News
കണ്‍ഫ്യൂഷന്‍; രോഹിത് റൂമില്‍ തന്നെ
രോഹിത് ശര്‍മ കളിക്കുമോ, ഇല്ലയോ…? ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് ഇപ്പോഴും വ്യക്തമായ ഉത്തരം നല്‍കാതിരിക്കാന്‍ കാരണം ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള ആരോഗ്യം രോഹിത് സമാഹരിച്ചുവരുന്നു എന്നതിനാലാണെന്ന് സൂചന.

ലണ്ടന്‍: രോഹിത് ശര്‍മ കളിക്കുമോ, ഇല്ലയോ…? ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് ഇപ്പോഴും വ്യക്തമായ ഉത്തരം നല്‍കാതിരിക്കാന്‍ കാരണം ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള ആരോഗ്യം രോഹിത് സമാഹരിച്ചുവരുന്നു എന്നതിനാലാണെന്ന് സൂചന. കോവിഡ് ബാധിതനായ രോഹിത് ഇന്നലെയും ഇന്ത്യന്‍ പരിശീലന സംഘത്തിനൊപ്പമുണ്ടായിരുന്നില്ല. ക്വാറന്റൈനില്‍ തുടരുകയാണ് നായകന്‍.
എജ്ബാസ്റ്റണ്‍ ടെസ്റ്റിന് കേവലം രണ്ട് നാള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പ്രശ്‌നങ്ങള്‍ പലവിധമാണ് ഇന്ത്യന്‍ ക്യാമ്പില്‍. ഇന്ത്യ 2-1 ന് മുന്നിട്ട് നില്‍ക്കുന്ന പരമ്പരയാണിത്. എജ്ബാസ്റ്റണില്‍ വിജയിക്കാനായാല്‍ പരമ്പര ഉറപ്പിക്കാം. പക്ഷേ കാര്യങ്ങള്‍ എളുപ്പമല്ല. ഒരു വര്‍ഷം മുമ്പ് ഇന്ത്യയെ നേരിട്ട ജോ റൂട്ടിന്റെ ഇംഗ്ലണ്ടല്ല നിലവിലെ ഇംഗ്ലണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ന്യൂസിലന്‍ഡിനെ മൂന്ന് ടെസ്്റ്റുകളില്‍ തകര്‍ത്ത് പരമ്പര തൂത്ത് വാരിയ സംഘമാണ്. ബാറ്റര്‍മാരും ബൗളര്‍മാരും ഉജ്ജ്വല ഫോമില്‍ നില്‍ക്കുന്നു.
ഇന്ത്യന്‍ തലവേദന ഓപ്പണറില്‍ തുടങ്ങുന്നു. രോഹിത് ആരോഗ്യവാനാണെങ്കില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം അദ്ദേഹം ഇന്നിംഗ്‌സിന് തുടക്കമിടും. ഇനി രോഹിത് കളിക്കാത്ത പക്ഷം ഓപ്പണിംഗ് സ്ഥാനത്തേക്ക് ഗില്ലിനൊപ്പം മൂന്ന് പേരെ പരിഗണിക്കുന്നു. ചേതേശ്വര്‍ പുജാര, കെ.എസ് ഭരത്, മായങ്ക് അഗര്‍വാള്‍ എന്നിവരെ. മായങ്കിനെ കഴിഞ്ഞ ദിവസമാണ് ടീമിലേക്ക് ക്ഷണിച്ചത്. പുജാര ഇടക്കാലത്ത് ഓപ്പണറായി കളിച്ചിരുന്നു. ജെയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റിയുവര്‍ട്ട് ബ്രോഡ്, മാത്യു പോട്‌സ് എന്നിവരുടെ അതിവേഗ പന്തുകളെ നേരിടാന്‍ പുജാരയാണ് യോഗ്യന്‍. വിരാത് കോലിക്ക് മൂന്നാം നമ്പര്‍ സ്ഥാനം നല്‍കാനുള്ള പദ്ധതിയുണ്ടെങ്കില്‍ രോഹിത് കളിക്കാത്തപക്ഷം ഗില്ലിനൊപ്പം പുജാര വരാനാണ് കൂടുതല്‍ സാധ്യത. ഭരതാവട്ടെ പരിശീലന മല്‍സരത്തില്‍ രണ്ട് ഇന്നിംഗ്‌സിലും കരുത്ത് പ്രകടിപ്പിച്ച സാഹചര്യത്തില്‍ സാധ്യത തേടുന്നു.
കോലിയെ കൂടാതെ മൂന്നാം നമ്പറിലേക്ക് പരിഗണിക്കുന്ന മറ്റൊരു പേര് ഹനുമ വിഹാരിയുടേതാണ്. മാര്‍ച്ചില്‍ ശ്രീലങ്കക്കെതിരെ നടന്ന രണ്ട് മല്‍സര ടെസ്റ്റ് പരമ്പരയില്‍ ഈ റോളില്‍ ശരാശരി പ്രകടനമായിരുന്നു. ശ്രേയാംസ് അയ്യരെ എവിടെ കളിപ്പിക്കുമെന്ന ചോദ്യവും ഉയരുന്നു. ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ എന്ന നിലയില്‍ ആര്‍. അശ്വിന് അവസരമുണ്ടാവുമോ എന്നതാണ് അടുത്ത ചോദ്യം. രവിശീസ്ത്രി പരിശീലകനും വിരാത് കോലി നായകനുമായി നാല് ടെസ്റ്റുകള്‍ ഒരു വര്‍ഷം മുമ്പ് കളിച്ച സംഘത്തില്‍ അശ്വിന് പ്ലെയിംഗ് ഇലവനില്‍ അവസരമുണ്ടായിരുന്നില്ല. രവിന്ദു ജഡേജയാണ് നാല് ടെസ്റ്റുകളിലും കളിച്ചത്. ടീമിലെ പ്രധാന രണ്ട് സീമര്‍മാര്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും തന്നെ. മൂന്നാമനായ സീമര്‍ ആര് എന്ന ചോദ്യത്തിന് ഉത്തരം ഒന്നുങ്കില്‍ മുഹമ്മദ് സിറാജാണ്, അല്ലെങ്കില്‍ ഉമേഷ് യാദവ്.
india
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

ഛത്തീസ്ഗഡിൽ മലയാളികളായ രണ്ട് സിസ്റ്റർമാരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവം അപലപനീയമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിത്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ബജ്‌റംഗ് ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദുർഗ് പോലീസ് ജൂലൈ 25, 2025-ന് സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും അറസ്റ്റ് ചെയ്ത് റിമാന്റിലാണ് എന്നാണ് റിപ്പോർട്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നിരന്തരമായ അതിക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഗുരുതരമായ സാഹചര്യമാണെന്നും മതേതര സമൂഹം ഒറ്റക്കെട്ടായി നിന്ന് ഇതിനെ ചെറുത്ത് തോൽപിക്കണമെന്നും തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.
kerala
ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍
ഗോവിന്ദ ചാമി ജയില്‍ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു എന്നായിരുന്നു സത്താറിന്റെ പ്രതികരണം

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ മാധ്യമങ്ങളോട് സംസാരിച്ച കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുല്‍ സത്താറിന് എതിരെയാണ് നടപടി.
ഗോവിന്ദ ചാമി ജയില്‍ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു എന്നായിരുന്നു സത്താറിന്റെ പ്രതികരണം. മാധ്യമ പ്രതികരണങ്ങളിലൂടെ വകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയെന്ന് കാണിച്ചാണ് നടപടി. സൗത്ത് സോണ്‍ ജയില്‍ ഡിഐജിയുടേതാണ് ഉത്തരവ്.
kerala
ട്രെയിൻ ഇറങ്ങി പാളം മുറിച്ചുകടക്കവേ മറ്റൊരു ട്രെയിനിടിച്ചു; കടലുണ്ടിയിൽ ബി.ടെക് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി നടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ തട്ടിയാണ് മരിച്ചത്

കോഴിക്കോട് കടലുണ്ടിയിൽ ട്രെയിൻ തട്ടി ബി.ടെക് വിദ്യാർഥിനി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് ആനയറങ്ങാടി ഒഴുകിൽ തട്ടയൂർമന രാജേഷ് നമ്പൂതിരി മകൾ ഒ.ടി സൂര്യയാണ് (20) മരിച്ചത്. കൂറ്റനാട് വാവന്നൂർ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്നോളജി കോളേജ് വിദ്യാർഥിനിയാണ്.
ശനിയാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം. കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി നടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ തട്ടിയാണ് മരിച്ചത്. കോയമ്പത്തൂർ ഫാസ്‌റ്റ് പാസഞ്ചർ വണ്ടിയിൽ വന്നിറങ്ങിയ സൂര്യ കടലുണ്ടി സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൻ്റെ ഭാഗത്തേക്ക് നടക്കുന്നതിനിടെ കോഴിക്കോട് ഭാഗത്തുനിന്ന് എത്തിയ ചെന്നൈ മെയിൽ ഇടിക്കുകയായിരുന്നു.
ട്രെയിനിന്റെ ഹോൺ കേട്ട് പരിഭ്രാന്തയായി പാളം മാറിക്കയറിയതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്റ്റോപ്പില്ലാത്തതിനാൽ വേഗത്തിലെത്തിയ ട്രെയിൻ ഇടിച്ച് തെറിപ്പിച്ച് കടന്നുപോകുകയായിരുന്നു.
എയ്‌ഡ് പോസ്റ്റ് പൊലീസും റെയിൽവേ അധികൃതരും നാട്ടുകാരും ചേർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചു. പിതാവ്: ആനയറങ്ങാടി തട്ടയൂർ മന രാജേഷ് നമ്പൂതിരി. അമ്മ: പ്രതിഭ (മണ്ണൂർ സി.എം.എച്ച്.എസ് ഹയർ സെക്കൻഡറി വിഭാഗം കംപ്യൂട്ടർ സയൻസ് അധ്യാപിക), സഹോദരൻ: ആദിത്യൻ (രാമനാട്ടുകര സേവാമന്ദിരം പി.ബി.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥി).
-
kerala2 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
india3 days ago
വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണ് മരിച്ചു
-
kerala3 days ago
കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
-
kerala3 days ago
ഗോവിന്ദച്ചാമി ജയില്‍ ചാടി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച
-
News3 days ago
ദോഹയിലെ ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച; പിന്മാറി ഇസ്രാഈലും യുഎസും
-
india2 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
kerala3 days ago
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്
-
kerala3 days ago
സ്കൂള്‍ സമയമാറ്റം; മത സംഘടനകളും മാനേജ്‌മെന്റ് പ്രതിനിധികളുമായി മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് ചര്‍ച്ച നടത്തും