Connect with us

kerala

രാജ്യറാണി ഷൊര്‍ണ്ണൂരില്‍ നിന്ന് തുടങ്ങാന്‍ നീക്കം

നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാത അടച്ചുപൂട്ടാനുള്ള മുന്‍ പദ്ധതി സജീവമാക്കി റെയില്‍വേ

Published

on

നിലമ്പൂരില്‍ നിന്നും തിരുവനന്തപുരം വരെ പോകുന്ന രാജ്യറാണി എക്‌സ്പ്രസ് ഷൊര്‍ണ്ണൂരിലേക്ക് മാറ്റാന്‍ റെയില്‍വേ നീക്കം തുടങ്ങി. ഷൊര്‍ണ്ണൂരില്‍ നിന്നും പുറപ്പെടുന്ന രീതിയിലേക്ക് മാറ്റാനുള്ള ആസൂത്രിത നീക്കമാണ് നടത്തുന്നത്. പാത ലാഭകരമല്ല എന്ന കാരണം പറഞ്ഞാണ് രാജ്യറാണി ഷൊര്‍ണ്ണൂരില്‍ നിന്നും തുടങ്ങുന്നതിന് ചെന്നൈ സോണല്‍ ഓഫീസില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം വരുന്നത്.

കോവിഡ് രോഗ വ്യാപനമുണ്ടായപ്പോള്‍ കഴിഞ്ഞ വര്‍ഷം രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചപ്പോഴാണ് നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാതയിലും ട്രയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചത്. പിന്നീട് ദേശീയ തലത്തില്‍ ഇളവ് പ്രഖ്യാപിച്ചതോടെ രാജ്യറാണി മാത്രം ഓടിത്തുടങ്ങി. അന്ന് നിര്‍ത്തിവെച്ച പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിയതുമില്ല.

എന്നാല്‍ കോവിഡ് രണ്ടാം തരംഗമുണ്ടായതോടെ ഈ പാതയില്‍ രാജ്യറാണി സര്‍വീസ് നിര്‍ത്തി വെച്ചു. പിന്നീട് വീണ്ടും ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഒരു മാസം മുമ്പാണ് രാജ്യറാണി സര്‍വീസ് പുനരാരംഭിച്ചത്. എന്നിട്ടും പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുവാന്‍ റെയില്‍വേ തയാറാകുന്നില്ല. ഇതിനിടയിലാണ് നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാത ലാഭകരമല്ലെന്നും അടച്ചുപൂട്ടുന്നതാണ് നല്ലെതെന്നും കാണിച്ച് റെയില്‍വേ 2004ല്‍ നല്‍കിയ റിപ്പോര്‍ട്ട് വീണ്ടും പൊടിതട്ടിയെടുത്തത്. അന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി, റെയില്‍വേ മന്ത്രിയായി ചുമതലയേറ്റ ഇ.അഹമ്മദ് എന്നിവരുടെ ശക്തമായ ഇടപെടലില്‍ അന്നത്തെ റിപ്പോര്‍ട്ട് മരവിപ്പിച്ചു.

കൂടുതല്‍ നവീകരണ പ്രവൃത്തികള്‍ ഈ പാതയിലുണ്ടായി. കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടി തുടങ്ങിയതും പാലക്കാടുനിന്നുള്ള അമൃതയുമായി ഘടിപ്പിച്ച് ലിങ്ക് എക്‌സ്പ്രസായി തിരുവനന്തപുരത്തേക്ക് നിലമ്പൂരില്‍ നിന്നും രാജ്യറാണി അനുവദിച്ചതും ഇ.അഹമ്മദ് കേന്ദ്രത്തില്‍ മന്ത്രിയായിരുധികളെയും ബോധ്യപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ 4 കോടി രൂപയിലേറെ ചെലവഴിച്ച് ചരക്കിറക്കുന്നതിന് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്‌സ് ഷെഡും നിര്‍മിച്ചു. റെയില്‍വെയുടെ അനുമതിയോടെ മുക്കട്ട-കരുളായി റോഡിലേക്ക് പുതിയ കോണ്‍ക്രീറ്റ് പാതയും നിര്‍മ്മിച്ചു. നിലമ്പൂരിലെ ഗുഡസ്‌ഷെഡ് പ്രകൃതിയോടിങ്ങിയതായതിനാല്‍ ജില്ലയിലെ സിമന്റ് മൊത്തകച്ചവടക്കാര്‍ ഏറെ താല്‍പര്യം കാണിച്ചു. കഴിഞ്ഞ വര്‍ഷം ചരക്ക്തീവണ്ടിയുടെ ഉദ്ഘാടനവും നടത്തി. ജില്ലയിലെ സിമന്റ്‌മൊത്തകച്ചവടക്കാര്‍ക്കുള്ള സിമന്റുമായി എത്തിയ തീവണ്ടിക്ക് വന്‍സ്വീകരണമാണ് ഒരുക്കിയത്. സ്വീകരണത്തില്‍ തന്നെ കല്ലുകടിയുമുണ്ടായി. സിമന്റ് ചാക്കിറക്കാന്‍ നാട്ടുകാരുടെ ഒഴുക്കായിരുന്നു. ബഹളത്തില്‍ മുങ്ങിയ സിമന്റിറക്കുന്ന പണി മണിക്കൂറുകളോളം വൈകി. തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കം ഒരു വലിയ ലക്ഷ്യത്തെ തന്നെ അട്ടിമറിച്ചു. ഒരു ചരക്ക് തീവണ്ടി ചരക്കുമായി അവര്‍ക്ക് നിശ്ചയിച്ച സ്റ്റേഷനിലെത്തിയാല്‍ അഞ്ച് മണിക്കൂര്‍ മാത്രമാണ് ചരക്ക് ഇറക്കുന്നതിന് സമയം അനുവദിക്കുക.

അത് കഴിഞ്ഞാല്‍ ഓരോമണിക്കൂറിനും നിശ്ചിത തുക അടക്കണം. ഇത് വ്യാപാരികള്‍ക്ക് വന്‍ ബാധ്യതയാകും. തൊഴിലാളികള്‍ തമ്മില്‍ തല്ലിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന അവസ്ഥയില്‍ പി.വി.അബ്ദുല്‍ വഹാബ് എം.പി, റെയില്‍വേ ആക്ഷന്‍കൗണ്‍സില്‍ ഭാരവാഹികള്‍ എന്നിവര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും തൊഴിലാളി സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തി. നേരത്തെ എസ്.ടി.യു, ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു എന്നിവരുടെ തൊഴിലാളി പൂളുകളുളാണ് ഇവിടെ ഉണ്ടായിരുന്നത്. ചരക്ക്‌നീക്കം നടക്കുമെന്ന ഘട്ടത്തില്‍ എ.ഐ.ടി.യു.സി, ബി.എം.എസ് എന്നീ തൊഴിലാളി സംഘടനകളും എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിവരും പൂള്‍ ആവശ്യവുമായി രംഗത്ത് വന്നു.

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

Trending