Connect with us

kerala

പോപ്പുലര്‍ ഫ്രണ്ട് : സര്‍ക്കാര്‍ ജപ്തി നടത്തിയത് നിരപരാധികളുടെ വീടുകളില്‍; ജപ്തി നടത്തിയതില്‍ മരിച്ചയാളുടെ വീടും !

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്‍.ഐ.എ റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താലും വ്യാപകഅക്രമവും.

Published

on

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ പേരില്‍ ജപ്തി നടപടി സ്വീകരിക്കാനുത്തരവിട്ട സര്‍ക്കാര്‍ ജപ്തി നടത്തിയത് പാവപ്പെട്ട നിരപരാധികളുടെ വീടുകളില്‍. ജപ്തി നടത്തിയതില്‍ മരിച്ചയാളുടെ വീടും. കോട്ടക്കല്‍ പള്ളിയാലില്‍ ഇന്ത്യനൂര്‍ മുഹമ്മദിന്റെ മകന്‍ അലവി മരിച്ചിട്ട് 15 വര്‍ഷമായി. 60 വയസ്സുള്ള കൊളക്കാടന്‍, അവറാന്‍കുട്ടി, പുലിക്കോട് സ്വദേശി മജീദ്, ആമപ്പാറ പുളിക്കല്‍ ഫൈസല്‍ (46) തുടങ്ങിയവരുടെ വീടുകളിലാണ് ജപ്തിനടപടി ആരംഭിച്ചത്.


ഹൈക്കോടതി ഉത്തരവിനെതുടര്‍ന്നാണ് സര്‍ക്കാര്‍ റവന്യൂ റിക്കവറി നടപടിയുമായി ഇറങ്ങിയത്. സെപ്തംബറില്‍ നടന്ന ഹര്ത്താലില്‍ ആക്രമണം മൂലം നഷ്ടം നേരിട്ടതിനാണ് ജപ്തികള്‍. പൊതുഖജനാവിന് നഷ്ടം നേരിട്ടതിന് ജപ്തി നടത്തണമെന്നാണ് ഉത്തരവ്. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. ഇന്നലെ മലപ്പുറം ജില്ലയിലെ കോട്ടക്കലിലും മറ്റും നിരപരാധികളും മരണപ്പെട്ടവരുമായ ആളുകളുടെ വീടുകളിലാണ് റവന്യൂജീവനക്കാര്‍ ജപ്തിയുമായി ചെന്നത്. നിരോധിത സംഘടനയുമായി യാതൊരു ബന്ധവുമില്ലാത്തവരാണെന്നാണ് പറയുന്നത്. ഇന്ന് അഞ്ചുമണിക്കകം ജപ്തി നടത്തണമെന്നാണ് ജില്ലാ കലക്ടര്‍ തഹസില്‍ദാര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നത്. 5.2 കോടിയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്‍.ഐ.എ റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താലും വ്യാപകഅക്രമവും.

kerala

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്‌ഐക്ക് സ്ഥലമാറ്റം

എസ്‌ഐ ധനീഷിനെ ജില്ലാ സായുധ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയത്.

Published

on

ബേപ്പൂര്‍ സ്‌റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐക്ക് സ്ഥലമാറ്റം. യുവാവിനെ മര്‍ദിച്ചെന്ന പരാതിയിലാണ് എസ്‌ഐ ധനീഷിനെ ജില്ലാ സായുധ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയത്.

എസ്‌ഐ ധനീഷ് ഉള്‍പ്പെടെ നാലു പേര്‍ മര്‍ദിച്ചെന്നായിരുന്നു യുവാവിന്റെ പരാതി. ഇരുചക്ര വാഹനത്തില്‍ മൂന്നു പേര്‍ സഞ്ചരിച്ചതിനാണ് പരാതിക്കാരനായ അനന്ദുവിനെ സ്‌റ്റേഷനിലെത്തിച്ചത്. പൊലീസ് പട്ടിക ഉപയോഗിച്ച് നിരവധി തവണ അടിച്ചുവെന്ന് യുവാവ് ആരോപിക്കുന്നു.

Continue Reading

kerala

തൃശൂരില്‍ വയോധികനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

അരിപ്പാലം ചീനക്കുഴി സ്വദേശി രാജന്‍ പിള്ളയെ (65) ആണ് തലക്കടിച്ച് കൊലപ്പെടുത്തിത്.

Published

on

തൃശൂരില്‍ വയോധികനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. അരിപ്പാലം ചീനക്കുഴി സ്വദേശി രാജന്‍ പിള്ളയെ (65) ആണ് തലക്കടിച്ച് കൊലപ്പെടുത്തിത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ വെള്ളാങ്കല്ലൂര്‍ സെന്ററില്‍ സെന്റ് ജോസഫ് ചര്‍ച്ചിന് എതിര്‍വശത്തുള്ള കടകള്‍ക്ക് മുന്നില്‍ വെച്ചാണ് കൊലപാതകം നടന്നത്.

മാനസിക വിഭാന്ത്രിയുള്ള ബാബു ചാമക്കുന്ന് എന്നയാളാണ് കൊലപാതകം നടത്തിയത്. ഇയാളെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യപിച്ച് എത്തിയ രാജന്‍പിള്ളയും ബാബുവും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Continue Reading

kerala

ആതിരപ്പിള്ളിയില്‍ പനി ബാധിച്ച് മരിച്ചയാള്‍ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

വാഴച്ചാല്‍ ഉന്നതിയിലെ രാമനാണ് പനി ബാധിച്ച് മരിച്ചത്.

Published

on

തൃശൂര്‍ ആതിരപ്പിള്ളിയില്‍ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. വാഴച്ചാല്‍ ഉന്നതിയിലെ രാമനാണ് പനി ബാധിച്ച് മരിച്ചത്. ഇന്നലെ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഡോക്ടര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.

ജൂണ്‍ 22ന് ആണ് രാമന്‍ മരിച്ചത്. രാമന് എങ്ങനെയാണ് പേവിഷ ബാധയേറ്റതെന്ന കാര്യം വ്യക്തമല്ല.
തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. തിരുവനന്തപുരത്തെ ലാബിലാണ് പരിശോധന നടത്തിയത്.

Continue Reading

Trending