Connect with us

Video Stories

വിദ്വേഷം പരത്തുന്ന വിദ്യാഭ്യാസം

Published

on

മദ്രസകളും സരസ്വതി ശിശു മന്ദിരങ്ങളും ഒരുപോലെ വിദ്വേഷം പരത്തുകയാണെന്ന ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ട്വീറ്റ് വിവിധ വിഭാഗങ്ങളില്‍ നിന്ന് നിരവധി പ്രതികരണങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. മദ്രസകളെ മോശമായി ചിത്രീകരിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം പ്രചാരണങ്ങളെന്നാണ് ഒരു വശത്ത് മുസ്‌ലിംകള്‍ ഇതിനെ വിലയിരുത്തുന്നത്. മറുവശത്ത് ‘ഭീകരതയുടെ ഇരുട്ടറകളായ’ മദ്രസകളുമായി സരസ്വതി ശിശു മന്ദിരങ്ങളെ തുലനം ചെയ്യുന്നതിനെ വിമര്‍ശിക്കുകയാണ് ആര്‍.എസ്.എസ് അനുയായികള്‍.

ലോക തലത്തില്‍ തന്നെ മദ്രസകളെ മോശമായി ചിത്രീകരിക്കാന്‍ തുടങ്ങിയത് പ്രത്യേകിച്ചും 2001 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തോടുകൂടിയാണ്. അമേരിക്കന്‍ മാധ്യമങ്ങള്‍ ‘ഇസ്‌ലാമിക തീവ്രവാദ’മെന്ന പ്രയോഗവും ഇക്കാലത്ത് പ്രചാരത്തില്‍വരുത്തി. താലിബാന്‍- അല്‍ഖാഇദ സംഘങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി പാക് മദ്രസകള്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന വാര്‍ത്ത പരക്കുന്ന സമയം കൂടിയായിരുന്നു ഇത്. ഇത്തരത്തില്‍ വിദ്യാഭ്യാസം നല്‍കുന്ന താലിബാന്‍ നിയന്ത്രണത്തിലുള്ള ഏതാനും ചില സ്ഥാപനങ്ങള്‍ അറിയപ്പെട്ടതും മദ്രസകളെന്ന നിലയിലാണ്. പാക്കിസ്താനിലെ മദ്രസകളില്‍ തീവ്രവാദം പഠിപ്പിക്കുന്നുവെന്നത് സത്യത്തില്‍ നിന്ന് വളരെ അകലെയാണ്.
ഇന്ത്യന്‍ മദ്രസകളില്‍ പ്രധാനമായും ഖുര്‍ആനാണ് പഠിപ്പിക്കുന്നത്. ശരിയായ രീതിയില്‍ ഖുര്‍ആന്‍ പാരായണം ചെയ്യാനും മനസിലാക്കാനും കുട്ടികളെ പര്യാപ്തമാക്കുന്ന രീതിയിലാണ് പാഠ്യപദ്ധതി. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കിടയില്‍ മതപരമായും ഭൗതികമായും പഠനം നടത്തുന്നതിനു ഏറെക്കാലത്തെ ചരിത്രമുള്ള സംവിധാനമാണിത്. മുസ്‌ലിം മത വിദ്യാഭ്യാസം ലക്ഷ്യം വെക്കുന്നത് ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുന്നതിനും പണ്ഡിതന്മാരായി മാറുന്നതിനുമാണ്. ഇത്തരത്തില്‍ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുന്നതിന് ദയൂബന്ദ് പോലുള്ള നിരവധി സ്ഥാപനങ്ങള്‍ പണ്ടു മുതലേ നിലനിന്നിരുന്നു. സര്‍സയ്യിദിന്റെ പ്രയത്‌നത്തോടെയാണ് മുസ്‌ലിം ഭൗതിക വിദ്യാഭ്യാസത്തിന് ഉണര്‍വ്വുണ്ടായത്. ആധുനികവും യുക്തിസഹവും ശാസ്ത്രീയവുമായ വിദ്യാഭ്യാസം മുസ്‌ലിംകള്‍ക്കിടയില്‍ പരിചയപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണദ്ദേഹം.
ഇപ്പോള്‍ ഇന്ത്യയില്‍ മദ്രസ വിദ്യാഭ്യാസം മുസ്‌ലിം കുട്ടികള്‍ക്കിടയില്‍ 2-3 ശതമാനമായി നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ്. മദ്രസകളില്‍ പറഞ്ഞയക്കാന്‍ കഴിവില്ലാത്ത പാവപ്പെട്ടവരാണ് മുസ്‌ലിംകളില്‍ അധിക പേരും. മുഖ്യധാരാ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കുട്ടികളെ വിടാന്‍ ബുദ്ധിമുട്ടുള്ള പാവപ്പെട്ട രക്ഷിതാക്കള്‍ക്ക് ചില മദ്രസകളില്‍ ഭക്ഷണവും താമസ സൗകര്യവും നല്‍കുന്നത് ഇത്തരം മദ്രസകളില്‍ കുട്ടികളെ പറഞ്ഞയക്കാന്‍ പ്രചോദനമാകുന്നു. മുഴുവന്‍ മദ്രസകളിലും ആധുനിക വിദ്യാഭ്യാസമല്ലെങ്കിലും മിക്ക മദ്രസകളും ഇംഗ്ലീഷ്, കണക്ക് തുടങ്ങിയ മറ്റ് ഭൗതിക വിഷയങ്ങളും പഠിപ്പിക്കുന്നുണ്ട്.
പാക്കിസ്താനിലെ അല്‍ഖാഇദയും സംഘവും പരിശീലനം നല്‍കുന്ന ഏതാനും ചില മദ്രസകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇന്ത്യന്‍ മദ്രസകള്‍. അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തിയ സോവിയറ്റ് സൈന്യത്തിനെതിരെ പോരാടാന്‍ മതഭ്രാന്തന്മാരെ സൃഷ്ടിച്ചെടുക്കുന്നതിന് ശീത സമരത്തിന്റെ അവസാന നാളുകളില്‍ അമേരിക്കയുടെ പിന്തുണയോടെ പടുത്തുയര്‍ത്തിയതാണ് പാക്കിസ്താനിലെ ഇത്തരം മദ്രസകള്‍. പാക്കിസ്താന്‍ കേന്ദ്രമായുള്ള ഇത്തരം മദ്രസകള്‍ ഇസ്‌ലാമിനെ വികലമായാണ് അവതരിപ്പിക്കുന്നത്. അസഹിഷ്ണുതയും ഭിന്നതയുമാണ് ഇവിടെ നിറഞ്ഞുനില്‍ക്കുന്നത്. ജിഹാദിന്റെ പേരില്‍ കാഫിറുകള്‍ക്കെതിരെ അക്രമത്തിന് പ്രോത്സാഹനം നല്‍കുന്നതാണിവ. പശ്ചിമേഷ്യയിലെ എണ്ണ സമ്പത്ത് നിയന്ത്രിക്കുകയെന്ന അമേരിക്കന്‍ ലക്ഷ്യത്തെ പിന്തുണക്കുകയാണ് ഇത്തരം മദ്രസകള്‍. വാഷിങ്ടണിലാണ് അവരുടെ സിലബസുകള്‍ ആസൂത്രണം ചെയ്യപ്പെടുന്നത്. അവയുടെ ഉത്പത്തിയും വളര്‍ച്ചയും മൂന്ന് തൂണുകളിലാണ്. അമേരിക്കയുടെ ആസൂത്രണവും പണം മുടക്കലും, ഇസ്‌ലാമിനെ വികലമാക്കല്‍, ഇസ്‌ലാമിക ആസ്ഥാനം സഊദിയില്‍ നിന്ന് പാക്കിസ്താനിലേക്ക് മാറ്റല്‍ എന്നിവയാണവ. വ്യാപക പ്രചാരണത്തിലൂടെ മുഴുവന്‍ മദ്രസകളും തീവ്രവാദ കേന്ദ്രങ്ങളാണെന്ന സാമാന്യവത്കരണമാണ് അമേരിക്കയുടെ ലക്ഷ്യം. ഏതാനും മദ്രസകള്‍ വിപരീത ലക്ഷ്യം നടത്തുമ്പോള്‍ മുഴുവന്‍ മദ്രസകളും ഇതിനു തുല്യമാണെന്ന സംസാരമുയരും. ഈ സാമാന്യവത്കരണം സമൂഹത്തില്‍ വ്യാപകമായി ആഴത്തില്‍ സ്പര്‍ശിക്കപ്പെടുകയും രാഷ്ട്രീയ നേതാക്കള്‍ ഇതിനു ചുവടുപിടിച്ച് പ്രസ്താവനകള്‍ നടത്തുകയും ചെയ്യും. ഇപ്പോഴുണ്ടായ പ്രസ്താവന ഇത്തരത്തില്‍പെട്ടതാണ്. സമാനമായി നേരത്തെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ മദ്രസകള്‍ക്കെതിരെ മോശമായ രീതിയില്‍ പ്രസ്താവന നടത്തിയിരുന്നു.
ഇതില്‍ നിന്നു തികച്ചും വ്യത്യസ്തമായതാണ് ആര്‍.എസ്.എസ് പരിവാരങ്ങളുടെത്. ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യത്തിനു വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. സരസ്വതി ശിശു മന്ദിര്‍ പോലുള്ള അവരുടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചതുതന്നെ ഹിന്ദു ദേശീയതയെന്ന വീക്ഷണത്തിലൂടെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ്. അവര്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതും അവരുടെ പാഠ്യ പദ്ധതിയുടെ ഉള്ളടക്കവും അത്തരത്തിലാണ്. മുസ്‌ലിം രാജാക്കന്മാരെ മോശമായി ചിത്രീകരിക്കുകയും ഹിന്ദു രാജാക്കന്മാരെ മഹത്വവത്കരിക്കുകയും വാളുകൊണ്ടാണ് ഇസ്‌ലാം പ്രചരിപ്പിച്ചതെന്ന് വാദിക്കുകയും ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരെയുള്ള ഗൂഡാലോചനയും മതേതരത്വം നമ്മുടെ രാജ്യത്തിന് യോജിച്ചതല്ലെന്ന വാദവും ഗാന്ധിജിയും നെഹ്‌റുവുമെല്ലാം ഇന്ത്യയില്‍ നടപ്പാക്കിയത് പാശ്ചാത്യരുടെ മതേതരത്വമാണെന്ന വിഡ്ഢിത്വവുമെല്ലാമാണ് അവരുടെ സ്‌കൂളുകളിലെ സാധാരണ സിലബസ്. കൂടാതെ ജാതി, ലിംഗ ചിന്തകള്‍ അടിസ്ഥാനമാക്കിയും ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും ദേശീയത വാഴ്ത്തപ്പെടുകയും ചെയ്യുന്ന കാര്യങ്ങളാണ് കുട്ടികളെ പഠിപ്പിക്കുന്നത്. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയുമൊക്കെ മറ്റൊരു തരത്തില്‍ കാണാനാണ് ഈ സ്‌കൂളുകളിലെ കുട്ടികളെ സംഘ്പരിവാര സംഘം പരിവര്‍ത്തിപ്പിക്കുന്നത്. ഇത്തരം സ്‌കൂളുകളില്‍ ഗാന്ധിജിയും നെഹ്‌റുവുമെല്ലാം അവമതിക്കപ്പെടുകയാണ്.
മത ന്യൂനപക്ഷങ്ങളോട് വെറുപ്പുണ്ടാക്കുന്നതിന് ചരിത്രത്തെ വികൃതമാക്കി അവതരിപ്പിക്കുന്നതാണ് അവരുടെ പാഠ്യപദ്ധതി. യുക്തി ചിന്തയെ നശിപ്പിക്കുകയും പുരാണേതിഹാസങ്ങള്‍ പറഞ്ഞ് തങ്ങളാണ് ലോക ഗുരുക്കന്മാരെന്നും സര്‍വജ്ഞാനികളെന്നും പ്ലാസ്റ്റിക് സര്‍ജറി, വിമാനം കണ്ടുപിടിച്ചത്, വിത്തുകോശം തുടങ്ങി എല്ലാ ശാസ്ത്രീയ നേട്ടങ്ങളുടെയും പിന്നില്‍ തങ്ങളാണെന്നും മറ്റുമൊക്കെയാണ് പഠിപ്പിക്കുന്നത്. ഈ സങ്കല്‍പം സമുദായത്തില്‍ കുറേശെ സ്വാധീനം ചെലുത്തി പിന്നീട് ആഴത്തില്‍ വേരോടും. വിഭാഗീയ ചിന്താഗതികള്‍ക്ക് ശിലയിടല്‍ ആര്‍.എസ്.എസ് പ്രചാരണ തന്ത്രത്തിന്റെ ഭാഗമാണെന്നുകൂടി ചേര്‍ത്തുവായിക്കേണ്ടതാണ്. അതിനാല്‍ ഇതൊരു മത വിഭ്യാഭ്യാസമല്ലെന്നു തീര്‍ത്തു പറയാനാകും. വിഭാഗീയ ദേശീയതയുടെ രാഷ്ട്രീയ അജണ്ടയാണ് ഇത് ലക്ഷ്യം വെക്കുന്നത്.
പതിരില്‍ നിന്ന് നെല്ല് വേര്‍തിരിച്ചെടുക്കല്‍ അത്യാവശ്യവും സുപ്രധാനവുമാണ്. പാക്കിസ്താന്‍ കേന്ദ്രമായുള്ള ചുരുക്കം ചില മദ്രസകളൊഴികെ എല്ലാ മദ്രസകളിലും ഇസ്‌ലാമിക വിദ്യാഭ്യാസമാണ് നല്‍കുന്നത്. ഇതിനു വിപരീതമായി സരസ്വതി ശിശു മന്ദിരങ്ങളില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വീക്ഷണത്തിലുള്ള വിദ്യാഭ്യാസമാണ് നല്‍കുന്നത്. മദ്രസകളെ മോശമായി ചിത്രീകരിച്ചുള്ള രാഷ്ട്രീയ നേതൃത്വങ്ങളുടെ പ്രസ്താവനകള്‍ വിദ്വേഷങ്ങള്‍ പരത്താനേ ഉപകരിക്കൂ. ന്യൂനപക്ഷങ്ങളെ മോശമായി അവതരിപ്പിക്കുന്നതിനും അവരുടെ മേല്‍ സംശയത്തിന്റെ വിത്തിടുന്നതിനുമുള്ള അടിസ്ഥാനരഹിതമായ സാമാന്യവത്കരണമാണിത്. ഇത് നമ്മുടെ രാജ്യ താല്‍പര്യത്തിന് യോജിച്ചതല്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

Trending