Connect with us

kerala

ഇരുട്ടില്‍ വെളിച്ചം വീശുന്ന നജാഹിന്റെ ലോകം

ചാലപ്പുറം ഗവ:ഗണപത് ബോയ്‌സ് സ്‌കൂളിലെ വേദിയില്‍ പ്രകൃതിയിലെ ജീവജാലങ്ങളുടെ ശബ്ദങ്ങള്‍ ഓരോന്നായി കൗമാരക്കാരന്‍ അവതരിപ്പിക്കുമ്പോള്‍ കരഘോഷത്തോടെയാണ് സദസ് എതിരേറ്റത്.

Published

on

കോഴിക്കോട്: ബാല്യത്തില്‍ ആഹ്ലാദാരവങ്ങളോടെ മുന്നോട്ട് പോകുന്നതിനിടെ പെട്ടെന്നൊരുദിവസം കാഴ്ച നഷ്ടപ്പെട്ടാലുണ്ടാകാവുന്ന അവസ്ഥ ചിന്തിക്കാന്‍ സാധിക്കുമോ….ഇത്തരമൊരു ജീവിതാനുഭവത്തിലൂടെ കടന്നുപോയ വിദ്യാര്‍ത്ഥിയാണ് നജാഹ് അരീക്കോട്. പത്താംവയസില്‍ കാഴ്ചയുടെ ലോകത്തുനിന്ന് ഇരുട്ടിലേക്ക് ജീവിതംപറിച്ചുനടപ്പെട്ടവന്‍. ജീവിത പ്രതിസന്ധികളെ വെല്ലുവിളിയായിഏറ്റെടുത്ത് മുന്നേറുന്ന കൗമാരക്കാരന്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവവേദിയില്‍ ഹയര്‍സെക്കന്ററി വിഭാഗം മിമിക്രിയിലാണ് നജാഹ് ശ്രദ്ധയാകര്‍ഷിച്ചത്.

ചാലപ്പുറം ഗവ:ഗണപത് ബോയ്‌സ് സ്‌കൂളിലെ വേദിയില്‍ പ്രകൃതിയിലെ ജീവജാലങ്ങളുടെ ശബ്ദങ്ങള്‍ ഓരോന്നായി കൗമാരക്കാരന്‍ അവതരിപ്പിക്കുമ്പോള്‍ കരഘോഷത്തോടെയാണ് സദസ് എതിരേറ്റത്. നാലാംക്ലാസില്‍ നഷ്ടമായ കാഴ്ചയുടെ ലോകം പ്ലസ്ടുവില്‍ മിമിക്രിയിലൂടെ വീണ്ടും പുനരാവിഷ്‌കരിക്കുമ്പോള്‍ നജാഹും അകകണ്ണില്‍ ഈജീവികളെയെല്ലാം കാണുന്നുണ്ടായിരുന്നു. നേരത്തെ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രി അവതരിപ്പിച്ചിരുന്നെങ്കിലും സംസ്ഥാന കലോത്സവവേദിയിലെത്തിയത് ആദ്യമായാണ്.

മലപ്പുറത്തുനിന്ന് അപ്പീല്‍വഴിയാണ് സംസ്ഥാനതലത്തില്‍ പങ്കെടുക്കാന്‍ യോഗ്യതനേടിയത്. അനുകരണകല നജാഹ് സ്വയം പരിശീലിക്കുകയായിരുന്നു. യുട്യൂബിലൂടെയും ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെയുമാണ് ശബ്ദാനുകരണം പഠിച്ചെടുത്തത്. വീട്ടിലിരുന്ന് കഠിനമായ പരിശീലത്തിലൂടെ സംസ്ഥാനവേദിയിലേക്ക്. ഞരമ്പിനെ ബാധിക്കുന്ന അപൂര്‍വ്വ അസുഖംകാരണമാണ് നജാഹിന് കാഴ്ചനഷ്ടമായത്. രണ്ട് ശതമാനം മാത്രമാണ് കാഴ്ചയുള്ളത്. വിദഗ്ധ ഡോക്ടര്‍മാര്‍ കൈയൊഴിഞ്ഞതോടെ ഇപ്പോള്‍ ആയുര്‍വേദ ചികിത്സയിലാണ്. മിമിക്രിയ്‌ക്കൊപ്പം വായനയിലും എഴുത്തിലുമെല്ലാം ഈ 18കാരന്‍ ഇതിനകം ശ്രദ്ധയാകര്‍ഷിക്കുന്നു. ഇതുവരെയുള്ള ജീവിതം ആസ്പദമാക്കി വര്‍ണ്ണങ്ങള്‍ എന്ന പേരില്‍ പുസ്‌കതം രചിച്ചു. പരിമിതികളില്‍ തകര്‍ന്നിരിക്കുന്നവര്‍ക്ക് പ്രചോദനമേകുന്നതാണ് ഈ ഗ്രന്ഥം.

പുസ്തകങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന നജാഹിന് കാഴ്ചപരിമിതിയുള്ള സമയങ്ങളില്‍ വായന എങ്ങനെനിലനിര്‍ത്തുമെന്ന ആശങ്കയായിരുന്നു മനസുനിറയെ. എന്നാല്‍ അല്‍പം ബുദ്ധിമുട്ടിയെങ്കിലും മൊബൈല്‍ ആപ്പുവഴി വായന സജീവമാക്കി. പ്ലസ്ടുവിന് ശേഷം ബിരുദ പഠനം ആഗ്രഹിക്കുന്ന നജാഹിന്റെ സ്വപ്‌നം സിവില്‍സര്‍വ്വീസാണ്. കാഴ്ചപരിമിതിയെ അതിജീവിച്ച് തന്റെ സ്വപ്‌നംയാഥാര്‍ത്ഥ്യമാക്കാനുള്ള തയാറെടുപ്പുകള്‍ ഇപ്പോള്‍തന്നെ തുടങ്ങി കഴിഞ്ഞു ഈ വിദ്യാര്‍ത്ഥി. അരീക്കോട് പുത്തലത്ത് ഉഴുന്നന്‍ ഉമ്മറിന്റേയും റുഖിയയുടേയും മകനാണ്. അരീക്കോട് സുല്ലമുസലാം ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിയാണ്.

kerala

നടി ആക്രമണക്കേസിലെ ആറു പ്രതികള്‍ക്കുള്ള ശിക്ഷ നാളെ

ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാരായി കോടതി നേരത്തെ കണ്ടെത്തിയത്.

Published

on

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തപ്പെട്ട ആറു പ്രതികള്‍ക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാരായി കോടതി നേരത്തെ കണ്ടെത്തിയത്.

രാവിലെ 11 മണിക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് ശിക്ഷ വിധി പ്രഖ്യാപിക്കാന്‍ കോടതിമുറിയില്‍ എത്തും. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 10 വകുപ്പുകള്‍ പ്രകാരമാണ് കുറ്റം തെളിഞ്ഞത്. കൂട്ടബലാത്സംഗം (IPC 376D), ഗൂഢാലോചന (120B), തട്ടിക്കൊണ്ടുപോകല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തല്‍, പ്രചരിപ്പിക്കല്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ പല കുറ്റങ്ങള്‍ക്കും 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാനിടയുണ്ട്.

നാളത്തെ നടപടിക്രമം പ്രകാരം ജഡ്ജി ഓരോ പ്രതിയെയും പ്രതിക്കൂട്ടില്‍ നില്‍ക്കാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് ഓരോ വകുപ്പുകളായുള്ള കുറ്റങ്ങളും അതിനുള്ള ശിക്ഷാ വ്യവസ്ഥകളും വ്യക്തമാക്കും. പ്രതികള്‍ക്ക് ശിക്ഷയ്ക്കെതിരെ പറയാനുള്ളതുണ്ടോയെന്ന് കോടതി കേള്‍ക്കും.

പ്രോസിക്യൂഷന്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ കുറ്റകൃത്യങ്ങളായ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, അപമാനിക്കല്‍, ദൃശ്യങ്ങള്‍ പകര്‍ത്തല്‍ തുടങ്ങിയവ മുഴുവന്‍ തന്നെ തെളിയിക്കാന്‍ കഴിഞ്ഞതായി പ്രോസിക്യൂഷന്‍ വാദിക്കുന്നു. പ്രതികളോട് കുറ്റം ചുമത്താന്‍ പൂര്‍ത്തിയായ തെളിവുകളും സാക്ഷ്യങ്ങളും ലഭ്യമായെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

ബാങ്കോക്കില്‍ നിന്ന് പറന്നെത്തി വോട്ട് രേഖപ്പെടുത്തി എം. എ. യൂസഫലി

ബാങ്കോക്കില്‍ നടന്ന ലുലുവിന്റെ പുതുതായി ആരംഭിച്ച ഭക്ഷ്യ സംസ്‌കരണലോജിസ്റ്റിക്സ് കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ തന്നെ യൂസഫലി സ്വകാര്യ ജെറ്റില്‍ കൊച്ചിയിലേക്ക് പറന്നുയര്‍ന്നു.

Published

on

തൃശൂര്‍: തൊഴില്ബാധ്യതകളുടെ തിരക്കുകള്‍ക്കിടയിലും ജനാധിപത്യ അവകാശം വളരെയധികം മാനിച്ചുകൊണ്ടാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി തദ്ദേശതിരഞ്ഞെടുപ്പില്‍ തന്റെ വോട്ട് രേഖപ്പെടുത്തിയത്. ബാങ്കോക്കില്‍ നടന്ന ലുലുവിന്റെ പുതുതായി ആരംഭിച്ച ഭക്ഷ്യ സംസ്‌കരണലോജിസ്റ്റിക്സ് കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ തന്നെ യൂസഫലി സ്വകാര്യ ജെറ്റില്‍ കൊച്ചിയിലേക്ക് പറന്നുയര്‍ന്നു.

ഉച്ചയോടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യൂസഫലി, അവിടെ നിന്ന് ഹെലികോപ്റ്ററില്‍ ജന്മനാടായ നാട്ടികയിലെത്തി. നാട്ടിക ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ ആദ്യ ബൂത്തായ എംഎല്‍പി സ്‌കൂളില്‍ വൈകീട്ടോടെ അദ്ദേഹം വോട്ട് രേഖപ്പെടുത്തി.

ബൂത്തിനുവേണ്ടി എത്തിയപ്പോഴേക്കും യുഡിഎഫ് സ്ഥാനാര്‍ഥി കെ. എ. ഷൗക്കതലി, ബിജെപി സ്ഥാനാര്‍ഥി പി. വി. സെന്തില്‍ കുമാര്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഐ. പി. മുരളി എന്നിവര്‍ അദ്ദേഹത്തെ വരവേറ്റു. സ്ഥാനാര്‍ഥികളോട് കുശലാന്വേഷണം നടത്തിയ ശേഷം വോട്ട് രേഖപ്പെടുത്തുകയായിരുന്നു.

”ഒരു പൗരനെന്ന നിലയില്‍ വോട്ട് രേഖപ്പെടുത്തുന്നത് എന്റെ കടമയും ഉത്തരവാദിത്തവുമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നവും ശക്തിയേറിയതുമായ ഭരണഘടനയാണ് ഇന്ത്യയുടേത്,” വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം അഭിപ്രായപ്പെട്ടു. ”തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് എപ്പോഴും മുന്‍ഗണന നല്‍കണം. ഒരു വ്യാപാരിയും വാര്‍ഡ് മെംബറും ഒരുമിച്ച് നിന്നാല്‍, മുന്‍ഗണന വാര്‍ഡ് മെംബര്‍ക്കാണ്,” എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

താന്‍ പഠിച്ച സ്‌കൂളില്‍ വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചത് അഭിമാനകരമാണെന്ന് യൂസഫലി പറഞ്ഞു. ബാല്യകാല സുഹൃത്തിനെ കണ്ടും കുശലപ്രശ്‌നങ്ങള്‍ ചോദിച്ചും ശേഷം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയ്ക്ക് ആശംസ നേര്‍ന്നു കൊണ്ട് അദ്ദേഹം ബൂത്തില്‍ നിന്ന് മടങ്ങി.

 

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം; സംസ്ഥാനത്ത് 75.38% പോളിംഗ്

ജില്ലകള്‍ക്കിടയില്‍ വയനാട് ആണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഉയര്‍ന്ന പങ്കാളിത്തത്തോടെ സമാപിച്ചു. ആകെ 75.38 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളില്‍ വോട്ടെടുപ്പ് നടന്നു.

വോട്ടെടുപ്പിനിടെ പ്രമുഖമായ അക്രമസംഭവങ്ങളോ പ്രതിസന്ധികളോ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കഴിഞ്ഞ തെരഞ്ഞടുപ്പിനെ അപേക്ഷിച്ച് ഇത്തവണ പോളിംഗ് ശതമാനം കുറവാണ്. കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ നഗര വാര്‍ഡുകളില്‍ പ്രതീക്ഷിച്ചത്ര വോട്ടര്‍മാര്‍ എത്തിച്ചേരാനില്ല.

ജില്ലകള്‍ക്കിടയില്‍ വയനാട് ആണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കുറഞ്ഞ വോട്ടിംഗ് നടന്നത്.

 

Continue Reading

Trending