Connect with us

kerala

തുറന്നടിച്ച് ഗണേഷ്‌കുമാര്‍: ഇടതുമുന്നണിയില്‍നിന്ന് പുറത്തേക്കോ?

ഏത് സമയവും പലപാര്‍ട്ടികളുംവിട്ടുപോയേക്കാമെന്നും ശ്രുതികളുണ്ട്.കോടിയേരിയുടെ അനുനയം ഇപ്പോള്‍ ഇല്ലെന്നും പിണറായിയുടെഉരുക്കുമുഷ്ടി സി.പി.എമ്മിനകത്ത് തന്നെ പല നേതാക്കളെയും അകറ്റുമ്പോള്‍ പിന്നെ മറ്റു പാര്‍ട്ടികളുടെ കാര്യം പറയാനുണ്ടോ എന്നാണ ്ഒരുഘടകക്ഷി നേതാവിന്റെ ചോദ്യം.

Published

on

കേരളകോണ്‍ഗ്രസ് ബി വിഭാഗം നേതാവ് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ നീക്കം എങ്ങോട്ട്. രാഷ്ട്രീയവൃത്തങ്ങളില്‍ചൂടേറിയ ചര്‍ച്ചയാണിത്. കഴിഞ്ഞദിവസം തുടര്‍ച്ചയായി ഗണേഷ് സര്‍ക്കാരിനും ഇടതുമുന്നണിക്കുമെതിരെ ആഞ്ഞടിക്കുകയുണ്ടായി. മുന്നണിയില്‍ അഭിപ്രായസ്വാതന്ത്ര്യമില്ലെന്നാണ് മുന്‍മന്ത്രികൂടിയായ ഗണേശ് പറയുന്നത്. സ്ഥാപകനും പിതാവുമായ അന്തരിച്ച ആര്‍. ബാലകൃഷ്ണപിളളയുടെ കാലത്ത് കഴിഞ്ഞ 15 വര്‍ഷക്കാലമായി ഇടതുമുന്നണിയിലാണ് കേരളകോണ്‍.ബി. പത്തനാപുരം മണ്ഡലത്തില്‍ മാറിമാറി ജയിപ്പിച്ച കഥയാണ് ഇടതുമുന്നണിക്ക് പറയാനുള്ളത്. കൊട്ടാരക്കരയില്‍ പിള്ളയുംവിജയിച്ചിരുന്നു. എന്നാല്‍ മുന്നണിയില്‍ കഴിഞ്ഞ കുറച്ചുകാലമായി അസ്വാതന്ത്ര്യം അനുഭവിച്ചുവരികയാണ് കേരളകോണ്‍ഗ്രസ.് ഇനിയും ഇത് അനുവദിച്ചുകൊടുക്കാന്‍ കഴിയില്ലെന്ന സൂചനയാണ് ഗേണേഷിന്റെ തുറന്നുപറച്ചിലിലുള്ളത്. മുന്നണിയിലല്ലെങ്കില്‍ പിന്നെ എവിടെയാണ് താന്‍ കാര്യങ്ങള്‍ പറയുന്നതെന്നും പറയാന്‍ അനുവദിക്കില്ലെന്നുമാണ് ഗണേശിന്റെ പരിദേവനം. എന്നാല്‍ സി.പി.എം നേതൃത്വം ഇത് കണ്ടമട്ട് നടിക്കുന്നില്ല.
മുന്നണി യോഗത്തില്‍ ഇക്കാര്യം ഗണേഷ് തുറന്നടിച്ചപ്പോള്‍ സി.പി.എം നേതാക്കള്‍മിണ്ടിയില്ലെന്നാണ് അറിയുന്നത്. നടന്‍ദിലീപിനെതിരായ കേസിലും ഗണേഷ് നിരാശയിലാണ്.


മുഖ്യമന്ത്രി പിണറായി വിജയന് ഗണേശിനോട് താല്‍പര്യമില്ലാത്തതാണ ്കാരണം. എങ്ങനെയെങ്കിലും മുന്നണിയില്‍നിന്ന് ഗണേശിനെ ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ ഉന്നമത്രെ. മന്ത്രിസ്ഥാനം കൊടുക്കാത്തതിനാല്‍ ആദ്യം മുതല്‍ക്കേ ഗണേഷ് ഉടക്കിയിരുന്നു. ഇനിയും കാത്തിരിക്കാന്‍ കഴിയില്ലെന്നാണ ്ഗണേഷിന്റെ മനസ്സിലിരിപ്പ്. അതേസമയം മന്ത്രിപദവി കിട്ടില്ലെന്ന് ഉറപ്പായതിനാലാണ ്ഗണേശ് വെടിപൊട്ടിച്ചതെന്നും സി.പി.എം കൊല്ലം നേതാക്കള്‍ പറയുന്നുണ്ട്.
കസേര കിട്ടുമെന്ന് വെച്ച് ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാതിരിക്കാന്‍ കഴിയില്ലെന്നാണ്ഗണേഷ് ഇതിന് മറുപടി പറയുന്നത്. തന്റെ പാര്‍ട്ടിയിലെ നേതാക്കളെയോ ജനങ്ങളെയോ വഞ്ചിക്കാന്‍ തനിക്കാവില്ല. ഗണേഷ് പറയുന്നു.
മുന്നണിയില്‍ ജനതാദള്‍ എസ് നേതൃത്വവും സി.പി.എമ്മിനെതിരെ അനിഷ്ടംപ്രകടിപ്പിക്കുന്നുണ്ട്. പക്ഷേതല്‍കാലം പുറത്തേക്കില്ലെന്ന് മാത്രം. മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന് ആളുകളെ മെരുക്കാനുള്ള വിദ്യയില്ലെന്ന ്ചിലര്‍ പറയുമ്പോള്‍ സി.പി.എമ്മിനകത്തെ തര്‍ക്കത്തില്‍ ജയരാജന്‍ വിട്ടുനില്‍ക്കുന്നതാണ ് കാരണമെന്നാണ് മറ്റുള്ളവര്‍ പറയുന്നത്. ഏതായാലും ഇടതുമുന്നണി അകത്ത് എരിയുകയാണ്. ഏത് സമയവും പലപാര്‍ട്ടികളുംവിട്ടുപോയേക്കാമെന്നും ശ്രുതികളുണ്ട്.കോടിയേരിയുടെ അനുനയം ഇപ്പോള്‍ ഇല്ലെന്നും പിണറായിയുടെഉരുക്കുമുഷ്ടി സി.പി.എമ്മിനകത്ത് തന്നെ പല നേതാക്കളെയും അകറ്റുമ്പോള്‍ പിന്നെ മറ്റു പാര്‍ട്ടികളുടെ കാര്യം പറയാനുണ്ടോ എന്നാണ ്ഒരുഘടകക്ഷി നേതാവിന്റെ ചോദ്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ആലപ്പുഴയില്‍ വിവാഹ ആഘോഷത്തിനിടെ നടുറോഡില്‍ വെച്ച് കൂട്ടത്തല്ല്‌

വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി

Published

on

ആലപ്പുഴ ചാരുംമൂട്ടില്‍ വിവാഹസംഘത്തിന്റെ കൂട്ടത്തല്ല്. വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി. കൂട്ടത്തല്ലില്‍ 4 പേര്‍ക്ക് പരിക്കുണ്ട്. അടി മൂത്തതോടെ മെയിന്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു.

സിനിമകളെ വെല്ലുന്ന ചേസിങ്ങ് ദൃശ്യങ്ങള്‍ക്കാണ് ചാരുംമൂട്ടിലെ നാട്ടുകാര്‍ ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ചാരുംമൂട്ടില്‍ നടന്ന വിവാഹത്തിന് ശേഷം വിവാഹസംഘം വീട്ടിലേക്ക് തിരിച്ചത്. വിവാഹം കഴിഞ്ഞുള്ള വരവല്ലേ, ഇപ്പോഴത്തെ ന്യൂജെന്‍ നാട്ടുനടപ്പ് അനുസരിച്ച് ഹോണടിയും ലൈറ്റ് മിന്നിക്കലും ഒക്കെ വേണമല്ലോ.

പക്ഷേ, പിന്നാലെ വരുന്ന വാഹനങ്ങളുടെ വഴി മുടക്കിയുളള ആഘോഷം മറ്റൊരു കാറിലെ യാത്രക്കാര്‍ ചോദ്യം ചെയ്തു. ചോദ്യത്തിന്റെ ടോണ്‍ മാറി വാക്കു തര്‍ക്കമായി, പിന്നെ വഴക്കായി,ഒടുവില്‍ തല്ലുമായി. തമാശപ്പടങ്ങളിലെ ക്ലീഷേ കൂട്ടത്തല്ല് സീനാണ് പിന്നെ നടുറോഡില്‍ അരങ്ങേറിയത്.

കൂട്ടത്തല്ല് അവസാനിപ്പിക്കാന്‍ പൊലീസ് വരേണ്ടി വന്നു. മുഖത്തും കൈയ്ക്കും പരുക്കേറ്റ 4 പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്തായാലും ഗതാഗത സ്തംഭനം ഉണ്ടാക്കിയ കല്യാണത്തല്ലില്‍ നൂറനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Continue Reading

india

വിവിപാറ്റ് യൂണിറ്റ് സ്ഥാനാര്‍ത്ഥി സാക്ഷ്യപ്പെടുത്തണം; ഫലപ്രഖ്യാപനത്തിന് ശേഷവും വിവിപാറ്റ് സൂക്ഷിക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന്‍

സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

Published

on

ചിഹ്നം ലോഡ് ചെയ്ത വിവിപാറ്റ് യൂണിറ്റുകള്‍ സ്ഥാനാര്‍ത്ഥികളെ കൊണ്ട് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ് യന്ത്രത്തിനൊപ്പം 45 ദിവസം വിവിപാറ്റ് യൂണിറ്റുകളും സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കണമെന്ന നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

വിവിപാറ്റുകള്‍ പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ എഴുതി നല്‍കിയാല്‍ വോട്ടിങ് യന്ത്രം നിര്‍മ്മിച്ച എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.

ഏതെങ്കിലും ബൂത്തിലെ വോട്ടിങ് യന്ത്രം തിരിച്ചറിയാന്‍ സ്ഥാനാര്‍ത്ഥിയുടെ ക്രമ നമ്പര്‍ സീരിയല്‍ നമ്പറുമായി ഒത്തുനോക്കണമെന്നും എന്നതുള്‍പ്പെടെയുള്ള നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading

kerala

പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ് പത്തുവയസുകാരന് ദാരുണാന്ത്യം

നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.

Published

on

കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി മരിച്ചു. കുടക്കച്ചിറ വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകൻ ലിജു ബിജു (10)വാണ് മരിച്ചത്. നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച രാവിലെ 10:40 ഓടെയാണ് സംഭവം ഉണ്ടായത്.

സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കും ഒപ്പം വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു.

സംഭവം സമയം മാതാപിതാക്കൾ പുരിയിടത്തിൽ മറ്റ് ജോലികളിൽ ആയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നാളെ രാവിലെ നടക്കും. കുടക്കച്ചിറ സെ.ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ലിജു.

Continue Reading

Trending