Video Stories
ടാക്സി ഡ്രൈവര്‍ ഷാനിന്റെ “എന്റെ മലയാളം എന്റെ അഭിമാനം” തരംഗമാവുന്നു
അരുൺ ചാമ്പക്കടവ്
കൊല്ലം: മലയാളത്തിന്റെ മനസറിഞ്ഞ് മാതൃഭാഷ നമ്മുടെ അഭിമാനമാണെന്ന് മലയാളികളോട് വിളിച്ച് പറയുകയാണ് “എന്റെ മലയാളം എന്റെ അഭിമാനം ” എന്ന സംഗീത ആൽബത്തിലൂടെ ചവറ സ്വദേശിയായ ടാക്സി ഡ്രൈവർ പിഎം ഷാൻ.സോഷ്യൽ മീഡിയകളിലൂടെ ലക്ഷകണക്കിന് ആരാധകരാണ് മലയാള മണ്ണിന്റെ മണമുള്ള സംഗീത വിരുന്ന് ഹിറ്റാക്കി മാറ്റിയിരിക്കുന്നത്.
” ചങ്കിൽ തുടി കൊട്ടി ഉണരുന്ന കേരളം എന്റെ അഭിമാനം, നാവിൽ കളിയാടിടുന്ന മലയാളമെന്റെ അഭിമാനം ” എന്ന് തുടങ്ങുന്ന വരികൾ ശ്രേഷ്ഠമായ മലയാള ഭാഷയെ ഭരണഭാഷയാക്കാൻ നടപടിയെടുക്കുന്ന ഗവൺമെന്റിനും മലയാള ഭാഷയെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികൾക്കുള്ള സമർപ്പണം കൂടിയാണിത്.
കുട്ടനാടിന്റെ പച്ചപ്പ് ആവോളം പകർത്തിയ ദൃശ്യചാരുത ഏതൊരു മലയാളിയുടെയും ഗൃഹാതുര സ്മരണകൾ വിളിച്ചോതുന്ന സംഗീത വിരുന്ന് ആസ്വാദകർ ഏറ്റെടുത്ത് കഴിഞ്ഞു.
ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് സംഗീതം ശാസ്ത്രിയമായി പഠിച്ചിട്ടില്ലാത്ത ഷാനെ പതിനഞ്ചാം വയസ് മുതൽ നയിക്കുന്നത്. ഷാൻ
തന്നെയാണ് വരികളെഴുതിയിരിക്കുന്നത് വരികൾ മാത്രമല്ല സംഗീതവും നിർമ്മാണവും ആലാപനവും ഷാനിന്റേത് തന്നെ.2015-ൽ കൊല്ലത്ത് നടന്ന കേരള സർവകലാശാല കലോത്സവത്തിന്റെ ഒന്നര മിനിട്ട് ദൈർഘ്യമുള്ള തീം സോംഗിന്റെ രചനയും സംഗീതവും നിർവഹിച്ചത് ഷാനായിരുന്നു.
2010-ൽ ഷാൻ പാടിയ “മലരെ വരുമൊ” എന്ന ഗാനവും യൂട്യൂബിൽ ഹിറ്റായിരുന്നു. പ്രേമം സിനിമ ഹിറ്റായതിന് ശേഷമാണ് ഈ ഗാനം പോസ്റ്റ് ചെയ്തത്. ജോലി ചെയ്ത് മിച്ചം വരുന്ന പണം മുഴുവൻ ആൽബങ്ങളുടെ നിർമ്മാണത്തിനായി മാറ്റി വെച്ചിരിക്കുകയാണ് ഈ കലാകാരൻ.വിനീത് ശ്രീനിവാസൻ ,ബിജു നാരായണൻ, ഫ്രാങ്കോ എന്നിവർക്കൊപ്പം ഷാൻ പാടിയിട്ടുണ്ട്.
നവമാധ്യമങ്ങളിലൂടെ പാട്ട് കണ്ട് നിരവധി സ്വീകരണങ്ങളും അഭിനന്ദങ്ങളും തേടിയെത്തുകയാണ് ഈ യുവ കലാകാരനെ. ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഷാന്‍ സ്വീകരണം നൽകിയിരുന്നു .പാട്ട് കണ്ടതിന് ശേഷം മുൻ മന്ത്രി ഷിബു ബേബി ജോൺ അടക്കമുള്ള നിരവധി പ്രമുഖർ വിളിച്ച് അഭിനന്ദിച്ചിരുന്നു.എന്റെ മലയാളം എന്റെ അഭിമാനത്തിന് ശേഷം നിരവധി ആൽബം നിർമ്മാതാക്കളും സംവിധായകരും പല പ്രോജക്ടുകളുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട് . കുറ്റിവട്ടം ടാക്സി സ്റ്റാൻഡിലെ ഡ്രൈവറായ ഷാൻ വാടക വിട്ടിലാണ് കഴിയുന്നത്.വടക്കുംതല കണ്ണംപുഴയത്ത് തറയിൽ വീട്ടിൽ അമ്മ ഹുസൈബാക്കും ഭാര്യ സജ്ന നാല് വയസുള്ള മകൾ ജിൻസാന എന്നിവർക്കൊപ്പമാണ് താമസം.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News1 day agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala1 day agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala1 day agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala1 day agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf1 day agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

