Connect with us

Video Stories

പൊലീസ് നാടിനെ നാണംകെടുത്തുന്നു

Published

on

വാര്‍ത്താ മാധ്യമങ്ങള്‍ നിറയെ ഇപ്പോള്‍ പീഡനങ്ങളാണ്. രാവിലെ പത്രം വായിക്കാനെടുക്കുമ്പോള്‍ വായനക്കാരന്റെ മുഖത്ത് ഭീതിയാണ്. ഒന്നാം പേജില്‍ വലിയ തലക്കെട്ടില്‍ നാടിനെ നടക്കുന്ന അതിക്രമങ്ങളായി മാറരുതേ എന്ന പ്രാര്‍ത്ഥനയിലാണ് ശരാശരി വായനക്കാരന്‍ രാവിലെ പത്രങ്ങളെ സമീപിക്കുന്നത്. പക്ഷേ എല്ലാ പേജുകളിലും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പീഡനകഥകള്‍ നിരത്തപ്പെടുമ്പോള്‍ ഈ നാടിന്റെ ഗമനം എങ്ങോട്ടാണ് എന്ന ആധിയാണ് എല്ലാവരിലും പ്രകടമാവുന്നത്. ്‌കൊച്ചു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പീഡനങ്ങളും കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും നാടിന്റെ സമാധാന ജീവിതത്തെ അലസോരപ്പെടുത്തുമ്പോള്‍ പൊലീസ് നിഷ്‌ക്രിയമായി പ്രതികരിക്കുന്നതിലെ വേദനയും നിരാശയുമാണ് എല്ലാവരും പങ്ക് വെക്കുന്നത്. കേരളാ പൊലിസ് എമന്നാല്‍ ശക്തമായി പ്രതികരിക്കുന്നവര്‍ മാത്രമല്ല കൃത്യമായി അന്വേഷണങ്ങള്‍ നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നവരുമായിരുന്നെങികില്‍ സമീപകാലത്തായി സേനയില്‍ കാണുന്ന മന്ദത അമ്പരപ്പിക്കുന്നതാണ്. ഓരോ സംഭവങ്ങള്‍ എടുത്ത് അതില്‍ പൊലീസിന്റെ ഇടപെടലുകളിലെ ആത്മാര്‍ത്ഥ പരിശോധിച്ചാല്‍ അത് വ്യക്തമാവും. മലപ്പുറം താനൂരില്‍ പൊലീസ് കാട്ടികൂട്ടിയ അതിക്രമങ്ങള്‍ ആരെ സഹായിക്കാനാണെന്ന് അവിടുത്തെ നാട്ടുകാര്‍ക്ക് പോലും മനസ്സിലാവുന്നില്ല. പൊലീസ് വിടുകളില്‍ കയറി തോന്നിവാസങ്ങള്‍ കാണിക്കുകയായിരുന്നുവെന്നാണ് വീടും സമ്പത്തും വാഹനങ്ങളും നഷ്്ടമായവര്‍ പറയുന്നത്. അടിച്ചുതകര്‍ക്കലായിരുന്നു അവിടെ പൊലീസ് ജോലി.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് ശേഷം സടകുടഞ്ഞെഴുന്നേറ്റ പൊലീസ് ഉടനടി പ്രതികളെ പിടികൂടുന്നതില്‍ വിജയിച്ചെങ്കിലും കുറ്റകൃത്യങ്ങള്‍ വ്യാപിക്കുന്നത് തടയാന്‍ ഒരു നടപടിയുമില്ലാതെ അവര്‍ ഇരുട്ടില്‍ തപ്പുകയാണ്. ക്രമസമാധാനം ഇത്തരത്തില്‍ വഷളായ ഒരു കാലം കേരളത്തിന്റെ ചരിത്രത്തില്‍ ഇല്ലെന്നത് കേവലമായ രാഷ്ട്രീയ ആരോപണമല്ല-അടിസ്ഥാനപരമായ സത്യമായി മാറുകയാണ്. പൊലീസിന്റെ ഭാഗത്ത് നിന്നുളള വീഴ്ച്ചകളാണ് എല്ലാ കേസുകളിലും പ്രകടമായി കാണുന്നത്. കൊലപാതകങഅള്‍ ആത്മഹത്യകളായി കാണാനാണ് പൊലീസന് വലിയ താല്‍പ്പര്യം. വാളയാറില്‍ മാത്രമല്ല ഇന്നലെ കൊല്ലം കുണ്ടറിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും കൊലപാതകമാണ്. മുപ്പത്തിയാറുകാരനായ ഷാജി എന്ന യുവാവ് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞ് കേസില്‍ ഇന്നലെയാണ് വലിയ വഴിത്തിരിവുണ്ടായത്. ഷാജിയുടേത് കൊലപാതകമാണ്. ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ സംശയക്കൂട്ടിലുമുണ്ട്. ഈ കേസില്‍ അന്വേഷണം നടത്തിയ പൊലീസുകാര്‍ക്ക് താല്‍കാലിക സസ്‌പെന്‍ഷന്‍ നല്‍കി ഒതുക്കുകയാണ് ഡിപ്പാര്‍ട്ട്‌മെന്റ്് ചെയ്തത്. ഷാജിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അത് പോലെ ഇന്നലെ കൊല്ലം കൊട്ടിയത്ത് ചെറിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസുമുണ്ടായി. ചില പൊലീസ് ഉദ്യോഗസ്ഥന്മാര്‍ പീഡനത്തിന് കൈകുലി വാങ്ങുന്നവരായി മാറുന്നുവെന്ന റിപ്പോര്‍ട്ടും പുറത്ത് വരുമ്പോള്‍ ആരെയാണ് വിശ്വസിക്കുക എന്ന വലിയ ചോദ്യവും ഉയരുന്നു. നടി ആക്രമിക്കപ്പെട്ട കേസ് കോളിളക്കം സൃഷ്ടിച്ചപ്പോള്‍ മുഖ്യ പ്രതിയെ പിടികൂടാന്‍ പൊലീസ് ദിവസങ്ങളെടുത്തു. വാര്‍ത്താ മാധ്യമങ്ങളും പൊതു സമൂഹവും പൊലീസിനെതിരെ ശക്തമായി തിരിഞ്ഞപ്പോള്‍ സര്‍വ സന്നാഹങ്ങളുമായി അവര്‍ പുറത്തിറങ്ങിയിട്ടും കേസിലെ പ്രധാന തെളിവുകള്‍ ഇപ്പോഴും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കണ്ണൂര്‍ കൊട്ടിയൂരിലെ പീഡന കേസിലും പാലക്കാട് വാളയാറിലെ രണ്ട് പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തിലും കുണ്ടറയിലെ പെണ്‍കുട്ടിയുടെ ആത്മഹത്യയിലുമെല്ലാം പൊലീസിന് കാര്യമായി ഇടപെടാന്‍ പോലും കഴിയുന്നില്ല.
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറയി വിജയന്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ എല്ലാ ദിവസങ്ങളിലും പൊലീസിനെ ന്യായീകരിക്കുന്ന ജോലിയാണ് നിര്‍വഹിച്ചത്. സഭാ സമ്മേളന സമയത്ത് ഓരോ ദിവസങ്ങളിലും പീഡനങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ കൃത്യമായി അദ്ദേഹം പറഞ്ഞത് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ്. പൊലീസും ഇതേ വാചകങ്ങളാണ് ആവര്‍ത്തിച്ചത്. കുറ്റക്കാരെ വെറുതെ വിടില്ല എന്ന് ഡി.ജി.പി പത്രക്കാരെ കാണുമ്പോള്‍ ആവര്‍ത്തിക്കുന്ന വാചകമാണ്. പക്ഷേ കുറ്റകൃത്യങ്ങള്‍ എന്ത് കൊണ്ട് ഈ വിധം വര്‍ധിക്കുന്നു എന്ന ചോദ്യത്തിന് മാത്രം സര്‍ക്കാരിനോ ആഭ്യന്തര വകുപ്പിനോ ഉത്തരമില്ല. നമ്മുടെ ക്യാമ്പുസുകളില്‍ നടക്കുന്ന സംഘര്‍ഷങ്ങളും കാണാതിരിക്കരുത്. അവിടെയും പ്രകടമാവുന്നത് പൊലീസിന്റെ വീഴ്ച്ചകള്‍ തന്നെ. തൃശൂര്‍ കേരള വര്‍മയിലും കോഴിക്കോട് ഗവ. എഞ്ചിനിയറിംഗ് കോളജിലും പ്രാകൃത കാലത്തെ തമ്മില്‍ത്തല്ലാണ് ലൈവായി നടന്നത്. മാരകായുധങ്ങളുമായി വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും ക്യാമ്പസിനകത്ത് കയറുകയാണ്. കേരളവര്‍മ്മയിലെ സംഘര്‍ഷത്തിന് മുഖ്യകാരണക്കാര്‍ സംഘ്പരിവാറാണെങ്കില്‍ സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐയും പിറകോട്ട് പോയില്ല. ചാനല്‍ ചര്‍ച്ചകളില്‍ നേതാക്കള്‍ പരസ്പരം സംഘര്‍ഷത്തിന് ആഹ്വാനം നല്‍കുമ്പോള്‍ അണികളെ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയിലാണ് എല്ലാവരും. ക്യാമ്പസ് സംഘര്‍ഷത്തിനുളളതാണ് എന്ന തരത്തില്‍ പുത്തന്‍ സിനിമകള്‍ ഇറങ്ങുമ്പോള്‍ പഠനത്തിന് പകരം മുദ്രാവാക്യങ്ങള്‍ക്കും കലാപത്തിനുമാണ് ക്യാമ്പസ് സാക്ഷ്യം വഹിക്കുന്നത്.
സദാചാര പൊലിസിങും വ്യാപകമായി മാറുന്നു. ശിവസേനക്കാരും സര്‍ക്കാര്‍ അനുകുല സംഘടനക്കാരുമെല്ലാം നാട് നന്നാക്കാന്‍ സദാചാര വാദികളായി മാറിയിരിക്കുന്നു. പൊലീസ് ഈ കാര്യത്തിലും പിറകില്ലല്ല. കഴിഞ്ഞ ദിവസം കൊച്ചിയില്‍ സിനിമാക്കാരുടെ സംഘത്തെ അപമാനിക്കാന്‍ ശ്രമിച്ചത് സദാചാരവാദികളായ ചില പൊലീസുകാരായിരുന്നു. ഈ വിധം ഭീതിതമായി കേരളം ഗമിക്കുമ്പോള്‍ ഗൗരവതരത്തില്‍ അതിനെ കാണാന്‍ ഇനിയെങ്കിലും സര്‍ക്കാരും മുഖ്യമന്ത്രിയും ശ്രമിക്കണമെന്ന അഭ്യര്‍ത്ഥന ഈ നാടിന്റേതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

50 ദശലക്ഷം സമ്മാനം; ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം

”ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍” നവംബറില്‍ സമ്മാനിക്കും

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: മാനവ വിഭവശേഷി മന്ത്രാലയം ഒരുക്കുയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നല്‍കുന്ന അവാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2025 ഓഗസ്റ്റ് 31വരെ നീട്ടിയതായി മാ നവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

അവാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.ന്ന മൂന്നാമത് എമിറേറ്റ്‌സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍ അര്‍ഹരായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നവംബറില്‍ സമ്മാനിക്കും. വിവിധ വിഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്കായി മൊത്തം 50 ദശലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കും. ഇ ത് മൂന്നാം തവണയാണ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സമ്മാനിക്കുന്നത്.

കഴിഞ്ഞ രണ്ടുതവണ 84 പേരെയാണ് അവാര്‍ ഡിന് തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം 100 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. വിജയികള്‍ക്ക് ക്യാഷ് റിവാര്‍ഡുകള്‍ ഉള്‍പ്പെടെ വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും.

കമ്പനികള്‍ക്ക് ഗ ണ്യമായ സാമ്പത്തിക ലാഭവും തൊഴില്‍ വിഭാഗവുമായി ബന്ധപ്പെട്ട സേവനങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശനം ഉറപ്പാക്കാനും സാധിക്കും. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെ

ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സ്വകാര്യ മേഖലയിലെ കമ്പനികളിലെ മികച്ചതും മുന്‍നിരയിലുള്ളതു മായ തൊഴില്‍ വിപണികളെ അംഗീകരിക്കുകയും തൊഴില്‍ മേഖലയിലെ വിശിഷ്ട അംഗങ്ങളെ ആദരിക്കുക യും ചെയ്യുന്നതാണ്. റിക്രൂട്ട്മെന്റ്, തൊഴില്‍ രംഗത്തെ ആരോഗ്യവും സുരക്ഷയും, സര്‍ഗ്ഗാത്മകത, നവീകര ണം, പ്രതിഭാ ആകര്‍ഷണം, തൊഴില്‍ ബന്ധങ്ങളും വേതനവും, സാമൂഹിക ഉത്തരവാദിത്തവും തുടങ്ങിയ പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെടുന്നത്.

അവാര്‍ഡിനുള്ള അപേക്ഷകള്‍ വിദഗ്ധ സമിതികള്‍ മൂല്യനിര്‍ണ്ണ യം നടത്തിയാണ് ജേതാക്കളെ തെരഞ്ഞടുക്കുക. ഈ വര്‍ഷത്തെ അവാര്‍ഡില്‍ ലേബര്‍ അക്കോമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാ ഗം കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ അവധി ദിവസങ്ങളിലും മറ്റു ആഘോഷങ്ങളിലും തൊഴിലാളികള്‍ക്കായി വിനോദ സംരംഭങ്ങളും പ്രവര്‍ത്തനങ്ങളും സ്വീകരിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടിയാണ് ഇതിലൂടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് തൊഴിലാളികളുടെ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുകയും കരുണ, വിശ്വസ്ഥത, ദേശീയ ഐക്യം എന്നിവയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ക്ഷേമവും ജീവിത നിലവാരവും ഉറപ്പാക്കുകയും ചെയ്യുന്നു.

ആദ്യവിഭാഗത്തില്‍ റിക്രൂട്ട്മെന്റ്, ശാക്തീകരണം, പ്രതിഭാ ആകര്‍ഷണം, ജോലിസ്ഥല പരിസ്ഥിതി, തൊഴിലാളി ക്ഷേമം, നവീകരണം, ഭാവി സന്നദ്ധത എന്നിവയുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാന മാക്കി എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തില്‍ മികച്ച 40 കമ്പനികളൈയാണ് ആദരിക്കുക. രണ്ടാമത്തെ വിഭാഗത്തി ല്‍ ഔട്ട്സ്റ്റാന്‍ഡിംഗ് വര്‍ക്ക്ഫോഴ്സിലെ 30 വിജയികളെ മൂന്ന് ഉപവിഭാഗങ്ങളായി ആദരിക്കും.

നേട്ടം, വികസനം, സാമൂഹിക ഉത്തരവാദിത്തം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക. മികച്ച ഗാര്‍ഹിക തൊഴിലാളികളെയും ആദരിക്കും. തൊഴിലാളികളുടെ ഭവന മാനദണ്ഡങ്ങള്‍, തൊഴില്‍ താമസ സൗകര്യങ്ങളിലെ മികച്ച നിക്ഷേപങ്ങള്‍ എന്നിവക്ക് ലേബര്‍ അക്കാമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ 10 വിജയികളെ ആദരിക്കും.

തൊഴിലാളികളുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിന് സുസ്ഥിര സംരംഭങ്ങ ള്‍ നടപ്പിലാക്കുന്ന കമ്പനികളെയാണ് ഇതിനായി തെരഞ്ഞെടുക്കുക. വിശ്വസ്തത, ദേശീയ ഐക്യം എന്നിവ വളര്‍ത്തുന്ന വിനോദ പരിപാടികളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നതിനും ഈ വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാഗംകൂടി ചേര്‍ത്തിട്ടുണ്ട്. ബിസിനസ് സര്‍വീസസ് പാര്‍ട്‌ണേഴ്സ് വിഭാഗത്തില്‍ മൂന്ന് ഉപവിഭാഗങ്ങളിലായി മൂന്ന് വിജയികളെ ചടങ്ങില്‍ ആദരി ക്കും.

തൊഴിലാളികളുമായും ക്ലയന്റ് കുടുംബങ്ങളുമായും മികച്ച രീതികള്‍ പിന്തുടരുന്ന മുന്‍നിര റിക്രൂട്ട് മെന്റ്ഏജന്‍സികള്‍, തൊഴില്‍ വിപണിയിലേക്ക് വൈദഗ്ധ്യമുള്ള പ്രതിഭകളെ ആകര്‍ഷിക്കകയും പ്രോ ത്സാഹിപ്പിക്കുകയും ചെയ്യുന്ന ഏജന്‍സികള്‍, മികച്ച സേവനങ്ങള്‍ നല്‍കുന്ന ബിസിനസ്സ് സര്‍വീസ് സെന്റ റുകള്‍ എന്നിവരെയും ആദരിക്കും. പ്രത്യേക പരിഗണനയില്‍ രണ്ട് ഉപവിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ മേഖല കണ്ടെത്തിയ കമ്പനികളെയും തൊഴില്‍ വി പണിയെ സ്വാധീനിക്കുകയയും ചെയ്ത 12 വിജയികള്‍ക്കും അവാര്‍ഡ് നല്‍കും. തൊഴില്‍രഹിത ഇന്‍ഷുറ ന്‍സ് പദ്ധതി, സേവിംഗ്‌സ് സ്‌കീം, ആരോ ഗ്യ ഇന്‍ഷുറന്‍സ് സംവിധാനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങ ളുമായി സഹകരിച്ച് പരിശീലനം, യോ ഗ്യത, റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നതിലെ വിജയം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യുഎഇ തൊഴില്‍ നിയമങ്ങളെയും സംരംഭങ്ങളെയും കുറിച്ചുള്ള അവബോ ധം വളര്‍ത്തുന്നതിനുള്ള സംഭാവനകള്‍ ചെയ്ത 3 വിജയികളെയും ആദരിക്കും.

Continue Reading

Video Stories

രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്‌ക്കെതിരായ ഇന്ത്യയുടെ വിട്ട്‌വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു

Published

on

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. 26 വിനോദ സഞ്ചാരികളാണ് പാക് ഭീകരരുടെ വെടിയേറ്റ് മരിച്ചു വീണത്. പാക് ഭീകരവാദകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം നീതി നടപ്പാക്കി.

ഏപ്രില്‍ 22ന് മഞ്ഞു മലകലുടെ പശ്ചാത്തലത്തില്‍ പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ബൈസരന്‍ താഴ്വര കുടുംബത്തോടൊപ്പം ആസ്വാദിക്കുകയായിരുന്ന 100 കണക്കിന് വിനോദസഞ്ചാരികള്‍ക്കിടയിലേക്കാണ് കയ്യില്‍ തോക്കേന്തിയ കൊടുംഭീകരര്‍ എത്തിയത്. പുരുഷന്‍ മാരെ മാറ്റി നിര്‍ത്തി, മതം ചോദിച്ചറിഞ്ഞതിന് ശേഷം പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രിയപ്പെട്ടവരുടെ കണ്‍മുന്നില്‍ വച്ചു മരിച്ചു വീണത് മലയാളിയായ രാമചന്ദ്രന്‍ അടക്കം 26 സാധു മനുഷ്യരായിരുന്നു.

മണിക്കൂറുകള്‍ക്കം തന്നെ ഭീകരവാദ സംഘടനയായ ലഷ്‌കര്‍ ത്വയ്ബ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആക്രമണം നടത്തി പതിനഞ്ച് ദിവസത്തിനകം തന്നെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. കണ്‍മുന്നില്‍ വെച്ച് ഭര്‍ത്താക്കന്മാരെ നഷ്ടപ്പെടുത്തിയ സാധുസ്ത്രീകള്‍ക്കായി അതിന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേര് നല്‍കുകയും ചെയ്തു

Continue Reading

Video Stories

കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

Published

on

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.

ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.

Continue Reading

Trending