News
ചരിത്രത്തിലേക്ക് സഊദിയുടെ രണ്ട് മിന്നും ഗോള്‍; പൊരുതിത്തോല്‍പ്പിച്ചത് മെസ്സിപ്പടയെ
ഖത്തര്‍ ലോകകപ്പിലെ ആദ്യമത്സരത്തില്‍ തന്നെ അര്‍ജന്റീനക്ക് അടിപതറി. പക്ഷെ സഊദിഅറേബ്യയാവട്ടെ ചരിത്രത്തിലേക്ക് ഖത്തര്‍ ലോകപ്പിലൂടെ രിഹ്ല പായിച്ചു, രണ്ട് ഗോളിലൂടെ.
അശ്റഫ് തൂണേരി
ദോഹ: നാല്‍പ്പത്തൊയമ്പതാം മിനുട്ടില്‍ സാലെഹ് അല്‍ശഹ്രി, അമ്പത്തിമൂന്നാം മിനുട്ടില്‍ സാലെഹ് അല്‍ദൂസരി…ഫിഫ ലോകകപ്പിന്റെ ഇരുപത്തിരണ്ടാം പതിപ്പില്‍ മാത്രമല്ല, ലോക ഫുട്ബോള്‍ ചരിത്രത്തിലേക്കാണ് സഊദിയുടെ രണ്ട് മിന്നും ഗോളുകള്‍ വലഭേദിച്ചെത്തിയത്. ലുസൈല്‍ ഐക്കണിക് സ്റ്റേഡിയത്തില്‍ ആയിരങ്ങളുടെ ആരവങ്ങളേറ്റുവാങ്ങി സഊദിഅറേബ്യ നേടിയത് ഉജ്ജ്വല വിജയം.
ലോക ഫുട്ബോളിലെ കരുത്തരായ അര്‍ജന്റീനയെ 2-1 ന് സൗദി തോല്‍പിച്ചപ്പോള്‍ അറബ് ഫുട്ബോള്‍ ലോകം കൂടി ആഹ്ലാദത്തിന്റെ തേരിലേറുകയായിരുന്നു. ഒമ്പതാം മിനിറ്റില്‍ നേടിയ പെനാല്‍ട്ടിയില്‍ ഗോള്‍ മാത്രമാണ് മെസ്സിയുടേയും അര്‍ജന്റീനയുടേയും ഏക ആശ്വാസം. പോയകാലത്തെ 36 കളികളിലൊന്നും പരാജയം എന്തെന്നറിയാതിരുന്ന ലെയണല്‍ മെസ്സിയെന്ന ഇതിഹാസ താരം അമ്പരപ്പോടെ നില്‍ക്കുന്ന മൈതാനം കൂടിയായി ലുസൈല്‍ മാറി. രണ്ടാം പകുതിയിലാണ് സഊദി തങ്ങളുടെ യഥാര്‍ത്ഥ കളി പുറത്തെടുത്തെടുത്തത്. പലപ്പോഴും പരുക്കനെന്നും ആക്രമാസക്തമെന്നും തോന്നിച്ച കളിയില്‍ 7 തവണയാണ് സഊദിഅറേബ്യക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചത്. അതിലൊന്ന് ലഭിച്ചത് ഗോളിക്ക് കൂടിയായി. അര്‍ജന്റീന അവരുടെ അവസാന ശ്രമവും പുറത്തെടുത്ത് ഗോള്‍ പോസ്റ്റിലേക്ക് അമ്പെയ്തെങ്കിലും സഊദിയുടെ കരുത്തനായ മുഹമ്മദ് ഉവൈസെന്ന ഗോള്‍ കീപ്പറുടെ പ്രതിരോധത്തെ മറികടക്കാനായില്ല. പ്രതിരോധ നിര പരാജയപ്പെട്ട ചില ഘട്ടങ്ങളിലും കരുത്തനായ ഗോളി മുഹമ്മദ് അല്‍ഉവൈസ് ബോക്സ് വിട്ടിറങ്ങിയും രക്ഷകനായത് സഊദിയെ തെല്ലൊന്നുമല്ല രക്ഷിച്ചത്. ഗോളി ഉവൈസിനും ഒരു തവണ കളി ‘കൈയ്യില്‍’ നിന്ന് പോയി. തന്ത്രജ്ഞനായ അബ്ദുല്‍ ഇലാഹ് അല്‍ അംരി ഗോള്‍ലൈനില്‍ പന്ത് ഹെഡ് ചെയ്തകറ്റിയതോടെ അതും സഊദിക്ക് നേട്ടമായി.
മെസ്സിയും രണ്ടു തവണ ലൗതാരൊ മാര്‍ടിനേസും പന്ത് വലയിലെത്തിക്കാന്‍ നടത്തിയ ശ്രമം നിരാശയോടെയാണ് അര്‍ജന്റീന ആരാധകര്‍ കണ്ടത്. 23ാം മിനിറ്റില്‍ മെസ്സിയും ഇരുപത്തേഴാം മിനിറ്റിലും 34ാം മിനിറ്റിലും ലൗതാരൊ മാര്‍ടിനേസും പന്ത് വലയിലെത്തിക്കാന്‍ കിണഞ്ഞു ശ്രമിച്ചു. പക്ഷെ ശ്രമം വിഫലമായി. സ്റ്റേഡിയത്തിലെ അര്‍ജന്റീന ആരാധകര്‍ പലരും തലയില്‍ കൈവെച്ച് നിരാശരാവുന്നത് കാണാമായിരുന്നു. ലയണല്‍ മെസ്സിയുടെ പെനാല്‍ട്ടി ഗോള്‍ ഊര്‍ജ്ജമായെടുത്ത അര്‍ജന്റീന പിന്നീട് ഓഫ്സൈഡ് കെണിയില്‍ എതിരാളികളെ കുടുക്കാന്‍ ശ്രമിച്ചിരുന്നു. മൂന്നു വര്‍ഷം മുമ്പ് കോപ്പ അമേരിക്കയില്‍ ബ്രസീലിനോട് തോറ്റ അനുഭവം മാത്രമുള്ള തുടര്‍ന്നുള്ള എല്ലാ കളികളും വിജയരഥത്തിലായിരുന്നു. പക്ഷെ ഖത്തര്‍ ലോകകപ്പിലെ ആദ്യമത്സരത്തില്‍ തന്നെ അര്‍ജന്റീനക്ക് അടിപതറി. പക്ഷെ സഊദിഅറേബ്യയാവട്ടെ ചരിത്രത്തിലേക്ക് ഖത്തര്‍ ലോകപ്പിലൂടെ രിഹ്ല പായിച്ചു, രണ്ട് ഗോളിലൂടെ.
Cricket
രാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്‌ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും
മുംബൈ: പരിക്കേറ്റ നായകൻ ശുഭ്മൻ ഗില്ലിന്റെ അസാന്നിധ്യത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കെ എൽ രാഹുൽ ഇന്ത്യയെ നയിക്കും. ഋതുരാജ് ഗെയിക്‌വാദ്, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, തിലക് വർമ്മ എന്നിവർ സ്‌ക്വാഡിൽ തിരിച്ചെത്തി. പന്താണ് ടീമിന്റെ ഉപനായകൻ
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ പരിക്കേറ്റതിനെ തുടർന്നാണ് ശുഭ്മാൻ ഗിൽ സ്‌ക്വാഡിൽ നിന്ന് പുറത്താവുന്നത്. പരിക്കിന്റെ പിടിയിലായ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും സ്‌ക്വാഡിൽ ഇല്ല. 2023ൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങിയതിന് ശേഷം ആദ്യമായാണ് തിലക് വർമയും ഗെയിക്വാദും ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്നത്. ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് പന്ത് തിരികെ ടീമിലെത്തുന്നത്.
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര നവംബർ 30ന് ആരംഭിക്കും. റാഞ്ചിയിലെ ജെ.എസ്.സി.എ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.
Health
ബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
kerala
‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
കോഴിക്കോട്: കണ്ണൂർ പാലത്തായി പോക്സോ കേസിൽ പ്രതി ഹിന്ദു ആയതുകൊണ്ടാണ് മുസ്‌ലിം ലീഗും എസ്ഡിപിഐയും ഇടപെട്ടതെന്ന വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് ഹിന്ദു ഐക്യവേദി. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി ബാബുവും മുൻ പ്രസിഡന്റ് കെ.പി ശശികലയുമാണ് വർഗീയ പരാമർശം നടത്തിയ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റംഗം പി. ഹരീന്ദ്രനെ പിന്തുണച്ച് രംഗത്തെത്തിയത്.
‘ഓരോ ഹിന്ദു സഖാവും ഈ ചോദ്യം ഉറക്കെ ചോദിക്കണം’ എന്നാണ് ആർ.വി ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എത്ര നാൾ അടക്കിവെക്കാം, ഒരു നാൾ സത്യം പുറത്തുവരും, എല്ലാവരേയും എല്ലാ കാലത്തേക്കും മണ്ടന്മാരാക്കാൻ ഒരു പാർട്ടിക്കും സാധിക്കില്ല- എന്നാണ് കെ.പി ശശികലയുടെ കുറിപ്പ്.
‘ഓരോ ഹിന്ദു സഖാവും തിരിച്ചറിയേണ്ട സത്യം’- എന്നാണ് ഹിന്ദുത്വവാദിയും അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എഎച്ച്പി) മുൻ നേതാവുമായ പ്രതീഷ് പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റ്. കണ്ണൂരിൽ നടന്ന പരിപാടിയിലാണ് സിപിഎം നേതാവ് വിദ്വേഷ പരാമർശം നടത്തിയത്.
പാലത്തായി കേസിൽ പ്രതി ഹിന്ദു ആയതു കൊണ്ടാണ് മുസ്‍ലിം ലീഗും എസ്ഡിപിഐയും പ്രശ്നത്തിൽ ഇടപെട്ടത്. ഉസ്താദുമാർ കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങളിൽ ലീഗോ എസ്ഡിപിഐയോ ഇടപെടാറുണ്ടോ- എന്നായിരുന്നു ആർഎസ്എസ്- ബിജെപി നേതാവ് കെ. പത്മരാജന്‍ ശിക്ഷിക്കപ്പെട്ട കേസിൽ സിപിഎം നേതാവിൻ്റെ വിവാദ പരാമർശം.
‘ഇക്കാലമത്രയും സിപിഎമ്മാണ് കേസ് നടത്തിപ്പുമായി നടന്നത്. കേസിന്റെ നടത്തിപ്പിനോ സാക്ഷി വിസ്താരത്തിനോ ആരുമുണ്ടായിട്ടില്ല. പാലത്തായി പെൺകുട്ടിക്ക് എന്തെങ്കിലും സഹായം നൽകുക എന്നതിന് ഉപരിയായി ഈ കേസിനെ സിപിഎമ്മിന് എതിരായായി തിരിച്ചുവിടുക എന്നാണ് അന്നും ഇന്ന് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്- എന്നും സിപിഎം നേതാവ് അഭിപ്രായപ്പെട്ടു.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
world20 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

