Connect with us

More

സദാചാര ഗുണ്ടായിസത്തിനെതിരെ കൊച്ചിയില്‍ പ്രതിഷേധക്കടല്‍

Published

on

കൊച്ചി: ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ കൊച്ചി നഗരത്തില്‍ യുവജന സംഘടനകളുടെ വന്‍ പ്രതിഷേധം. സദാചാര പൊലീസിനെതിരെയും ഇതിന് പ്രോത്സാഹനം നല്‍കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയും രൂക്ഷമായ മുദ്രാവാക്യങ്ങളുയര്‍ത്തി നടന്ന വിവിധ പ്രതിഷേധ പരിപാടികളില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, എ.ഐ.വൈ.എഫ്, മറ്റു വിവിധ സംഘടനകള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടികള്‍. ബുധനാഴ്ച രാത്രി കിസ് ഓഫ് ലവ് ഫെയ്‌സ്ബുക്ക് പേജില്‍ സമരാഹ്വാനം ഉണ്ടായതിനെ തുടര്‍ന്ന് ഉച്ചയോടെ തന്നെ നിരവധി പേര്‍ മറൈന്‍ഡ്രൈവിലെത്തി. കാഴ്ച്ചക്കാരായി നിരവധി പേരും ഉണ്ടായിരുന്നു. സദാചാര പൊലീസിനെതിരെയുള്ള തെരുവ് നാടകത്തോടെയാണ് പ്രതിഷേധം തുടങ്ങിയത്. കുട ചൂടി ഒന്നിച്ചിരുന്നും പരസ്പരം ചുംബിച്ചും സംഘം പ്രതിഷേധം പ്രകടിപ്പിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം മറൈന്‍ ഡ്രൈവിലുണ്ടായിരുന്നു. ക്രമസമാധനത്തിന് തടസം സൃഷ്ടിച്ചാല്‍ മാത്രമേ ഇടപെടാന്‍ പാടുള്ളൂ എന്ന കര്‍ശന നിര്‍ദ്ദേശം ലഭിച്ചതിനാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സംഘത്തെ തടഞ്ഞില്ല.

രാവിലെ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലായിരുന്നു കെ.എസ്.യുക്കാരുടെ സദാചാര ചൂരല്‍ വില്‍പ്പന സമരം. പ്രകടനമായി കമ്മീഷണര്‍ ഓഫീസിന് മുന്നിലെത്തിയ പ്രവര്‍ത്തകര്‍ ചൂലും ചൂരലും പൊലീസിന് സമര്‍പ്പിച്ചു. പൊലീസ് നിഷ്‌ക്രിയമാണെന്നും സദാചാര പൊലീസ് കളിക്കുന്നവരെ സംരക്ഷിക്കുന്ന പൊലീസ് ഇത്തരം കേസുകളില്‍ നടപടി എടുക്കാന്‍ പോലും തയാറാവുന്നില്ലെന്നും സമരം ഉദ്ഘാടനം ചെയ്ത കെഎസ്‌യു ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറൈന്‍െ്രെഡവിലെ മഴവില്‍ പാലത്തിന് സമീപമാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ് അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ ബെന്നി ബെഹന്നാന്റെ നേതൃത്വത്തിലുള്ള സംഘം പാട്ടുകള്‍ പാടി പ്രതിഷേധത്തില്‍ പങ്കാളികളായി. ഊരാളി ബാന്‍ഡിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സംഗീത പരിപാടിയും മറൈന്‍ഡ്രൈവില്‍ നടന്നു സൗഹാര്‍ദം സദാചാരവിരുദ്ധമോ എന്ന ചോദ്യമുയര്‍ത്തിയായിരുന്നു ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും നേതൃത്വത്തില്‍ സ്‌നേഹ ഇരിപ്പ് സമരം. മേനക ജങ്ഷനു സമീപത്തുനിന്നു പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ മറൈന്‍ഡ്രൈവില്‍ സ്‌റ്റേഡിയത്തിനു സമീപം ഇരുപ്പുറപ്പിച്ചു. സൗഹാര്‍ദം സദാചാര വിരുദ്ധമല്ല, സദാചാര പൊലീസ് നാടിനുവേണ്ട, ഇത് ഞങ്ങടെ റോഡ് എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രകടനം. നാടോടി ഗാനങ്ങളും ഉണര്‍ത്ത് പാട്ടുകളും അരങ്ങേറി. സിപിഎം ജില്ലാസെക്രട്ടറി പി. രാജീവ് സമരം ഉദ്ഘാടനം ചെയ്തു. വൈകിട്ട് നാലു മണിയോടെ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ മാര്‍ക്കറ്റ് റോഡിലുള്ള ശിവസേന ഓഫീസിലേക്ക് പ്രകടനം നടത്തി. സ്ത്രീകള്‍ അടക്കമുള്ളവര്‍ അണിനിരന്ന മാര്‍ച്ച് ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ സ്ഥലത്ത് കുത്തിയിരിപ്പ് സമരം നടത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഇ പിക്കെതിരെ നടപടി എടുക്കാനുള്ള ധൈര്യം പിണറായിക്ക് ഇല്ല’; രമേശ് ചെന്നിത്തല

Published

on

തിരുവനന്തപുരം: ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായി വിജയനില്ലെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയുടെ ട്രബിൾ ഷൂട്ടറാണ് ഇപി. പിണറായി അറിയാതെ ഇപി ഒരു ചെറുവിരൽ അനക്കില്ല. ആ നിലയ്ക്ക് ഇപിക്കെതിരെ നടപടിയെടുത്താൽ ഉണ്ടാകാൻ പോകുന്ന പുകിൽ അറിയാവുന്ന മുഖ്യമന്ത്രിക്ക് പത്തി മടക്കിയിരിക്കാനല്ലാതെ ഒന്നും ചെയ്യാനാവില്ലെന്ന് സിപിഐഎംലെ ആർക്കാണ് അറിയാത്തത് എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ഇത്ര ഷെയ്ഡീ ബാന്ധവം മുഖ്യമന്ത്രി പിണറായി അറിഞ്ഞ് കൊണ്ട് തന്നെയാണ് നടന്നത്. ഈ ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തുടങ്ങിയ സിപിഐഎം – ബിജെപി ബന്ധം മറനീക്കി ഇപ്പോൾ പുറത്ത് വന്നുവെന്ന് മാത്രം. പാർലമെൻ്റ് തെരെഞ്ഞെടുപ്പിലും ഇവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു. ഇത് കൊണ്ടെന്നും ഇരു പാർട്ടികളും ഒരു സീറ്റ് പോലും ജയിക്കാൻ പോകുന്നില്ല. ഇരുവരുടെയും ആഗ്രഹം കോൺഗ്രസ് മുക്ത ഭാരതമാണ്. അത് വെറും മലർപ്പൊടിക്കാരൻ്റെ സ്വപ്നം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

Continue Reading

EDUCATION

കൊടുംചൂട്: സംസ്ഥാനത്തെ ഐടിഐകള്‍ക്ക് മെയ് നാല് വരെ അവധി

ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും

Published

on

തിരുവനന്തപുറം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ഐടികള്‍ക്കും ചൊവ്വാഴ്ച (30 4 2024 )മുതല്‍ മെയ് 4 വരെ അവധി പ്രഖ്യാപിച്ചതായി ഡയറക്ടര്‍ അറിയിച്ചു.

ആള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തില്‍ സിലബസ് പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. വിദ്യാര്‍ത്ഥികളും അധ്യാപകരും ഇതിനാവശ്യമായ
സംവിധാനങ്ങളും ക്രമീകരണങ്ങളും
ഏര്‍പ്പെടുത്തണം. ഉദ്യോഗസ്ഥരും അധ്യാപകരും സ്ഥാപനങ്ങളില്‍ ഹാജരാകണമെന്നും ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.

Continue Reading

kerala

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്

Published

on

കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മൂന്നാം പ്രതി അനുപമയുട ജാമ്യാപേക്ഷ തള്ളി കോടതി. വിദ്യാര്‍ത്ഥിയായ തന്റെ പഠനം തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്.

കേസിൽ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നു ജാമ്യാപേക്ഷ നൽകുന്നത്. വിദ്യാർത്ഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രഭു വിജയകുമാർ മുഖേനയാണ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ(51), ഭാര്യ എം.ആർ.അനിതാകുമാരി(39), മകൾ പി.അനുപമ(21) എന്നിവരാണ് പ്രതികൾ. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാംപ്രതിയായ അനുപമ നാലുലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബറാണ്.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായി ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു.

Continue Reading

Trending