Connect with us

kerala

തുറന്നടിച്ച് ഗണേഷ്‌കുമാര്‍: ഇടതുമുന്നണിയില്‍നിന്ന് പുറത്തേക്കോ?

ഏത് സമയവും പലപാര്‍ട്ടികളുംവിട്ടുപോയേക്കാമെന്നും ശ്രുതികളുണ്ട്.കോടിയേരിയുടെ അനുനയം ഇപ്പോള്‍ ഇല്ലെന്നും പിണറായിയുടെഉരുക്കുമുഷ്ടി സി.പി.എമ്മിനകത്ത് തന്നെ പല നേതാക്കളെയും അകറ്റുമ്പോള്‍ പിന്നെ മറ്റു പാര്‍ട്ടികളുടെ കാര്യം പറയാനുണ്ടോ എന്നാണ ്ഒരുഘടകക്ഷി നേതാവിന്റെ ചോദ്യം.

Published

on

കേരളകോണ്‍ഗ്രസ് ബി വിഭാഗം നേതാവ് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ നീക്കം എങ്ങോട്ട്. രാഷ്ട്രീയവൃത്തങ്ങളില്‍ചൂടേറിയ ചര്‍ച്ചയാണിത്. കഴിഞ്ഞദിവസം തുടര്‍ച്ചയായി ഗണേഷ് സര്‍ക്കാരിനും ഇടതുമുന്നണിക്കുമെതിരെ ആഞ്ഞടിക്കുകയുണ്ടായി. മുന്നണിയില്‍ അഭിപ്രായസ്വാതന്ത്ര്യമില്ലെന്നാണ് മുന്‍മന്ത്രികൂടിയായ ഗണേശ് പറയുന്നത്. സ്ഥാപകനും പിതാവുമായ അന്തരിച്ച ആര്‍. ബാലകൃഷ്ണപിളളയുടെ കാലത്ത് കഴിഞ്ഞ 15 വര്‍ഷക്കാലമായി ഇടതുമുന്നണിയിലാണ് കേരളകോണ്‍.ബി. പത്തനാപുരം മണ്ഡലത്തില്‍ മാറിമാറി ജയിപ്പിച്ച കഥയാണ് ഇടതുമുന്നണിക്ക് പറയാനുള്ളത്. കൊട്ടാരക്കരയില്‍ പിള്ളയുംവിജയിച്ചിരുന്നു. എന്നാല്‍ മുന്നണിയില്‍ കഴിഞ്ഞ കുറച്ചുകാലമായി അസ്വാതന്ത്ര്യം അനുഭവിച്ചുവരികയാണ് കേരളകോണ്‍ഗ്രസ.് ഇനിയും ഇത് അനുവദിച്ചുകൊടുക്കാന്‍ കഴിയില്ലെന്ന സൂചനയാണ് ഗേണേഷിന്റെ തുറന്നുപറച്ചിലിലുള്ളത്. മുന്നണിയിലല്ലെങ്കില്‍ പിന്നെ എവിടെയാണ് താന്‍ കാര്യങ്ങള്‍ പറയുന്നതെന്നും പറയാന്‍ അനുവദിക്കില്ലെന്നുമാണ് ഗണേശിന്റെ പരിദേവനം. എന്നാല്‍ സി.പി.എം നേതൃത്വം ഇത് കണ്ടമട്ട് നടിക്കുന്നില്ല.
മുന്നണി യോഗത്തില്‍ ഇക്കാര്യം ഗണേഷ് തുറന്നടിച്ചപ്പോള്‍ സി.പി.എം നേതാക്കള്‍മിണ്ടിയില്ലെന്നാണ് അറിയുന്നത്. നടന്‍ദിലീപിനെതിരായ കേസിലും ഗണേഷ് നിരാശയിലാണ്.


മുഖ്യമന്ത്രി പിണറായി വിജയന് ഗണേശിനോട് താല്‍പര്യമില്ലാത്തതാണ ്കാരണം. എങ്ങനെയെങ്കിലും മുന്നണിയില്‍നിന്ന് ഗണേശിനെ ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ ഉന്നമത്രെ. മന്ത്രിസ്ഥാനം കൊടുക്കാത്തതിനാല്‍ ആദ്യം മുതല്‍ക്കേ ഗണേഷ് ഉടക്കിയിരുന്നു. ഇനിയും കാത്തിരിക്കാന്‍ കഴിയില്ലെന്നാണ ്ഗണേഷിന്റെ മനസ്സിലിരിപ്പ്. അതേസമയം മന്ത്രിപദവി കിട്ടില്ലെന്ന് ഉറപ്പായതിനാലാണ ്ഗണേശ് വെടിപൊട്ടിച്ചതെന്നും സി.പി.എം കൊല്ലം നേതാക്കള്‍ പറയുന്നുണ്ട്.
കസേര കിട്ടുമെന്ന് വെച്ച് ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാതിരിക്കാന്‍ കഴിയില്ലെന്നാണ്ഗണേഷ് ഇതിന് മറുപടി പറയുന്നത്. തന്റെ പാര്‍ട്ടിയിലെ നേതാക്കളെയോ ജനങ്ങളെയോ വഞ്ചിക്കാന്‍ തനിക്കാവില്ല. ഗണേഷ് പറയുന്നു.
മുന്നണിയില്‍ ജനതാദള്‍ എസ് നേതൃത്വവും സി.പി.എമ്മിനെതിരെ അനിഷ്ടംപ്രകടിപ്പിക്കുന്നുണ്ട്. പക്ഷേതല്‍കാലം പുറത്തേക്കില്ലെന്ന് മാത്രം. മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന് ആളുകളെ മെരുക്കാനുള്ള വിദ്യയില്ലെന്ന ്ചിലര്‍ പറയുമ്പോള്‍ സി.പി.എമ്മിനകത്തെ തര്‍ക്കത്തില്‍ ജയരാജന്‍ വിട്ടുനില്‍ക്കുന്നതാണ ് കാരണമെന്നാണ് മറ്റുള്ളവര്‍ പറയുന്നത്. ഏതായാലും ഇടതുമുന്നണി അകത്ത് എരിയുകയാണ്. ഏത് സമയവും പലപാര്‍ട്ടികളുംവിട്ടുപോയേക്കാമെന്നും ശ്രുതികളുണ്ട്.കോടിയേരിയുടെ അനുനയം ഇപ്പോള്‍ ഇല്ലെന്നും പിണറായിയുടെഉരുക്കുമുഷ്ടി സി.പി.എമ്മിനകത്ത് തന്നെ പല നേതാക്കളെയും അകറ്റുമ്പോള്‍ പിന്നെ മറ്റു പാര്‍ട്ടികളുടെ കാര്യം പറയാനുണ്ടോ എന്നാണ ്ഒരുഘടകക്ഷി നേതാവിന്റെ ചോദ്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്‍

മുഖ്യമന്ത്രിയും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ലേബര്‍ കോഡ് ഡീലും നടന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

തിരുവനന്തപുരം: പിഎം ശ്രീ പോലെ ലേബര്‍ കോഡും എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ലേബര്‍ കോഡ് ഡീലും നടന്നതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭ മാറ്റിവച്ച പിഎം ശ്രീയിലാണ് ഒപ്പിട്ടത്. മുഖ്യമന്ത്രി ബിജെപിയെ പേടിച്ചാണ് ഭരിക്കുന്നത്. ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവും. മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കില്ല. അതുതന്നെയാണ് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മരുന്ന് എന്നും സതീശന്‍ പറഞ്ഞു.

സംസ്ഥാനത്ത് സിപിഎം-ബിജെപി ഡീല്‍ ഉണ്ട്, അതിനെ കാര്‍ക്കശ്യം നിറഞ്ഞ മതേതര നിലപാട് കൊണ്ട് മറികടക്കും. യുഡിഎഫ് എങ്ങനെയെങ്കിലും ജയിക്കണമെന്നാണ് നിഷ്പക്ഷരായ ജനങ്ങള്‍ പോലും ആഗ്രഹിക്കുന്നത്.- വി.ഡി സതീശന്‍ പറഞ്ഞു.

Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ്, ഫലപ്രഖ്യാപന ദിനങ്ങളില്‍ സംസ്ഥാനത്ത് മദ്യവില്‍പന നിരോധിച്ചു

മദ്യനിരോധനമില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് നിരോധനമുള്ള ഇടങ്ങളിലേക്ക് മദ്യം എത്തിക്കുന്നതും കുറ്റകരമാണ്. മദ്യം ശേഖരിച്ചുവയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ പോളിങ് ദിനത്തിലും ഫലപ്രഖ്യാപന ദിനത്തിലും മദ്യം ലഭിക്കില്ല. 9ന് ഒന്നാം ഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ 7ന് വൈകിട്ട് 6 മണി മുതല്‍ 9ന് പോളിങ് അവസാനിക്കും വരെ മദ്യവില്‍പന നിരോധിച്ചു.

11ന് രണ്ടാംഘട്ടം നടക്കുന്ന തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 9ന് വൈകിട്ട് 6 മുതല്‍ 11ന് പോളിങ് കഴിയുന്നതുവരെയും മദ്യ വില്‍പനയ്ക്ക് നിരോധനമുണ്ട്. വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 13ന് സംസ്ഥാനവ്യാപകമായി ഡ്രൈഡേ ആയിരിക്കും.

പോളിങ് പ്രദേശത്ത് ഒരു തരത്തിലുള്ള മദ്യവിതരണവും പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. മദ്യശാലകള്‍, ബാറുകള്‍ എന്നിവ ഈ ദിവസങ്ങളില്‍ തുറക്കാന്‍ പാടില്ല. മദ്യനിരോധനമില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് നിരോധനമുള്ള ഇടങ്ങളിലേക്ക് മദ്യം എത്തിക്കുന്നതും കുറ്റകരമാണ്. മദ്യം ശേഖരിച്ചുവയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്.

Continue Reading

kerala

അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

അറസ്റ്റിലായ യുവതിയെ ഉമേഷ് പീഡിപ്പിച്ചെന്ന് സിഐ ബിനുവിന്റെ 32 പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

Published

on

ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്. വടകര ഡിവൈഎസ്പി ഉമേഷിനെതിരെയാണ് ആത്മഹത്യാക്കുറിപ്പില്‍ ഗുരുതര ആരോപണമുന്നയിച്ചത്. കേസില്‍ അറസ്റ്റിലായ യുവതിയെ ഉമേഷ് പീഡിപ്പിച്ചെന്ന് സിഐ ബിനുവിന്റെ 32 പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

ചെര്‍പ്പുളശ്ശേരിയില്‍ രണ്ടാഴ്ച മുമ്പ് ആണ് സിഐ ബിനു തോമസ് ജീവനൊടുക്കിയത്. പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് ബിനു തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി കഴിഞ്ഞ് മുറിയില്‍ പോയതിന് ശേഷം കാണാതായതോടെ സഹപ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലില്‍ ബിനുവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 2014ല്‍ സിഐ ആയിരിക്കെ അനാശാസ്യ കേസില്‍ പാലക്കാട് ജില്ലയില്‍ അറസ്റ്റിലായ യുവതിയുടെ വീട്ടില്‍ അന്നുതന്നെയെത്തി ഉമേഷ് പീഡിപ്പിച്ചു. അമ്മയും രണ്ട് മക്കളുമുള്ള വീട്ടില്‍ സന്ധ്യാ സമയത്ത് എത്തിയാണ് യുവതിയെ പീഡിപ്പിച്ചതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.

കേസ് ഒതുക്കാനും മാധ്യമങ്ങളില്‍ വാര്‍ത്ത വരാതിരിക്കാനും തന്റെ ഇംഗിതത്തിന് വഴങ്ങണമെന്ന് ഉമേഷ് ആവശ്യപ്പെട്ടുവെന്നും തന്നോടും യുവതിയെ പീഡിപ്പിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും ബിനുവിന്റെ കുറിപ്പിലുണ്ട്. പല തവണ ഇത് ആവര്‍ത്തിച്ചിരുന്നതായും ആരോപണമുണ്ട്. മരിച്ച സിഐ ബിനു തോമസ് പാലക്കാട് വടക്കഞ്ചേരി എസ്‌ഐയും എന്‍.ഉമേഷ് സിഐയുമായിരുന്ന സമയത്താണ് സംഭവം നടന്നത്.

 

Continue Reading

Trending