Connect with us

News

ചരിത്രത്തിലേക്ക് സഊദിയുടെ രണ്ട് മിന്നും ഗോള്‍; പൊരുതിത്തോല്‍പ്പിച്ചത് മെസ്സിപ്പടയെ

ഖത്തര്‍ ലോകകപ്പിലെ ആദ്യമത്സരത്തില്‍ തന്നെ അര്‍ജന്റീനക്ക് അടിപതറി. പക്ഷെ സഊദിഅറേബ്യയാവട്ടെ ചരിത്രത്തിലേക്ക് ഖത്തര്‍ ലോകപ്പിലൂടെ രിഹ്ല പായിച്ചു, രണ്ട് ഗോളിലൂടെ.

Published

on

അശ്റഫ് തൂണേരി

ദോഹ: നാല്‍പ്പത്തൊയമ്പതാം മിനുട്ടില്‍ സാലെഹ് അല്‍ശഹ്രി, അമ്പത്തിമൂന്നാം മിനുട്ടില്‍ സാലെഹ് അല്‍ദൂസരി…ഫിഫ ലോകകപ്പിന്റെ ഇരുപത്തിരണ്ടാം പതിപ്പില്‍ മാത്രമല്ല, ലോക ഫുട്ബോള്‍ ചരിത്രത്തിലേക്കാണ് സഊദിയുടെ രണ്ട് മിന്നും ഗോളുകള്‍ വലഭേദിച്ചെത്തിയത്. ലുസൈല്‍ ഐക്കണിക് സ്റ്റേഡിയത്തില്‍ ആയിരങ്ങളുടെ ആരവങ്ങളേറ്റുവാങ്ങി സഊദിഅറേബ്യ നേടിയത് ഉജ്ജ്വല വിജയം.

ലോക ഫുട്ബോളിലെ കരുത്തരായ അര്‍ജന്റീനയെ 2-1 ന് സൗദി തോല്‍പിച്ചപ്പോള്‍ അറബ് ഫുട്ബോള്‍ ലോകം കൂടി ആഹ്ലാദത്തിന്റെ തേരിലേറുകയായിരുന്നു. ഒമ്പതാം മിനിറ്റില്‍ നേടിയ പെനാല്‍ട്ടിയില്‍ ഗോള്‍ മാത്രമാണ് മെസ്സിയുടേയും അര്‍ജന്റീനയുടേയും ഏക ആശ്വാസം. പോയകാലത്തെ 36 കളികളിലൊന്നും പരാജയം എന്തെന്നറിയാതിരുന്ന ലെയണല്‍ മെസ്സിയെന്ന ഇതിഹാസ താരം അമ്പരപ്പോടെ നില്‍ക്കുന്ന മൈതാനം കൂടിയായി ലുസൈല്‍ മാറി. രണ്ടാം പകുതിയിലാണ് സഊദി തങ്ങളുടെ യഥാര്‍ത്ഥ കളി പുറത്തെടുത്തെടുത്തത്. പലപ്പോഴും പരുക്കനെന്നും ആക്രമാസക്തമെന്നും തോന്നിച്ച കളിയില്‍ 7 തവണയാണ് സഊദിഅറേബ്യക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചത്. അതിലൊന്ന് ലഭിച്ചത് ഗോളിക്ക് കൂടിയായി. അര്‍ജന്റീന അവരുടെ അവസാന ശ്രമവും പുറത്തെടുത്ത് ഗോള്‍ പോസ്റ്റിലേക്ക് അമ്പെയ്തെങ്കിലും സഊദിയുടെ കരുത്തനായ മുഹമ്മദ് ഉവൈസെന്ന ഗോള്‍ കീപ്പറുടെ പ്രതിരോധത്തെ മറികടക്കാനായില്ല. പ്രതിരോധ നിര പരാജയപ്പെട്ട ചില ഘട്ടങ്ങളിലും കരുത്തനായ ഗോളി മുഹമ്മദ് അല്‍ഉവൈസ് ബോക്സ് വിട്ടിറങ്ങിയും രക്ഷകനായത് സഊദിയെ തെല്ലൊന്നുമല്ല രക്ഷിച്ചത്. ഗോളി ഉവൈസിനും ഒരു തവണ കളി ‘കൈയ്യില്‍’ നിന്ന് പോയി. തന്ത്രജ്ഞനായ അബ്ദുല്‍ ഇലാഹ് അല്‍ അംരി ഗോള്‍ലൈനില്‍ പന്ത് ഹെഡ് ചെയ്തകറ്റിയതോടെ അതും സഊദിക്ക് നേട്ടമായി.

മെസ്സിയും രണ്ടു തവണ ലൗതാരൊ മാര്‍ടിനേസും പന്ത് വലയിലെത്തിക്കാന്‍ നടത്തിയ ശ്രമം നിരാശയോടെയാണ് അര്‍ജന്റീന ആരാധകര്‍ കണ്ടത്. 23ാം മിനിറ്റില്‍ മെസ്സിയും ഇരുപത്തേഴാം മിനിറ്റിലും 34ാം മിനിറ്റിലും ലൗതാരൊ മാര്‍ടിനേസും പന്ത് വലയിലെത്തിക്കാന്‍ കിണഞ്ഞു ശ്രമിച്ചു. പക്ഷെ ശ്രമം വിഫലമായി. സ്റ്റേഡിയത്തിലെ അര്‍ജന്റീന ആരാധകര്‍ പലരും തലയില്‍ കൈവെച്ച് നിരാശരാവുന്നത് കാണാമായിരുന്നു. ലയണല്‍ മെസ്സിയുടെ പെനാല്‍ട്ടി ഗോള്‍ ഊര്‍ജ്ജമായെടുത്ത അര്‍ജന്റീന പിന്നീട് ഓഫ്സൈഡ് കെണിയില്‍ എതിരാളികളെ കുടുക്കാന്‍ ശ്രമിച്ചിരുന്നു. മൂന്നു വര്‍ഷം മുമ്പ് കോപ്പ അമേരിക്കയില്‍ ബ്രസീലിനോട് തോറ്റ അനുഭവം മാത്രമുള്ള തുടര്‍ന്നുള്ള എല്ലാ കളികളും വിജയരഥത്തിലായിരുന്നു. പക്ഷെ ഖത്തര്‍ ലോകകപ്പിലെ ആദ്യമത്സരത്തില്‍ തന്നെ അര്‍ജന്റീനക്ക് അടിപതറി. പക്ഷെ സഊദിഅറേബ്യയാവട്ടെ ചരിത്രത്തിലേക്ക് ഖത്തര്‍ ലോകപ്പിലൂടെ രിഹ്ല പായിച്ചു, രണ്ട് ഗോളിലൂടെ.

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം

തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന എല്‍ഡിഎഫ്‌ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

Continue Reading

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

Trending