Connect with us

News

അയര്‍ലന്‍ഡ് കെഎംസിസി; പുതിയ കമ്മിറ്റി രൂപീകരിച്ചു

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥി ആയി

Published

on

അയര്‍ലന്‍ഡില്‍ കെഎംസിസി പുതിയ കമ്മിറ്റി രൂപീകരിച്ചു. അയര്‍ലന്‍ഡിലെ ഡബ്ലിന്‍ പാമെര്‍സ്ടൗണിലെ സെന്റ് ലോര്‍ക്കന്‍ ബോയ്‌സ് നാഷണല്‍ സ്‌കൂളില്‍ വെച്ചാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്. ഫാമിലി മീറ്റിനൊപ്പം കെഎംസിസിയുടെ അഞ്ചാം വാര്‍ഷികവും ആഘോഷിച്ചു. നവംബര്‍ മൂന്നാം തീയതി ഡബ്ലിന്‍ പാമെര്‍സ്ടൗണിലെ സെന്റ് ലോര്‍ക്കന്‍ ബോയ്‌സ് നാഷണല്‍ സ്‌കൂളില്‍ വെച്ചാണ് പരിപാടി നടന്നത്. അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന നൂറിലധികം ആളുകള്‍ പങ്കെടുത്ത സംഗമത്തില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥി ആയി.

വൈകീട്ട് 6 മാണി മുതല്‍ 10 വരെ നടന്ന പരിപാടി ഐഒസി അയര്‍ലന്‍ഡ് പ്രസിഡന്റ് ലിങ്ക്വിസ്റ്റര്‍ മാത്യു ഉദ്ഘാടനം ചെയ്തു. 2017 മുതല്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച തങ്ങള്‍ മുന്നോട്ടുള്ള പ്രവര്‍ത്തങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. 2022-24 കാലയളവിലേക്കുള്ള കെഎംസിസി അയര്‍ലന്‍ഡ് ഭാരവാഹികളെയും തങ്ങള്‍ പ്രഖ്യാപിച്ചു.

ഒഐസിസി അയര്‍ലഡിന്റെ ഉപഹാരം ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിക്കല്‍ ശിഹാബ് തങ്ങള്‍ക്കു സമ്മാനിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജോണ്‍ ചാക്കോ (ക്രാന്തി അയര്‍ലന്‍ഡ്), ജിന്നേറ്റ് ജോര്‍ജ്(കേരളാ കോണ്‍ഗ്രസ്), രാജു കുന്നക്കാട്ട്, റോയ് പേരയില്‍, അബ്ദുല്‍ കാഹിര്‍ (ഇസ്ലാമിക റിലീഫ് അയര്‍ലന്‍ഡ്), ഷെല്‍സി ജിന്‍സണ്‍ (മഹിളാ കോണ്‍ഗ്രസ് അയര്‍ലന്‍ഡ്), സിറാജുദ്ധീന്‍ ചേലേമ്പ്ര,ഷൗക്കത്ത് നിലംമ്പൂര്‍, അന്‍വര്‍ ലിമെറിക്ക്, റസ്സല്‍ കോര്‍ക്, റംഷീല്‍ പാറക്കല്‍, ഫാത്തിമ സന, ചാള്‍സ് ഷാങ്കില്‍ എന്നിവര്‍ സംസാരിച്ചു. ഫവാസ് മാടശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ അര്‍ഷാദ് ടി കെ സ്വാഗതവും ഫാസ്‌ജെര്‍ പാനൂര്‍ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികള്‍
പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ കണ്ണൂര്‍, ജനറല്‍ സെക്രട്ടറി ഫവാസ് മാടശ്ശേരി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഫുആദ് സനീന്‍, ട്രഷറര്‍ അര്‍ഷാദ് ടി കെ,
വൈസ് പ്രെസിഡന്റുമാര്‍, സഫ്‌നാഥ് യൂസുഫ്, റസ്സല്‍ കോര്‍ക്ക്
ജോയിന്റ് സെക്രട്ടറിമാര്‍
ഫാസ്ജ്ജര്‍ പാനൂര്‍, ഹാഫിസുല്‍ അസദ്, സല്‍മാനുല്‍ ഫാരിസി, സബീല്‍ ഷാഹിന്‍
വെല്‍ഫെയര്‍ വിങ് കോ ഓര്‍ഡിനേറ്റര്‍സ്
അബ്ദുല്‍ അഹദ് സിദീഖ്, അബ്ദുല്‍ മുഹൈമിന്
സ്റ്റുഡന്റ് ഹെല്പ്
ഷാഹിദ് അഫ്രീദി, റഷാദ്
എക്‌സിക്യൂട്ടീവ് മെംബേര്‍സ്
ഷൗക്കത്ത് അലി നിലമ്പൂര്‍, മുഹമ്മദ് ജെസ്സല്‍, സജിന്‍ അബ്ദുള്‍കാദര്‍, മുഹമ്മദ് അന്‍സാരി, അന്‍സില്‍ റഹ്മാന്‍, അഫ്‌സല്‍ മൊയ്ദീന്‍, ഹാഫിസ് പൂഴികുന്നത്, അബ്ദുറഹിമാന്‍ പട്ടാമ്പി, അന്‍വര്‍ ലിമെറിക്ക്, ഷാഹിദീന്‍ ബിന്‍ ശുകൂര്‍

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; പോളിംഗ് 73.26 ശതമാനം

മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ തിരക്കുണ്ടായിരുന്നു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 73.26 ശതമാനം വോട്ട് രേഖപ്പെടുത്തി. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പില്‍ ആദ്യ രണ്ട് മണിക്കൂറില്‍ 13.15 ശതമാനം പോളിങ് രേഖപ്പെടുത്തി. 11 മണിയോടെ 30.15 ശതമാനവും ഉച്ചയ്ക്ക് ഒന്നിന് 46.73 ശതമാനം പേരും വോട്ടവകാശം വിനിയോഗിച്ചു. ഉച്ചയ്ക്ക് മൂന്നിന് 59.68 വും വൈകീട്ട് അഞ്ചിന് 70.76 ഉം ശതമാനവുമായിരുന്നു പോളിങ്. എന്നാല്‍ അവസാന ഘട്ടത്തില്‍ 73.26 ശതമാനം പോളിങ് രേഖപ്പെടുത്തി. മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ തിരക്കുണ്ടായിരുന്നു.

ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിംഗ് സ്‌റ്റേഷനുകളാണ് നിലമ്പൂരില്‍ ഒരുക്കിയിരുന്നത്. ഗോത്രവര്‍ഗ മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്‌കൂളിലെ 42ാം നമ്പര്‍ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്‌റ്റേഷന്‍ 120ാം നമ്പര്‍ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റര്‍ 225ാം നമ്പര്‍ ബൂത്ത് എന്നിവയാണവ. 7 മേഖലകളിലായി 11 പ്രശ്‌ന സാധ്യതാ ബൂത്തുകള്‍ അടയാളപ്പെടുത്തിയിരുന്നു. വനത്തിനുള്ള മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാമൊരുക്കി.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ റെസ്റ്റ് ഹൗസിലും റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ ചുങ്കത്തറ മാര്‍ത്തോമാ സ്‌കൂളിലും പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ ഒരുക്കിയിരുന്നു. ഇതു കൂടാതെ റസ്റ്റ് ഹൗസില്‍ മീഡിയാ മോണിറ്ററിംഗ് കണ്‍ട്രോള്‍ റൂമും വെബ് കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിച്ചു.

വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നത്
സ്‌ട്രോങ് റൂം കേന്ദ്രമായ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമിലേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണ്. 23 നാണ് വോട്ടെണ്ണല്‍.

Continue Reading

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; 70.76 ശതമാനം പോളിങ്

യുഡിഎഫിന് ചരിത്ര ഭൂരിപക്ഷമുണ്ടാവുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. അവസാന മണിക്കൂര്‍ പിന്നിടുമ്പോള്‍ 70.76 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. പ്രതികൂല കലാവസ്ഥയെയും അവഗണിച്ച് രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കാണ്.

യുഡിഎഫിന് ചരിത്ര ഭൂരിപക്ഷമുണ്ടാവുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.യുഡിഎഫ് വോട്ടില്‍ വിള്ളലുണ്ടാക്കാനാവില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. .25,000 ത്തില്‍ അധികം വോട്ടിന്റെഭൂരിപക്ഷത്തില്‍ ജയിക്കാന്‍ കഴിയുമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.

Continue Reading

News

അല്‍ ജസീറ കാണുന്നവരെ അറസ്റ്റ് ചെയ്യണം; വിദ്വേഷ പരാമര്‍ശം നടത്തി ഇസ്രാഈല്‍ മന്ത്രി

അല്‍ ജസീറ ഇസ്രാഈലിന്റെ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാണെന്നും ഇസ്രാഈലില്‍ നിന്ന് ചാനലിനെ സംപ്രേഷണം നടത്താന്‍ അനുവദിക്കില്ലെന്നും ബെന്‍ഗ്വിര്‍ പറഞ്ഞു.

Published

on

അല്‍ ജസീറ ചാനല്‍ കാണുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് വിദ്വേഷ പരാമര്‍ശം നടത്തി ഇസ്രാഈല്‍ ആഭ്യന്തര സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍. അല്‍ ജസീറ ഇസ്രാഈലിന്റെ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാണെന്നും ഇസ്രാഈലില്‍ നിന്ന് ചാനലിനെ സംപ്രേഷണം നടത്താന്‍ അനുവദിക്കില്ലെന്നും ബെന്‍ഗ്വിര്‍ പറഞ്ഞു. ചാനല്‍ കാണുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവരെക്കുറിച്ച് ഇസ്രാഈലി ആഭ്യന്തര ഇന്റലിജന്‍സിന് വിവരം നല്‍കണമെന്നും ബെന്‍ഗ്വിര്‍ പറഞ്ഞു. നെതന്യാഹു മന്ത്രിസഭയിലെ തീവ്ര വലതുപക്ഷക്കാരനായ മന്ത്രിയാണ് ബെന്‍ഗ്വിര്‍.

ഇസ്രാഈല്‍ ഹമാസുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെ ബെന്‍ഗ്വിര്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചിരുന്നു. വെടിനിര്‍ത്തല്‍ പിന്‍വലിച്ച് ഇസ്രാഈല്‍ ഗസ്സയില്‍ ആക്രമണം പുനരാരംഭിച്ചതിന് പിന്നാലെയാണ് ബെന്‍ഗ്വിര്‍ വീണ്ടും മന്ത്രിസഭയില്‍ ചേര്‍ന്നത്.

ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന വംശഹത്യ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുന്നത് ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ചാനല്‍ ആണ്. ഗസ്സയിലെ അതിക്രമങ്ങള്‍ ലോകത്തിന് മുന്നിലെത്തിക്കുന്നതില്‍ അല്‍ ജസീറ നിര്‍ണായക പങ്കുവഹിക്കുന്നു എന്നതാണ് ബെന്‍ഗ്വിറിനെ പ്രകോപിപ്പിച്ചത്.

Continue Reading

Trending