Culture
ആ വീഡിയോയിലെ പെണ്‍കുട്ടി ഗുര്‍മെഹര്‍ അല്ല; സംഘ് പരിവാറിന്റെ മറ്റൊരു കഥ കൂടി പൊളിയുന്നു

സഘ്പരിവാറിന്റെ വേട്ടയാടലിന് കഴിഞ്ഞ ആഴ്ച്ചയില്‍ ഇരയായത് ഡല്‍ഹി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായ ഗുര്‍മെഹറായിരുന്നു. എ.ബി.വി.പിക്കെതിരായ ക്യാപെയ്‌നിലൂടെയാണ് സംഘ്പരിവാര്‍ ശക്തികളുടെ ശത്രുവായി ഈ വിദ്യാര്‍ത്ഥിനി മാറിയത്. എ.ബി.വി.പിയുടെ നടപടികള്‍ക്കെതിരെ അതിശക്തമായി വിമര്‍ശനവുമായി രംഗത്തെത്തിയ ഗുര്‍മെഹര്‍ പാക്കിസ്താനല്ല തന്റെ അച്ഛനെ കൊന്നതെന്നും യുദ്ധമാണ് തന്റെ അച്ഛനെ കൊലപ്പെടുത്തിയത് എന്നുഴുതിയ പ്ലക്കാര്‍ഡുമായും രംഗത്തെത്തി. കാശ്മീര്‍ യുദ്ധത്തില്‍ ജീവന്‍ വെടിഞ്ഞ സൈനികന്റെ മകളാണ് ഗുര്‍മെഹര്‍ കൗര്‍. ഇതില്‍ പ്രകോപിതരായ സംഘ്പരിവാര്‍ ഗുര്‍മെഹറിനെതിരെ ബലാത്സംഗഭീഷണി മുഴക്കിയിരുന്നു. സമ്മര്‍ദ്ദത്തെ അതീജീവിച്ച് പിന്നീട് ഗുര്‍മെഹര്‍ കാംപെയ്‌നില്‍ നിന്നും പിന്‍മാറുകയും തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചും രംഗത്തെത്തി. എന്നാല്‍ ക്യാംപെയ്‌നില്‍ നിന്നും പിന്‍മാറിയ ഗുര്‍മെഹറിനെ പിന്നെയും സംഘ്ശക്തികള്‍ പിന്തുടര്‍ന്നു. ഒരു പെണ്‍കുട്ടി മദ്യപിച്ച് കാറില്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോ പ്രചരിപ്പിച്ചുകൊണ്ടാണ് ഇത്തവണ അവര്‍ എത്തിയിരിക്കുന്നത്. അത് ഗുര്‍മെഹറാണെന്നാണ് അവരുടെ പ്രചരണം.
ഇതിനോടകം സോഷ്യല്‍മീഡിയയിലടക്കം വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചുകഴിഞ്ഞു. ഇതിന് വലിയ രീതിയില്‍ വിമര്‍ശനവും നേരിടേണ്ടിവരുന്നുണ്ട്. ഇങ്ങനെയാണോ നല്ല പെണ്‍കുട്ടികള്‍ എന്ന രീതിയിലൊക്കെയുള്ള കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. സെപ്റ്റംബറില്‍ യൂട്യൂബില്‍ അപ് ലോഡ് ചെയ്ത മറ്റൊരു പെണ്‍കുട്ടിയുടെ വീഡിയോ ആണിത്.
ആ പെണ്‍കുട്ടി ആരാണെന്നും വ്യക്തമല്ല. ഇപ്പോള്‍ അതാണ് ഗുര്‍മെഹറിന്റേതാണെന്ന വ്യാജേന പ്രചരിക്കുന്നത്. ആ വീഡിയോ തന്നെ ഗുര്‍മെഹറിന്റേതാണെന്ന രീതിയില്‍ യുട്യൂബില്‍ അപ് ലോഡ് ചെയ്തിരിക്കുകയാണ് ചിലര്‍. വിക്രം ഭാനുശാലി എന്നയാളാണ് ഇത് ഫേസ്ബുക്കില്‍ ആദ്യമായി പോസ്റ്റ് ചെയ്ത് ഗുര്‍മെഹറിനെ അധിക്ഷേപിച്ചിരിക്കുന്നത്.
ഫേസ്ബുക്കിലും വാട്‌സ് അപ്പിലും പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ തന്റെ മകളുടേതല്ലെന്ന് വ്യക്തമാക്കി അമ്മ രജിവീന്ദര്‍ രംഗത്തെത്തിയിട്ടുണ്ട്. അത് വ്യാജവീഡിയോ ആണെന്നും അവര്‍ പറഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ മന:പ്പൂര്‍വ്വം യു ട്യൂബില്‍ വീണ്ടും അപ്‌ലോഡ് ചെയ്ത് ഗുര്‍മെഹറിനെ അധിക്ഷേപിക്കാനുള്ള സംഘ്പരിവാറിന്റെ ശ്രമം ഇതോടെ പൊളിയുകയായിരുന്നു.
നേരത്തെ പെണ്‍കുട്ടിയുടെ പ്ലക്കാര്‍ഡേന്തിയ ചിത്രത്തിന് പരിഹാസവുമായി ക്രിക്കറ്റ് താരം വീരേന്ദ്രര്‍ സെവാഗ് രംഗത്തെത്തിയിരുന്നു. സെവാഗിനെ വിമര്‍ശിച്ച് ഗൗതം ഗംഭീറും രംഗത്തെത്തിയപ്പോള്‍ പിന്നീട് സെവാഗ് തിരുത്തിയിരുന്നു.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
kerala16 hours ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
india3 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
News3 days ago
യുഎസിന്റെ 51-ാമത് സംസ്ഥാനമാകട്ടെ, ഗോള്‍ഡന്‍ ഡോം ഫ്രീയെന്ന് ട്രംപ്; ഓഫര്‍ നിരസിച്ച് കാനഡ
-
film3 days ago
രാജ്യസഭയിലേക്ക് കമല്‍ ഹാസന്; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം
-
kerala3 days ago
കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF15 hours ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
india3 days ago
അസമില്‍ പൊലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടല്‍; പുനരന്വേഷണം പ്രഖ്യാപിച്ച് സുപ്രിംകോടതി