Connect with us

News

അട്ടിമറിച്ചിട്ടും തുണീഷ്യക്ക് രക്ഷയില്ല, ഓസീസ് നോക്കൗട്ടില്‍

രണ്ടാം പകുതിയില്‍ ആധിപത്യം തുണിഷ്യക്കാര്‍ ഗോളാക്കി മാറ്റി. 58-ാം മിനിറ്റില്‍ വഹബി ഖസ്‌റിയാണ് തുണീഷ്യക്കായി ഗോള്‍ നേടിയത്. മാത്യു ലെക്കി രണ്ടാം പകുതിയില്‍ നേടിയ ഗോളാണ് ഓസ്‌ട്രേലിയക്ക് കരുത്തായത്.

Published

on

ദോഹ-കമാല്‍ വരദൂര്‍

ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ ഒരു ഗോളിന് മറിച്ചിട്ടിട്ടും തുണിഷ്യ ലോകകപ്പില്‍ നിന്നും പുറത്തായി. ഡി ഗ്രൂപ്പിലെ അവസാന അങ്കത്തില്‍ ഓസ്‌ട്രേലിയ ഡെന്മാര്‍ക്കിനെ അട്ടിമറിച്ചതാണ് തുണിഷ്യക്ക് ആഘാതമായത്. ഫ്രാന്‍സിനൊപ്പം ഓസിസും ഗ്രൂപ്പില്‍ നിന്ന് യോഗ്യത നേടി. നേരത്തെ തന്നെ നോക്കൗട്ട് ബെര്‍ത്ത് സ്വന്തമാക്കിയതിനാല്‍ ഫ്രഞ്ച് ടീമില്‍ സമ്പൂര്‍ണ മാറ്റമാണ് കോച്ച് ദിദിയര്‍ ദെഷാംപ്‌സ് നടത്തിയത്. നായകന്‍ ഹ്യൂഗോ ലോറിസ്, മുന്‍നിരക്കാരായ കിലിയന്‍ എംബാപ്പേ, ഒലിവര്‍ ജിറോര്‍ഡ്, അന്റോണിയോ ഗ്രീസ്മാന്‍, ഉസ്മാന്‍ ഡെംബാലേ മധ്യനിരക്കാരായ പവാര്‍ദ്, റാബിയോട്ട് എന്നിവരെല്ലാം പുറത്തിരുന്നു. പകരം കോമാന്‍, കലോ മുവാനി,ഗുന്‍ഡോസി, ഗാസ് രി തുടങ്ങിയവര്‍ക്കെല്ലാമായിരുന്നു അവസരം.

ജയിച്ചാല്‍ മാത്രം സാധ്യതയുണ്ടായിരുന്ന തുണിഷ്യക്കാര്‍ കിക്കോഫ് മുതല്‍ ആക്രമണമായിരുന്നു. ഒരു തവണ പന്ത് വലയില്‍ കയറി. പക്ഷേ ഓഫ് സൈഡ് കൊടി ഉയര്‍ന്നു. ആദ്യ 45 മിനുട്ടില്‍ ഏഴ് ഗോള്‍ ഷോട്ടുകള്‍ അവര്‍ പായിച്ചു. ഫ്രാന്‍സാവട്ടെ രണ്ട് ഷോട്ട് മാത്രം. രണ്ടാം പകുതിയില്‍ ആധിപത്യം തുണിഷ്യക്കാര്‍ ഗോളാക്കി മാറ്റി. 58-ാം മിനിറ്റില്‍ വഹബി ഖസ്‌റിയാണ് തുണീഷ്യക്കായി ഗോള്‍ നേടിയത്. മാത്യു ലെക്കി രണ്ടാം പകുതിയില്‍ നേടിയ ഗോളാണ് ഓസ്‌ട്രേലിയക്ക് കരുത്തായത്.

 

 

 

 

News

കൊല്ലത്ത് മകനെ വെട്ടിക്കൊന്നു; പിതാവ് ആത്മഹത്യ ചെയ്തു

Published

on

കൊല്ലത്ത് മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. കടപ്പാക്കട അക്ഷയ നഗറില്‍ ശ്രീനിവാസ പിള്ള, മകന്‍ വിഷ്ണു ശ്രീനിവാസ പിള്ള എന്നിവരാണ് മരിച്ചത്. രണ്ട് മൃതദേഹങ്ങള്‍ക്കും ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് സൂചന. പിതാവും മകനും മാത്രമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. ഇരുവരും തമ്മിലുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

അഭിഭാഷകനായ ശ്രീനിവാസപിള്ള മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സമീപത്തുള്ള മുറിയിലെ ഫാനില്‍ കെട്ടി തൂങ്ങി ജീവനൊടുക്കുകയായിരുന്നു. അതേസമയം വിഷ്ണുവിന് മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതായിട്ടാണ് നാട്ടുകാര്‍ പറയുന്നത്.

അമ്മയും മകളും തിരുവനന്തപുരത്താണ് താമസിക്കുന്നത്. സംഭവത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

Continue Reading

kerala

ശസ്ത്രക്രിയ ഉപകരണ വിവാദം; തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഡോക്ടറോട് വിശദീകരണം തേടാന്‍ ഡിഎംഇ

വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും ഡിഎംഇ കൂട്ടിച്ചേര്‍ത്തു.

Published

on

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ ഉപകരണം പ്രതിസന്ധിയിലാണെന്ന യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ ആരോപണങ്ങള്‍ തള്ളി ആരോഗ്യവകുപ്പ്. 2024ല്‍ യൂറോളജി വിഭാഗത്തിന് വേണ്ടി സര്‍ക്കാര്‍ 50 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ വാങ്ങിയതായി ഡിഎംഇ
ഡോ. വിശ്വനാഥന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നാല് ശസ്ത്രക്രിയകള്‍ നടന്നെന്നും സംഭവത്തില്‍ ഡോക്ടറോട് വിശദീകരണം തേടുമെന്നും ഡിഎംഇ പറഞ്ഞു.

ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ദൗര്‍ഭാഗ്യകരമാണെന്നും ശസ്ത്രക്രിയ മാറ്റിവെച്ച രോഗിക്ക് മറ്റ് ആരോഗ്യ കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നും ഡോക്ടറുടെ നടപടിയില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഡിഎംഇ പറഞ്ഞു.

വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും ഡിഎംഇ കൂട്ടിച്ചേര്‍ത്തു.

അതിനിടെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ഡോക്ടര്‍ രംഗത്തെത്തി. തനിക്ക് ചുറ്റും പരിമിതികളാണെന്നും അതിനുള്ളില്‍ നിന്ന് ചികിത്സക്കായി വരുന്നവരെ തനിക്ക് കഴിയുന്നതിന്റെ പരമാവധി ചികിത്സ നല്‍കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

News

ഫലസ്തീനികള്‍ക്ക് ഇസ്രാഈല്‍ വിതരണം ചെയ്ത ധാന്യപ്പൊടി പായ്ക്കറ്റില്‍ ഓക്സികോഡോണ്‍ ഗുളികകള്‍

ഫലസ്തീനികള്‍ക്ക് ഇസ്രാഈല്‍ വിതരണം ചെയ്ത ധാന്യപ്പൊടി പായ്ക്കറ്റില്‍ ഓക്സികോഡോണ്‍ ഗുളികകള്‍ കണ്ടെത്തിയതായി ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് (ജിഎംഒ) വെള്ളിയാഴ്ച സ്ഥിരീകരിച്ചു.

Published

on

ഫലസ്തീനികള്‍ക്ക് ഇസ്രാഈല്‍ വിതരണം ചെയ്ത ധാന്യപ്പൊടി പായ്ക്കറ്റില്‍ ഓക്സികോഡോണ്‍ ഗുളികകള്‍ കണ്ടെത്തിയതായി ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് (ജിഎംഒ) വെള്ളിയാഴ്ച സ്ഥിരീകരിച്ചു.

മാവ് ബാഗുകള്‍ക്കുള്ളില്‍ മയക്കുമരുന്ന് ഗുളികകള്‍ കണ്ടെത്തിയതില്‍ ‘അഗാധമായ ഉത്കണ്ഠയും അപലപനവും’ പ്രകടിപ്പിച്ച മീഡിയ ഓഫീസ്, ഫലസ്തീനികള്‍ കഴിച്ച മാവില്‍ അത്തരം വസ്തുക്കള്‍ പൊടിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ഭയം കൂടുതല്‍ ഉയര്‍ത്തി.

‘മാവ് ബാഗിനുള്ളില്‍ ഈ ഗുളികകള്‍ കണ്ടെത്തിയ പൗരന്മാരില്‍ നിന്ന് ഞങ്ങള്‍ ഇതുവരെ നാല് സാക്ഷ്യപത്രങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മയക്കുമരുന്നുകളില്‍ ചിലത് മാവില്‍ തന്നെ മനപ്പൂര്‍വ്വം പൊടിക്കുകയോ ലയിപ്പിക്കുകയോ ചെയ്തതാകാനുള്ള സാധ്യത കൂടുതല്‍ ഗുരുതരമാണ്. ഇത് കുറ്റകൃത്യത്തിന്റെ വ്യാപ്തി ഉയര്‍ത്തുകയും പൊതുജനാരോഗ്യത്തെ നേരിട്ട് ലക്ഷ്യമിടുന്ന ഗുരുതരമായ ആക്രമണമായി മാറ്റുകയും ചെയ്യുന്നു. ‘ ടെലിഗ്രാമിലെ മീഡിയ ഓഫീസ് പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു.

‘സിവിലിയന്‍മാര്‍ക്കെതിരായ വൃത്തികെട്ട യുദ്ധത്തില്‍ ഇസ്രാഈല്‍ അധിനിവേശം മയക്കുമരുന്ന് മൃദുവായ ആയുധമായി ഉപയോഗിക്കുന്നത്, കൂടാതെ ഈ വസ്തുക്കള്‍ കടത്താനുള്ള ഉപരോധത്തെ സഹായം എന്ന നിലയില്‍ ചൂഷണം ചെയ്യുന്നത് യുദ്ധക്കുറ്റവും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ഗുരുതരമായ ലംഘനവുമാണ്,’ പ്രസ്താവനയില്‍ പറയുന്നു.

Continue Reading

Trending