Connect with us

kerala

ബഫര്‍ സോണ്‍ വിഷയത്തില്‍ യുഡിഎഫ് പ്രക്ഷോഭത്തിന്

ജനുവരി 5 മുതല്‍ 15 വരെ എല്ലാ പഞ്ചായത്തുകളിലും കര്‍ഷക പ്രതിഷേധ സംഗമങ്ങള്‍ നടത്തുന്നതിന് യോഗം തീരുമാനിച്ചു

Published

on

സ്വന്തം ലേഖകന്‍

കൊച്ചി: ബഫര്‍ സോണ്‍ വിഷയത്തില്‍ മലയോര കര്‍ഷക ജനതയോട് പിണറായി സര്‍ക്കാര്‍ കാണിക്കുന്നത് കടുത്ത ദ്രോഹമാണെന്ന് കൊച്ചിയില്‍ ചേര്‍ന്ന യുഡിഎഫ് സംസ്ഥാന നേതൃയോഗം വിലയിരുത്തി. ജനുവരി 5 മുതല്‍ 15 വരെ എല്ലാ പഞ്ചായത്തുകളിലും കര്‍ഷക പ്രതിഷേധ സംഗമങ്ങള്‍ നടത്തുന്നതിന് യോഗം തീരുമാനിച്ചു. ഇടുക്കിയെ ബഫര്‍ സോണ്‍ കെണിയില്‍ നിന്ന് രക്ഷിക്കുക, ഭൂനിയമം ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കുമളിയില്‍ നിന്ന് അടിമാലിയിലേക്ക് ഡീന്‍ കുര്യാക്കോസ് എം പിയുടെ നേതൃത്വത്തില്‍ കാല്‍നട യാത്ര സംഘടിപ്പിക്കും. റബര്‍ ബോര്‍ഡ് നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ജനുവരി രണ്ടാം വാരം കോട്ടയം റബര്‍ ബോര്‍ഡ് ഓഫീസിലേക്ക് ലോംഗ് മാര്‍ച്ച് സംഘടിപ്പിക്കും.

റബറിന്റെ അടിസ്ഥാന താങ്ങുവില 200 രൂപയായി നിശ്ചയിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പാലക്കാട്, കുട്ടനാട് പ്രദേശങ്ങളില്‍ നെല്ല് സംഭരണത്തിന് സര്‍ക്കാര്‍ പണം നല്‍കുന്നില്ല. ഏലം, കുരുമുളക്, കാപ്പി കര്‍ഷകര്‍ ദുരിതത്തിലാണ്. സ്‌പൈസസ് ബോര്‍ഡും കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കാനുള്ള ശ്രമത്തിലാണ്. കര്‍ഷക ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനുവരി അവസാന വാരം കര്‍ഷക പ്രക്ഷോഭ വാരമായി ആചരിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത യോഗം ഫുട്‌ബോള്‍ ഇതിഹാസം പെലെയുടേയും കെ പി സി സി ട്രഷറര്‍ പ്രതാപചന്ദ്രന്റേയും നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി, ദേശീയ ഓര്‍ഗനൈസിംഗ് സെകട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. നേതാക്കളായ കെ മുരളീധരന്‍ എം പി, ബെന്നി ബഹനാന്‍ എം പി, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, അനൂപ് ജേക്കബ് എംഎല്‍എ, സി പി ജോണ്‍, ഷിബു ബേബിജോണ്‍, പി സി തോമസ്, ജി.ദേവരാജ്, ജോണി നെല്ലൂര്‍, ടി യു കുരുവിള, ടി മനോജ് കുമാര്‍, തോമസ് ഉണ്ണിയാടന്‍, രാജന്‍ ബാബു, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. ചികില്‍സാര്‍ത്ഥം ബംഗ്ലൂരുവിലായിരുന്നതിനാല്‍ ഉമ്മന്‍ ചാണ്ടിയും മകന്റെ വിവാഹം ക്ഷണിക്കാന്‍ ഡല്‍ഹിയില്‍ പോയതിനാല്‍ രമേശ് ചെന്നിത്തലയും കണ്ണൂരില്‍ ചികില്‍സയിലായതിനാല്‍ കെ സുധാകരനും യോഗത്തില്‍ പങ്കെടുത്തില്ല.

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

Trending