News
ചരിത്രം കുറിച്ച് ബ്രസീല്‍; ലോകകപ്പ് സ്‌ക്വാഡിലെ മുഴുവന്‍ താരങ്ങളും കളത്തില്‍
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ താരങ്ങള്‍ക്ക് അവസരം നല്‍കുന്ന ടീമായി ബ്രസീല്‍ മാറി.

ലോകകപ്പ് സ്‌ക്വഡിലെ മുഴുവന്‍ താരങ്ങളെയും കളത്തലിറക്കി ചരിത്രം കുറിച്ച് ബ്രസീല്‍.26 അംഗ സ്‌ക്വഡിലെ എല്ലാ താരങ്ങളും ഇതിനകം ബ്രസീലിനായി കളത്തില്‍ ഇറങ്ങി കഴിഞ്ഞു. ഇതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ താരങ്ങള്‍ക്ക് അവസരം നല്‍കുന്ന ടീമായി ബ്രസീല്‍ മാറി.
കഴിഞ്ഞ ദിവസം 80ാം മിനിറ്റില്‍ ഒന്നാം ഗോളി അലിസണ്‍ ബെക്കറിന് പകരം 34കാരനായ ഗോളി വെവര്‍ട്ടണ്‍ പെരേര ഡ സില്‍വയെയും കളത്തിലിറക്കിയതോടെയാണ് ചരിത്രം പിറന്നത്.കാമറൂണിനെതിരെയുള്ള മല്‍സരത്തില്‍ 9 മാറ്റങ്ങളുമായാണ് ബ്രസീല്‍ കളത്തില്‍ ഇറങ്ങിയിരുന്നത്. നേരെത്തേ 23 കളിക്കാരെ കളത്തിലറക്കി നെതര്‍ലാന്‍ഡ് റെക്കോര്‍ഡ് കുറിച്ചിരുന്നു ഇതാണ് ഇപ്പോള്‍ തിരുത്തിയത്.
കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയെ കശക്കി ശക്തരായ ബ്രസീല്‍ 4-1 ന്റെ വിജയവുമായി ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയെ നേരിടാന്‍ യോഗ്യത നേടിയിരുന്നു. തീര്‍ത്തും ഏകപക്ഷീയമായ മല്‍സരത്തില്‍ കിക്കോഫ് മുതല്‍ അതിവേഗ ഫുട്‌ബോള്‍ കാഴ്ച്ചവെച്ച ബ്രസീല്‍ കൊറിയയെ നിലം പരിശാക്കുകയായിരുന്നു. നേരത്തെ നടന്ന ആദ്യ പ്രിക്വാര്‍ട്ടറില്‍ ക്രൊയേഷ്യ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ജപ്പാനെ തോല്‍പ്പിച്ചിരുന്നു. 947 സ്‌റ്റേഡിയത്തില്‍ ഏഴാം മിനുട്ടില്‍ തന്നെ വിനീഷ്യസ് ജൂനിയറിലുടെ ബ്രസീല്‍ ലീഡ് നേടി. പിറകെ പെനാല്‍ട്ടി കിക്കിലൂടെ നെയ്മര്‍ ജൂനിയര്‍.
ആദ്യ മല്‍സരത്തില്‍ സെര്‍ബിയക്കെതിരെ മിന്നും ഗോള്‍ നേടിയ ശേഷം മങ്ങിയ റിച്ചാര്‍ലിസണ്‍ വക മൂന്നാം ഗോള്‍. ലുക്കാസ് പാക്വിറ്റയിലൂടെ നാലാം ഗോള്‍. ആദ്യപകുതിയില്‍ അങ്ങനെ നാല് ഗോളിന് മുന്നില്‍. രണ്ടാം പകുതിയില്‍ കൊറിയന്‍ നായകന്‍ സണ്‍ ഹ്യുംഗ് മിന്‍ ബ്രസീല്‍ ഗോള്‍ക്കീപ്പര്‍ അലിസണെ ഒന്ന് ഞെട്ടിച്ചു. പക്ഷേ കളി മഞ്ഞപ്പടയുടെ കൈകളില്‍ തന്നെയായിരുന്നു. കോച്ച് ടിറ്റേ 39 കാരനായ ഡാനി ആല്‍വസിന് അവസരം നല്‍കി. ഇതോടെ റോബര്‍ട്ടോ കാര്‍ലോസിനെ മറികടന്ന് ബ്രസീല്‍ ജഴ്‌സിയില്‍ ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം ചെന്ന താരം എന്ന ബഹുമതി ആല്‍വസിനായി. കൊറിയക്ക് ആശ്വാസം എസ്.എച്ച് പെയിക് അവസാനത്തില്‍ നേടിയ ഏകഗോളാണ്.
india
ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു
മെഡിക്കല്‍ പരോളിലായിരുന്ന ബുക്‌സാര്‍ സ്വദേശി ചന്ദനെയാണ് വെടിവെച്ച് കൊന്നത്.

ബിഹാറിലെ പട്‌നയില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ ആശുപത്രിയില്‍ അതിക്രമിച്ച് കയറി വെടിവെച്ചു കൊന്നു. മെഡിക്കല്‍ പരോളിലായിരുന്ന ബുക്‌സാര്‍ സ്വദേശി ചന്ദനെയാണ് വെടിവെച്ച് കൊന്നത്.
ഐസിയുവിലായിരുന്ന ചന്ദനെ തോക്കുമായി ആശുപത്രിയിലെത്തിയ അഞ്ചംഗ സംഘമാണ് വെടിവെച്ചു കൊലപ്പെടുത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൊല്ലപ്പെട്ട ചന്ദന്‍ നിരവധി കൊലപാതക കേസില്‍ പ്രതിയാണെന്നും എതിരാളികളായിരിക്കാം കൊലപാതകം നടത്തിയതെന്നും പട്‌ന എസ്എസ്പി കാര്‍ത്തികേയ് ശര്‍മ പറഞ്ഞു.
kerala
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
വോട്ടര്‍ പട്ടിക ചോര്‍ച്ചയില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദര്‍ശിച്ച ലോക്കല്‍ ഗവ.മെമ്പേഴ്സ് ലീഗ് ഭാരവാഹികളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക ചോർന്നതും ആയി ബന്ധപ്പെട്ട് പരാതി ലഭിച്ച സാഹചര്യത്തിൽ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ വ്യക്തമാക്കി. വോട്ടര്‍ പട്ടിക ചോര്‍ച്ചയില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദര്‍ശിച്ച ലോക്കല്‍ ഗവ.മെമ്പേഴ്സ് ലീഗ് ഭാരവാഹികളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡണ്ട് കെ.ഇസ്മാഈല്‍ മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് വി.വി.മുഹമ്മദലി നാദാപുരം, സെക്രട്ടറി ഡോ.കെ.പി വഹീദ എന്നിവരാണ് കമ്മീഷണറുമായി ചര്‍ച്ച നടത്തിയത്.
നേരത്തെ ഇക്കാര്യത്തില്‍ കമ്മീഷന് എല്‍.ജി.എം.എല്‍ പരാതി നല്‍കിയിരുന്നു.
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം, തിരുവള്ളൂര്‍, നാദാപുരം ഗ്രാമപഞ്ചായത്തുകളിലെ വോട്ടര്‍പട്ടികയാണ് ചോര്‍ന്നത്. മൂന്ന് പഞ്ചായത്തുകളുടെ രേഖകളാണ് ലഭിച്ചതെങ്കിലും സംസ്ഥാന വ്യാപകമായി ഇത്തരത്തില്‍ ക്രമക്കേട് നടന്നതായി എല്‍.ജി.എം.എല്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
kerala
വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു
വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും.

ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു. ദുബായ് ന്യൂ സോനപൂരിലായിരുന്നു സംസ്‌കാരം. വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും.മരിച്ച വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷ്, വിപഞ്ചികയുടെ അമ്മ ശൈലജ, സഹോദരന്‍ ഉള്‍പ്പടെയുള്ളവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
ഷാര്‍ജയില്‍ വെച്ച് നടന്ന സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് പരിമിതി ഉള്ളതിനാല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. വിപഞ്ചികയുടെ കുടുംബം ഇന്ത്യന്‍ കോര്‍സുലേറ്റിലും ഷാര്‍ജ പൊലീസിലും പരാതി നല്‍കിയിരുന്നു.
വിപഞ്ചിക വര്‍ഷങ്ങളായി ഭര്‍ത്താവ് നിധീഷില്‍ നിന്ന് പീഡനം നേരിട്ടിരുന്നു, വിവാഹത്തിന് മുന്‍പ് തന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. 2022 മുതല്‍ തന്നെ വിവാഹമോചനത്തിന് ശ്രമിച്ചിരുന്നുവെന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. വിവാഹ സമയത്ത് വീട്ടുകാര്‍ സ്വര്‍ണത്തിന് പുറമേ രണ്ടര ലക്ഷം രൂപ വിപഞ്ചികയ്ക്ക് പണമായി നല്‍കിയിരുന്നു. ഇത് സ്വന്തം വിദ്യാഭ്യാസ ലോണിന്റെ തുക അടക്കാന്‍ വിപഞ്ചികയെടുത്തിരുന്നു. ഇത് തര്‍ക്കത്തിലേക്ക് നയിച്ചു. നിതീഷിന്റെ എല്ലാ പ്രവര്‍ത്തികളും സഹോദരിയുടെയും അച്ഛന്റെയും പിന്തുണയോടെ ആയിരുന്നു.
-
india2 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
kerala2 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
Film2 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
News2 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
india2 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍
-
kerala2 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
News2 days ago
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
-
GULF2 days ago
വിപഞ്ചികയുടെ മരണം: ഭര്‍ത്താവ് നിതീഷിനെതിരെ കേസെടുത്തു