Connect with us

kerala

പ്ലസ്‌വണ്‍: മലബാര്‍ മേഖലയില്‍ 62,293 കുട്ടികള്‍ പുറത്താവും

പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് മൂലം ഇത്തവണ മലബാര്‍ മേഖലയില്‍ പ്രവേശനം കിട്ടാതെ പുറത്താവുക 62,293 കുട്ടികള്‍.

Published

on

കൊച്ചി: പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് മൂലം ഇത്തവണ മലബാര്‍ മേഖലയില്‍ പ്രവേശനം കിട്ടാതെ പുറത്താവുക 62,293 കുട്ടികള്‍. ഏഴ് തെക്കന്‍ ജില്ലകളില്‍ ആകെ 19,390 സീറ്റുകള്‍ അധികമായി വരുമ്പോഴാണ് തൃശൂര്‍ മുതല്‍ കാസര്‍ക്കോട് വരെയുള്ള ജില്ലകളിലെ എസ്എസ്എല്‍സി വിജയിച്ച കുട്ടികള്‍ക്ക് തുടര്‍പഠനത്തിന് മറ്റു വഴികള്‍ ആശ്രയിക്കേണ്ടി വരിക. മലപ്പുറത്ത് 30,941 സീറ്റിന്റെ കുറവാണുള്ളത്. 8579 സീറ്റുകളാണ് കോഴിക്കോട് കുറവുള്ളത്. വയനാട്ടില്‍ 2232 സീറ്റും, പാലക്കാട് 10132 സീറ്റും, കണ്ണൂരില്‍ 5356 സീറ്റും, കാസര്‍കോട് 3723 സീറ്റും കുറവുണ്ട്. തൃശൂരില്‍ 1330 സീറ്റുകളുടെ കുറവാണുള്ളത്.

ഈ സീറ്റുകളുടെ കുറവ് നികത്തണമെങ്കില്‍ 1200 ബാച്ചുകള്‍ പുതുതായി അനുവദിക്കണം. തെക്കന്‍ ജില്ലകളിലെല്ലാം ഉന്നതപഠനത്തിനര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും അഡ്മിഷന്‍ നല്‍കിയ ശേഷവും വന്‍ തോതില്‍ സീറ്റുകളില്‍ ഒഴിഞ്ഞുകിടക്കുമെന്ന് കണക്കുകള്‍ നിരത്തി മലബാര്‍ എജ്യൂക്കേഷന്‍ മൂവ്മെന്റ പ്രതിനിധികള്‍ പറയുന്നു. തിരുവനന്തപുരത്ത് 848 സീറ്റും, കൊല്ലത്ത് 1796 സീറ്റുകളുമാണ് അധികമായുള്ളത്. പത്തനം തിട്ടയില്‍ മാത്രം 6074 സീറ്റുകളാണ് കുട്ടികളില്ലാതെ ഒഴിഞ്ഞു കിടക്കുന്നത്. ആലപ്പുഴയില്‍ 3164, കോട്ടയം 4990, ഇടുക്കി 1845, എറണാകുളം 673 എന്നീ ക്രമത്തിലാണ് മറ്റു ജില്ലകളില്‍ സീറ്റുകള്‍ അധികമായതിനെ തുടര്‍ന്ന് ഒഴിഞ്ഞ് കിടക്കുന്നത്.
പ്ലസ്‌വണ്‍ സീറ്റുകളുടെ എണ്ണത്തില്‍ മലബാറിനോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് മലബാര്‍ എജ്യൂക്കേഷന്‍ മൂവ്മെന്റ് ചെയര്‍മാനും മുന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വി.സിയുമായ ഡോ.കെ.കെ.എന്‍ കുറുപ്പ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വിദ്യാഭ്യാസ വിഭവങ്ങളുടെ അസന്തുലിതമായ വിതരണത്തിനിരയാണ് മലബാറിലെ വിദ്യാര്‍ഥികള്‍. ഓരോ അധ്യയന വര്‍ഷവും മലബാര്‍ ജില്ലകളിലെ സീറ്റ് ക്ഷാമം പതിവ് ചര്‍ച്ചയാകുന്നതിനപ്പുറം കാര്യമായ നടപടിയുണ്ടാകുന്നില്ല. തെക്കന്‍ കേരളത്തില്‍ ഉള്ളതിന് ആനുപാതികമായി ഹൈസ്‌കൂളുകള്‍ മലബാറില്‍ ഇല്ല എന്ന വസ്തുത മനസിലാക്കി പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാറുകള്‍ സന്നദ്ധമാവാത്തതാണ് പ്രശ്‌നം ഗുരുതരമാക്കിയത്. സംഘടന പുറത്തിറക്കിയ ബുക്ക്ലെറ്റിന്റെ പ്രകാശനം ഡോ.കെ.കെ.എന്‍കുറുപ്പ് നിര്‍വഹിച്ചു. മൂവ്‌മെ ന്റ് ജനറല്‍ സെക്രട്ടറി അക്ഷയ് കുമാര്‍, സി.ഇ.ഒ മഞ്ജുദേവ്, കോ ഓര്‍ഡിനേറ്റര്‍ ഖദീജ തസ്‌നിം, ഷിഹാബുദ്ദീന്‍ റാവുത്തര്‍, ഡോ.പി.പി മുഹമ്മദ് കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അധ്യാപികയ്ക്ക് നേരെ കത്തി ആക്രമണം; ഭര്‍ത്താവ് ഒളിവില്‍

അധ്യാപികയായ ഡോണിയയെ ഭര്‍ത്താവ് കൊച്ചുമോന്‍ കത്തി ഉപയോഗിച്ച് കഴുത്തില്‍ മുറിവേല്‍പ്പിച്ച ശേഷമാണ് സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടത്

Published

on

കോട്ടയം: ഏറ്റുമാനൂരിലെ പൂവത്തുമുട്ടിലെ സ്‌കൂളില്‍ ക്ലാസില്‍ കയറി അധ്യാപികയെ ഭര്‍ത്താവ് ആക്രമിച്ചു. അധ്യാപികയായ ഡോണിയയെ ഭര്‍ത്താവ് കൊച്ചുമോന്‍ കത്തി ഉപയോഗിച്ച് കഴുത്തില്‍ മുറിവേല്‍പ്പിച്ച ശേഷമാണ് സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.

കഴിഞ്ഞ ചില ദിവസങ്ങളായി കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും രണ്ട് സ്ഥലങ്ങളില്‍ താമസിക്കുകയായിരുന്നു എന്നാണ് അറിയപ്പെടുന്നത്. രാവിലെ സ്‌കൂളിലെത്തിയ കൊച്ചുമോന്‍ ആദ്യം പ്രധാനാധ്യാപികയോട് ഡോണിയ എത്തിയോ എന്ന് ചോദിച്ചു. പിന്നീട് ‘പുസ്തകങ്ങള്‍ കൊടുക്കാനുണ്ട്’ എന്ന് പറഞ്ഞ് ഡോണിയയെ ക്ലാസ് മുറിയില്‍ നിന്ന് വിളിപ്പിച്ചു. ഉടന്‍ തന്നെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു.

ഭീതിയോടെ നിലവിളിച്ച അധ്യാപികയുടെ ശബ്ദം കേട്ട് എത്തിയ മറ്റ് അധ്യാപകരാണ് ഡോണിയയെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരുടെ വിവരം. ഡോണിയ ഭിന്നശേഷിക്കാരിയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തിന് ശേഷം കൊച്ചുമോന്‍ സ്‌കൂള്‍ പരിസരത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാളെ തിരയാനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Continue Reading

kerala

സ്ഥാനാര്‍ഥിയാക്കി പ്രവര്‍ത്തകര്‍ വിട്ടുമാറിയതില്‍ പ്രതിഷേധം; തൃത്താലയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ നില്‍പ്പ് സമരം

തൃത്താല പഞ്ചായത്ത് 14-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായ ഉണ്ണികൃഷ്ണന്‍, സ്വന്തം പോസ്റ്റര്‍ പതിച്ച മതിലിന് മുന്നില്‍ പോസ്റ്റര്‍ കൈയില്‍ പിടിച്ച് നിന്നാണ് പ്രതിഷേധം നടത്തിയത്.

Published

on

പാലക്കാട്: സ്ഥാനാര്‍ഥിയാക്കിയ ശേഷമുള്ള പ്രവര്‍ത്തക പിന്തുണക്കുറവിനെതിരെ പ്രതിഷേധവുമായി ബിജെപി സ്ഥാനാര്‍ഥി. തൃത്താല പഞ്ചായത്ത് 14-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായ ഉണ്ണികൃഷ്ണന്‍, സ്വന്തം പോസ്റ്റര്‍ പതിച്ച മതിലിന് മുന്നില്‍ പോസ്റ്റര്‍ കൈയില്‍ പിടിച്ച് നിന്നാണ് പ്രതിഷേധം നടത്തിയത്.

”തന്റെ ബൂത്തിലിരിക്കാന്‍ ആരുമില്ലെന്ന് വിചാരിച്ചാണ് ഫോട്ടോ എടുത്തതെന്നും പിന്നീടാണ് ആള്‍ ഉണ്ടായിരുന്നെന്ന് മനസിലായി എന്നും ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇത് ഇത്തവണ ആദ്യമായല്ല ബിജെപി സ്ഥാനാര്‍ഥികള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണക്കുറവിനെതിരെ പ്രതികരണം നടത്തുന്നത്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പിലുമാണ് സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥി ജനജമ്മ ഡി. ദാമോദരന്‍, സ്ഥാനാര്‍ഥിയാക്കിയശേഷം പാര്‍ട്ടിക്കാര്‍ തിരിഞ്ഞ് നോക്കിയില്ലെന്ന് ആരോപിച്ച് പോളിംഗ് ബൂത്തിന്റെ മുന്നില്‍ നില്‍പ്പ് സമരം നടത്തിയിരുന്നു.

Continue Reading

kerala

സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു; ഉച്ചക്ക് ശേഷം വര്‍ധന

ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വര്‍ധിച്ച് 11,985 രൂപയും പവന് 400 രൂപ ഉയര്‍ന്ന് 95,880 രൂപയുമാണ് വില.

Published

on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് (വ്യാഴം) രാവിലെ ഇടിഞ്ഞ സ്വര്‍ണ വില ഉച്ചക്ക് ശേഷം ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വര്‍ധിച്ച് 11,985 രൂപയും പവന് 400 രൂപ ഉയര്‍ന്ന് 95,880 രൂപയുമാണ് വില. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപ വര്‍ധിച്ച് 9855 രൂപയാണ് വില. പവന് 78,840 രൂപയും.

14 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 30 രൂപയാണ് ഉയര്‍ന്നത്. നിലവില്‍ ഒരു ഗ്രാമിന്റെ വില 7,675 രൂപയും പവന് 61, 400 രൂപയുമാണ്. ഒമ്പത് കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും 20 രൂപയുടെ വര്‍ധനവുണ്ടായി. ഒരു ഗ്രാമിന് 4955 രൂപയും പവന് 39,640 രൂപയുമാണ് ഇന്നത്തെ നിരക്ക്. അതേസമയം, കഴിഞ്ഞ ദിവസം 195 രൂപയായിരുന്ന ഒരു ഗ്രാം വെള്ളിയുടെ വില 196 രൂപയായി ഉയര്‍ന്നു.

Continue Reading

Trending