Connect with us

kerala

നയം മാറ്റുമ്പോള്‍ ചോദ്യചിഹ്നമായി കൂത്തുപറമ്പ് രക്തസാക്ഷികള്‍

ഉന്നതവിദ്യാഭ്യാസരംഗത്ത് സ്വകാര്യമേഖലയെ കയ്യയച്ച് സഹായിക്കുന്ന പുതിയനയവുമായി മുഖ്യമന്ത്രിയും സി. പി.എമ്മും മുന്നോട്ടുവരുമ്പോള്‍ പാര്‍ട്ടിയെ തിരിഞ്ഞുകുത്തുന്നത് കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മരണകള്‍.

Published

on

കെ.പി ജലീല്‍ തിരുവനന്തപുരം

ഉന്നതവിദ്യാഭ്യാസരംഗത്ത് സ്വകാര്യമേഖലയെ കയ്യയച്ച് സഹായിക്കുന്ന പുതിയനയവുമായി മുഖ്യമന്ത്രിയും സി. പി.എമ്മും മുന്നോട്ടുവരുമ്പോള്‍ പാര്‍ട്ടിയെ തിരിഞ്ഞുകുത്തുന്നത് കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മരണകള്‍.

1994 നവംബര്‍ 25ന് കണ്ണൂര്‍ജില്ലയിലെ കൂത്തുപറമ്പില്‍ മന്ത്രി എം.വി രാഘവനെ തടയാന്‍ചെന്ന സി.പി. എം പ്രവര്‍ത്തകര്‍ക്കുനേരെ വെടിവെപ്പുണ്ടായതില്‍ അഞ്ച്് ഡി.വൈ.ഐ.എഫ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. കേരളത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കാന്‍ പാടില്ലെന്നായിരുന്നു സി.പി.എം വാദം. ജില്ലയിലെ പരിയാരത്ത് സ്വാശ്രയമെഡിക്കല്‍ കോളജ് തുടങ്ങുന്നതിനെതിരായായിരുന്നു കൂത്തുപറമ്പിലെ സമരം. മെഡിക്കല്‍കോളജ് ആരംഭിച്ചാല്‍ അത് പാവപ്പെട്ട കുട്ടികളുടെ പഠനത്തിന് തടസ്സമാകുമെന്ന് സി.പി.എം നാടാകെ പ്രചരിപ്പിച്ചു.

സ്വകാര്യമൂലധനസംരംഭകരെ അനുകൂലിക്കുന്ന നിലപാടാണ് അതെന്നായിരുന്നു ആരോപണം. എന്നാല്‍ മുഖ്യമന്ത്രി കഴിഞ്ഞദിവസം കൊച്ചിയിലെ സി.പി.എം പാര്‍ട്ടിസമ്മേളനത്തില്‍ അവതരിപ്പിച്ച വികസനനയരേഖയില്‍ പറയുന്നതാകട്ടെ, വിദ്യാഭ്യാസമേഖലയില്‍ സ്വകാര്യമേഖലയെ അനുവദിക്കണമെന്നും. കാലത്തിനനുസരിച്ച് പാര്‍ട്ടി മാറുകയാണെന്ന്് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്്ണനും ഇക്കാര്യം ആവര്‍ത്തിച്ചു.

ഇതോടെ എന്തിനുവേണ്ടിയായിരുന്നു പാവപ്പെട്ട ചെറുപ്പക്കാരെ കൊലയ്ക്ക് കൊടുത്തതെന്ന ചോദ്യമാണ് കണ്ണൂരിലടക്കമുള്ള പാര്‍ട്ടിസ്‌നേഹികള്‍ ആരായുന്നത്. സമ്മേളനത്തില്‍ പതിവുള്ള രാഷ്ട്രീയരേഖയ്ക്ക് പുറമെയാണ് മുഖ്യമന്ത്രിയും പി.ബി.അംഗവുമായ പിണറായിവിജയന്‍ ബുധനാഴ്ച ‘വികസനനയരേഖ’ അവതരിപ്പിച്ചത്. ഒരു പി.ബിഅംഗം സാധാരണയായി പാര്‍ട്ടികോണ്‍ഗ്രസിലാണ് ഇത്തരം രേഖകള്‍ അവതരിപ്പിക്കേണ്ടതെന്നിരിക്കെ, സംസ്ഥാനസമ്മേളനത്തില്‍ തന്റെ അപ്രമാദിത്വം പ്രകടിപ്പിക്കാനാണ് പിണറായി രേഖയുമായി വന്നതെന്നാണ് വിമര്‍ശനം.

അഖിലേന്ത്യാനേതൃത്വത്തിനാകട്ടെ ഇതിനെതിരെ പ്രതികരിക്കാനുമാവുന്നില്ല. ഇതോടെ അംഗങ്ങളുടെ ഭൂരിപക്ഷംകൊണ്ട് കേരളത്തിന്റെ വികസനരേഖ പാര്‍ട്ടികോണ്‍ഗ്രസ് അംഗീകരിക്കാന്‍ നിര്‍ബന്ധിതവുമായി. എ.കെ ആ ന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉന്നതവിദ്യാഭ്യാസമേഖലയില്‍ ആരംഭിച്ച സ്വാശ്രയകോളജുകളാണ് ഇന്ന് പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പഠനസൗകര്യമൊരുക്കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷനിലെ ബിജെപി സ്ഥാനാർഥിയുമായ ആർ ശ്രീലേഖക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി. സർവീസിൽ നിന്ന് വിരമിച്ച ശ്രീലേഖ പ്രചാരണത്തിൽ ഐപിഎസ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നാരോപിച്ച് ആം ആദ്മി സ്ഥാനാർഥി നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം.

സര്‍വീസില്‍നിന്നു വിരമിച്ച ശേഷം പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് രശ്മി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കുറേ സ്ഥലങ്ങളിലെ പ്രചാരണ പോസ്റ്ററുകളില്‍ ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് എന്നെഴുതിയത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മായ്ച്ചു.

കോർപ്പറേഷനിലേക്ക് ശാസ്തമം​ഗലം വാർഡിൽ നിന്നാണ് ശ്രീലേഖ ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്. ശ്രീലേഖയുടെ പോസ്റ്ററുകളിലും ഫ്‌ളക്‌സുകളിലും ഐപിഎസ് എന്നും ചുവരെഴുത്തില്‍ ഐപിഎസ് (റിട്ട) എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്.

Continue Reading

kerala

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനെ എസ് ഐ ടി കസ്റ്റഡിയിൽ വിട്ടു

നാളെ വൈകിട്ട് 5 മണിവരെയാണ് കസ്റ്റഡി.അതിന് ശേഷം കോടതിയിൽ ഹാജരാക്കണം

Published

on

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാകൂർ ദേവസ്വം മുൻ പ്രസിഡന്റ് എ പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിടാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടത്. നാളെ വൈകിട്ട് 5 മണിവരെയാണ് കസ്റ്റഡി.അതിന് ശേഷം കോടതിയിൽ ഹാജരാക്കണം. പത്മകുമാറിന് നേരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് കോടതി പരിസരത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. സ്വർണക്കൊള്ളയിൽ മുഖ്യ സൂത്രധാരൻ എ പത്മകുമാറാണെന്നും കസ്റ്റഡിയിൽ എടുത്തുള്ള ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും എസ് ഐ ടി കോടതിയിൽ വാദിച്ചിരുന്നു.

പല തവണ നോട്ടീസ് നൽകിയെങ്കിലും ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇത് നിസ്സഹകരണത്തെ വ്യക്തമാക്കുന്നതാണ്. വിദേശത്തടക്കം പത്മകുമാർ യാത്ര ചെയ്തിട്ടുണ്ട്, ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കണമെങ്കിൽ അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി
ശശിധരൻ ഉൾപ്പടെയുള്ളവർ കോടതിയിൽ എത്തിയിരുന്നു. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരത്തേക്ക് പത്മകുമാറിന്റെ കൊണ്ടുപോകും.

Continue Reading

kerala

കാസര്‍കോട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച നിലയില്‍

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലധികാരികള്‍ മുബഷീരിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Published

on

കാസര്‍കോട്: കാസര്‍കോട് സബ് ജയിലില്‍ റിമാന്‍ഡിലുണ്ടായിരുന്ന പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ദേളി, കുന്നുപാറ സ്വദേശിയായ മുബഷീര്‍ ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലധികാരികള്‍ മുബഷീരിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

എന്നാല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മുബഷീര്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending