചവടക്കാര്‍ക്കുള്ള സിമന്റുമായി എത്തിയ തീവണ്ടിക്ക് വന്‍സ്വീകരണമാണ് ഒരുക്കിയത്. സ്വീകരണത്തില്‍ തന്നെ കല്ലുകടിയുമുണ്ടായി. സിമന്റ് ചാക്കിറക്കാന്‍ നാട്ടുകാരുടെ ഒഴുക്കായിരുന്നു. ബഹളത്തില്‍ മുങ്ങിയ സിമന്റിറക്കുന്ന പണി മണിക്കൂറുകളോളം വൈകി. തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കം ഒരു വലിയ ലക്ഷ്യത്തെ തന്നെ അട്ടിമറിച്ചു. ഒരു ചരക്ക് തീവണ്ടി ചരക്കുമായി അവര്‍ക്ക് നിശ്ചയിച്ച സ്റ്റേഷനിലെത്തിയാല്‍ അഞ്ച് മണിക്കൂര്‍ മാത്രമാണ് ചരക്ക് ഇറക്കുന്നതിന് സമയം അനുവദിക്കുക.

അത് കഴിഞ്ഞാല്‍ ഓരോമണിക്കൂറിനും നിശ്ചിത തുക അടക്കണം. ഇത് വ്യാപാരികള്‍ക്ക് വന്‍ ബാധ്യതയാകും. തൊഴിലാളികള്‍ തമ്മില്‍ തല്ലിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന അവസ്ഥയില്‍ പി.വി.അബ്ദുല്‍ വഹാബ് എം.പി, റെയില്‍വേ ആക്ഷന്‍കൗണ്‍സില്‍ ഭാരവാഹികള്‍ എന്നിവര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും തൊഴിലാളി സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തി. നേരത്തെ എസ്.ടി.യു, ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു എന്നിവരുടെ തൊഴിലാളി പൂളുകളുളാണ് ഇവിടെ ഉണ്ടായിരുന്നത്. ചരക്ക്‌നീക്കം നടക്കുമെന്ന ഘട്ടത്തില്‍ എ.ഐ.ടി.യു.സി, ബി.എം.എസ് എന്നീ തൊഴിലാളി സംഘടനകളും എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിവരും പൂള്‍ ആവശ്യവുമായി രംഗത്ത് വന്നു.

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യു.ഡി.എഫ് വിജയാഹ്ലാദ പ്രകടനത്തിന് നേരെ സി.പി.എം ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ കെ.എം.എ ഹാള്‍ ജങ്ഷന് സമീപമാണ് സംഭവം.

Published

on

കാഞ്ഞിരപ്പള്ളി (കോട്ടയം): തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ് നടത്തിയ പ്രകടനത്തിന് നേരെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതായി പരാതി. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ കെ.എം.എ ഹാള്‍ ജങ്ഷന് സമീപമാണ് സംഭവം.

കോണ്‍ഗ്രസ് നേതാവും യു.ഡി.എഫ് കൗണ്ടിങ് ഏജന്റുമായ ടി.എസ്. നിസു, എട്ടാം വാര്‍ഡ് മെമ്പര്‍ സുനില്‍ തേനംമാക്കല്‍, പത്താം വാര്‍ഡ് മെമ്പര്‍ സുറുമി കെ.എ (സുറുമി ടീച്ചര്‍) എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ടി.എസ്. നിസുവിന് നെറ്റിയില്‍ ഗുരുതര പരിക്കേറ്റതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിജയാഹ്ലാദ പ്രകടനം പുരോഗമിക്കുന്നതിനിടെ സംഘം ചേര്‍ന്നെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനത്തിലേക്ക് കടന്നുകയറി മരക്കഷണം ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് ആരോപണം. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 24 സീറ്റുകളില്‍ 13 സീറ്റുകള്‍ യു.ഡി.എഫ് സ്വന്തമാക്കി. ഇടത് സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളി പേട്ട വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ഥി ബി.ആര്‍. അന്‍ഷാദിനെതിരെ കോണ്‍ഗ്രസിന്റെ അഡ്വ. സുനില്‍ തേനംമാക്കല്‍ നൂറോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

പൂതക്കുഴി വാര്‍ഡില്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ സുറുമി കെ.എ (സുറുമി ടീച്ചര്‍) 150ലധികം വോട്ടുകള്‍ക്ക് വിജയിച്ചു. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയെയാണ് സുറുമി ടീച്ചര്‍ പരാജയപ്പെടുത്തിയത്.

 

Continue Reading

kerala

‘യുഡിഎഫിന്റെ ഉജ്ജ്വല ജയം; പിണറായിയുടെ മൂന്നാം തുടര്‍ഭരണ ദുര്‍മോഹത്തെ തകര്‍ത്തു’ -സന്ദീപ് വാര്യര്‍

സ്വാമിയേ ശരണമയ്യപ്പ എന്നും പോസ്റ്റില്‍ കുറിച്ചു.

Published

on

തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഉജ്ജ്വല വിജയം പിണറായിയുടെ മൂന്നാം തുടര്‍ഭരണ ദുര്‍മോഹത്തെ തകര്‍ത്തു എന്ന് ഫേസ്ബുക്കിലൂടെ സന്ദീപ് വാര്യര്‍ പ്രതികരിച്ചു. സ്വാമിയേ ശരണമയ്യപ്പ എന്നും പോസ്റ്റില്‍ കുറിച്ചു.

അതേസമയം എല്ലാ വിഭാഗം ജനങ്ങളോടും യുഡിഎഫിന് കടപ്പാടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടായി നിന്നു. വര്‍ഗീയതയാണ് ഇടത് മുന്നണിയുടെ തോല്‍വിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്ത അജണ്ടയാണ് തദ്ദേശ ഫലം. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന ജയം ഉണ്ടായില്ലെങ്കില്‍ രാഷ്ട്രീയ വനവാസം തന്നെയെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Continue Reading

kerala

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്ന് പ്രതിഫലിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് വിജയം -ഡോ. അബ്ദുസ്സമദ് സമദാനി എംപി

മലയാളി സമൂഹം പ്രതീക്ഷിച്ചതുപോലെ യുഡിഎഫിന് അതിശയകരമായ വിജയം നല്‍കി.

Published

on

മലപ്പുറം: മലയാളി സമൂഹം പ്രതീക്ഷിച്ചതുപോലെ യുഡിഎഫിന് അതിശയകരമായ വിജയം നല്‍കി. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം എന്തായിരിക്കുമെന്ന് എല്ലാവര്‍ക്കും വ്യക്തമായി മനസ്സിലാക്കിക്കൊടുക്കുന്ന ജനഹിതം കൂടിയാണ് ഇതില്‍ പ്രതിഫലിച്ചിരിക്കുന്നത് എന്ന്  ഡോ. എംപി അബ്ദുസ്സമദ് സമദാനി എംപി.

ആരെന്തു പറഞ്ഞാലും യുഡിഎഫ് കേരളത്തിന്റെ വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും രാഷ്ട്രീയ സംവിധാനം എന്നതോടൊപ്പം സാമൂഹിക മൈത്രിയുടെയും സാമുദായിക സഹവര്‍ത്തിത്വത്തിന്റെയും സാംസ്‌കാരിക പ്രതീകം കൂടിയാണ് . രാഷ്ട്രീയവും പാര്‍ട്ടിയും എന്തുമേതുമാകട്ടെ നാട്ടുകാരുടെ സൗഹൃദവും സമുദായങ്ങള്‍ക്കിടയിലെ മൈത്രിയും തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അടിസ്ഥാനപരമായി പരസ്പര സൗഹൃദവും സാമൂഹിക സമാധാനവും പുലര്‍ത്തുന്ന കേരള ജനത അത് അനുവദിക്കുകയില്ല. ഈ പാഠങ്ങളെല്ലാം അതിമഹത്തായ ഈ തിരഞ്ഞെടുപ്പ് വിജയത്തില്‍ അടങ്ങിയിരിക്കുന്നു എന്ന് സമദാനി പ്രതികരിച്ചു.

പൊന്നാനി ലോക്‌സഭാ നിയോജക മണ്ഡലത്തിലും സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങളെപ്പോലെ യുഡിഎഫിന്റെ തേരോട്ടം നടക്കുകയാണ്. പല മുനിസിപ്പാലിറ്റികളിലും ഒട്ടേറെ പഞ്ചായത്തുകളിലും കഴിഞ്ഞ കാലത്തെ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് ഭരണം നിലനിര്‍ത്തിയിരിക്കുന്നത്. അതോടൊപ്പം ഇത്രയും കാലം യുഡിഎഫിന് ഭരണം ലഭിച്ചിട്ടില്ലാത്ത ചില പഞ്ചായത്തുകള്‍ ശക്തമായ മുന്നേറ്റത്തോടെ ഭരണം പിടിച്ചെടുക്കുകയും ചെയ്തിരിക്കുന്നു.

പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും ഏറെ അഭിമാനവും ആഹ്ലാദവും പകരുന്നതാണീ വിജയഭേരി. കോര്‍പ്പറേഷനുകളും ജില്ലാ പഞ്ചായത്തുകളും മുതല്‍ ഗ്രാമപഞ്ചായത്തുകള്‍ വരെ വ്യക്തവും വര്‍ണ്ണശബളവുമായ യുഡിഎഫ് തരംഗമാണ് കേരളം മുഴുക്കെ പ്രകടമായിരിക്കുന്നത്. യുഡിഎഫിനെ വിജയത്തിലേറ്റിയ ജനങ്ങള്‍ക്ക് അഭിവാദ്യം ചെയ്യുകയും ചെയ്തു.

 

Continue Reading

Trending