Video Stories
സര്‍വകലാശാലകള്‍ മലിനമാക്കുന്ന മാനസികാവസ്ഥ

ഡോ. രാംപുനിയാനി
ഭാവി തലമുറയുടെ മനസും അഭിപ്രായങ്ങളും രൂപപ്പെടുത്തുന്നതിലെ സുപ്രധാന ഇടമാണ് സര്‍വകലാശാലകള്‍. വിവിധ അഭിപ്രായങ്ങളും ജാതിയും മതവും കൂടിക്കലര്‍ന്ന വിദ്യാര്‍ത്ഥികളുടെ മാനവിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുള്ള സ്വതന്ത്ര തുറന്ന സംവാദ വേദിയാണത്. യുവാക്കളുടെ ആദര്‍ശവാദത്തോടൊപ്പം സര്‍വകലാശാലകളുടെ പ്രവര്‍ത്തനവും ചേര്‍ക്കപ്പെടുമ്പോള്‍ ലോകത്തിനും സമൂഹത്തിനും ഉയര്‍ന്ന ഫലം ലഭിക്കുന്നു. കേന്ദ്രത്തില്‍ പുതിയ അവതാരങ്ങള്‍ അധികാരത്തില്‍ വന്നതോടെ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇക്കാര്യങ്ങളെല്ലാം വിവിധ അര്‍ത്ഥത്തില്‍ ഇടുങ്ങിയ ദിശയില്‍ സ്വാധീനക്കപ്പെട്ടിരിക്കുകയാണ്. സംവാദങ്ങള്‍ തടസ്സപ്പെടുത്തുകയെന്നതാണ് അതിലൊന്ന്. മറ്റൊന്ന് കൂടുതല്‍ ഭയപ്പെടുത്തുന്നതാണ്. ക്യാമ്പസുകളിലെ പുരോഗമന, ജനാധിപത്യ പ്രവണതകള്‍ക്കെതിരെ ആക്രമണം നടത്തുന്നതിന് വ്യാജ കാരണങ്ങള്‍ സൃഷ്ടിക്കുന്നതാണത്. വലതുപക്ഷ രാഷ്ട്രീയ വക്താക്കള്‍ ഇക്കാര്യങ്ങള്‍ രാംജാസ് കോളജില്‍ ഇയ്യിടെ സൃഷ്ടിച്ചെടുത്തു.
കോളജില്‍ രണ്ടു ദിവസത്തെ സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. ഉമര്‍ ഖാലിദും ഷെഹ്ല റഷീദുമായിരുന്നു പ്രഭാഷകരില്‍ രണ്ടു പേര്. അവര്‍ ദേശ വിരുദ്ധരാണെന്ന മുടക്കുന്യായം പറഞ്ഞ് സെമിനാര്‍ തടസപ്പെടുത്തി നിര്‍ത്തിവെപ്പിക്കുകയും ‘ദേശ വിരുദ്ധ ആശയ’ത്തെ പിന്തുണച്ചതിന്റെ പേരില്‍ പരിപാടി സംഘിടിപ്പിച്ച വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മര്‍ദ്ദിക്കുകയും ചെയ്തു. ആര്.എസ്.എസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ബി.വി.പി പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതിപ്പെടുന്നത് തടയുന്നതിനായി അടുത്ത ദിവസം അവര്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും കോളജില്‍ നിന്ന് പുറത്തുകടക്കാന്‍ അനുവദിക്കാതെ ബന്ദികളാക്കിവെക്കുകയും ചെയ്തു. രണ്ട് അധ്യാപകരെ പരസ്യമായി മര്‍ദിക്കാനും ഇവര്‍ തയാറായി. ഇതേത്തുടര്‍ന്ന് കാമ്പസിനു പുറത്ത് ത്രിവര്‍ണ പതാകാ മാര്‍ച്ച് സംഘടിപ്പിക്കപ്പെട്ടു. അടുത്ത ദിവസം നടന്ന ‘ഡല്‍ഹി യൂനിവാഴ്സിറ്റി ബച്ചാവോ’ (ഡല്‍ഹി യൂനിവാഴ്സിറ്റിയെ രക്ഷിക്കുക) മാര്‍ച്ചില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റു കോളജില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും സംബന്ധിച്ചു. എ.ബി.വി.പിയുടെ സമര തന്ത്രം ചെറുത്തുനില്ക്കുന്ന അവസ്ഥയാണ് ഇത് കാണിക്കുന്നത്.
വിവിധ കാമ്പസുകളില്‍ എ.ബി.വി.പിക്കാര്‍ നടപ്പാക്കുന്ന അക്രമ പരമ്പരയിലെ അവസാനത്തെ സംഭവമാണ് ഡല്‍ഹി യൂനിവാഴ്സിറ്റിയിലെ രാംജാസ് കോളജില്‍ നടന്നത്. ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവാഴ്സിറ്റിയില്‍ ദേശ വിരുദ്ധതയുടെ പേരു പറഞ്ഞാണ് ആക്രമണം നടന്നത്. ജാതിയടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കാമ്പസില്‍ നടക്കുന്നത്. ദേശ വിരുദ്ധമെന്ന് പറയുന്ന എന്ത് പ്രവൃത്തിയാണ് ഇവര്‍ ചെയ്തത്. മുസഫര്‍ നഗര്‍ കലാപത്തെക്കുറിച്ച് പറയുന്ന ‘മുസഫര്‍ നഗര്‍ ബാക്കി ഹെ’ എന്ന സിനിമ പ്രദര്‍ശിപ്പിക്കുകയും ശിക്ഷാ മുറയെന്ന നിലയില്‍ വധശിക്ഷ നിര്‍ത്തലാക്കാന്‍ ആവശ്യപ്പെടുകയും ബീഫ് ഉപയോഗിച്ചതിന്റെ പേരില്‍ വിശുദ്ധ പശു സംരക്ഷകരാല്‍ ആക്രമിക്കപ്പെട്ട രാജ്യത്തെ പൗരന്മാര്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബീഫ് ഫെസ്റ്റിവല്‍ നടത്തുകയും ചെയ്തിരുന്നു അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്. രോഹിത് വെമുലയുടെ മരണം ഒരു സ്ഥാപനത്തിന് എങ്ങനെ കൊല നടത്താനാകുമെന്ന് വളരെ നന്നായി മനസിലാക്കിത്തരുന്നുണ്ട്. പിന്നീട് രാജ്യത്തുണ്ടായ വലിയ തോതിലുള്ള പ്രതികരണങ്ങളും യൂനിവാഴ്സിറ്റിയുടെ സ്വയംഭരണാവകാശവും ദലിത് വിഷയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷനു നേരെ നടന്ന ആക്രമണങ്ങളുമെല്ലാം ഇതുമായി ബന്ധപ്പെട്ടതാണ്.
ദേശ വിരുദ്ധത എങ്ങനെയാണ് ഒരായുധമായി രൂപാന്തരപ്പെടുന്നത് എന്നത് ജെ.എന്‍.യു, ഹൈദരാബാദ് യൂനിവാഴ്സിറ്റി എന്നിവിടങ്ങളിലെ സംഭവ പരമ്പര വ്യക്തമാക്കിത്തരുന്നുണ്ട്. ജെ.എന്‍.യുവിലെ സംഭവവികാസങ്ങള്‍ ക്രമമനുസരിച്ച് നോക്കാം. കുറച്ച് മുഖംമൂടികള്‍ എത്തുന്നു, ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്നു. രാജ്യദ്രോഹത്തിന്റെ -ദേശവിരുദ്ധതയുടെ പേരില്‍ കനയ്യകുമാറും ഉമര്‍ ഖാലിദും ഇവരുടെ സുഹൃത്തുക്കളും അറസ്റ്റ് ചെയ്യപ്പെടുന്നു. പിന്നീട് ഒരു ചാനല്‍ തുടര്‍ച്ചയായി സിഡി ദൃശ്യങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്നു, എന്നാല്‍ ഈ ദൃശ്യങ്ങള്‍ വ്യാജമായി നിര്‍മ്മിച്ചതായിരുന്നുവെന്നതാണ് ഇതിലെ രസകരമായ വസ്തുത. മുഖംമൂടി ധരിച്ച് മുദ്രാവാക്യം വിളിച്ചവരെ പിടികൂടാതെ കനയ്യകുമാറിനെയും ഉമര്‍ ഖാലിദിനെയും അറസ്റ്റ് ചെയ്തതാണ് അതിനേക്കാള്‍ രസാവഹം. ബി.ജെ.പി- എ.ബി.വി.പി പ്രവര്‍ത്തകരാണ് ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കി ഓടിപ്പോയതെന്ന് ഇയ്യിടെ അരവിന്ദ് കേജ്രിവാള് ആരോപിച്ചിരുന്നു.
എന്നിട്ടും ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ ‘ഭാരത് കി ബാര്‍ബാഡി’ (ഇന്ത്യ നശിക്കട്ടെ) എന്ന രീതിയിലുള്ള മുദ്രാവാക്യം മുഴക്കിയിരുന്നുവെന്നാണ് താഴേതട്ടു മുതല്‍ മേലേതട്ടു വരെയുള്ള ബി.ജെ.പി വക്താക്കള്‍ പറഞ്ഞത്. ഒരു വര്‍ഷത്തെ അന്വേഷണത്തിനു ശേഷവും സംഭവത്തില്‍ വ്യക്തത വന്നിട്ടില്ല എന്നതാണ് വസ്തുത. ഈ കഥയില്‍ ഒരുപാട് വിള്ളലുകളുണ്ട്, നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഉമര്‍ ഖാലിദിന്റെ പേരില്‍ ആവര്‍ത്തിക്കപ്പെടുന്ന അസ്വാരസ്യങ്ങളാണ് രാംജാസ് കോളജിലും കാണുന്നത്. കശ്മീര്‍ തുടങ്ങിയ വിഷയത്തില്‍ ഉമര്‍ഖാലിദിന് ഒരഭിപ്രായമുണ്ട്. അദ്ദേഹത്തെ ആക്രമിക്കുന്നവരുടെ അഭിപ്രായവുമായി യോജിക്കുന്നതല്ല ഇത്. നമ്മുടെ അഭിപ്രായവുമായി വ്യത്യസ്തമായ അഭിപ്രായമുള്ളവരെ ഒഴിവാക്കുകയാണ് ചര്‍ച്ചകളിലേയും സംവാദങ്ങളിലേയും വസ്തുത. എ.ബി.വി.പിയുടെ സഹോദര സംഘടനയായ ബി.ജെ.പി കശ്മീരില്‍ ഭരണം നടത്തുന്നത് പി.ഡി.പിയുമായി സഖ്യം ചേര്‍ന്നാണ്. എക്കാലവും വിഘടനവാദികളോട് മൃദു സമീപനം പുലര്‍ത്തുന്നവരാണ് പി.ഡി.പി. ഒരുവശത്ത് ഭാരതീയ ജനതാപാര്‍ട്ടി ആര്.എസ്.എസ് അജണ്ട പ്രകാരം കാമ്പസുകള്‍ വര്‍ഗീയവത്കരിക്കുകയും മറുവശത്ത് ഹിന്ദു ദേശീയ പ്രത്യയശാസ്ത്രവുമായി വിരുദ്ധാഭിപ്രായമുള്ളവരെ ഭയപ്പെടുത്തുകയും ചെയ്യുന്നത് വ്യക്തമായി അനുഭവപ്പെടുന്നുണ്ട്.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് എ.ബി.വി.പിയുടെ അഹംഭാവം കാമ്പസുകളെ നിസംഗതരാക്കിയത്. തങ്ങള്‍ക്കു മാര്‍ഗദര്‍ശനം നല്‍കുന്നവരാണ് അധികാരത്തിലിരിക്കുന്നത് എന്ന ആത്മവിശ്വാസമാണ് അവരെ അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. ഇത് മുമ്പൊരിക്കലുമില്ലാത്തവിധം ക്രൂരമായ ആക്രമണങ്ങള്‍ക്ക് അവരെ ഉന്മത്തരാക്കുന്നു. ഒന്നിനു പിറകെ ഒന്നായി മറ്റു കോളജുകളെയും യൂനിവാഴ്സിറ്റികളെയും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ലക്ഷ്യമിടുകയാണ്. ജയ് നാരായണ്‍ വ്യാസ് യൂണിവേഴ്സിറ്റി (ജോധ്പൂര്‍) യുടെ കാര്യത്തില്‍ അടുത്തകാലത്തുണ്ടായതും ഇത്തരത്തിലുള്ള നീക്കമാണെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. പ്രൊഫസര്‍ റാണാവത് ജെ.എന്‍.യുവിലെ പ്രൊഫസര്‍ നിവേദിത മേനോനെ ഒരു സംവാദത്തിന് ക്ഷണിച്ചിരുന്നു. പരിപാടിക്കു ശേഷം പ്രാസംഗികനും സംഘാടകര്‍ക്കുമെതിരെ പരാതി ഫയല്‍ ചെയ്യപ്പെടുകയും പ്രൊഫസര്‍ റാണാവതിനെ സസ്പെന്റ് ചെയ്യുകയും ചെയ്തു. കാര്യങ്ങള്‍ വളരെ അസ്വസ്ഥജനകമാകുകയാണ്. അതുകൊണ്ട് ഭാവി കാലത്തെക്കുറിച്ച് എന്തു പ്രതീക്ഷകളാണുള്ളത്?.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
kerala1 day ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
kerala2 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
-
kerala2 days ago
സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്
-
kerala1 day ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala1 day ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala2 days ago
തിരുവനന്തപുരത്ത് പൊലീസ് ടെലികമ്യൂണിക്കേഷന്‍ ഇന്‍സ്പെക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി