Connect with us

Culture

ആ വീഡിയോയിലെ പെണ്‍കുട്ടി ഗുര്‍മെഹര്‍ അല്ല; സംഘ് പരിവാറിന്റെ മറ്റൊരു കഥ കൂടി പൊളിയുന്നു

Published

on

സഘ്പരിവാറിന്റെ വേട്ടയാടലിന് കഴിഞ്ഞ ആഴ്ച്ചയില്‍ ഇരയായത് ഡല്‍ഹി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായ ഗുര്‍മെഹറായിരുന്നു. എ.ബി.വി.പിക്കെതിരായ ക്യാപെയ്‌നിലൂടെയാണ് സംഘ്പരിവാര്‍ ശക്തികളുടെ ശത്രുവായി ഈ വിദ്യാര്‍ത്ഥിനി മാറിയത്. എ.ബി.വി.പിയുടെ നടപടികള്‍ക്കെതിരെ അതിശക്തമായി വിമര്‍ശനവുമായി രംഗത്തെത്തിയ ഗുര്‍മെഹര്‍ പാക്കിസ്താനല്ല തന്റെ അച്ഛനെ കൊന്നതെന്നും യുദ്ധമാണ് തന്റെ അച്ഛനെ കൊലപ്പെടുത്തിയത് എന്നുഴുതിയ പ്ലക്കാര്‍ഡുമായും രംഗത്തെത്തി. കാശ്മീര്‍ യുദ്ധത്തില്‍ ജീവന്‍ വെടിഞ്ഞ സൈനികന്റെ മകളാണ് ഗുര്‍മെഹര്‍ കൗര്‍. ഇതില്‍ പ്രകോപിതരായ സംഘ്പരിവാര്‍ ഗുര്‍മെഹറിനെതിരെ ബലാത്സംഗഭീഷണി മുഴക്കിയിരുന്നു. സമ്മര്‍ദ്ദത്തെ അതീജീവിച്ച് പിന്നീട് ഗുര്‍മെഹര്‍ കാംപെയ്‌നില്‍ നിന്നും പിന്‍മാറുകയും തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചും രംഗത്തെത്തി. എന്നാല്‍ ക്യാംപെയ്‌നില്‍ നിന്നും പിന്‍മാറിയ ഗുര്‍മെഹറിനെ പിന്നെയും സംഘ്ശക്തികള്‍ പിന്തുടര്‍ന്നു. ഒരു പെണ്‍കുട്ടി മദ്യപിച്ച് കാറില്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോ പ്രചരിപ്പിച്ചുകൊണ്ടാണ് ഇത്തവണ അവര്‍ എത്തിയിരിക്കുന്നത്. അത് ഗുര്‍മെഹറാണെന്നാണ് അവരുടെ പ്രചരണം.

selection_04_03_2017_013

ഇതിനോടകം സോഷ്യല്‍മീഡിയയിലടക്കം വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചുകഴിഞ്ഞു. ഇതിന് വലിയ രീതിയില്‍ വിമര്‍ശനവും നേരിടേണ്ടിവരുന്നുണ്ട്. ഇങ്ങനെയാണോ നല്ല പെണ്‍കുട്ടികള്‍ എന്ന രീതിയിലൊക്കെയുള്ള കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. സെപ്റ്റംബറില്‍ യൂട്യൂബില്‍ അപ് ലോഡ് ചെയ്ത മറ്റൊരു പെണ്‍കുട്ടിയുടെ വീഡിയോ ആണിത്.

selection_04_03_2017_005ആ പെണ്‍കുട്ടി ആരാണെന്നും വ്യക്തമല്ല. ഇപ്പോള്‍ അതാണ് ഗുര്‍മെഹറിന്റേതാണെന്ന വ്യാജേന പ്രചരിക്കുന്നത്. ആ വീഡിയോ തന്നെ ഗുര്‍മെഹറിന്റേതാണെന്ന രീതിയില്‍ യുട്യൂബില്‍ അപ് ലോഡ് ചെയ്തിരിക്കുകയാണ് ചിലര്‍. വിക്രം ഭാനുശാലി എന്നയാളാണ് ഇത് ഫേസ്ബുക്കില്‍ ആദ്യമായി പോസ്റ്റ് ചെയ്ത് ഗുര്‍മെഹറിനെ അധിക്ഷേപിച്ചിരിക്കുന്നത്.

selection_04_03_2017_012

ഫേസ്ബുക്കിലും വാട്‌സ് അപ്പിലും പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ തന്റെ മകളുടേതല്ലെന്ന് വ്യക്തമാക്കി അമ്മ രജിവീന്ദര്‍ രംഗത്തെത്തിയിട്ടുണ്ട്. അത് വ്യാജവീഡിയോ ആണെന്നും അവര്‍ പറഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ മന:പ്പൂര്‍വ്വം യു ട്യൂബില്‍ വീണ്ടും അപ്‌ലോഡ് ചെയ്ത് ഗുര്‍മെഹറിനെ അധിക്ഷേപിക്കാനുള്ള സംഘ്പരിവാറിന്റെ ശ്രമം ഇതോടെ പൊളിയുകയായിരുന്നു.

gurmehar-kaur-virender-sehwag-jpg-image-975-568

നേരത്തെ പെണ്‍കുട്ടിയുടെ പ്ലക്കാര്‍ഡേന്തിയ ചിത്രത്തിന് പരിഹാസവുമായി ക്രിക്കറ്റ് താരം വീരേന്ദ്രര്‍ സെവാഗ് രംഗത്തെത്തിയിരുന്നു. സെവാഗിനെ വിമര്‍ശിച്ച് ഗൗതം ഗംഭീറും രംഗത്തെത്തിയപ്പോള്‍ പിന്നീട് സെവാഗ് തിരുത്തിയിരുന്നു.

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending