Connect with us

kerala

പൊലീസിന്റെ ഇരട്ടത്താപ്പ്; വ്യാജ ഫോണ്‍കോള്‍ പരാതിയില്‍ അന്വേഷണം ഇഴയുന്നു

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ പേരിലുള്ള അശ്ലീല വീഡിയോ പ്രചരിപ്പിക്കപ്പെട്ട കേസില്‍ തിരഞ്ഞെടുപ്പ് ദിവസം വരെ ‘അറസ്റ്റ് നാടകം’ നടത്തിയ പൊലീസിന്, സിപിഎം പ്രതിക്കൂട്ടിലായ വ്യാജ ട്രൂകോളര്‍ ഐഡി കേസില്‍ മൗനം.

Published

on

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ പേരിലുള്ള അശ്ലീല വീഡിയോ പ്രചരിപ്പിക്കപ്പെട്ട കേസില്‍ തിരഞ്ഞെടുപ്പ് ദിവസം വരെ ‘അറസ്റ്റ് നാടകം’ നടത്തിയ പൊലീസിന്, സിപിഎം പ്രതിക്കൂട്ടിലായ വ്യാജ ട്രൂകോളര്‍ ഐഡി കേസില്‍ മൗനം.

പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും ഒരാളെ പോലും പ്രതി ചേര്‍ക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ആം ആദ്മി പാര്‍ട്ടിയുടെ പേരില്‍ വ്യാജ ട്രൂകോളര്‍ ഐഡിയുണ്ടാക്കി എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് സമയത്ത് തൃക്കാക്കരയിലെ വോട്ടര്‍മാര്‍ക്ക് വ്യാപകമായി കോളുകള്‍ ലഭിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ആംആദ്മി നേതൃത്വം പാലാരിവട്ടം പൊലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി. എന്നാല്‍ ഇതുവരെ പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പാര്‍ട്ടി നേതൃത്വം പറയുന്നു. കേസിന്റെ പുരോഗതിയെ കുറിച്ച് ചോദിക്കുമ്പോള്‍ അന്വേഷണം നടക്കുകയാണെന്ന ഒഴുക്കന്‍മട്ടിലുള്ള മറുപടിയാണ് പൊലീസിന്. സൈബര്‍ വിങിനും തിരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയ പരാതിയിലും നടപടിയുണ്ടായില്ലെന്ന് ആം ആദ്മി നേതാക്കള്‍ പറയുന്നു.

വ്യാജ ഫോണ്‍കോളുകള്‍ക്ക് പിന്നില്‍ സിപിഎമ്മാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിന് വോട്ട് അഭ്യര്‍ഥിച്ചുള്ള പ്രീറെക്കോര്‍ഡഡ് ഫോണ്‍ കോളുകളാണ് വ്യാപകമായി വോട്ടര്‍മാര്‍ക്ക് ലഭിച്ചത്. ഇത് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും ചെയ്തു. 71271 91540 എന്ന നമ്പറിലൂടെ ട്രൂ കോളര്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ ആം ആദ്മി പാര്‍ട്ടിയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് പ്രീറെക്കോര്‍ഡഡ് ഫോണ്‍ വിളികള്‍ നടത്തിയത്. 1800ലധികം പേര്‍ ഈ നമ്പര്‍ സ്പാം ആയി ട്രൂ കോളറില്‍ അടയാളപ്പെടുത്തിയിരുന്നു.

ഉപതിരഞ്ഞെടുപ്പില്‍ ഒരുപാര്‍ട്ടിയെയും പിന്തുണക്കില്ലെന്ന് ആം ആദ്മിയും ട്വന്റി20യുടെയും നേതൃത്വത്തിലുള്ള സഖ്യം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ എം.സ്വരാജ് ഉള്‍പ്പെടെയുള്ള ഇടത് നേതാക്കള്‍ സഖ്യത്തിന്റെ വോട്ട് തങ്ങള്‍ക്ക് ലഭിക്കുമെന്ന രീതിയില്‍ പ്രസ്താവനകളും നടത്തി. പോളിങ് ദിവസത്തിന് തൊട്ടുമുമ്പാണ് എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ചുള്ള ഫോണ്‍ കോളുകള്‍ എത്തിയത്. ഇതില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു.

അതേസമയം, ജോ ജോസഫിന്റെ പേരില്‍ പ്രചരിപ്പിപ്പിക്കപ്പെട്ടെന്ന് പറയുന്ന അശ്ലീല വീഡിയോയുടെ ഉറവിടം കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് ദിവസവും അതിന് മുമ്പും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും പ്രതികള്‍ യുഡിഎഫ് പ്രവര്‍ത്തകരാണെന്ന് വരുത്തിതീര്‍ക്കുകയും ചെയ്തത് വഴി എല്‍ഡിഎഫിന് വോട്ട് അനുകൂലമാക്കാനുള്ള നാടകങ്ങളായിരുന്നു പൊലീസിന്റേതെന്നും വിമര്‍ശനമുയരുന്നുണ്ട്. ഈ വിവാദം തിരഞ്ഞെടുപ്പ് ഫലത്തെ ഒരുതരത്തിലും ബാധിച്ചിരുന്നില്ല. അനാവശ്യ വിവാദമുണ്ടാക്കി നേട്ടം കൊയ്യാമെന്ന് കരുതിയ സിപിഎം കനത്ത തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. ഇതോടെ കേസ് അന്വേഷണവും നിലച്ച മട്ടായി. കേസില്‍ തിരഞ്ഞെടുപ്പ് ദിവസം അറസ്റ്റ് ചെയ്യപ്പെട്ട പ്രതി മുസ്‌ലിംലീഗ് അനുഭാവിയാണെന്ന തരത്തില്‍ പൊലീസ് അടക്കം പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ ഇതുവരെ ഇക്കാര്യം തെളിയിക്കാന്‍ പാര്‍ട്ടിക്കോ പൊലീസിനോ കഴിഞ്ഞിട്ടില്ല. വ്യാജ വീഡീയോ ഉണ്ടാക്കിയത് ആരാണെന്ന് അന്വേഷിക്കുന്നതിനൊപ്പം വ്യാജ ട്രൂ കോളര്‍ ഉണ്ടാക്കിയവരെയും വ്യാജ ഐ.ഡി കാര്‍ഡുകള്‍ ഉണ്ടാക്കിയവരെയും കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി

Published

on

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നാഗത്ത് റാഷിദ് അലി കരുവണ്ണൂരിനെ ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. കെഎംസിസി മണ്ഡലം ഭാരവാഹികളായ മുഹമ്മദ് അലി കായണ്ണ, റഷീദ് ഉള്ളിയേരി എന്നിവര്‍ പങ്കെടുത്തു.

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളായ അഷ്‌റഫ് പുതിയപ്പുറം, ഉമ്മര്‍ കോയ നടുവണ്ണൂര്‍, മുഹമ്മദ് കോയ അനുഗ്രഹ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങിന് റാഷിദ് അലി നന്ദി പ്രകാശിപ്പിച്ചു.

 

Continue Reading

kerala

വയനാട്ടില്‍ അവശ്യസാധനങ്ങള്‍ അടങ്ങിയ 1500 കിറ്റുകള്‍ പിടികൂടി

വിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി

Published

on

സുല്‍ത്താൻ ബത്തേരി: അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റുകല്‍ പിടികൂടി. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശാം കഴിഞ്ഞതിന് പിന്നാലെയാണ് കിറ്റുകള്‍ പിടികൂടിയ സംഭവം ഉണ്ടായത്. സുല്‍ത്താൻ ബത്തേരിയിലെ മൊത്ത വിതരണ സ്ഥാപനത്തില്‍ നിന്നാണ് അവശ്യവസ്തുക്കളടങ്ങിയ കിറ്റുകള്‍ പിടികൂടിയത്. 1500ഓളം കിറ്റുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടെത്തിയത്. പിക്ക് അപ്പ് ജീപ്പിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. എവിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബിസ്ക്കറ്റുകള്‍, ചായപ്പൊടി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി കെട്ടിവെച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. ബിജെപി വിതരണം ചെയ്യാന്‍ കൊണ്ടുവന്നതെന്ന് യുഡിഎഫ് ആരോപിച്ചു.

Continue Reading

kerala

ബൂത്തിലെത്താന്‍ മണിക്കൂറുകള്‍ മാത്രം, നിശബ്ദ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി കേരളം

Published

on

തിരുവനന്തപുരം: കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും അണികളും ഇന്ന് നിശബ്ദ പ്രചാരണത്തില്‍. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ ആരംഭിച്ചു. ഉദ്യോഗസ്ഥര്‍ രാവിലെ തന്നെ കേന്ദ്രങ്ങളില്‍ എത്തി. ഒരുമാസത്തോളം നീണ്ടുനിന്ന പ്രചാരണത്തിന് ശേഷം ഇന്നലെ വന്‍ ജന പങ്കാളിത്തത്തോടെ പരസ്യപ്രചാരണം അവസാനിച്ചു.

നിശബ്ദത പ്രചാരണം നടക്കുന്ന 24 മണിക്കൂറിനുള്ളില്‍ പലതരത്തിലുള്ള അട്ടിമറികള്‍ക്കും സാധ്യതയുണ്ട്. പ്രചാരണ കോലാഹലങ്ങള്‍ ഇല്ലാതെ അവസാന നിമിഷത്തില്‍യ വോട്ടര്‍മാരെ കണ്ട് തീരുമാനം ഉറപ്പാക്കുകയാണ് പാര്‍ട്ടികള്‍.
പോളിങ് സാമഗ്രികളുടെ വിതരണത്തിനായി 20 ലോക്‌സഭാ മണ്ഡലങ്ങളിലും പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കള്ളവോട്ട് തടയാനുള്ള പ്രത്യേക സംവിധാനവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തവണ ഒരുക്കിയിട്ടുണ്ട്. എട്ടു ജില്ലകളില്‍ പൂര്‍ണമായും വെബ് കാസ്റ്റിംങ് ഏര്‍പ്പെടുത്തി.പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്ര സേനയെ വിന്യസിക്കും. നാളെ രാവിലെ ഏഴുമണി മുതലാണ് പോളിങ് ആരംഭിക്കുക.

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടര്‍മാരാണുള്ളത്. നാളെ രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയൊരുക്കാന്‍ 66,303 പൊലീസുകാരെയും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് കൂടി പോസ്റ്റല്‍ വോട്ട് ചെയ്യാനാവും. ഇതിനായുള്ള വോട്ടിംഗ് കേന്ദ്രങ്ങള്‍ ഇന്നുകൂടി പ്രവര്‍ത്തിക്കും. ജൂണ്‍ നാലിനാണു വോട്ടെണ്ണല്‍. രണ്ടാംഘട്ടത്തില്‍ രാജ്യത്ത് 88 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. കേരളത്തിന് പുറമെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും.

Continue Reading

Trending