Connect with us

News

നാളെ പൂരം; അങ്കം രാത്രി 8-30ക്ക്

മലയാളി ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സില്‍ മുഴുക്കെ ഇനി പയ്യനാട്ടെ സെമിഫൈനല്‍ മത്സരമാണ്. ലോകത്തെമ്പാടുമുള്ള ഫുട്‌ബോള്‍ മലയാളികള്‍ ഏറെ ആകാംശയോടെ കാത്തിരിക്കുന്നത് കേരളം സ്വന്തം മണ്ണില്‍ നിന്നും കപ്പുയര്‍ത്തുന്നതിനാണ്.

Published

on

മലയാളി ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സില്‍ മുഴുക്കെ ഇനി പയ്യനാട്ടെ സെമിഫൈനല്‍ മത്സരമാണ്. ലോകത്തെമ്പാടുമുള്ള ഫുട്‌ബോള്‍ മലയാളികള്‍ ഏറെ ആകാംശയോടെ കാത്തിരിക്കുന്നത് കേരളം സ്വന്തം മണ്ണില്‍ നിന്നും കപ്പുയര്‍ത്തുന്നതിനാണ്. ഫുട്‌ബോളിന്റെ നാടായ മലപ്പുറത്ത് വന്നു കളിച്ചിട്ട് ചുമ്മാതങ്ങ് പോകാനും പറ്റില്ല ടീമിന്. ”പാപ്പന്‍ കപ്പും കൊണ്ടേ മടങ്ങൂ” എന്ന സിനിമ ഡയലോഗ് പോലെ കേരള ടീമില്‍ കടുത്ത വിശ്വാസത്തിലാണ് ഫുട്‌ബോള്‍ പ്രേമികളെല്ലാം. പയ്യനാട് കണ്ടതില്‍ വെച്ച് ഏറ്റവും ആള്‍കൂട്ടമായിരിക്കും 28ന് സെമിയില്‍ കാണുക. ഗ്യാലറി ടിക്കറ്റെല്ലാം പകുതിയിലും കൂടുതല്‍ വിറ്റഴിഞ്ഞു . ശരിക്കും സെമി ഫൈനല്‍ മത്സരം സെയ്ഫ് ആണോ…..

നമ്മള്‍

മരണഗ്രൂപ്പ് എന്ന വിശേഷിപ്പിക്കപ്പെട്ട ഗ്രൂപ്പ് എ യില്‍ നിന്നും ആധികാരിക വിജയത്തോടെയാണ് കേരളം സെമിയിലെത്തിയത്. തോല്‍വി അറിഞ്ഞി്ട്ടില്ല. നാലു മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവും ഒരു സമനിലയുമായി പത്തു പോയിന്റ്. ഗ്രൂപ്പ് ചാമ്പ്യന്മാര്‍. നാലു മത്സരങ്ങളില്‍ നിന്നും എതിരാളികളുടെ പോസ്റ്റിലേക്ക് നിറയൊഴിച്ചത് 11 തവണ. മൂന്നെണ്ണം മാത്രമാണ് തിരികെ വാങ്ങിയത്. ആദ്യകളിയില്‍ രാജസ്ഥാനെ അഞ്ചുഗോളിന് മുക്കി. ക്യാപറ്റന്‍ ജിജോ ജോസഫിന് ഹാട്രിക്ക്. രണ്ടാം മത്സരത്തില്‍ ബംഗാളിനെതിരെ രണ്ടു ഗോള്‍ വിജയം. മൂന്നാം മത്സരത്തില്‍ മേഘാലയക്കെതിരെ സമനില. രണ്ടുഗോളുകള്‍ വഴങ്ങിയപ്പോള്‍ രണ്ടണ്ണം തിരിച്ചടിച്ചു. കിട്ടിയ പെനാല്‍റ്റി ഗോളാക്കിയിരുന്നെങ്കില്‍ വിജയ പോയിന്റ് തന്നെ നേടാമായിരുന്നു.

അവസാന മത്സരത്തില്‍ ശക്തരായ പഞ്ചാബിനെതിരെ ഒന്നിനെതിരെ രണ്ടു ഗോള്‍ വിജയം. കേരള നായകന്‍ ജിജോയാണ് രണ്ടു ഗോളും നേടിയത്. അഞ്ചുഗോളുകളോട് ടൂര്‍ണ്ണമെന്റിലെ തന്നെ ടോപ്‌സ്‌കോററാണ് ജിജോ. അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ റോളില്‍ ക്യാപ്റ്റന്‍ റോള്‍ ഭംഗിയാക്കുമ്പോള്‍ മുന്നേറ്റനിരയും ഒപ്പത്തിനൊപ്പം ഉയരുന്നുണ്ട്. ഗോള്‍ പോസ്റ്റിന് കീഴെ പരിജയസമ്പത്തിന്റെ കരുത്തിലുള്ള മിഥുന്‍ തിരിച്ചുവരും. ഗ്രൂപ്പ് മത്സരങ്ങളിലെ അവസാന കളികളില്‍ ഗോളി നിരന്തരം പരീക്ഷപ്പെട്ടിരുന്നു. ഇത് ഗോളിയെ ഫോമിലേക്കുയര്‍ത്തിയിട്ടുണ്ട്. മൂന്നാം കളിയിലാണ് കേരള പോസ്റ്റിലേക്ക് ആദ്യമായി പന്തുകയറുന്നത്. അവസാന കളിയിലും കേരള വലകുലുങ്ങി. ഇതിനിടെ ഗോളിക്ക് പരിക്കുപറ്റി കയറിയപ്പോള്‍ പകരക്കാരനായി ഹജ്മല്‍ വന്നു. മികച്ച സേവുകള്‍ നടത്തി കിട്ടിയ അവസരം പൊന്നാക്കി മാറ്റാന്‍ അജ്മലിനായി. എന്നാല്‍ പരിക്ക് മാറി പ്രാക്ടീസിനെല്ലാം ഇറങ്ങിയ മിഥുന്‍ തന്നെയാകും സെമിയില്‍ കേരള വലകാക്കുക. അജയ് അലക്‌സാണ് പ്രതിരോധത്തിലെ പോരാളി. അവസരം കിട്ടുമ്പോഴെല്ലാം വിംഗിലൂടെ അറ്റാക്ക് നടത്താനും ആള്‍ റെഡി.

സഞ്ജുവും സഹീഫും പ്രതിരോധത്തിലെ കരുത്താണ്. പരസ്പര ധാരണയില്ലായ്മയും ഓവര്‍ കോണ്‍ഫിഡന്റും അവസാന രണ്ടു കളിയില്‍ ടീമിനെ മോശമായി ബാധിച്ചിരുന്നു. ഇത് മാറ്റിയെടുക്കാനായാല്‍ പ്രതിരോധ മതിലില്‍ നോ ടെന്‍ഷന്‍. പ്രതിരോധ സേനയില്‍ കൂടുതല്‍ അഴിച്ചുപണി നടത്താന്‍ കോച്ചിനും താല്‍പര്യമില്ല. അര്‍ജുന്‍ ജയരാജിന്റെ നേതൃത്വത്തിലുള്ള മധ്യനിര ബറ്റാലിയന്‍ തന്നെയാണ് ടീമിന്റെ കരുത്ത്. അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍മാരും ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരുമെല്ലാം ചേര്‍ന്ന് സുന്ദരമായ കളിയാണ് നെയ്‌തെടുക്കുന്നത്. മുഹമ്മദ് റാഷിദ്, ഷിഖില്‍, സല്‍മാന്‍, നിജോ ഗില്‍ബര്‍ട്ട്, നൗഫല്‍ എന്നിവരെല്ലാം ഏത് നിമിഷവും കളിയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവരാണ്.

അവര്‍

കേരളത്തിന് രണ്ടുവിജയങ്ങള്‍ അകലെ മാത്രമാണ് സന്തോഷ് ട്രോഫി കിരീടം. കൈയെത്തും ദൂരത്ത് എന്ന് പറയാം. ആദ്യ വിജയം നേടേണ്ടത് സെമിഫൈനലില്‍. അതും കര്‍ണാടകയെ തോല്‍പ്പിച്ച്. ഗ്രൂപ്പ് ബി യില്‍ രണ്ടാം സ്ഥാനക്കാരായാണ് കര്‍ണാടകയുടെ വരവ്. കര്‍ണാടക കേരളത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ മാത്രം പോന്ന പ്രതിയോഗികളാണോ. സംശയം വേണ്ട. കേരളത്തിനൊത്ത എതിരാളികള്‍ തന്നെയാണ് കര്‍ണാടക.

സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെടുന്ന ടീം അല്ല എന്ന് പറയാന്‍ ഗ്രൂപ്പിലെ അവസാന മത്സരം മാത്രം മതി. മൂന്ന് ഗോളിന് ജയിച്ചാല്‍ സെമി ഫൈനല്‍ എന്ന ഘട്ടത്തിലാണ് അവസാന മത്സരത്തില്‍ ഗുജറാത്തിനെ നാലുഗോളുകള്‍ക്ക് തോല്‍പ്പിച്ച് സെമി ഫൈനല്‍ ഉറപ്പിക്കുന്നത്. ഈ ടീമിന് സെമി ഫൈനല്‍ സമ്മര്‍ദ്ദം ഒട്ടും തന്നെ ഉണ്ടാവില്ലെന്ന് നിസംശയം പറയാം. ഇത് തന്നെയാണ് ഇവരുടെ അദ്യ പ്ലസ് പോയിന്റ്. നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസിനെ അട്ടിമറിച്ചാണ് ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ മണിപ്പൂരിനോട് തോല്‍വി വഴങ്ങി. ഒഡീഷയോട് സമനിലയായിരുന്നു. അന്നം മുടക്കാന്‍ ഈ കളി ധാരാളം.

അതായത് കേരളം ശ്രദ്ധിച്ച് കളിക്കേണ്ടി വരും എന്ന് തന്നെ. കര്‍ണാടക ഗ്രൂപ്പ് മത്സരത്തില്‍ എട്ടു ഗോളുകളാണ് എതിരാളികളുടെ പോസ്റ്റില്‍ അടിച്ചുകയറ്റിയത്. അതേ സമയം ആറുഗോളുകള്‍ തിരികെയും വാങ്ങി. തൃശൂര്‍ സ്വദേശി ബിബി തോമസിന്റെ പരിശീലനത്തിലെത്തുന്ന ടീമില്‍ മൂന്ന് മലയാളി താരങ്ങളുമുണ്ട്. എസ്.സിജു, ബാവു നിഷാദ്, പി.ടി മുഹമ്മദ് റിയാസ് എന്നിവരാണ് കര്‍ണാടകയിലെ മലയാളികള്‍. ഗുജറാത്തിനെതിരെ ഇരട്ട ഗോള്‍ നേടിയ സുധീര്‍ കൊട്ടികല, കമലേഷ് എന്നിവര്‍ കേരള പ്രതിരോധത്തെ പരീക്ഷിക്കാന്‍ കെല്‍പ്പുള്ളവരാണ്. മലയാളി താരം ബാവു നിഷാദും കര്‍ണാടകയുടെ വജ്രായുധമാണ്. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവരുടെ സംഘം എന്ന രീതിയില്‍് വേണം കര്‍ണാടകയെ കാണാന്‍. അതുകൊണ്ടുതന്നെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഐറ്റം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നഗ്‌ന പൂജ; ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്

ഭാര്യയുടെ സഹോദരന്റെ വിവാഹം നടക്കുന്നതിനു വേണ്ടിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഇരുവരെയും യുവാവ് ചതിയില്‍പ്പെടുത്തുകയായിരുന്നു.

Published

on

മുംബൈ: നഗ്‌ന പൂജ നടത്തി ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച കേസില്‍ യുവാവിനെതിരെ കേസ്. ഭാര്യയുടെ സഹോദരന്റെ വിവാഹം നടക്കുന്നതിനു വേണ്ടിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഇരുവരെയും യുവാവ് ചതിയില്‍പ്പെടുത്തുകയായിരുന്നു. നഗ്‌ന പൂജ നടത്തി ചിത്രം പ്രചരിപ്പിച്ച മുപ്പതുകാരന്‍ നവി മുംബൈയിലാണ് പിടിയിലായത്. ഈ വര്‍ഷം ഏപ്രിലിനും ജൂലൈയ്ക്കും ഇടയിലുള്ള കാലയളവിലായിരുന്നു സംഭവം.

പ്രതി ഭാര്യയെയും അമ്മായിയമ്മയെയും നിര്‍ബന്ധിച്ച് ഇയാള്‍ നഗ്‌നപൂജയില്‍ പങ്കാളികളാക്കുകയായിരുന്നു. പലപ്പോഴായി നടന്ന പൂജയ്ക്കിടയില്‍ യുവാവ് ഇരുവരുടെയും ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. എന്നാല്‍ ജൂണ്‍ അവസാനത്തോടെ ഇയാള്‍ ഇരുവരുടെയും നഗ്ന ചിത്രങ്ങള്‍ ഭാര്യയുടെ പിതാവിനും സഹോദരനും അയച്ചു കൊടുക്കുകയായിരുന്നു.

ഭാരതീയ ന്യായ് സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ദേവ്രിയ സ്വദേശികളാണ് ഇവര്‍.

Continue Reading

india

ഹിമാചല്‍ പ്രദേശ് വെള്ളപ്പൊക്കത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു, മരണസംഖ്യ 75 ആയി

സംസ്ഥാനത്ത് മഴ, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മേഘവിസ്‌ഫോടനം എന്നിവ അനുഭവപ്പെടുന്നുണ്ട്.

Published

on

ഹിമാചല്‍ പ്രദേശിലെ വെള്ളപ്പൊക്ക ബാധിത ജില്ലയായ മാണ്ഡി ജില്ലയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 75 ആയി ഉയര്‍ന്നതോടെ തിരച്ചില്‍ സംഘങ്ങള്‍ തിരച്ചില്‍ തുടരുകയാണ്. സംസ്ഥാനത്ത് മഴ, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മേഘവിസ്‌ഫോടനം എന്നിവ അനുഭവപ്പെടുന്നുണ്ട്.

പ്രളയബാധിതര്‍ക്ക് സഹായം എത്തിക്കുന്നതിന്റെ ഭൂമിശാസ്ത്രപരമായ കാരണങ്ങളാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അപൂര്‍വ് ദേവ്ഗണ്‍ പറഞ്ഞു.

‘തുനാഗിലെ പ്രധാന റോഡ് ഇന്ന് മോട്ടോര്‍ യോഗ്യമാക്കി. കുറച്ച് സപ്ലൈ വാഹനങ്ങളും അവിടെ സ്ഥാപിച്ചിട്ടുണ്ട്. കോവര്‍കഴുതകളുടെ സഹായത്തോടെ സാധനങ്ങള്‍ അയച്ചിട്ടുണ്ട്… കാണാതായവരുടെ എണ്ണം ഇപ്പോഴും 31 ആണ്. കാണാതായ ആളുകളുടെ എണ്ണം ഇതുവരെ കണ്ടെത്തിയിട്ടില്ല. 250 ഓളം വരുന്ന സംസ്ഥാന ദുരന്ത നിവാരണ സേനയുടെ സ്‌പെഷ്യല്‍ ഫോഴ്സ് മുഴുവന്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്.

മണ്‍സൂണിനിടയിലും അടുത്ത മാസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതകള്‍ക്കിടയിലും ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാനുള്ള വെല്ലുവിളി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

‘ഭൂമിശാസ്ത്രപരമായതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വെല്ലുവിളി നിറഞ്ഞതാണ്. ആവാസകേന്ദ്രങ്ങളിലെത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്… ഇത് കാലവര്‍ഷത്തിന്റെ തുടക്കമാണ്. അടുത്ത മൂന്ന് മാസത്തേക്ക് മഴ പെയ്യാന്‍ പോകുകയാണ്. മഴക്കാലത്ത് ദുരിതാശ്വാസ, പുനരധിവാസ, പുനരുദ്ധാരണ പരിപാടികള്‍ നടത്തണം എന്നതാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം അധിക വെല്ലുവിളി. സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്, എല്ലാ വിഭവങ്ങളും നല്‍കുന്നു…’ അദ്ദേഹം പറഞ്ഞു.

ദുരന്ത ബാധിത പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് അടിയന്തര സഹായം നല്‍കുന്നതിനായി എസ്ഡിആര്‍എഫിന്റെ ഒരു സംഘം ശനിയാഴ്ച പഞ്ചായത്ത് ജറോഡിലെ ഒരു ഗ്രാമത്തില്‍ ഫീല്‍ഡ് സന്ദര്‍ശനം നടത്തുകയും ആഘാതബാധിത പ്രദേശങ്ങള്‍ സര്‍വേ ചെയ്യുകയും അടിയന്തര സഹായം ആവശ്യമുള്ള ദുര്‍ബലരായ വ്യക്തികളെ കണ്ടെത്തുകയും ചെയ്തു.

അടിയന്തര പ്രതികരണ ശ്രമത്തിന്റെ ഭാഗമായി ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് അടിസ്ഥാന ആവശ്യത്തിനുള്ള കിറ്റുകളും മെഡിക്കല്‍ കിറ്റുകളും ഉള്‍പ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്തു.

നിരവധി ഗ്രാമീണരുടെ ആരോഗ്യസ്ഥിതിയും സംഘം വിലയിരുത്തുകയും അടിയന്തര പരിചരണം ആവശ്യമുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ സ്ഥലത്തുതന്നെ നല്‍കുകയും ചെയ്തു.

ഔട്ട്റീച്ചിന്റെ ഭാഗമായി, SDRF ഉദ്യോഗസ്ഥര്‍ പ്രദേശവാസികളുമായി ആശയവിനിമയം നടത്തി, നിറവേറ്റാത്ത ആവശ്യങ്ങളെക്കുറിച്ചും അധിക പിന്തുണ ആവശ്യകതകളെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കുന്നു. ഈ കണ്ടെത്തലുകള്‍ സമയബന്ധിതവും തുടര്‍ ദുരിതാശ്വാസ നടപടികളും ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടവുമായി പങ്കിട്ടു.

അതിനിടെ, മാണ്ഡി ജില്ലയില്‍ അടുത്തിടെയുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നായ തുനാഗില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ (ഐടിബിപി) ഒരു സംഘം എത്തിയിട്ടുണ്ട്. ദുരന്ത ബാധിത പ്രദേശങ്ങളില്‍ ജീവനക്കാര്‍ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും കാണാതായവരെ തിരയാനും കുടിയിറക്കപ്പെട്ട കുടുംബങ്ങളെ സഹായിക്കാനും ഐടിബിപി ടീം പ്രാദേശിക ഭരണകൂടവും എന്‍ഡിആര്‍എഫും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നു.

ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു, ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും, ദുരിതമനുഭവിക്കുന്ന എല്ലാവരിലേക്കും ദുരിതാശ്വാസം എത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മാണ്ഡി ജില്ലാ ഭരണകൂടത്തോട് നിര്‍ദ്ദേശിച്ചു.

സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ (SEOC) പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഹിമാചല്‍ പ്രദേശിലെ മണ്‍സൂണ്‍ സീസണില്‍ മരണസംഖ്യ 75 ആയി ഉയര്‍ന്നു.

2025 ജൂണ്‍ 20 മുതല്‍ ജൂലൈ 4 വരെയുള്ള കാലയളവില്‍ SEOC പുറത്തുവിട്ട ഡാറ്റ, മലയോര സംസ്ഥാനത്തുടനീളം വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ കാണിച്ചു.

മലയോര സംസ്ഥാനത്തുടനീളമുള്ള നാശത്തിന്റെ ഒരു ഭീകരമായ ചിത്രം അത് വരച്ചു. മൊത്തം 288 പേര്‍ക്ക് പരിക്കേറ്റു, പൊതു അടിസ്ഥാന സൗകര്യങ്ങള്‍ക്കും സ്വകാര്യ സ്വത്തിനും വ്യാപകമായ നാശനഷ്ടം കണക്കാക്കിയ നഷ്ടം 541.09 കോടി രൂപയായി ഉയര്‍ത്തി.

Continue Reading

kerala

നിപ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര സംഘം കേരളത്തിലേക്ക്

നാഷണല്‍ ഔട്ട്ബ്രേക്ക് റെസ്പോണ്‍സ് ടീമാണ് സംസ്ഥാനത്ത് എത്തുക.

Published

on

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നിപ രോഗബാധ വീണ്ടും റിപ്പോര്‍ട്ട് ചെയ്ത സാഹര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര സംഘം കേരളത്തിലേക്ക്. നാഷണല്‍ ഔട്ട്ബ്രേക്ക് റെസ്പോണ്‍സ് ടീമാണ് സംസ്ഥാനത്ത് എത്തുക. സംഘം ഒരാഴ്ചയ്ക്കുള്ളില്‍ എത്തുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. നിപ രോഗബാധ നിയന്ത്രണവിധേയമാക്കുന്നതിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചു. നിപയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തല്‍.

അതേസമയം പാലക്കാട് നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. യുവതിയുടെ സമ്പര്‍ക്കപ്പെട്ടികയില്‍ ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചിട്ടില്ല. സമ്പര്‍ക്കപ്പട്ടികയിലിരിക്കെ പനി ബാധിച്ച മൂന്ന് കുട്ടികളുടെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവാണ്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് പരിശോധനാഫലം നെഗറ്റീവായത്.

Continue Reading

Trending