Connect with us

News

ചതിച്ചത് ബാറ്റ് തന്നെ

ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകസ്ഥാനത്ത് നിന്ന് കോലിയെ മാറ്റാന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും സെലക്ടര്‍മാരെയും പ്രേരിപ്പിച്ചത് ബാറ്റര്‍ എന്ന നിലയിലെ കോലിയുടെ മോശം പ്രകടനം. ഒപ്പം അനുസരണകേടും.

Published

on

മുംബൈ: വിരാത് കോലിയെ ഇന്ത്യന്‍ നായകനാക്കിയത് അദ്ദേഹത്തിന്റെ ബാറ്റായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തെ താഴെയിറക്കിയതും മറ്റാരുമല്ല-ബാറ്റ് തന്നെ. ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകസ്ഥാനത്ത് നിന്ന് കോലിയെ മാറ്റാന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും സെലക്ടര്‍മാരെയും പ്രേരിപ്പിച്ചത് ബാറ്റര്‍ എന്ന നിലയിലെ കോലിയുടെ മോശം പ്രകടനം. ഒപ്പം അനുസരണകേടും. ഇന്നലെ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡണ്ട് സൗരവ് ദാദ പറഞ്ഞത് ടി-20 നായകസ്ഥാനം ഒഴിയരുതതെന്ന് കോലിയോട് പറഞ്ഞിരുന്നു എന്നാണ്. അദ്ദേഹം അനുസരിച്ചില്ല. ടി-20 എന്നാല്‍ അത് വൈറ്റ് ബോള്‍ ക്രിക്കറ്റാണ്. ഏകദിനത്തിലും ഉപയോഗിക്കുന്നത വൈറ്റ് ബോള്‍. ഇതിന് അനുയോജ്യന്‍ രോഹിതാണെന്ന് സെലക്ടര്‍മാര്‍ തീരുമാനിച്ചു. സമീപകാലത്തായി ടെസ്റ്റിലും ഏകദിനങ്ങളിലും ടി-20 യിലും നിരാശജനകമായിരുന്നു കോലിയുടെ ബാറ്റിംഗ്.

മഹേന്ദ്രസിംഗ് ധോണിക്ക് കീഴില്‍ കളിക്കുമ്പോള്‍ കോലിയിലെ ബാറ്റര്‍ സമ്പൂര്‍ണ ശക്തനായിരുന്നു. സെഞ്ച്വരികളും വലിയ സ്‌ക്കോറുകളുമായി അനായാസം അദ്ദേഹം ഉയരങ്ങളിലെത്തി. ഈ സമയത്ത് ബാറ്റര്‍ എന്ന നിലയില്‍ ധോണി നിരാശപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വേളയിലാണ് ധോണി തന്നെ നായകസ്ഥാനം ഒഴിയാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. ഈ വഴി തന്നെയാണ് കോലിയും തെരഞ്ഞെടുത്തത്. ടി-20 നായകസ്ഥാനം ലോകകപ്പിന് ശേഷം ഒഴിയുമെന്ന് പറയാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയത് മോശം ബാറ്റിംഗ് തന്നെയായിരുന്നു.

ഐ.പി.എല്‍ പോലെ വലിയ വേദിയില്‍ ദീര്‍ഘകാലം ഒരു ടീമിനെ നയിക്കാന്‍ അവസരം കിട്ടിയിട്ടും ഒരു തവണ പോലും അവര്‍ക്ക് കപ്പ് സമ്മാനിക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല. മുംബൈ ഇന്ത്യന്‍സിനെ നയിച്ച രോഹിത് ശര്‍മയാവട്ടെ കൃത്യമായ പ്ലാനിംഗില്‍ സ്വന്തം ടീമിന് കരുത്തേകി. ഈ താരതമ്യത്തില്‍ പിറകിലായത് മൂലമാണ് ടി-20 ക്യാപ്റ്റന്‍സി വിടാന്‍ കോലി നിര്‍ബന്ധിതനായത്. യു.എ.ഇയില്‍ നടന്ന ടി-20 ലോകകപ്പിലും ടീം നിരാശപ്പെടുത്തി. പാകിസ്താന്‍ എന്ന ബദ്ധവൈരികളോട് ലോകകപ്പില്‍ ആദ്യമായി തോല്‍വി രുചിക്കുന്ന നായകന്‍ എന്ന അപഖ്യാതി കോലിക്കായി. കിവീസിനോടും തോറ്റ് ആദ്യഘട്ടത്തില്‍ തന്നെ പുറത്ത്. 2019 ലെ ഏകദിന ലോകകപ്പിലും ടീം നല്ല പ്രതീക്ഷ നല്‍കിയ ശേഷം തകര്‍ന്നു. ലോകകപ്പ് ടീം സെലക്ഷന്‍ പലപ്പോഴും കോലിയുടെ വണ്‍മാന്‍ ഷോയായിരുന്നുവെന്ന് പോലും പരാതി ഉയര്‍ന്നു. അമ്പാട്ട് റായിഡുവിന് ഇടം നല്‍കാതിരുന്നതും വിജയ് ശങ്കറിനെ പോലെ ഒരു പുതിയ താരത്തിന് ലോകകപ്പില്‍ അവസരം നല്‍കിയതുമെല്ലാം പലരെയും കോലിയില്‍ നിന്നും അകറ്റി. കിരീടങ്ങള്‍ അകന്നപ്പോള്‍ കോലിക്ക് അനുകൂലമായയത് ടെസ്റ്റ് പരമ്പരകള്‍ മാത്രമായിരുന്നു.

ഹോം പരമ്പരകളില്‍ ഇന്ത്യ കരുത്തരായി മാറി. വിദേശ പരമ്പരകളില്‍ കോലിയെ കൂടാതെ തന്നെ അജിങ്ക്യ രഹാനേ നയിച്ച ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ നേടിയ പരമ്പരയും ചരിത്രമായതോടെയാണ് സെലക്ടര്‍മാര്‍ കോലിയുടെ കാര്യത്തില്‍ പുനര്‍വിചിന്തനം ആരംഭിച്ചത്. അതിന്റെ തുടക്കമായിരുന്നു ടി-20 ടീമിലെ മാറ്റങ്ങള്‍. പുതിയ കോച്ചായി രാഹുല്‍ ദ്രാവിഡ് വന്നതോടെ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡണ്ട് സൗരവ് ഗാംഗുലിക്ക് കാര്യങ്ങള്‍ എളുപ്പമായി. ദ്രാവിഡ്-രോഹിത് കൂട്ട്‌കെട്ട് കിവിസീനെതിരായ ടി-20 പരമ്പരയില്‍ തിളങ്ങയിതോടെ ധൈര്യമായി, അവസാനം ആ ആത്മവിശ്വാസത്തിലാണ് കോലിയെ പുറത്താക്കാന്‍ സെലക്ടര്‍മാരും ക്രിക്കറ്റ് ബോര്‍ഡും ധൈര്യം കാട്ടിയത്.

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പെട്രോള്‍ പമ്പുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; ന്യൂജെന്‍ കളളന്‍ പിടിയില്‍

പെട്രോള്‍ പമ്ബുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ജില്ലയ്ക്കകത്ത് നിരവധി മോഷണക്കേസുകള്‍ റിപോര്‍ട്ട് വന്നതിനെ തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി എസ് ശശിധരന്റെ നിര്‍ദേശ പ്രകാരം മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

Published

on

പെട്രോള്‍ പമ്പുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം നടത്തുന്ന അന്തര്‍ ജില്ലാ മോഷ്ടാവ് പൊലീസ് പിടിയില്‍. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി പടിഞ്ഞാറെ കുളപ്പുറം വീട്ടില്‍ കിഷോര്‍ എന്ന ജിമ്മന്‍ കിച്ചു(25)വിനെയാണ് മലപ്പുറം ഡിവൈഎസ്പി മനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും ഇന്‍സ്പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പോലിസും ചേര്‍ന്ന് പരപ്പനങ്ങാടിയില്‍നിന്ന് പിടികൂടിയത്. പെട്രോള്‍ പമ്ബുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ജില്ലയ്ക്കകത്ത് നിരവധി മോഷണക്കേസുകള്‍ റിപോര്‍ട്ട് വന്നതിനെ തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി എസ് ശശിധരന്റെ നിര്‍ദേശ പ്രകാരം മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

200ഓളം സിസിടിവികള്‍ പരിശോധിച്ചും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. പോലിസിനെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലിസ് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.

പ്രതിയെ ചോദ്യം ചെയ്തതില്‍ ജില്ലയ്ക്കകത്തും പുറത്തുമായി പതിനഞ്ചോളാം കേസുകള്‍ക്കാണ് തുമ്ബായത്. ഇയാളുടെ ആഡംബര ഇരുചക്രവാഹനവും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാസ ലഹരിക്കടിമയായ പ്രതി മോഷണം നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് കിക്ക് ബോക്സിങ് പരിശീലനത്തിനും പെണ്‍ സുഹൃത്തുക്കളുമായി ആര്‍ഭാടം ജീവിതം നയിക്കുകയാണ് പതിവെന്ന് പോലിസ് പറഞ്ഞു.

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, തേഞ്ഞിപ്പലം, കൊണ്ടോട്ടി, വാഴക്കാട്, കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂര്‍, അത്തോളി, കസബ, കൊടുവള്ളി, നല്ലളം, കൊയിലാണ്ടി, ഫാറൂക്ക്, മേപ്പയൂര്‍ എന്നീ പോലിസ് സ്റ്റേഷനുകളിലായി 30ഓളം കേസിലെ പ്രതിയാണ് കിഷോര്‍. മലപ്പുറം പോലിസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ദിനേഷ്‌കുമാര്‍, പി ആര്‍ അജയന്‍, എഎസ്ഐമാരായ വിവേക്, തുളസി, സോണിയ, പ്രത്യേകാന്വേഷണ സംഘം അംഗങ്ങളായ ഐ കെ ദിനേഷ്, പി സലീം, ആര്‍ ഷഹേഷ്, കെ കെ ജസീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Continue Reading

india

മുസ്ലിംകള്‍ അനധികൃതമായി ഭൂമി കയ്യേറി രാജ്യത്തെ കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നു; വിദ്വേഷ പ്രസ്താവനയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

അടുത്തിടെയായി ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഭൂജിഹാദ് ആരോപണങ്ങള്‍ ഹിന്ദുത്വ സംഘടനകള്‍ വ്യാപകമായി ഉന്നയിക്കുന്നുണ്ട്.

Published

on

മുസ്ലിംകളെ ലക്ഷ്യമിട്ട് ഭൂജിഹാദ് ആരോപണവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ധാമിയുടെ വിദ്വേഷ പ്രസ്താവന. അടുത്തിടെയായി ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഭൂജിഹാദ് ആരോപണങ്ങള്‍ ഹിന്ദുത്വ സംഘടനകള്‍ വ്യാപകമായി ഉന്നയിക്കുന്നുണ്ട്. രാജ്യം കയ്യടക്കുന്നതിനായി ഇന്ത്യയിലെ മുസ്ലിം സമുദായം അനധികൃതമായി ഭൂമി കയ്യേറുന്നതായാണ് ഹിന്ദുത്വ സംഘടനകള്‍ പ്രചരിപ്പിക്കുന്നത്.

വിഷയത്തില്‍ പുഷ്‌കര്‍ സിങ് ധാമി നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. ഉത്തരാഖണ്ഡില്‍ അനധികൃതമായി ഭൂമി കൈവശപ്പെടുത്താന്‍ മുസ്ലിങ്ങള്‍ സംഘടിതമായി ശ്രമിക്കുന്നുണ്ടെന്ന് പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. എസ്.സി, ഒ.ബി.സി വിഭാഗങ്ങളില്‍ നിന്ന് സംവരണം തട്ടിയെടുത്ത് മുസ്ലിങ്ങള്‍ക്ക് നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഉത്തരാഖണ്ഡില്‍ ഏകസിവില്‍ കോഡ് നടപ്പാക്കുമെന്നും അത് രാജ്യത്തുടനീളം എത്തിക്കാന്‍ ശ്രമിക്കുമെന്നും ധാമി വ്യക്തമാക്കി. മറുവശത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ മുസ്ലിം വ്യക്തി നിയമം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യാ മുന്നണിക്കെതിരെ വോട്ട് ജിഹാദ് ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ദുര്‍ബലമാകുന്നതില്‍ ദുഃഖം പാകിസ്ഥാനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് കോണ്‍ഗ്രസിനെതിരെ മോദിയുടെ വിദ്വേഷ പ്രസ്താവന.

 

Continue Reading

india

ബംഗാൾ ഗവർണർക്കെതിരായ ലൈംഗികാതിക്രമ പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

അനുഛേദം 361 പ്രകാരം ഗവര്‍ണര്‍ക്ക് ഭരണഘടനാ പരിരക്ഷ ഉള്ളതിനാലാണ് വിഷയത്തില്‍ പൊലീസ് നിയമോപദേശം തേടുന്നത്.

Published

on

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. ഗുരുതരമായ പരാതിയാണെന്നും അന്വേഷണം നടത്താന്‍ ബാധ്യതയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. നിയമവകുപ്പിന്റെയും ഭരണഘടനാ വിദഗ്ദരുടെയും ഉപദേശം തേടുമെന്ന് ഡിസിപി അറിയിച്ചു. അനുഛേദം 361 പ്രകാരം ഗവര്‍ണര്‍ക്ക് ഭരണഘടനാ പരിരക്ഷ ഉള്ളതിനാലാണ് വിഷയത്തില്‍ പൊലീസ് നിയമോപദേശം തേടുന്നത്. രണ്ട് തവണ ലൈംഗിക അതിക്രമം നടത്തി എന്നാണ് പരാതിയില്‍ സ്ത്രീ വ്യക്തമാക്കുന്നത്.

എന്നാല്‍ ഏറ്റുമുട്ടാന്‍ ഉറച്ച് തന്നെയാണ് ബംഗാള്‍ ഗവര്‍ണറും. രാജ്ഭവന്‍ കോമ്പൗണ്ടില്‍ കയറുന്നതിന് പൊലീസിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഗവര്‍ണര്‍ക്കെതിരെ പരസ്യ പ്രതികരണം നടത്തിയ മന്ത്രിക്കും പ്രവേശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ബംഗാള്‍ ധനമന്ത്രി ചന്ദ്രിക ഭട്ടാചാര്യക്കെതിരെ രാജ്ഭവന്‍ പ്രസ്താവനയിറക്കി.

ആനന്ദ ബോസിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ പ്രതിഷേധം ശക്തമാക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. പശ്ചിമ ബംഗാളില്‍ വിവിധ ഇടങ്ങളില്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. ഇന്ന് 3 പൊതുയോഗങ്ങളില്‍ പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കെ ഉയര്‍ന്ന ആരോപണം ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

 

Continue Reading

Trending