Connect with us

kerala

ട്രെയിന്‍ സമയക്രമത്തില്‍ അശാസ്ത്രീയത; ഇരട്ടപ്പാത പൂര്‍ണമായിട്ടും യാത്രാദുരിതം തീരുന്നില്ല

: ട്രെയിനുകളുടെ സമയക്രമത്തിലെ അശാസ്ത്രീയത യാത്രക്കാരെ വലക്കുന്നു.

Published

on

കോഴിക്കോട്: ട്രെയിനുകളുടെ സമയക്രമത്തിലെ അശാസ്ത്രീയത യാത്രക്കാരെ വലക്കുന്നു. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഈ ആഴ്ചയോടെ ഇരട്ടപ്പാത ഉണ്ടായിട്ടും അനാവശ്യമായി ട്രെയിനുകള്‍ പിടിച്ചിടുന്നത് തുടരുകയാണ്. ട്രെയിനുകള്‍ കൂടുതല്‍ വേഗത്തില്‍ എത്തിച്ചേരാവുന്ന സമയക്രമവും ഉണ്ടാകുന്നില്ല.

ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് (16307) ട്രെയിനിന്റെ കാര്യത്തില്‍ യാത്രക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന പരാതി ശക്തിപ്പെട്ടിരിക്കുന്നു. എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ സമയക്രമം ശരിയല്ലാത്തത്് മലബാര്‍ മേഖലയിലെ യാത്രക്കാര്‍ക്കു തെല്ലൊന്നുമല്ല ദുരതത്തിലാക്കുന്നത്്.

ആലപ്പുഴയില്‍ നിന്നു എറണാകുളത്തെത്തി വൈകിട്ട് 4.30 നു അവിടെനിന്നു കണ്ണൂരിലേക്കു പുറപ്പെടുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ 6.25 നു എത്തും. കോയമ്പത്തൂര്‍ തൃശൂര്‍ കണക്ഷന്‍ ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയ ശേഷം മാത്രമാണ് എക്‌സിക്യൂട്ടീവ് 7.15 നു കോഴിക്കോട് ഭാഗത്തേക്കു യാത്ര പുറപ്പെടുന്നത്.

എന്നാല്‍ കോവിഡ് നിയന്ത്രണം നീങ്ങിയപ്പോള്‍ എക്‌സിക്യൂട്ടീവ് എറണാകുളത്തുനിന്നു പുറപ്പെടുന്നതു 4.30 നു പകരം 35 മിനിറ്റ് നേരത്തെയാക്കി, 3.55 ന് പുറപ്പെടും. കോയമ്പത്തൂര്‍ – തൃശൂര്‍ കണക്ഷന്‍ ട്രെയിന്‍ സര്‍വീസ് തല്‍ക്കാലം നിര്‍ത്തി. എന്നാല്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് സര്‍വീസ് നിര്‍ത്തിയ കോയമ്പത്തൂര്‍ തൃശൂര്‍ കണക്്ഷന്‍ ട്രെയിനിനു വേണ്ടി ഷൊര്‍ണൂരില്‍ ഇപ്പോഴും 45 മിനിറ്റ് പിടിച്ചിടുകയാണ്.

എറണാകുളത്തുനിന്നും നേരത്തെ പുറപ്പെട്ടാലും തൃശൂര്‍ എത്തുന്നതിനു മുന്‍പ് 40 മിനിറ്റോളം ന്യൂഡല്‍ഹി, പട്‌ന എക്‌സ്പ്രസുകള്‍ക്കായി വഴിയില്‍ പിടിച്ചിടും. ഈ സാഹചര്യത്തില്‍ എറണാകുളത്തു നിന്നും കോഴിക്കോട്ടേക്കു ട്രെയിന്‍ നേരത്തെ പുറപ്പെട്ടാലും ഒരു മണിക്കൂര്‍ 15 മിനിറ്റ് അനാവശ്യമായി യാത്രക്കാരെ വലക്കുകയാണ്.

കോയമ്പത്തൂര്‍ – തൃശൂര്‍ കണക്ഷന്‍ ട്രെയിന്‍ നിലവില്‍ സര്‍വീസ് നടത്താത്ത സാഹചര്യത്തില്‍ ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ഷൊര്‍ണൂരില്‍ പിടിച്ചിടേണ്ടതില്ല. മാത്രമല്ല 3.55 നു എറണാകുളത്തുനിന്ന് എക്‌സിക്യൂട്ടീവ് പുറപ്പെടുന്നതിനാല്‍ എറണാകുളം, ആലുവ, കളമശ്ശേരി, ചാലക്കുടി മേഖലയില്‍ നിന്നു വാരാന്ത്യത്തില്‍ മലബാറിലേക്ക് എത്താന്‍ ആശ്രയിച്ചിരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ഈ ട്രെയിന്‍ ഉപകാരപ്പെടാത്ത അവസ്ഥയായിട്ടുണ്ട്.

kerala

‘തൃശൂരില്‍ സിപിഎം ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തു’: കെ മുരളീധരന്‍

Published

on

തൃശൂര്‍: മണ്ഡലത്തില്‍ സി.പി.എം ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്‌തെന്ന് ആരോപണവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. തൃശൂര്‍ നഗരത്തില്‍ വോട്ട് ചോര്‍ന്നിട്ടുണ്ട്. ബി.ജെ.പി രണ്ടാം സ്ഥാനത്തു വന്നാല്‍ ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കുമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പി തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്കു പോകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്തെങ്കിലും കാരണവശാല്‍ അവര്‍ രണ്ടാം സ്ഥാനത്ത് വന്നാല്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കും. ക്രോസ് വോട്ടിങ് നടന്നിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. സി.പി.എമ്മിലെ ഒരു വിഭാഗം ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഇവിടെ സി.പി.എമ്മുകാരല്ല, ബി.ജെ.പിക്കാരാണ് കള്ള വോട്ട് ചെയ്തതെന്നും മുരളീധരന്‍ ആരോപിച്ചു.

”ഫഌറ്റുകള്‍ കേന്ദ്രീകരിച്ചാണ് കള്ള വോട്ട് നടന്നത്. ഇതില്‍ പരാതി നല്‍കിയപ്പോള്‍ കള്ളവോട്ടിന് നല്ല സര്‍ട്ടിഫിക്കറ്റാണ് ബി.എല്‍.ഒമാര്‍ നല്‍കിയത്. തൃശൂരിലൊന്നും കാഷ് കൊടുത്ത് വോട്ട് വാങ്ങുന്ന ഏര്‍പ്പാട് ആരും നടത്തിയിട്ടില്ല. ഇവിടെ രാഷ്ട്രീയപോരാട്ടം മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. പക്ഷേ, അതിനെ ബി.ജെ.പി പണമിറക്കിയുള്ള ഫൈറ്റ് ആക്കി മാറ്റി.”

തൃശൂര്‍ നഗരത്തില്‍ കോണ്‍ഗ്രസില്‍ അല്‍പം വോട്ട് ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. ഇവിടെ കുറച്ചാളുകള്‍ ബി.ജെ.പിയിലേക്കു പോയിട്ടുണ്ട്. പക്ഷേ, പ്രവര്‍ത്തകര്‍ക്ക് അതിനെ നല്ല രീതിയില്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് സംഘടനാ സംവിധാനം പൂര്‍ണമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഏതെങ്കിലും സ്ഥലത്ത് പിന്നാക്കം പോയെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. പത്മജയുടെ ബൂത്തിലടക്കം യു.ഡി.എഫ് മുന്നിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രിസൈഡിങ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം വോട്ടിങ് ശതമാനം കുറയാന്‍ കാരണമായി. ബി.ജെ.പി-സി.പി.എം ഡീല്‍ നടന്നിട്ടുണ്ട്. ഇ.പി ജയരാജന്‍ ബി.ജെ.പി ചര്‍ച്ച അതിന്റെ ഭാഗമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

പാലക്കാട് ഉഷ്ണതരംഗം സ്ഥിരീകരിച്ച് കാലാവസ്ഥാവകുപ്പ്

കടുത്ത ചൂടിനിടെ പാലക്കാട് രണ്ടുപേര്‍ കുഴഞ്ഞു വീണ് മരിച്ചിരുന്നു

Published

on

പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗം സ്ഥിരീകരിച്ച് കാലാവസ്ഥാവകുപ്പ്. സംസ്ഥാനത്ത് ആദ്യമായാണ് ഉഷ്ണതരംഗം സ്ഥിരീകരിക്കുന്നത്. ജില്ലയില്‍ നേരത്തെ തന്നെ ഉഷ്ണതരംഗ മുന്നറിപ്പ് കേന്ദ്ര കാലാവസ്ഥാവകുപ്പ് നല്‍കിയിരുന്നു. 41.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. 29 വരെ ജില്ലയില്‍ ഈ താപനില ഉയരുമെന്നും മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ സൂര്യാഘാതവും സൂര്യാതാപവും ഏല്‍ക്കാനുളള സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലെക്ക് വരെ നയിച്ചേക്കാം. കടുത്ത ചൂടിനിടെ പാലക്കാട് രണ്ടുപേര്‍ കുഴഞ്ഞു വീണ് മരിച്ചിരുന്നു. വോട്ട് ചെയ്യാനെത്തിയവരാണ് മരിച്ചത്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ് മുന്നിലുള്ളത്.

Continue Reading

kerala

കോഴിക്കോട് ബസ് മറിഞ്ഞ് ഒരു മരണം; 18 പേര്‍ക്ക് ഗുരുതര പരിക്ക്

ഡിവൈഡറില്‍ കയറിയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതെന്നാണ് പ്രഥമിക റിപ്പോര്‍ട്ട്

Published

on

കോഴിക്കോട്: തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പുറപ്പെട്ട സ്ലീപ്പര്‍ ബസ് താഴ്ചയിലേക്കു മറിഞ്ഞ് കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം.അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. കൊല്ലം കൊട്ടുകല്‍ ആലംകോട് മനു ഭവനില്‍ മോഹന്‍ദാസിന്റെ മകന്‍ അമല്‍ (28) ആണ് മരിച്ചത്. കടലുണ്ടി മണ്ണൂര്‍ പഴയ ബാങ്കിന് സമീപം ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ കോഹിനൂര്‍ എന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

27 യാത്രക്കാരും 3 ജീവനക്കാരുമായിരുന്നു ബസ്സില്‍ ഉണ്ടായിരുന്നത്. ഡിവൈഡറില്‍ കയറിയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതെന്നാണ് പ്രഥമിക റിപ്പോര്‍ട്ട്. അപകടത്തില്‍ പരിക്കേറ്റവരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു.

Continue Reading

Trending