kerala
മുട്ടില്‍ മരംമുറി; മുന്‍ വില്ലേജ് ഓഫീസറുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
2021 ഫെബ്രുവരി 17 നാണ് സസ്‌പെന്‍ഡ് ചെയ്തത്

തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ മുട്ടില്‍ സൗത്ത് മുന്‍ വില്ലേജ് ഓഫീസറുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് റവന്യു വകുപ്പ്. മുട്ടില്‍ മരംമുറി വിവാദമായതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസറായിരുന്ന കെകെ അജിതയെ വയനാട് കലക്ടര്‍ സസ്‌പെന്റ് ചെയ്യുകയായിരുന്നു. 2021 ഫെബ്രുവരി 17 നാണ് സസ്‌പെന്‍ഡ് ചെയ്തത്.
മുട്ടില്‍ മരംമുറി കേസില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് അജി മാത്രമാണ് സസ്‌പെന്‍ഷനില്‍ തുടര്‍ന്നിരുന്നത്. മീനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ അജിക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വഷണം നടക്കുകയാണ്. വകുപ്പ് തല അച്ചടക്ക നടപടിയുടെ ഭാഗമായ അന്വഷണവും തുടരുന്നുണ്ട്.
kerala
മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ തുറന്നു; ജാഗ്രത നിര്‍ദേശം
13 ഷട്ടറുകള്‍ 10 സെന്റീ മീറ്റര്‍ വീതമാണ് തുറന്നത്.

ഇടുക്കിയിലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 13 ഷട്ടറുകള്‍ ഇന്ന് തുറന്നു. 10 സെന്റീ മീറ്റര്‍ വീതമാണ് ഷട്ടര്‍ തുറന്നത്. 11.35 നാണ് ഷട്ടറുകള്‍ തുറന്നത്. ജലനിരപ്പ് 136.25 അടിയിലേക്ക് ഉയര്‍ന്നതോടെയാണ് ഷട്ടറുകള്‍ തുറന്നത്.
സെക്കന്‍ഡില്‍ 250 ക്യുസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. പെരിയാര്‍ നദിയിലൂടെയാണ് വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കിവിടുന്നത്. ഇതേ തുടര്‍ന്ന് പെരിയാറില്‍ ജലനിരപ്പ് ഉയരുമെന്നതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നിലവില്‍ ആശങ്കപ്പെടാനുള്ള സാധ്യത ഇല്ല.
kerala
സര്‍ക്കാര്‍ പണം നല്‍കിയില്ല; സര്‍ക്കാര്‍ ആശുപത്രികളില്‍ കുട്ടികള്‍ക്കുള്ള സൗജന്യ ഒപി ടിക്കറ്റ് നിര്‍ത്തിവച്ചു
ആരോഗ്യകിരണം പദ്ധതി മുടങ്ങിയതോടെ നവജാത ശിശുക്കള്‍ മുതല്‍ 18 വയസു വരെയുള്ളവര്‍ അഞ്ച് രൂപ നല്‍കി വേണം ഇനി മുതല്‍ ഒപി ടിക്കറ്റെടുക്കാന്‍.

സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ കുട്ടികള്‍ക്ക് സൗജന്യമായി ഒപി ടിക്കറ്റ് നല്‍കുന്നത് നിര്‍ത്തിവച്ചു. ആരോഗ്യകിരണം പദ്ധതി മുടങ്ങിയതോടെ നവജാത ശിശുക്കള്‍ മുതല്‍ 18 വയസു വരെയുള്ളവര്‍ അഞ്ച് രൂപ നല്‍കി വേണം ഇനി മുതല്‍ ഒപി ടിക്കറ്റെടുക്കാന്‍.
കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതിയാണ് ആരോഗ്യ കിരണം. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കുട്ടികള്‍ക്ക് ഒപി ടിക്കറ്റ് സൗജന്യമാക്കിയിരുന്നത്. ഇത് മുടങ്ങിയതോടെയാണ് ഒപി ടിക്കറ്റിന് പണമടക്കേണ്ട സാഹചര്യമുണ്ടായത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പദ്ധതി മുടങ്ങിയിട്ട്. സര്‍ക്കാര്‍ പണം നല്‍കാതെ വന്നതോടെ കുട്ടികള്‍ക്കുള്ള വിവിധ സൗജന്യ പരിശോധനകളും മുടങ്ങി. സര്‍ക്കാര്‍ ആശുപത്രികളുമായി കരാറിലേര്‍പ്പെട്ടിരുന്ന ലാബുകളും മറ്റ് സ്ഥാപനങ്ങളും കരാര്‍ അവസാനിപ്പിച്ചു.
kerala
കേരളത്തിലെ ആരോഗ്യമേഖല ഗുരുതര പ്രതിസന്ധിയില്‍; പി.കെ കുഞ്ഞാലിക്കുട്ടി
സര്‍ക്കാര്‍ ഫയലുകളുടെ വേഗത ഉപഗ്രഹങ്ങളിലേക്ക് വിക്ഷേപിച്ച് തിരിച്ചുവരുന്നതിനേക്കാള്‍ പ്രയാസം

കേരളത്തിലെ ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയിലാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ആരോഗ്യരംഗത്തെ പ്രശ്‌നങ്ങൾ പ്രതിപക്ഷം നേരത്തെയും ഉന്നയിച്ചതാണ്. നിയമസഭക്ക് അകത്തും പുറത്തും നിരന്തരം ഉന്നയിക്കുന്ന വിഷയമാണ്. മെഡിക്കൽ കോളേജുകളിൽ യാതൊരു സൗകര്യവുമില്ല. ശോചനീയമായ അവസ്ഥയാണ് നിലനിൽക്കുന്നത്. ഒന്നിനും ഫണ്ട് കൊടുക്കാത്തത് തന്നെയാണ് പ്രശ്‌നം. ഫണ്ട് അനുവദിക്കാത്തത് കൊണ്ട് എല്ലാ മേഖലകളും നിശ്ചലാവസ്ഥിലാണ്. അടിയന്തര ശസ്ത്രക്രിയ വേണ്ട ഘട്ടങ്ങളിൽ പോലും അത് ചെയ്യാൻ സാധിക്കാത്തത് കൊണ്ടാണ് ഡോ. ഹാരിസ് ഇത് പുറത്ത് പറഞ്ഞത്. സർക്കാറിന്റെ കണ്ണ് തുറപ്പിക്കാനാണ് സഹികെട്ട് അദ്ദേഹം പ്രതികരിച്ചത്. ഫയലുകളുടെ വേഗത ഉപഗ്രഹങ്ങളിലേക്ക് വിക്ഷേപിച്ച് തിരിച്ചുവരുന്നതിനേക്കാൾ പ്രയാസമാണ്. സിസ്റ്റം മര്യാദക്ക് പ്രവർത്തിക്കുന്നില്ല. ഫയലുകളിൽ ആരും തീരുമാനമെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
-
kerala3 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
india3 days ago
‘ജാനകി’; പേര് മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് റിവൈസ് കമ്മറ്റി
-
News3 days ago
2027 വരെ അല്‍ നാസര്‍ ക്ലബുമായി കരാര്‍ പുതുക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
-
kerala2 days ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
-
kerala3 days ago
മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊന്ന സംഭവം: മകന് അറസ്റ്റില്‍
-
News3 days ago
ആക്സിയം-4 ദൗത്യം: പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍
-
kerala3 days ago
ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു
-
kerala3 days ago
സംസ്ഥാനത്ത് കനത്ത മഴ: നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി