Connect with us

Culture

ക്രാന്തി- ഇന്ത്യ-ബംഗ്ലാദേശ് സംയുക്തകലാമേള വെച്ചൂര്‍വില്ലയില്‍ ആരംഭിച്ചു

ബംഗ്ലാദേശിലെ പ്രീമ ആര്‍ട്ട് ഫൗണ്ടേഷനുമായും കെക്കെയെല്ലം ഫൗണ്ടേഷനുമായും സഹകരിച്ചാണ് അക്കാദമി ക്യാമ്പ് സംഘടിപ്പിക്കുന്നത്.

Published

on

 

ക്രാന്തി-ഇന്ത്യ-ബംഗ്ലാദേശ് സംയുക്തകലാമേള ആരംഭിച്ചു. ബംഗ്ലാദേശില്‍ നിന്നും കേരളത്തില്‍ നിന്നും 10 കലാകാരന്മാര്‍ വീതം ക്യാമ്പില്‍ പങ്കെടുക്കുന്നു. അന്തര്‍ദേശീയ തലത്തില്‍ കലാകാരന്മാരുമായി സംവദിക്കാനുള്ള അവസരം ഉണ്ടാകുന്നത് ക്യാമ്പിന്റെ സവിശേഷതയാണ്. ഇന്ന് രാവിലെ 10 മണിക്ക് ലെയ്ക്ക് വെച്ചൂര്‍വില്ലയില്‍ അക്കാദമി സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍ അദ്ധ്യക്ഷതവഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം വൈക്കം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത് നിര്‍വ്വഹിച്ചു.
കേരള ലളിതകലാ അക്കാദമി അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ അന്തര്‍ദ്ദേശീയ എക്സ്ചേഞ്ച് പ്രോഗ്രാമിന് തുടക്കം കുറിക്കുകയാണ് ഇന്‍ഡോ-ബംഗ്ലാദേശ് ആര്‍ട്ട് പ്രൊജക്ടിലൂടെ. അക്കാദമി ആദ്യമായാണ് ഇത്തരത്തിലൊരു കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാം നടത്തുന്നത്. കേരളത്തില്‍ നിന്ന് കലാപ്രവര്‍ത്തനം നടത്തുന്ന കലാകാരര്‍ക്ക് ഒരു അന്തര്‍ദ്ദേശീയ തലത്തിലുള്ള പ്ലാറ്റ്ഫോം ഉണ്ടാക്കുക എന്നതാണ് അക്കാദമി ഇതിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലേയും ബംഗ്ലാദേശിലേയും ശ്രദ്ധേയ കലാകാരരാണ് ഈ കലാക്യാമ്പില്‍ പങ്കെടുക്കുന്നത്. ‘ക്രാന്തി’ എന്ന് പേര് നല്‍കിയിട്ടുള്ള ആര്‍ട്ട് എക്സ്ചേഞ്ച് പ്രൊജക്ട് 2023 ജനുവരി 13 മുതല്‍ 22 വരെ കോട്ടയം വെച്ചൂരിലുള്ള ലെയ്ക്ക് വെച്ചൂര്‍ വില്ലയിലാണ് മേള സംഘടിപ്പിക്കുന്നത്. കലാകാരനും നിരൂപകനുമായ സുധീഷ് കോട്ടേമ്പ്രം മുഖ്യാതിഥിയായ ചടങ്ങില്‍ വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷൈലകുമാര്‍, കെക്കെയെല്ലം ഫൗണ്ടേഷന്‍ പ്രസിഡന്റും കലാകാരനുമായ ബിനോയ് വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു. ബംഗ്ലാദേശിലെ പ്രീമ ആര്‍ട്ട് ഫൗണ്ടേഷനുമായും കെക്കെയെല്ലം ഫൗണ്ടേഷനുമായും സഹകരിച്ചാണ് അക്കാദമി ക്യാമ്പ് സംഘടിപ്പിക്കുന്നത്. അബു കമല്‍ ഷംസുദ്ദീന്‍, അമീന്‍ ഖലീല്‍, അനിക തസ്നിം അനൂപ്, അഞ്ജു അചാര്യ, അശോക് കുമാര്‍ ഗോപാലന്‍, ബാഹുലേയന്‍ സി.ബി, ഫര്‍സാന അഹമ്മദ് ഉര്‍മി, ഗോലം ഫറൂഖ് സര്‍ക്കാര്‍, എംഡി ഇംതിയാജ് ഇസ്ലാം, ജയശ്രീ പി.ജി, നസ്നീം നഹര്‍ തുമ്പ, ലക്കി ഓസ്മാന്‍, പ്രേമ നസിയ അന്‍തലീമ്പ്, രാജന്‍ ശ്രിപാട് ഫുലാരി, റനിയ അലാം, റഷീദ് കമല്‍ റസൂല്‍, രതീഷ് കക്കാട്, രതിദേവി പണിക്കര്‍, സൂരജ കെ.എസ്, സുനീഷ് എസ്.എസ്. എന്നീ കലാകാരരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

kerala

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര്‍ 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 3( 23.08% ; ആകെ :13)

നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%

ബ്ലോക്ക് പഞ്ചായത്തുകള്‍

ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%

 

Continue Reading

kerala

‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍

സംവിധായകന്‍ ലാലിന്റെ കാക്കനാട് പടമുകളിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവത്തിന്റെ വ്യാപ്തി രാധാമണിക്ക് വ്യക്തമായത്.

Published

on

കൊച്ചി: ‘ഒരു സുപ്രധാന കേസ് നിങ്ങള്‍ ഉടന്‍ എത്തണം’ . 2017 ഫെബ്രുവരി 17ന് അര്‍ദ്ധരാത്രിയോടെ ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെ വനിത എസ്എച്ച്ഒ രാധാമണിക്ക് ലഭിച്ച ഫോണ്‍ കോളില്‍ അന്നത്തെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശിന്റെ ശബ്ദം കേട്ടപ്പോള്‍, താന്‍ ഇടപെടാന്‍ പോകുന്ന സംഭവം ഇത്ര വലിയതാണെന്ന് അവര്‍ക്കറിയില്ലായിരുന്നു.

സംവിധായകന്‍ ലാലിന്റെ കാക്കനാട് പടമുകളിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവത്തിന്റെ വ്യാപ്തി രാധാമണിക്ക് വ്യക്തമായത്. ആ സമയത്ത് ആക്രമിക്കപ്പെട്ട നടിയുടെ മൊഴി ആദ്യമായി രേഖപ്പെടുത്തേണ്ട ചുമതല രാധാമണിക്കായിരുന്നു. ആലുവയിലെ ലളിതമായ വീട്ടില്‍ കുടുംബത്തോടൊപ്പം വിരമിച്ച് കഴിയുന്ന രാധാമണി ഇന്ന് പറയുന്നതനുസരിച്ച്, ആ രാത്രിയുടെ ഓര്‍മ്മകള്‍ ഇനിയും മനസില്‍ നടുക്കമുണര്‍ത്തുന്നവയാണ്.

എട്ട് വര്‍ഷത്തോളം നീണ്ട നിയമനടപടികളില്‍ നിര്‍ണായകമായ പങ്കുവഹിച്ച ആ മൊഴി, കേസിന്റെ ഭാവി തന്നെ നിര്‍ണയിച്ചുവെന്നാണ് അവര്‍ കൂട്ടിച്ചേര്‍ക്കുന്നത്. ലാലിന്റെ വീട്ടിലെത്തുമ്പോള്‍ നിരവധി വാഹനങ്ങളും പരിചിത മുഖങ്ങളും രാധാമണിയെ സ്വീകരിച്ചു. ഇപ്പോഴത്തെ നിയമമന്ത്രി പി.രാജീവിനെ ആദ്യം കാണേണ്ടി വന്നു. തുടര്‍ന്ന് വീട്ടിനകത്ത് പ്രവേശിച്ച രാധാമണി നടിയെ കണ്ടപ്പോള്‍ അവള്‍ അത്യന്തം തകര്‍ന്ന നിലയിലായിരുന്നു.

ഉടന്‍ മൊഴിയെടുക്കാന്‍ ശ്രമിക്കാതെ, കുറച്ച് നേരം അവളെ ആശ്വസിപ്പിച്ച ശേഷം മാത്രമാണ് പ്രക്രിയ ആരംഭിച്ചത്. സംസാരിക്കാന്‍ തുടങ്ങി നടി പറഞ്ഞ കാര്യങ്ങള്‍ ഒരു സ്ത്രീയും ഒരിക്കലും അനുഭവിക്കരുതാത്ത വിധം ക്രൂരമായിരുന്നുവെന്നും അത് കേട്ടപ്പോള്‍ താനും നടുങ്ങിപ്പോയുവെന്നും രാധാമണി ഓര്‍മ്മിക്കുന്നു.

കേസിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുന്നതുവരെ രാധാമണി അന്വേഷണത്തിന്റെ ഭാഗമായിരുന്നു. വൈദ്യപരിശോധന മുതല്‍ നിര്‍ണായക ഇടപെടലുകള്‍ വരെ നടിയെ അനുഗമിച്ച അവള്‍, സര്‍വീസില്‍ നിന്ന് വിരമിക്കുന്നതുവരെ കേസിന്റെ പുരോഗതി നേരിട്ട് അനുഭവിച്ചു.

ഇത്തരമൊരു സാഹചര്യത്തില്‍ വീണ്ടും ഒരിക്കലും പ്രവര്‍ത്തിക്കേണ്ടി വരരുത് എന്നത് തന്നെയാണ് ആ വേളയില്‍ അവര്‍ക്ക് മനസിലായത്. മൊഴി രേഖപ്പെടുത്തിയ ഉദ്യോഗസ്ഥയായതിനാല്‍, പിന്നാലെ നാല് മുതല്‍ അഞ്ച് ദിവസം വരെ നീണ്ടുനിന്ന ക്രോസ് വിചാരണയ്ക്ക് വിധേയയാകേണ്ടി വന്നു.

അതിജീവിതയുടെ മൊഴി പൊലീസ് കെട്ടിച്ചമച്ചതാണെന്ന ആരോപണം പ്രതിഭാഗം അഭിഭാഷകന്‍ ബി. രാമന്‍ പിള്ള പോലും ഉന്നയിച്ചതായി രാധാമണി പറയുന്നു. ഒരു ഉദ്യോഗസ്ഥയായ തനിക്കുതന്നെ അത് വലിയ മാനസികാഘാതമായിരുന്നുവെങ്കില്‍, ആക്രമണം നേരിട്ട നടി അനുഭവിച്ച വേദന എന്തായിരിക്കുമെന്ന് സങ്കല്‍പ്പിക്കാനാവില്ലെന്നും അവര്‍ പറയുന്നു.

സര്‍വീസ് കാലയളവില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന അഭിമാനമുണ്ടെങ്കിലും, അതിലധികം ശക്തി നല്‍കുന്നത് ഇരയുടെ ധൈര്യമാണെന്നും രാധാമണി വ്യക്തമാക്കുന്നു. എല്ലാ തകര്‍ച്ചകളെയും മറികടന്ന് നടി ഉറച്ചു നിന്നുവെന്നും, അവളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ അതില്‍ നിര്‍ണായകമായിരുന്നുവെന്നും രാധാമണി കൂട്ടിച്ചേര്‍ക്കുന്നു.

 

 

 

 

 

 

 

Continue Reading

kerala

കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു

പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു. 

Published

on

കൊച്ചി: കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വെച്ച് വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു. കാലടി ശ്രീമൂലനഗരം സ്വദേശി ബാബു (74) ആണ് മരിച്ചത്. ശ്രീമൂലനഗരം അകവൂര്‍ സ്‌കൂളിലാണ് ബാബു വോട്ട് ചെയ്യാന്‍ എത്തിയത്.

പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു.  ഉടന്‍ സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കൊല്ലത്തും വോട്ട് ചെയ്യാനെത്തിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. നീരാവില്‍ എസ്എന്‍ഡിപി സ്‌കൂളിലെ ബൂത്തിലാണ് സംഭവം. നീരാവില്‍ സ്വദേശി ശശിധരന്‍ (74) ആണ് മരിച്ചത്.

ബൂത്തില്‍ കുഴഞ്ഞുവീണ വയോധികനെ മതിലില്‍ മാതാ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

Trending