Connect with us

News

ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ട്രംപ് ഉടന്‍ തിരികെയെത്തും: നമ്മളേക്കാള്‍ ആവശ്യം അവര്‍ക്ക്

എന്നാല്‍ ഇതിനെ കുറിച്ച് മെറ്റയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല

Published

on

വാഷിങ്ടണ്‍: സമൂഹ മാധ്യമങ്ങളായ ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും ഉടന്‍ തിരിച്ചുവരുമെന്ന് യു.എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തിരിച്ചുവരവിനെ കുറിച്ച് മാതൃകമ്പനിയായ മെറ്റ പ്ലാറ്റ്‌ഫോംസുമായി ചര്‍ച്ച തുടരുകയാണെന്ന് ട്രംപ് വ്യക്തമാക്കി. ജനുവരി അവസാനത്തിനകം വിലക്ക് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇതിനെ കുറിച്ച് മെറ്റയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല. തിരിച്ചുവരവ് നമ്മളേക്കാള്‍ ആവശ്യം ഫെസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനുമാണെന്നും ട്രംപ് പറഞ്ഞു. യു.എസ് കാപിറ്റോള്‍ കലാപത്തിനു പിന്നാലെ അക്രമത്തിന് ആഹ്വാനം ചെയ്തുവെന്ന കുറ്റത്തിന് രണ്ടുവര്‍ഷം മുമ്പാണ് ട്രംപിന് ഫേസ്ബുക്കില്‍ നിന്നും ഇന്‍സ്റ്റഗ്രാമില്‍ നിന്നും വിലക്കേര്‍പെടുത്തിയത്.

തന്റെ കാമ്പയില്‍ സംഘമാണ് ചര്‍ച്ച നടത്തുന്നതെന്ന് ഫോക്‌സ് ന്യൂസ് ഡിജിറ്റലിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. ”ഞങ്ങള്‍ അവരുമായി സംസാരിക്കുകയാണ്. എന്താകുമെന്ന് നോക്കാം. ഞങ്ങളെ തിരിച്ചെടുത്താല്‍ അവര്‍ക്ക് വളരെയധികം സഹായകമായിരിക്കും. കാരണം ഞങ്ങള്‍ക്ക് അവരെ ആവശ്യമുള്ളതിനെക്കാള്‍ അവര്‍ക്കാണ് ഞങ്ങളെ ആവശ്യം”ട്രംപ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

താടി കണ്ട് മുസ്ലിമാണെന്നു തെറ്റിദ്ധരിച്ചു; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് അതിക്രൂരമര്‍ദനം

ഇന്നലെ റായ്ബറേലിയില്‍ നടന്ന അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം.

Published

on

ആഭ്യന്തര മന്ത്രി അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന്  അതിക്രൂരമര്‍ദനം. താടി കണ്ടു മുസ്ലിമാണെന്നു തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ‘മൊളിറ്റിക്സ്’ റിപ്പോര്‍ട്ടര്‍ രാഘവ് ത്രിവേദിക്കാണു മര്‍ദനമേറ്റത്.

ഇന്നലെ റായ്ബറേലിയില്‍ നടന്ന അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. റാലിക്കെത്തിയ ചില സ്ത്രീകളുമായി സംസാരിക്കുകയായിരുന്നു രാഘവ്. റാലിയില്‍ പങ്കെടുക്കാന്‍ പൈസ കിട്ടിയിരുന്നുവെന്നും അതുകൊണ്ടാണ് ഇങ്ങോട്ടു വന്നതെന്നും ഈ സ്ത്രീകള്‍ വെളിപ്പെടുത്തിയിരുന്നു. ഓരോരുത്തര്‍ക്കും 100 വീതമാണു ലഭിച്ചത്. ഇതിനു പിന്നാലെയായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ പൊതിഞ്ഞ് ആക്രമണം തുടങ്ങിയത്.

”ഞാന്‍ റാലി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. പൈസ കിട്ടിയതുകൊണ്ടാണ് തങ്ങള്‍ ഇവിടെ വന്നതെന്ന് റാലിക്കെത്തിയവരില്‍ ചില സ്ത്രീകള്‍ എന്നോട് വെളിപ്പെടുത്തി. അല്‍പം കഴിഞ്ഞാണ് ബി.ജെ.പിക്കാര്‍ വന്ന് കാമറ ഓഫ് ചെയ്യാന്‍ ആവശ്യപ്പെടുന്നത്. പിന്നാലെ ആക്രമണവും തുടങ്ങി.”-രാഘവ് ത്രിവേദി പറഞ്ഞു.

പൊലീസും മറ്റു മാധ്യമപ്രവര്‍ത്തകരുമെല്ലാം പരിസരത്തുണ്ടായിരുന്നു. സഹായം ചോദിച്ചിട്ടും ആരും വന്നില്ല. കാമറാമാന്‍ ഉടന്‍ സ്ഥലം വിടുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താടിവച്ച്, കുര്‍ത്തയും പൈജാമയും ഉടുത്തിരുന്നതുകൊണ്ട് ഞാന്‍ മുസ്ലിമാണെന്നാണ് അവര്‍ കരുതിയിരുന്നതെന്നും രാഘവ് വെളിപ്പെടുത്തി.

റാലി നടന്ന വേലിക്കടുത്തുള്ള വെയ്റ്റിങ് റൂമിലേക്കു കൊണ്ടുപോയും മര്‍ദനം തുടര്‍ന്നു. മുല്ലാ (മുസ്ലിം), ഭീകരവാദി എന്നെല്ലാം വിളിച്ചായിരുന്നു ആക്രമണം. റാലിയില്‍ പങ്കെടുക്കാന്‍ പണം ലഭിച്ചെന്ന സ്ത്രീകളുടെ വെളിപ്പെടുത്തല്‍ പകര്‍ത്തിയ വിഡിയോ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു മര്‍ദനം തുടര്‍ന്നു. സ്ഥലത്തുനിന്നു രക്ഷപ്പെട്ട കാമറാമാന്റെ കൈവശമാണ് വിഡിയോ ഉള്ളതെന്നു പറഞ്ഞുനോക്കിയെങ്കിലും ഇവര്‍ വെറുതെവിട്ടില്ല. പരിസരത്ത് 50ഓളം പൊലീസുകാരുണ്ടായിരുന്നു. അവരാരും രക്ഷയ്ക്കെത്തിയില്ല. 200ഓളം തവണ തല്ലും ഇടിയും കൊണ്ടെന്ന് രാഘവ് പറഞ്ഞു.

ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെയാണ് അക്രമികള്‍ വെറുതെവിട്ടത്. റൂമില്‍നിന്നു പുറത്തിറങ്ങിയ രാഘവ് ബോധരഹിതനായി വീണു. തുടര്‍ന്ന് ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

റാലി റിപ്പോര്‍ട്ട് ചെയ്യാനായി ഡല്‍ഹിയില്‍നിന്ന് എത്തിയതായിരുന്നു രാഘവ് ത്രിവേദി. റാലിക്കിടയില്‍ കണ്ട ചില സ്ത്രീകളാണ് 100 രൂപ നല്‍കാമെന്നു പറഞ്ഞ് ഗ്രാമമുഖ്യന്‍ ഇവരെ പരിപാടിയിലേക്കു കൂട്ടിക്കൊണ്ടുവന്ന വിവരം വെളിപ്പെടുത്തിയത്. പ്രസംഗം തീരുംമുന്‍പ് ചില സ്ത്രീകള്‍ സ്ഥലം കാലിയാക്കുന്നതു കണ്ടു ചോദിച്ചപ്പോഴായിരുന്നു സ്ത്രീകളുടെ മറുപടി. ഇതേക്കുറിച്ച് പ്രാദേശിക ബി.ജെ.പി നേതാക്കളോടും ആരാഞ്ഞു രാഘവ്. എന്നാല്‍, തുടക്കത്തില്‍ നേതാക്കള്‍ സംഭവം നിഷേധിച്ചു. സ്ത്രീകള്‍ പറഞ്ഞതിന്റെ ദൃശ്യങ്ങളുണ്ടെന്നു പറഞ്ഞതോടെ ഇവര്‍ ആളൊഴിഞ്ഞ ഭാഗത്തേക്കു കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയായിരുന്നു. വിഡിയോ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ചതോടെയാണ് ആക്രമണം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടര്‍ വെളിപ്പെടുത്തിയത്.

സംഭവത്തില്‍ രാഘവിനൊപ്പമുണ്ടായിരുന്ന കാമറാമാന്‍ സഞ്ജീത് സാഹ്നി നല്‍കിയ പരാതിയില്‍ തിരിച്ചറിയാനാകാത്ത ആറുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐ.പി.സി 147(കലാപമുണ്ടാക്കല്‍), 323(ദേഹോപദ്രവം വരുത്തല്‍), 504(ബോധപൂര്‍വം സമാധാനം തകര്‍ക്കാനുള്ള നടപടികള്‍) തുടങ്ങിയ വകുപ്പുകളാണ് അക്രമികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായി റായ്ബറേലി സര്‍ക്കിള്‍ ഓഫിസര്‍ അമിത് സിങ് പറഞ്ഞു.

ആക്രമണത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പിയുടെ പരാജയഭീതിയാണു സംഭവം കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. തങ്ങള്‍ക്കെതിരെ ഉയരുന്ന ഒരു ശബ്ദവും ബി.ജെ.പി വച്ചുപൊറുപ്പിക്കില്ലെന്നതിന്റെ തെളിവാണു സംഭവമെന്ന് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. ഭരണഘടന ഇല്ലായ്മ ചെയ്യാനായി കാംപയിന്‍ നടത്തുന്ന അവര്‍ രാജ്യത്തെ ജനാധിപത്യം അവസാനിപ്പിച്ച് ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താനാണു ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

ബി.ജെ.പി പരാജയം മണക്കുന്നതിന്റെ അടയാളമാണ് മാധ്യമപ്രവര്‍ത്തകനു നേരെ നടന്ന ആക്രമണമെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചു. യു.പിയിലെ ക്രമസമാധാനനിലയുടെ യാഥാര്‍ഥ്യമാണിത്. അക്രമം നടത്തി തെരഞ്ഞെടുപ്പ് വിജയിക്കാമെന്നാണ് ബി.ജെ.പി കരുതുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ചത്തിസ്ഗഢ് മുന്‍ മുഖ്യമന്ത്രിയും യു.പിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗല്‍ രാഘവിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. മുല്ല എന്നു വിളിച്ചാണ് രാഘവിനെ ബി.ജെ.പി ഗുണ്ടകള്‍ ക്രൂരമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്കു ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്നു തെളിയിക്കുകയാണ് ഈ സംഭവം. ചോദ്യം ചോദിക്കുമ്പോള്‍ അക്രമാസക്തരാകുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

india

ജൂൺ നാലിന് വോട്ടെണ്ണുമ്പോൾ കേന്ദ്രത്തിൽ ഇന്ത്യ മുന്നണി അധികാരത്തിലെത്തും; രാഹുൽ ​ഗാന്ധി

നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണെന്നും ജൂണ്‍ നാലിന് കേന്ദ്രത്തില്‍ ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആദ്യ 3 ഘട്ടങ്ങളില്‍ നിന്ന് തന്നെ വ്യക്തമായിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.

Published

on

ജൂണ്‍ നാലിന് വോട്ടെണ്ണുമ്പോള്‍ കേന്ദ്രത്തില്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണെന്നും ജൂണ്‍ നാലിന് കേന്ദ്രത്തില്‍ ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആദ്യ 3 ഘട്ടങ്ങളില്‍ നിന്ന് തന്നെ വ്യക്തമായിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.

വോട്ടിങ്ങിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ രാഹുല്‍ ഗാന്ധി ഓരോരുത്തരും അത് വിനിയോഗിക്കണമെന്നും ആവശ്യപ്പെട്ടു. ഒരു വോട്ട് ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുക മാത്രമല്ല, നിങ്ങളുടെ മുഴുവന്‍ കുടുംബത്തിന്റെയും വിധി മാറ്റുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഒരു വോട്ട് യുവാക്കള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ ഉറപ്പാക്കുന്ന ആദ്യ ജോലിക്ക് തുല്യമാണ്. ഒരു വോട്ട് പാവപ്പെട്ട സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടില്‍ പ്രതിവര്‍ഷം ഒരു ലക്ഷം രൂപ ലഭിക്കുന്നതിനു തുല്യമാണ്’- രാഹുല്‍ പറഞ്ഞു.

വോട്ടിന് കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് ആവര്‍ത്തിച്ച രാഹുല്‍ ഗാന്ധി, വന്‍തോതില്‍ വോട്ട് ചെയ്ത് രാജ്യം ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ കൃത്യമായ മറുപടി നല്‍കണമെന്നും കൂട്ടിച്ചേര്‍ത്തു.

ആന്ധ്രാപ്രദേശിലെ 25, ബിഹാറിലെ അഞ്ച്, ജമ്മു കശ്മീരിലെ ഒന്ന്, ജാര്‍ഖണ്ഡിലെ നാല്, മധ്യപ്രദേശിലെയും പശ്ചിമബം?ഗാളിലേയും എട്ട്, മഹാരാഷ്ട്രയിലെ 11, ഒഡീഷയിലെ നാല്, തെലങ്കാനയിലെ 17, ഉത്തര്‍പ്രദേശിലെ 13 എന്നിങ്ങനെ 96 ലോക്സഭാ മണ്ഡലങ്ങളിലാണ് നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് ഘട്ടങ്ങളില്‍ 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേതുമായി 283 പാര്‍ലമെന്റ് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.

Continue Reading

india

മോദീ, ധൈര്യമുണ്ടെങ്കില്‍ അംബാനിയുടേയും അദാനിയുടേയും വീട്ടില്‍ റെയ്ഡ് നടത്തി കാണിക്കൂ; കോണ്‍ഗ്രസിന് പണം നല്‍കിയെന്ന ആരോപണത്തില്‍ ഖാര്‍ഗെ

മഹാരാഷ്ട്രയിലെ ധൂലെ നിയോജക മണ്ഡലത്തില്‍ പ്രചരണ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ഖാര്‍ഗെയുടെ മറുപടി.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദാനി-അംബാനി പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അദാനിയും അംബാനിയും കോണ്‍ഗ്രസിന് ഒരു ടെമ്പോ നിറയെ പണം അയച്ചിട്ടുണ്ടാകുമെന്ന മോദിയുടെ പരാമര്‍ശത്തിനെതിരെയാണ് ഖാര്‍ഗെ പ്രതികരിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് അദാനിയും അംബാനിയും പണം തന്നിട്ടുണ്ടെങ്കില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷണം നടത്താനും റെയ്ഡുകള്‍ നടത്താനും സത്യം കണ്ടെത്താനുമാണ് ഖാര്‍ഗെ ആവശ്യപ്പെട്ടത്.

മഹാരാഷ്ട്രയിലെ ധൂലെ നിയോജക മണ്ഡലത്തില്‍ പ്രചരണ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ഖാര്‍ഗെയുടെ മറുപടി. നരേന്ദ്ര മോദി തന്റെ എതിരാളികളെ നേരിടുന്നത് സി.ബി.ഐ, ആദായനികുതി, ഇ.ഡി എന്നീ ഏജന്‍സികളെ ഉപയോഗിച്ചാണെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുമായി 800 ഓളം നേതാക്കളെ ഇതുപയോഗിച്ച് മോദിയും പാര്‍ട്ടിയും ജയിലിലടച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അദാനിയും അംബാനിയും കോണ്‍ഗ്രസിന് പണം നിറച്ച ടെമ്പോ അയച്ചിട്ടുണ്ടെങ്കില്‍ ഇതേ ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷണം നടത്താന്‍ എന്താണ് മോദി ശ്രമിക്കാത്തതെന്നും ഈ വാദം സത്യമെങ്കില്‍ അവര്‍ ഞങ്ങള്‍ക്ക് പണം നല്‍കുമ്പോള്‍ മോദി ഉറങ്ങുകയായിരുന്നോയെന്നും ഖാര്‍ഗെ ചോദിച്ചു.

‘മോദിക്ക് ആരോപണങ്ങള്‍ ഉന്നയിക്കാനും പിന്നീട് പേടിച്ച് ഓടാനും മാത്രമേ അറിയൂ, അദ്ദേഹത്തിന് ധൈര്യം ഉണ്ടെങ്കില്‍ അദാനിയുടെയും അംബാനിയുടെയും വീട്ടില്‍ ഇ.ഡിയെയും സി.ബി.ഐയെയും വെച്ച് റെയ്ഡ് നടത്തൂ. എന്നാല്‍ മോദി അത് ചെയ്യില്ല, കാരണം മോദി ഈ 2 വ്യവസായപ്രമുഖരുടേയും താത്പര്യങ്ങളാണ് സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി ഇപ്പോള്‍ അദാനിയേയും അംബാനിയെയും വിമര്‍ശിക്കുന്നില്ലെന്നും അവര്‍ ഒരു ടെമ്പോ നിറയെ പണം കോണ്‍ഗ്രസിന് നല്‍കി എന്നും മോദി ആരോപണമുന്നയിച്ചിരുന്നു. മെയ് 20ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്‍ കേന്ദ്ര മന്ത്രിയായിരുന്ന സുഭാഷ് ഭാംറക്കെതിരെ കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ ശോഭ ബാച്ഹവ്‌നെയാണ് മത്സരിപ്പിക്കുന്നത്.

Continue Reading

Trending