Connect with us

Football

മേളമാവാം, ഉറക്കം കെടുത്തരുത്

ബഹളം അതിന്റെ മൂര്‍ധന്യതയില്‍ വരുമ്പോള്‍ താരങ്ങള്‍ക്ക് ഉറക്കം കിട്ടുമോ എന്ന പേടി പോലും പരിശീലകര്‍ക്കുണ്ട്

Published

on

കമാല്‍ വരദൂര്‍

നമ്മുടെ ആഘോഷം ബഹള മയമാണല്ലോ… ശബ്ദത്തിലുള്ള ജഗപൊഗ.. അതാണ് ആഘോഷം. വെറുതെ കുറെ കൊടി പിടിച്ച് ചിരിച്ച് നടന്നിട്ട് കാര്യമില്ല. കൊടിക്കൊപ്പം രണ്ട് മുദ്രാവാക്യങ്ങളില്ലെങ്കില്‍ എന്ത് ആഘോഷം… അറബികള്‍ നല്ല കാഴ്ച്ചക്കാരാണ്. സുന്ദരമായി, ഹുക്കയും വലിച്ച് കാഴ്ച്ചകളെ ആസ്വദിക്കും.

അവരുടെ പ്രധാന ആഘോഷമെന്നത് നമ്മളെ പോലെ ബഹളമല്ല പകരം വേഗതയാണ്. സ്വന്തം കാറുകളില്‍ ഹോണ്‍ മുഴക്കി അതിവേഗതയില്‍ അവരങ്ങ് കുതിക്കും. വാഹനങ്ങളെ ദേശീയ പതാക അണിയിച്ച്, അതില്‍ ദേശീയ നിറത്തിലുള്ള പ്രയാണം. കാറിന് മുകളില്‍ കയറി നിന്നുള്ള സാഹസത്തിനും മടിയില്ല. പക്ഷേ നമ്മള്‍ മല്ലൂസിനെ കണ്ടിട്ടാണോ എന്നറിയില്ല ഖത്തരികളുമിപ്പോള്‍ ബഹളത്തിന്റെ ആശാന്മാരായിരിക്കുന്നത് പോലെ… ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ശബ്ദ ബഹളമാണിപ്പോള്‍ ഇവിടെങ്ങും. അതിന് നേതൃത്വം നല്‍കുന്നതില്‍ മുമ്പന്മാര്‍ മല്ലൂസ് തന്നെ. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കോര്‍ണിഷില്‍ ബ്രസീല്‍, അര്‍ജന്റീന ഫാന്‍സിന്റെ പ്രകടനങ്ങള്‍. ഒരു ദിവസം കഴിഞ്ഞ് ഖത്തര്‍ ദേശീയ ടീമിനായുള്ള പ്രകടനം. ഇന്നലെ അല്‍ബിദ പാര്‍ക്കില്‍ ആയിരങ്ങളാണ് ആഘോഷത്തില്‍ പങ്കെടുത്തത്.

ഇന്ന് കോര്‍ണിഷില്‍ ഖത്തര്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ അഭിവാദ്യ പരേഡുണ്ട്. ബഹളം അതിന്റെ മൂര്‍ധന്യതയില്‍ വരുമ്പോള്‍ താരങ്ങള്‍ക്ക് ഉറക്കം കിട്ടുമോ എന്ന പേടി പോലും പരിശീലകര്‍ക്കുണ്ട്. ഇന്നലെ പുലര്‍ച്ചെ അര്‍ജന്റീനിയന്‍ ടീം അബുദാബിയില്‍ നിന്നും ദോഹയിലെത്തിയപ്പോള്‍ വിമാനത്താവളത്തിന് പുറത്ത് വലിയ ബാന്‍ഡ് മേളമായിരുന്നു. ഖത്തര്‍ യുനിവേഴ്‌സിറ്റിയിലാണ് ടീമിന്റെ ബേസ് ക്യാമ്പ്. അതിന് പുറത്തും ആരാധക മേളമായിരുന്നു. മേളങ്ങള്‍ താരങ്ങള്‍ക്ക് ഇഷ്ടമാണ്. പക്ഷേ ഉറക്കം നഷ്ടപ്പെടുത്തരുതെന്നാണ് പരിശീലകരുടെ അഭ്യര്‍ത്ഥന. ഹോട്ടലിനും ബേസ് ക്യാമ്പിന് പുറത്തുമെല്ലാം പകല്‍ നിങ്ങള്‍ കൊട്ടുക രാത്രി ഞങ്ങള്‍ ഉറങ്ങട്ടെയെന്ന് പറയാതെ പറയുന്നു പരിശീലകര്‍.

വിവിധ രാജ്യക്കാരുടെ വരവിലും രസമുണ്ട്. കാഴ്ച്ചകളെ സെല്‍ഫിയിലാക്കുന്നു ചിലര്‍. സ്വന്തം ടീമിന്റെ ജഴ്‌സിയും ചിത്രങ്ങളും വിലക്ക് വാങ്ങുന്നു മറ്റ് ചിലര്‍. ആഘോഷമെന്നത് ദേശീയ ജഴ്‌സിയില്‍ ടീമിനൊപ്പം നില്‍ക്കുകയാണെന്ന് മനസിലാക്കുന്ന ലാറ്റിനമേരിക്കക്കാര്‍ പക്ഷേ തങ്ങളുടെ രാജ്യത്തിന് ഇവിടെ ലഭിക്കുന്ന വലിയ പിന്തുണയില്‍ ഹാപ്പിയാണ്. ബ്രസീലും അര്‍ജന്റീനയും തന്നെ ഇവിടെ കൊടി തോരണങ്ങളില്‍. ഏറ്റവുമധികം വില്‍ക്കപ്പെടുന്നതും അവരുടെ ജഴ്‌സികള്‍ തന്നെ. അവസാന ഒരുക്കങ്ങളിലും കാണാം ഈ സ്വാധീനം. ഖത്തര്‍ പൊതുമരാമത്ത് വകുപ്പ് റോഡുകളെ വര്‍ണ മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. ബാനറുകളില്‍ ആകാശ നീലയും മഞ്ഞയുമാണ് കൂടുതല്‍. ഖത്തറിന്റെ മെറൂണും ധാരാളമുണ്ട്. ഖത്തര്‍ മെട്രോയിലും കളികമ്പക്കാര്‍ തന്നെ.

അഞ്ച് സ്‌റ്റേഡിയങ്ങളിലേക്കാണ് മെട്രോ സര്‍വീസ്. ബാക്കി മൂന്ന് സ്‌റ്റേഡിയങ്ങളിലേക്ക് ബസുകളുണ്ട്. ടാക്‌സി കമ്പനിക്കാരായ കര്‍വയുടെ 3000 കാറുകള്‍ നിലവില്‍ നിരത്തിലുണ്ട്. ഇതിന് പുറമെ 11,500 കാറുകള്‍ ഹുബര്‍ സര്‍വീസായും 3,500 കാറുകള്‍ കാരിം സര്‍വീസുകളുമായും ലഭ്യമാണ്. എച്ച്.ഐ.എ, ദോഹ വിമാനത്താവളം, ആഷ്ഗല്‍ ടവര്‍, അല്‍ബിദ മെട്രോ സ്‌റ്റേഷന്‍, ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്, സുക് വാഖഫ്, ഖത്തര്‍ മ്യൂസിയം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ടാക്‌സികള്‍. ഉദ്ദേശം 1.2 ദലക്ഷം സഞ്ചാരികളെയാണ് വരും നാളുകളില്‍ ഖത്തര്‍ കാത്തിരിക്കുന്നത്. ഇപ്പോള്‍ തന്നെ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ റെക്കോര്‍ഡ് യാത്രക്കാരാണ്. കഴിഞ്ഞ നവംബര്‍ ആദ്യത്തില്‍ നിന്നും വ്യത്യസ്തമായി കണക്കുകള്‍ പ്രകാരം ഈ നവംബര്‍ തുടങ്ങുമ്പോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ 74 ശതമാനമാണ് വര്‍ധന. രണ്ട് നാളാണ് ഇനി ബാക്കി. ബഹളം അതിന്റെ ഉന്നതിയിലേക്ക് വരുമെന്നുറപ്പ്.

Football

ഫ്രഞ്ച് ലീഗ്; തുടര്‍ച്ചയായി മൂന്നാം തവണ കിരീടം ചൂടി പിഎസ്ജി

പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

Published

on

പാരിസ്:ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം ചൂടി പിഎസ്ജി.രണ്ടാം സ്ഥാനത്തുളള മൊണാക്കോ ലിയോണിനോട് 3-2ന് തോറ്റാതോടെയാണ് മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ പിഎസ്ജി വിജയിച്ചത്.പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തിയ പിഎസ്ജി ബുധനാഴ്ച ആദ്യപാദ മത്സരത്തില്‍ ബൊറൂസിയ ഡോട്ട്മുണ്ടുമായി ഏറ്റുമുട്ടും. മേയ് 25ന് ഫ്രഞ്ച് കപ്പ് ഫൈനലില്‍ ലിയോണിനെതിരെ ഇറങ്ങുന്ന ടീം മൂന്ന് കിരീടങ്ങഴളുമായി ചരിത്ര നേട്ടമാണ് ലക്ഷ്യമിടുന്നതന്.

 

Continue Reading

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Trending