Connect with us

News

കണ്‍ഫ്യൂഷന്‍; രോഹിത് റൂമില്‍ തന്നെ

രോഹിത് ശര്‍മ കളിക്കുമോ, ഇല്ലയോ…? ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് ഇപ്പോഴും വ്യക്തമായ ഉത്തരം നല്‍കാതിരിക്കാന്‍ കാരണം ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള ആരോഗ്യം രോഹിത് സമാഹരിച്ചുവരുന്നു എന്നതിനാലാണെന്ന് സൂചന.

Published

on

ലണ്ടന്‍: രോഹിത് ശര്‍മ കളിക്കുമോ, ഇല്ലയോ…? ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് ഇപ്പോഴും വ്യക്തമായ ഉത്തരം നല്‍കാതിരിക്കാന്‍ കാരണം ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള ആരോഗ്യം രോഹിത് സമാഹരിച്ചുവരുന്നു എന്നതിനാലാണെന്ന് സൂചന. കോവിഡ് ബാധിതനായ രോഹിത് ഇന്നലെയും ഇന്ത്യന്‍ പരിശീലന സംഘത്തിനൊപ്പമുണ്ടായിരുന്നില്ല. ക്വാറന്റൈനില്‍ തുടരുകയാണ് നായകന്‍.

എജ്ബാസ്റ്റണ്‍ ടെസ്റ്റിന് കേവലം രണ്ട് നാള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പ്രശ്‌നങ്ങള്‍ പലവിധമാണ് ഇന്ത്യന്‍ ക്യാമ്പില്‍. ഇന്ത്യ 2-1 ന് മുന്നിട്ട് നില്‍ക്കുന്ന പരമ്പരയാണിത്. എജ്ബാസ്റ്റണില്‍ വിജയിക്കാനായാല്‍ പരമ്പര ഉറപ്പിക്കാം. പക്ഷേ കാര്യങ്ങള്‍ എളുപ്പമല്ല. ഒരു വര്‍ഷം മുമ്പ് ഇന്ത്യയെ നേരിട്ട ജോ റൂട്ടിന്റെ ഇംഗ്ലണ്ടല്ല നിലവിലെ ഇംഗ്ലണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ന്യൂസിലന്‍ഡിനെ മൂന്ന് ടെസ്്റ്റുകളില്‍ തകര്‍ത്ത് പരമ്പര തൂത്ത് വാരിയ സംഘമാണ്. ബാറ്റര്‍മാരും ബൗളര്‍മാരും ഉജ്ജ്വല ഫോമില്‍ നില്‍ക്കുന്നു.

ഇന്ത്യന്‍ തലവേദന ഓപ്പണറില്‍ തുടങ്ങുന്നു. രോഹിത് ആരോഗ്യവാനാണെങ്കില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം അദ്ദേഹം ഇന്നിംഗ്‌സിന് തുടക്കമിടും. ഇനി രോഹിത് കളിക്കാത്ത പക്ഷം ഓപ്പണിംഗ് സ്ഥാനത്തേക്ക് ഗില്ലിനൊപ്പം മൂന്ന് പേരെ പരിഗണിക്കുന്നു. ചേതേശ്വര്‍ പുജാര, കെ.എസ് ഭരത്, മായങ്ക് അഗര്‍വാള്‍ എന്നിവരെ. മായങ്കിനെ കഴിഞ്ഞ ദിവസമാണ് ടീമിലേക്ക് ക്ഷണിച്ചത്. പുജാര ഇടക്കാലത്ത് ഓപ്പണറായി കളിച്ചിരുന്നു. ജെയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റിയുവര്‍ട്ട് ബ്രോഡ്, മാത്യു പോട്‌സ് എന്നിവരുടെ അതിവേഗ പന്തുകളെ നേരിടാന്‍ പുജാരയാണ് യോഗ്യന്‍. വിരാത് കോലിക്ക് മൂന്നാം നമ്പര്‍ സ്ഥാനം നല്‍കാനുള്ള പദ്ധതിയുണ്ടെങ്കില്‍ രോഹിത് കളിക്കാത്തപക്ഷം ഗില്ലിനൊപ്പം പുജാര വരാനാണ് കൂടുതല്‍ സാധ്യത. ഭരതാവട്ടെ പരിശീലന മല്‍സരത്തില്‍ രണ്ട് ഇന്നിംഗ്‌സിലും കരുത്ത് പ്രകടിപ്പിച്ച സാഹചര്യത്തില്‍ സാധ്യത തേടുന്നു.

കോലിയെ കൂടാതെ മൂന്നാം നമ്പറിലേക്ക് പരിഗണിക്കുന്ന മറ്റൊരു പേര് ഹനുമ വിഹാരിയുടേതാണ്. മാര്‍ച്ചില്‍ ശ്രീലങ്കക്കെതിരെ നടന്ന രണ്ട് മല്‍സര ടെസ്റ്റ് പരമ്പരയില്‍ ഈ റോളില്‍ ശരാശരി പ്രകടനമായിരുന്നു. ശ്രേയാംസ് അയ്യരെ എവിടെ കളിപ്പിക്കുമെന്ന ചോദ്യവും ഉയരുന്നു. ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ എന്ന നിലയില്‍ ആര്‍. അശ്വിന് അവസരമുണ്ടാവുമോ എന്നതാണ് അടുത്ത ചോദ്യം. രവിശീസ്ത്രി പരിശീലകനും വിരാത് കോലി നായകനുമായി നാല് ടെസ്റ്റുകള്‍ ഒരു വര്‍ഷം മുമ്പ് കളിച്ച സംഘത്തില്‍ അശ്വിന് പ്ലെയിംഗ് ഇലവനില്‍ അവസരമുണ്ടായിരുന്നില്ല. രവിന്ദു ജഡേജയാണ് നാല് ടെസ്റ്റുകളിലും കളിച്ചത്. ടീമിലെ പ്രധാന രണ്ട് സീമര്‍മാര്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും തന്നെ. മൂന്നാമനായ സീമര്‍ ആര് എന്ന ചോദ്യത്തിന് ഉത്തരം ഒന്നുങ്കില്‍ മുഹമ്മദ് സിറാജാണ്, അല്ലെങ്കില്‍ ഉമേഷ് യാദവ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സ്വർണം പണയത്തിന് ഇനി നേരിട്ട് ലഭിക്കുക വെറും 20,000 മാത്രം, നിയന്ത്രണം കർശനമാക്കി റിസർവ് ബാങ്ക്

20,000 എന്ന പരിധി കര്‍ശനമായി തന്നെ പാലിച്ചിരിക്കണമെന്ന് ബാങ്കിംഗ് ഇതര പണമിടപാട് സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Published

on

സ്വർണം പണയം വെക്കുമ്പോൾ നേരിട്ട് ലഭിക്കുന്ന തുകയിൽ നിയന്ത്രണം കർശനമാക്കി റിസർവ് ബാങ്ക്. വായ്പയെടുക്കുമ്പോള്‍ 20,000 രൂപയില്‍ അധികം തുക പണമായി നേരിട്ട് കയ്യില്‍ ലഭിക്കില്ല എന്ന തീരുമാനമാണ് റിസർവ് ബാങ്ക് കർശനമാക്കിയിരിക്കുന്നത്. 20,000 എന്ന പരിധി കര്‍ശനമായി തന്നെ പാലിച്ചിരിക്കണമെന്ന് ബാങ്കിംഗ് ഇതര പണമിടപാട് സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്നാൽ 20,000 ത്തിന് മുകളില്‍ അനുവദിക്കുന്ന തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്നതില്‍ നിലവിൽ തടസങ്ങൾ ഒന്നുമില്ല. ആദായനികുതി നിയമപ്രകാരം വായ്പാ ദാതാക്കള്‍ക്ക് 20,000 രൂപയില്‍ അധികം പണമായി നല്‍കുന്നതിന് വിലക്കുണ്ട്. എന്നാൽ പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. ഇതിനെ തുടർന്നാണ് ഈ തീരുമാനം കർശനമാക്കാൻ ആർബിഐ തീരുമാനിച്ചിരിക്കുന്നത്.

Continue Reading

kerala

ഇ-പാസ് വൻ തിരിച്ചടിയായി; ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ കുത്തനെ കുറവ്, വസന്തോത്സവത്തിനൊരുങ്ങിയ ഊട്ടി പ്രതിസന്ധിയിൽ

ശരാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളില്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര തിരിക്കണമെങ്കില്‍ ഇ-പാസ് വേണമെന്ന കോടതി ഉത്തരവ് ഇറങ്ങിയതോടെ സഞ്ചാരികളുടെ എന്നതില്‍ വലിയ കുറവ്. കഴിഞ്ഞ രണ്ടുദിവസമായി സഞ്ചാരികള്‍ കുറവാണ്. ശരാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളില്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു. ഇത് ഊട്ടി വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.

ഹോട്ടല്‍, കോട്ടേജ് ഉടമകള്‍ വ്യാപാരത്തിലുണ്ടായ കുറവ് നികത്താന്‍ വിഷമിക്കുകയാണ്. ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഇവരുടെ എല്ലാ പ്രതീക്ഷകളും. ഇ-പാസിനെതിരെ സമര പരിപാടികളുമായി മൂന്നാട്ടുപോകാനാണ് ഇവരുടെ തീരുമാനം.

അതിനിടെ സഞ്ചാരികളെ സഹായിക്കാന്‍ ഊട്ടിയിലെ ടൂറിസ്റ്റ് പോലീസ് സജീവമായി രംഗത്തുണ്ട്. കഴിഞ്ഞദിവസം പോലീസ് ഊട്ടിയിലെ ഉല്ലാസ കേന്ദ്രങ്ങള്‍ കണക്ട് ചെയ്യുന്ന റൂട്ട് മാപ്പ് സഞ്ചാരികള്‍ക്ക് വിതരണം ചെയ്തു. ഇതില്‍ ക്യു.ആര്‍. കോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വിതരണം ജില്ലാ എസ്.പി. സുന്ദരവടിവേല്‍ ലൗഡേല്‍ ജങ്ഷനില്‍ തുടങ്ങിവെച്ചു.

Continue Reading

kerala

സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലുറപ്പിന് കൂലി ഉറപ്പില്ല; അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശ്ശിക 86.24 കോടി രൂപ

2023-24 സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 86.24 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. ആറ് മാസത്തോളമായി പല ജില്ലകളിലും കൂലി കൊടുത്തിട്ടില്ല.

Published

on

സംസ്ഥാന സര്‍ക്കാറിന്റെ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴിലുറപ്പാണെങ്കിലും കൂലി ഉറപ്പില്ല. 2023-24 സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 86.24 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. ആറ് മാസത്തോളമായി പല ജില്ലകളിലും കൂലി കൊടുത്തിട്ടില്ല. കൂലി കിട്ടാതെ വന്നതോടെ തൊഴിലുറപ്പ് കൊണ്ട് കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്ന ഈ പദ്ധതിയിലെ മൂന്ന് ലക്ഷത്തോളം പേരാണ് പെരുവഴിയിലായത്.

ഇതില്‍ 90 ശതമാനവും സ്ത്രീകളാണ്. അനുവദിച്ച പണം പോലും ട്രഷറിയില്‍നിന്ന് കിട്ടാത്ത അവസ്ഥയുമുണ്ട്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം സംസ്ഥാന സര്‍ക്കാര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധികളില്‍ നടപ്പാക്കിയ പദ്ധതിയാണിത്. 333 രൂപയാണ് ഒരു ദിവസത്തെ കൂലി. പണി പൂര്‍ത്തിയായി 14 ദിവസത്തിനകം കൂലി നല്‍കണമെന്നാണ് വ്യവസ്ഥ.

Continue Reading

Trending