Connect with us

News

കണ്‍ഫ്യൂഷന്‍; രോഹിത് റൂമില്‍ തന്നെ

രോഹിത് ശര്‍മ കളിക്കുമോ, ഇല്ലയോ…? ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് ഇപ്പോഴും വ്യക്തമായ ഉത്തരം നല്‍കാതിരിക്കാന്‍ കാരണം ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള ആരോഗ്യം രോഹിത് സമാഹരിച്ചുവരുന്നു എന്നതിനാലാണെന്ന് സൂചന.

Published

on

ലണ്ടന്‍: രോഹിത് ശര്‍മ കളിക്കുമോ, ഇല്ലയോ…? ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് ഇപ്പോഴും വ്യക്തമായ ഉത്തരം നല്‍കാതിരിക്കാന്‍ കാരണം ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള ആരോഗ്യം രോഹിത് സമാഹരിച്ചുവരുന്നു എന്നതിനാലാണെന്ന് സൂചന. കോവിഡ് ബാധിതനായ രോഹിത് ഇന്നലെയും ഇന്ത്യന്‍ പരിശീലന സംഘത്തിനൊപ്പമുണ്ടായിരുന്നില്ല. ക്വാറന്റൈനില്‍ തുടരുകയാണ് നായകന്‍.

എജ്ബാസ്റ്റണ്‍ ടെസ്റ്റിന് കേവലം രണ്ട് നാള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പ്രശ്‌നങ്ങള്‍ പലവിധമാണ് ഇന്ത്യന്‍ ക്യാമ്പില്‍. ഇന്ത്യ 2-1 ന് മുന്നിട്ട് നില്‍ക്കുന്ന പരമ്പരയാണിത്. എജ്ബാസ്റ്റണില്‍ വിജയിക്കാനായാല്‍ പരമ്പര ഉറപ്പിക്കാം. പക്ഷേ കാര്യങ്ങള്‍ എളുപ്പമല്ല. ഒരു വര്‍ഷം മുമ്പ് ഇന്ത്യയെ നേരിട്ട ജോ റൂട്ടിന്റെ ഇംഗ്ലണ്ടല്ല നിലവിലെ ഇംഗ്ലണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ന്യൂസിലന്‍ഡിനെ മൂന്ന് ടെസ്്റ്റുകളില്‍ തകര്‍ത്ത് പരമ്പര തൂത്ത് വാരിയ സംഘമാണ്. ബാറ്റര്‍മാരും ബൗളര്‍മാരും ഉജ്ജ്വല ഫോമില്‍ നില്‍ക്കുന്നു.

ഇന്ത്യന്‍ തലവേദന ഓപ്പണറില്‍ തുടങ്ങുന്നു. രോഹിത് ആരോഗ്യവാനാണെങ്കില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം അദ്ദേഹം ഇന്നിംഗ്‌സിന് തുടക്കമിടും. ഇനി രോഹിത് കളിക്കാത്ത പക്ഷം ഓപ്പണിംഗ് സ്ഥാനത്തേക്ക് ഗില്ലിനൊപ്പം മൂന്ന് പേരെ പരിഗണിക്കുന്നു. ചേതേശ്വര്‍ പുജാര, കെ.എസ് ഭരത്, മായങ്ക് അഗര്‍വാള്‍ എന്നിവരെ. മായങ്കിനെ കഴിഞ്ഞ ദിവസമാണ് ടീമിലേക്ക് ക്ഷണിച്ചത്. പുജാര ഇടക്കാലത്ത് ഓപ്പണറായി കളിച്ചിരുന്നു. ജെയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റിയുവര്‍ട്ട് ബ്രോഡ്, മാത്യു പോട്‌സ് എന്നിവരുടെ അതിവേഗ പന്തുകളെ നേരിടാന്‍ പുജാരയാണ് യോഗ്യന്‍. വിരാത് കോലിക്ക് മൂന്നാം നമ്പര്‍ സ്ഥാനം നല്‍കാനുള്ള പദ്ധതിയുണ്ടെങ്കില്‍ രോഹിത് കളിക്കാത്തപക്ഷം ഗില്ലിനൊപ്പം പുജാര വരാനാണ് കൂടുതല്‍ സാധ്യത. ഭരതാവട്ടെ പരിശീലന മല്‍സരത്തില്‍ രണ്ട് ഇന്നിംഗ്‌സിലും കരുത്ത് പ്രകടിപ്പിച്ച സാഹചര്യത്തില്‍ സാധ്യത തേടുന്നു.

കോലിയെ കൂടാതെ മൂന്നാം നമ്പറിലേക്ക് പരിഗണിക്കുന്ന മറ്റൊരു പേര് ഹനുമ വിഹാരിയുടേതാണ്. മാര്‍ച്ചില്‍ ശ്രീലങ്കക്കെതിരെ നടന്ന രണ്ട് മല്‍സര ടെസ്റ്റ് പരമ്പരയില്‍ ഈ റോളില്‍ ശരാശരി പ്രകടനമായിരുന്നു. ശ്രേയാംസ് അയ്യരെ എവിടെ കളിപ്പിക്കുമെന്ന ചോദ്യവും ഉയരുന്നു. ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ എന്ന നിലയില്‍ ആര്‍. അശ്വിന് അവസരമുണ്ടാവുമോ എന്നതാണ് അടുത്ത ചോദ്യം. രവിശീസ്ത്രി പരിശീലകനും വിരാത് കോലി നായകനുമായി നാല് ടെസ്റ്റുകള്‍ ഒരു വര്‍ഷം മുമ്പ് കളിച്ച സംഘത്തില്‍ അശ്വിന് പ്ലെയിംഗ് ഇലവനില്‍ അവസരമുണ്ടായിരുന്നില്ല. രവിന്ദു ജഡേജയാണ് നാല് ടെസ്റ്റുകളിലും കളിച്ചത്. ടീമിലെ പ്രധാന രണ്ട് സീമര്‍മാര്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും തന്നെ. മൂന്നാമനായ സീമര്‍ ആര് എന്ന ചോദ്യത്തിന് ഉത്തരം ഒന്നുങ്കില്‍ മുഹമ്മദ് സിറാജാണ്, അല്ലെങ്കില്‍ ഉമേഷ് യാദവ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യു.ഡി.എഫിനെ വിശ്വസിച്ചതിന് കേരളജനതയ്ക്ക് നന്ദി; പ്രിയങ്കാ ഗാന്ധി

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഈ ജനവിധി യു.ഡി.എഫിന് പുതിയ ശക്തിയും ആത്മവിശ്വാസവും നല്‍കുന്നതാണെന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും ഊഷ്മളമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും പ്രിയങ്ക സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു.

Published

on

കല്‍പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ വിശ്വാസമര്‍പ്പിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് നന്ദി അറിയിച്ച് പ്രിയങ്കാ ഗാന്ധി എംപി. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഈ ജനവിധി യു.ഡി.എഫിന് പുതിയ ശക്തിയും ആത്മവിശ്വാസവും നല്‍കുന്നതാണെന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും ഊഷ്മളമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും പ്രിയങ്ക സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു.

ഈ വിജയം സാധ്യമാക്കിയ അക്ഷീണ സമര്‍പ്പണത്തിന് നേതൃത്വം നല്‍കിയ എല്ലാ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അഗാധമായ നന്ദി അറിയിക്കുന്നതായും പ്രിയങ്ക കുറിച്ചു. കേരളത്തിലെ ജനങ്ങളോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കാനും, അവരുടെ ശബ്ദങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കാനും, സത്യസന്ധവും കാരുണ്യപൂര്‍ണവും ജനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്നതുമായ ഭരണത്തിനായി എല്ലാ ദിവസവും പ്രവര്‍ത്തിക്കാനുമുള്ള പ്രതിബദ്ധത യു.ഡി.എഫിനുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഒരു രാഷ്ട്രീയ വിജയത്തേക്കാള്‍ കൂടുതലാണെന്നും ജനങ്ങളുടെ പോരാട്ടങ്ങള്‍ മനസ്സിലാക്കി ആത്മാര്‍ഥതയോടെ പ്രതികരിക്കുന്ന സര്‍ക്കാറിനുള്ള പ്രതീക്ഷയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച വിജയം നേടുകയായിരുന്നു. കോര്‍പറേഷനുകള്‍, നഗരസഭകള്‍, ജില്ലാ പഞ്ചായത്തുകള്‍ എന്നിവയില്‍ യു.ഡി.എഫ് വ്യക്തമായ മുന്‍തൂക്കം നേടി. കഴിഞ്ഞ തവണ നഷ്ടപ്പെട്ട തൃശൂര്‍, എറണാകുളം കോര്‍പറേഷനുകള്‍ യു.ഡി.എഫ് തിരിച്ചുപിടിച്ചു.

യു.ഡി.എഫിന്റെ വിജയത്തെ അഭിനന്ദിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. ഏറെ നിര്‍ണായകവും ഹൃദയസ്പര്‍ശിയുമായ ജനവിധിയാണിതെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വ്യക്തമായ ചൂണ്ടുപലകയാണ് ഈ ഫലമെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

Continue Reading

kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം

കണ്ണൂര്‍ പാറാട് പ്രദേശത്താണ് പ്രകോപിതരായ പ്രവര്‍ത്തകര്‍ വടിവാള്‍ വീശി പ്രകടനം നടത്തിയത്

Published

on

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ അക്രമാസക്ത പ്രകടനം നടത്തിയതായി പരാതി. കണ്ണൂര്‍ പാറാട് പ്രദേശത്താണ് പ്രകോപിതരായ പ്രവര്‍ത്തകര്‍ വടിവാള്‍ വീശി പ്രകടനം നടത്തിയത്. വടിവാള്‍ കൈവശം വച്ച് ആളുകളിലേക്ക് പാഞ്ഞടുത്ത പ്രവര്‍ത്തകര്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

പ്രകടനത്തിനിടെ സമീപത്തുള്ള വീടുകളിലെ ചെടിച്ചട്ടികള്‍ തകര്‍ക്കുകയും നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. കുന്നത്ത്പറമ്പ് പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയോടനുബന്ധിച്ചാണ് അക്രമം നടന്നതെന്നാണ് സൂചന.

 

Continue Reading

kerala

യുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി

യുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ടെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു

Published

on

ന്യൂഡല്‍ഹി: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നാടും നഗരവും കീഴടക്കി യുഡിഎഫ് നേടിയ വിജയത്തിന് നന്ദി അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ടെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. ഈ വിജയം നിര്‍ണായകമായ ജനവിധിയാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തൂത്തുവാരുമെന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫില്‍ വളര്‍ന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ അടയാളത്തിന്റെ ഫലങ്ങളെന്ന് രാഹുല്‍ വിലയിരുത്തി. കേരളത്തിലെ സാധാരണ ജനങ്ങളോടൊപ്പം നില്‍ക്കുക, അവരുടെ ദൈനംദിന ആശങ്കകള്‍ പരിഹരിക്കുക, സുതാര്യവും ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതുമായ ഭരണം ഉറപ്പാക്കുക എന്നിവയിലാകണം ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും അഭിനന്ദനം അറിയിച്ച രാഹുല്‍, വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോ പാര്‍ട്ടി നേതാവിനോടും പ്രവര്‍ത്തകനോടും ആത്മാര്‍ഥമായ നന്ദിയും അറിയിച്ചു.

Continue Reading

Trending