Connect with us

kerala

മലപ്പുറത്ത് അജ്ഞാത സംഘത്തിന്റെ മര്‍ദനമേറ്റ് പ്രവാസി മരിച്ച സംഭവം: 5 പേര്‍ കസ്റ്റഡിയില്‍

ഇവര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കും. 

Published

on

പെരിന്തല്‍മണ്ണ: പ്രവാസി ക്രൂര മര്‍ദനത്തിനിരയായി മരിച്ച സംഭവത്തില്‍ അഞ്ച് പേര്‍ പൊലീസ് കസ്റ്റഡിയില്‍. ഇവരില്‍ മൂന്നുപേര്‍ പ്രവാസി അബ്ദുല്‍ ജലീലിനെ മര്‍ദിച്ചതായി പറയുന്നു. ഇവര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കും.

അജ്ഞാത സംഘത്തിന്റെ മര്‍ദനമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഗളി വാക്കിത്തോടിയില്‍ അബ്ദുല്‍ ജലീല്‍(42) പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ച് ആശുപത്രിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ജിദ്ദയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ജലീല്‍ ഈ മാസം 15ന് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ ഇറങ്ങിയിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം പെരിന്തല്‍മണ്ണയില്‍ എത്തുമെന്ന് വിളിച്ചു പറഞ്ഞ ജലീലിനെ കൂട്ടാന്‍ പെരിന്തല്‍മണ്ണക്ക് പുറപ്പെട്ട വീട്ടുകാരോട് മടങ്ങിപ്പോകാന്‍ ജലീല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാം ദിവസവും ജലീലിനെ കാണാതായതോടെ വീട്ടുകാര്‍ അഗളി പൊലീസില്‍ പരാതി നല്‍കിയത്.

ഇതിനിടയില്‍ ജലീല്‍ വീട്ടിലേക്ക് വിളിക്കുകയും പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും അടുത്ത ദിവസം വീട്ടിലെത്തുമെന്നും പറഞ്ഞിരുന്നു. പിന്നീട് വ്യാഴാഴ്ച രാവിലെ ഒരു ഇന്റര്‍നെറ്റ് കോളിലൂടെയാണ് ജലീലിനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വീട്ടുകാര്‍ക്ക് വിവരം കിട്ടുന്നത്. പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ വഴിയരികില്‍ അവശ നിലയില്‍ കണ്ടു എന്ന് അവകാശപ്പെട്ടു ചിലര്‍ ജലീലിനെ ആശുപത്രിയിലെത്തിച്ച ശേഷം ഒരു ഫോണ്‍ നമ്പറും നല്‍കി മുങ്ങുകയായിരുന്നു. ശരീരമാസകലം കത്തിയും ബ്ലേഡും ഉപയോഗിച്ച് വെട്ടിയും മുറിച്ചും ക്രൂരമായ പീഡനം ഏറ്റ നിലയില്‍ അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചത്.

ആശുപത്രിയില്‍ നല്‍കിയ ഫോണ്‍ നമ്പറില്‍ നിന്ന് ജലീല്‍ നാട്ടില്‍ എത്തിയ ദിവസം വീട്ടിലെ ഫോണിലേക്ക് കോള്‍ വന്നതായി കണ്ടതോടെയാണ് ആശുപത്രിയില്‍ എത്തിച്ച് മുങ്ങിയത് പ്രതികളുമായി ബന്ധമുള്ളവരാണെന്ന നിഗമനത്തില്‍ എത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നു; തൂണിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്.

Published

on

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കടയുടെ തൂണിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. രാത്രി ഒരു മണിയോടു കൂടിയാണ് അപകടം നടന്നത്.

Continue Reading

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

Trending