Connect with us

Video Stories

ടാക്‌സി ഡ്രൈവര്‍ ഷാനിന്റെ “എന്റെ മലയാളം എന്റെ അഭിമാനം” തരംഗമാവുന്നു

Published

on

അരുൺ ചാമ്പക്കടവ്  

കൊല്ലം: മലയാളത്തിന്റെ മനസറിഞ്ഞ് മാതൃഭാഷ നമ്മുടെ അഭിമാനമാണെന്ന് മലയാളികളോട് വിളിച്ച് പറയുകയാണ് “എന്റെ മലയാളം എന്റെ അഭിമാനം ” എന്ന സംഗീത ആൽബത്തിലൂടെ ചവറ സ്വദേശിയായ ടാക്സി ഡ്രൈവർ പിഎം ഷാൻ.സോഷ്യൽ മീഡിയകളിലൂടെ ലക്ഷകണക്കിന് ആരാധകരാണ് മലയാള മണ്ണിന്റെ മണമുള്ള സംഗീത വിരുന്ന് ഹിറ്റാക്കി മാറ്റിയിരിക്കുന്നത്.

” ചങ്കിൽ തുടി കൊട്ടി ഉണരുന്ന കേരളം എന്റെ അഭിമാനം, നാവിൽ കളിയാടിടുന്ന മലയാളമെന്റെ അഭിമാനം ” എന്ന് തുടങ്ങുന്ന വരികൾ ശ്രേഷ്ഠമായ മലയാള ഭാഷയെ ഭരണഭാഷയാക്കാൻ നടപടിയെടുക്കുന്ന ഗവൺമെന്റിനും മലയാള ഭാഷയെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികൾക്കുള്ള സമർപ്പണം കൂടിയാണിത്.
കുട്ടനാടിന്റെ പച്ചപ്പ് ആവോളം പകർത്തിയ ദൃശ്യചാരുത ഏതൊരു മലയാളിയുടെയും ഗൃഹാതുര സ്മരണകൾ വിളിച്ചോതുന്ന സംഗീത വിരുന്ന് ആസ്വാദകർ ഏറ്റെടുത്ത് കഴിഞ്ഞു.

ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് സംഗീതം ശാസ്ത്രിയമായി പഠിച്ചിട്ടില്ലാത്ത ഷാനെ പതിനഞ്ചാം വയസ് മുതൽ നയിക്കുന്നത്. ഷാൻ
തന്നെയാണ് വരികളെഴുതിയിരിക്കുന്നത് വരികൾ മാത്രമല്ല സംഗീതവും നിർമ്മാണവും ആലാപനവും ഷാനിന്റേത് തന്നെ.2015-ൽ കൊല്ലത്ത് നടന്ന കേരള സർവകലാശാല കലോത്സവത്തിന്റെ ഒന്നര മിനിട്ട് ദൈർഘ്യമുള്ള തീം സോംഗിന്റെ രചനയും സംഗീതവും നിർവഹിച്ചത് ഷാനായിരുന്നു.

2010-ൽ ഷാൻ പാടിയ “മലരെ വരുമൊ” എന്ന ഗാനവും യൂട്യൂബിൽ ഹിറ്റായിരുന്നു. പ്രേമം സിനിമ ഹിറ്റായതിന് ശേഷമാണ് ഈ ഗാനം പോസ്റ്റ് ചെയ്തത്. ജോലി ചെയ്ത് മിച്ചം വരുന്ന പണം മുഴുവൻ ആൽബങ്ങളുടെ നിർമ്മാണത്തിനായി മാറ്റി വെച്ചിരിക്കുകയാണ് ഈ കലാകാരൻ.വിനീത് ശ്രീനിവാസൻ ,ബിജു നാരായണൻ, ഫ്രാങ്കോ എന്നിവർക്കൊപ്പം ഷാൻ പാടിയിട്ടുണ്ട്.

നവമാധ്യമങ്ങളിലൂടെ പാട്ട് കണ്ട് നിരവധി സ്വീകരണങ്ങളും അഭിനന്ദങ്ങളും തേടിയെത്തുകയാണ് ഈ യുവ കലാകാരനെ. ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഷാന് സ്വീകരണം നൽകിയിരുന്നു .പാട്ട്  കണ്ടതിന് ശേഷം മുൻ മന്ത്രി ഷിബു ബേബി ജോൺ അടക്കമുള്ള നിരവധി പ്രമുഖർ വിളിച്ച് അഭിനന്ദിച്ചിരുന്നു.എന്റെ മലയാളം എന്റെ അഭിമാനത്തിന് ശേഷം നിരവധി ആൽബം നിർമ്മാതാക്കളും സംവിധായകരും പല പ്രോജക്ടുകളുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട് . കുറ്റിവട്ടം ടാക്സി സ്റ്റാൻഡിലെ ഡ്രൈവറായ ഷാൻ വാടക വിട്ടിലാണ് കഴിയുന്നത്.വടക്കുംതല കണ്ണംപുഴയത്ത് തറയിൽ വീട്ടിൽ അമ്മ ഹുസൈബാക്കും ഭാര്യ സജ്ന നാല് വയസുള്ള മകൾ ജിൻസാന എന്നിവർക്കൊപ്പമാണ് താമസം.

Cricket

ഐപിഎല്‍ ഫൈനലില്‍ ഓപ്പറേഷന്‍ സിന്ദൂറിന് ആദരം: സൈനിക മേധാവികളെ ക്ഷണിച്ച് ബിസിസിഐ

ജൂണ്‍ 3 ന് അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സായുധ സേനയുടെ മൂന്ന് സൈനിക മേധാവികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു.

Published

on

ജൂണ്‍ 3 ന് അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സായുധ സേനയുടെ മൂന്ന് സൈനിക മേധാവികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു. ഈ പരിപാടിയുടെ സമാപന ചടങ്ങില്‍ സമീപകാല ഓപ്പറേഷന്‍ സിന്ദൂറിലെ അവരുടെ ‘വീര പരിശ്രമങ്ങള്‍ക്ക്’ ആദരം ഉണ്ടാകും.

ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ഇക്കാര്യം മാധ്യമപ്രസ്താവനയില്‍ അറിയിച്ചത്.

‘ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം ആഘോഷിക്കാന്‍ അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലിലേക്ക് എല്ലാ ഇന്ത്യന്‍ സായുധ സേനാ മേധാവികള്‍ക്കും ഉയര്‍ന്ന റാങ്കിലുള്ള ഓഫീസര്‍മാര്‍ക്കും സൈനികര്‍ക്കും ഞങ്ങള്‍ ക്ഷണം നല്‍കിയിട്ടുണ്ട്,’ സൈകിയ പറഞ്ഞു.

രാജ്യത്തിന്റെ സായുധ സേനയുടെ ‘ധീരത, ധൈര്യം, നിസ്വാര്‍ത്ഥ സേവനം’ എന്നിവയെ ബിസിസിഐ അഭിവാദ്യം ചെയ്യുന്നതായി സൈകിയ പറഞ്ഞു.

രാഷ്ട്രത്തെ സംരക്ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ‘ഓപ്പറേഷന്‍ സിന്ദൂറിന് കീഴിലുള്ള വീരോചിതമായ പരിശ്രമങ്ങളെ’ അദ്ദേഹം പ്രശംസിച്ചു.

‘ഒരു ആദരം എന്ന നിലയില്‍, സമാപന ചടങ്ങ് സായുധ സേനയ്ക്ക് സമര്‍പ്പിക്കാനും നമ്മുടെ വീരന്മാരെ ആദരിക്കാനും ഞങ്ങള്‍ തീരുമാനിച്ചു. ക്രിക്കറ്റ് ഒരു ദേശീയ അഭിനിവേശമായി തുടരുമ്പോള്‍, രാജ്യത്തേക്കാളും നമ്മുടെ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ എന്നിവയേക്കാള്‍ വലുതായി മറ്റൊന്നില്ല,’ സൈകിയ പറഞ്ഞു.
ഏപ്രില്‍ 22-ന് നടന്ന പഹല്‍ഗാം ഭീകരാക്രമണമാണ് ഓപ്പറേഷന്‍ സിന്ദൂറിന് തുടക്കമിട്ടത്.

Continue Reading

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

Trending