kerala
തിരിച്ചടികള്‍ ഏറ്റുവാങ്ങാന്‍ തുടര്‍ഭരണം ഇനിയും ബാക്കി !
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയവര്‍ഗീസിനെയാണ് സെലക്ഷന്‍ നടപടിക്രമം തെറ്റിച്ച് നിയമിക്കാന്‍ ശ്രമിച്ചത്. രണ്ടാമത്തെ റാങ്കുകാരന്‍ കോടതിയെ സമീപിച്ചതോടെയാണ ്‌സര്‍ക്കാരിന്‍രെ ബന്ധുനിയമനം പൊളിഞ്ഞത്.

കെ.പി ജലീല്‍
ഒരു വടക്കന്‍ വീരഗാഥയിലെ സിനിമാ ഡയലോഗ് പോലെ തിരിച്ചടികള്‍ തുടരെത്തുടരെ ഏറ്റുവാങ്ങുകയാണ് തുടര്‍ഭരണം. തുടര്‍ഭരണം എന്നാല്‍ തുടര്‍തിരിച്ചടികളെന്ന് വ്യാഖ്യാനിക്കേണ്ട അവസ്ഥ. ഗവര്‍ണര്‍ക്കെതിരെ കൊമ്പുകോര്‍ത്ത സി.പി.എം മുന്നണി ഭരണമാണ് കോടതിയില്‍ നിന്ന് കോടതിയിലേക്കും ജനങ്ങളില്‍നിന്ന്‌ന ജനങ്ങളിലേക്കും തിരിച്ചടികളുടെ പരമ്പരം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.
ഇന്നും കിട്ടി മറ്റൊരു തിരിച്ചടി. അത് സാങ്കേതികസര്‍വകലാശാലാ വി.സി നിയമനത്തെച്ചൊല്ലിയാണെന്ന ്മാത്രം. സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ ചട്ടം മറികടന്ന് നിയമിച്ചത് റദ്ദാക്കിയ ഗവര്‍ണറുടെ നടപടിയാണ് സത്യത്തില്‍ കേരളഹൈക്കോടതി ശരിവെച്ചിരിക്കുന്നത്. കോടതി വിധിയെതുടര്‍ന്ന് രാജിവെക്കേണ്ടിവന്ന കെ.ടി.യു വിസി യുടെ സ്ഥാനത്ത് ചാന്‍സലര്‍ അധികാരം ഉപയോഗിച്ച് ഏതാനും ആഴ്ച മുമ്പാണ ്ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സാങ്കേതികവകുപ്പിലെ സീനിയര്ഡ ജോ. ഡയറക്ടറായ സിസ തോമസിനെ നിയോഗിച്ചത്.എന്നാലത് തങ്ങളുടെ അധികാരത്തിനേറ്റ അടിയാണെന്ന ്പറഞ്ഞ് കോടതിയെ സമീപിക്കുകയായിരുന്നു സര്‍ക്കാര്‍. അതാണ് കോടതി സുല്ലിട്ടിരിക്കുന്നത്. സിസ തോമസിന്റെ നിയമനം നിയപരമാണെന്നും യോഗ്യത അനുസരിച്ചാണെന്നും കോടതി പറയുമ്പോള്‍ അതിനെതിരെ ഹാലിളക്കിയ സര്‍ക്കാരും മന്ത്രിയുമാണ ്‌വെട്ടിലായിരിക്കുന്നത്.
ഗവര്‍ണറുടെ നടപടി ശരിയാണെന്നാണ് ഇതിനര്‍ത്ഥം. ഹര്‍ജി അത്യപൂര്‍വമാണെന്നും കോടതി പറയുമ്പോള്‍ ഇനിയുള്ള വി.സിമാരുടെ കാര്യത്തിലിന് സര്‍ക്കാരിന് നിയമത്തിന്റെ പിന്‍ബലം ലഭിക്കില്ലെന്നര്‍ത്ഥം. ഏതാനും ദിവസം മുമ്പാണ് കണ്ണൂര്‍ സര്‍വകലാശാലയിലെ അസോ. പ്രൊഫസറായി നിയമിക്കാന്‍ നോക്കിയ നടപടിയെ ഹൈക്കോടതി തടയിട്ടത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയവര്‍ഗീസിനെയാണ് സെലക്ഷന്‍ നടപടിക്രമം തെറ്റിച്ച് നിയമിക്കാന്‍ ശ്രമിച്ചത്. രണ്ടാമത്തെ റാങ്കുകാരന്‍ കോടതിയെ സമീപിച്ചതോടെയാണ ്‌സര്‍ക്കാരിന്‍രെ ബന്ധുനിയമനം പൊളിഞ്ഞത്. ഇതോടെ തുടര്‍ച്ചയായി തിരിച്ചടി ഏറ്റുവാങ്ങുന്ന സര്‍ക്കാരെന്ന ദുര്‍ഖ്യാതിക്ക് പിണറായി സര്‍ക്കാര്‍ ഇരയായിരിക്കുകയാണ്.
കെ.റെയില്‍ പദ്ധതിക്കായി ഇരുന്നൂറിലധികം റവന്യൂജീവനക്കാരെ നിയോഗിച്ചത് ഇന്നലെയാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഇതിനുപുറമെ നിരവധി തീരുമാനങ്ങളില്‍നിന്ന് പിറകോട്ടുപോകേണ്ടിയും വന്നു. സര്‍വകലാശാലകള്‍ സ്വയംഭരണസ്ഥാപനങ്ങളാണെന്നും സര്‍ക്കാര്‍ തസ്തികകള്‍ പൊതുജനങ്ങള്‍ക്കെല്ലാവര്‍ക്കുമാണെന്നുമുള്ള രീതിയെയാണ് സര്‍ക്കാര്‍ പൊളിക്കാന്‍ നോക്കിയത്.അതിനുള്ള ജനാധിപത്യപരമായ മറുപടികൂടിയാണ് ഇന്നത്തെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിധി.
india
ഇറാനുമേല്‍ ഇസ്രായേല്‍ കയ്യേറ്റം ഇന്ത്യയും ലോകരാഷ്ട്രങ്ങളും ഇടപെടണം: മുസ്ലിം ലീഗ്

ചെന്നൈ: ഇറാനുമേലുള്ള ഇസ്രായേല്‍ കയ്യേറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മുസ്ലിം ലീഗ് ദേശീയ സെക്രെട്ടറിയേറ്റ്. .ഇറാനെതിരെ ഇസ്രായേല്‍ നടത്തുന്ന മനുഷ്യത്വ വിരുദ്ധമായ അതിക്രമത്തിനെതിരെ ഇന്ത്യയും ലോകരാഷ്ട്രങ്ങളും നിലപാടെടുക്കണമെന്നും മുസ്ലിം ലീഗ് ദേശീയ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ലോക സമാധാനത്തിന് ഭീഷണിയായ ഇസ്രാഈല്‍ മാനവരാശിയുടെ അന്തകരാണ്. മനുഷ്യാവകാശം, അന്താരാഷ്ട്ര മര്യാദകള്‍ എന്നതൊന്നും ഇസ്രാഈലിന് ബാധകമല്ലെന്നാണ് അവരുടെ നിലപാട്. പശ്ചിമേഷ്യയുടെ ആകെ ഭീതിയായി മാറിയ ഇസ്രാഈലിനെ യു.എന്‍ ഇടപെട്ട് നിലക്കുനിര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ചെന്നൈ മഹാബലിപുരം ഐ.ടി.സി ഹോട്ടലില്‍ നടന്ന സെക്രട്ടേറിയറ്റ് യോഗം പി.എ.സി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കുമെതിരെ നടക്കുന്ന കയ്യേറ്റങ്ങളും അവരെ പ്രാന്തവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമ നിര്‍മ്മാണങ്ങളും ഫലപ്രദമായി ചെറുക്കണനെന്ന് തങ്ങള്‍ ആഹ്വാനം ചെയ്തു. ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ഭാരവാഹികളായ കെ.പി.എ മജീദ് എം.എല്‍.എ, എം അബ്ദുറഹ്മാന്‍ എക്സ് എം.പി, സിറാജ് ഇബ്രാഹിം സേട്ട്, ദസ്ത്ഗീര്‍ ഇബ്രാഹിം ആഗ, എസ്.നഈം അക്തര്‍ ബിഹാര്‍, കൗസര്‍ ഹയാത്ത് ഖാന്‍ ഉത്തര്‍പ്രദേശ്, കെ. സൈനുല്‍ ആബിദീന്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഖുര്‍റം അനീസ് ഉമര്‍ ഡല്‍ഹി, നവാസ് കനി എം.പി്, അബ്ദുല്‍ ബാസിത് തമിഴ്നാട്, ടി.എ അഹമ്മദ് കബീര്‍, സി.കെ സുബൈര്‍, ആസിഫ് അന്‍സാരി ഡല്‍ഹി, അഡ്വ.വി.കെ ഫൈസല്‍ ബാബു കേരളം, ഡോ.നജ്മുല്‍ ഹസ്സന്‍ ഗനി ഉത്തര്‍ പ്രദേശ്, ഫാത്തിമ മുസഫര്‍ തമിഴ്‌നാട്, ജയന്തി രാജന്‍, അഞ്ജനി കുമാര്‍ സിന്‍ഹ ജാര്‍ഖണ്ഡ്, എം.പി മുഹമ്മദ് കോയ സംസാരിച്ചു.
crime
ഇടുക്കിയിൽ സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തിൽ അല്ല, കൊലപാതകമെന്ന് റിപ്പോർട്ട്; ഭർത്താവ് കസ്റ്റഡിയിൽ
ഇവരെ ശക്തമായി അടിക്കുകയും തല രണ്ടു തവണ നിലത്ത് അടിക്കുകയും ചെയ്തിട്ടുണ്ട്

kerala
‘പിണറായി സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ നിലമ്പൂരിൽ ജനം വിധിയെഴുതും’: സണ്ണി ജോസഫ്

നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൽ പ്രധാന മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പിണറായി സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ നിലമ്പൂരിൽ ജനം വിധിയെഴുതും. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ മണ്ഡലത്തിൽ തമ്പടിച്ച് തിരഞ്ഞെടുപ്പു ചട്ടങ്ങൾക്കു വിരുദ്ധമായി വാഗ്ദാനങ്ങളും മറ്റും പറയുകയാണെന്നും ഇതിനിടെ ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾക്ക് മറുപടി പറയാൻ ഇവർക്കാവുന്നില്ലെന്നും യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സണ്ണി ജോസഫ് പറഞ്ഞു.
‘‘വിലക്കയറ്റം, വന്യമൃഗശല്യം, ദേശീയപാതയുടെ തകർച്ച, കാർഷികമേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയവയിലൊന്നും സർക്കാർ നടപടി സ്വീകരിക്കുന്നില്ല. മലപ്പുറത്തു പലതവണ വന്നിട്ടും മുഖ്യമന്ത്രിയോ പൊതുമരാമത്ത് മന്ത്രിയോ ദേശീയപാത തകർന്ന സ്ഥലം സന്ദർശിച്ചില്ല. പിആർ എജൻസിയിലുള്ളവർക്ക് അഞ്ചു ശതമാനം വേതനവർധനവിനും പിഎസ്‌സി അംഗങ്ങളുടെ ശമ്പള വർധനവിനും നടപടിയെടുക്കുന്ന സർക്കാരിന് മുഴുവൻ സമയവും ജോലിയെടുക്കുന്ന ആശാ പ്രവർത്തകരുടെ രോദനം കേൾക്കാൻ മനസ്സില്ല.’’ – സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
‘‘മലപ്പുറം ജില്ലയെ പല രംഗത്തും ആവർത്തിച്ചു കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി അതിൽ ഇതുവരെ ഖേദം പ്രകടിപ്പിച്ചിട്ടില്ല. വന്യമൃഗശല്യത്തെക്കുറിച്ച് നാലുതവണ പ്രതിപക്ഷം അടിയന്തരപ്രമേയം അവതരിപ്പിക്കാൻ നിയമസഭയിൽ നോട്ടിസ് കൊടുത്തെങ്കിലും അതനുവദിക്കാൻ പിണറായി സർക്കാർ തയാറായില്ല. കെട്ടിടനികുതി, ഭൂനികുതി, വൈദ്യുതിനിരക്ക്, ബസ് നിരക്ക് തുടങ്ങി കോടതിച്ചെലവുകൾക്കു വരെ ഫീസ് വർധിപ്പിച്ച് സർക്കാർ ജനങ്ങളുടെ ജീവിതച്ചെലവ് കൂട്ടി.’’ – സണ്ണി ജോസഫ് പറഞ്ഞു.
‘‘പൊലീസിനെ അന്യായമായി ഉപയോഗിക്കുന്ന സ്ഥിതിയുണ്ട്. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചു. പാലക്കാട് നടത്തിയ പെട്ടിപരിശോധനയുടെ തനിയാവർത്തനമാണ് നിലമ്പൂരിലും ഉണ്ടായത്. ഒരു ജനപ്രതിനിധിയുടെ മുഖത്ത് ലൈറ്റടിച്ചും ആജ്ഞാപിച്ചും പെട്ടി തുറക്കാൻ ആംഗ്യം കാണിച്ചും നടത്തിയത് മനഃപൂർവമുള്ള അവഹേളനമാണ്. ഇതിൽ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകുന്നത് ആലോചിക്കും.’’ – സണ്ണി ജോസഫ് പറഞ്ഞു. കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
-
kerala2 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
gulf2 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
india2 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
GULF3 days ago
ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഈദ് സ്നേഹ സംഗമം ഇന്ന്
-
kerala2 days ago
എംഎസ്സി കപ്പല്‍ വിഴിഞ്ഞം തീരം വിടാന്‍ അനുവദിക്കരുത്; ഹൈക്കോടതി
-
india2 days ago
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
-
kerala2 days ago
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
-
india2 days ago
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു, വിമാനത്തില്‍ 242 യാത്രക്കാര്‍