Connect with us

kerala

തുറന്നടിച്ച് ഗണേഷ്‌കുമാര്‍: ഇടതുമുന്നണിയില്‍നിന്ന് പുറത്തേക്കോ?

ഏത് സമയവും പലപാര്‍ട്ടികളുംവിട്ടുപോയേക്കാമെന്നും ശ്രുതികളുണ്ട്.കോടിയേരിയുടെ അനുനയം ഇപ്പോള്‍ ഇല്ലെന്നും പിണറായിയുടെഉരുക്കുമുഷ്ടി സി.പി.എമ്മിനകത്ത് തന്നെ പല നേതാക്കളെയും അകറ്റുമ്പോള്‍ പിന്നെ മറ്റു പാര്‍ട്ടികളുടെ കാര്യം പറയാനുണ്ടോ എന്നാണ ്ഒരുഘടകക്ഷി നേതാവിന്റെ ചോദ്യം.

Published

on

കേരളകോണ്‍ഗ്രസ് ബി വിഭാഗം നേതാവ് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ നീക്കം എങ്ങോട്ട്. രാഷ്ട്രീയവൃത്തങ്ങളില്‍ചൂടേറിയ ചര്‍ച്ചയാണിത്. കഴിഞ്ഞദിവസം തുടര്‍ച്ചയായി ഗണേഷ് സര്‍ക്കാരിനും ഇടതുമുന്നണിക്കുമെതിരെ ആഞ്ഞടിക്കുകയുണ്ടായി. മുന്നണിയില്‍ അഭിപ്രായസ്വാതന്ത്ര്യമില്ലെന്നാണ് മുന്‍മന്ത്രികൂടിയായ ഗണേശ് പറയുന്നത്. സ്ഥാപകനും പിതാവുമായ അന്തരിച്ച ആര്‍. ബാലകൃഷ്ണപിളളയുടെ കാലത്ത് കഴിഞ്ഞ 15 വര്‍ഷക്കാലമായി ഇടതുമുന്നണിയിലാണ് കേരളകോണ്‍.ബി. പത്തനാപുരം മണ്ഡലത്തില്‍ മാറിമാറി ജയിപ്പിച്ച കഥയാണ് ഇടതുമുന്നണിക്ക് പറയാനുള്ളത്. കൊട്ടാരക്കരയില്‍ പിള്ളയുംവിജയിച്ചിരുന്നു. എന്നാല്‍ മുന്നണിയില്‍ കഴിഞ്ഞ കുറച്ചുകാലമായി അസ്വാതന്ത്ര്യം അനുഭവിച്ചുവരികയാണ് കേരളകോണ്‍ഗ്രസ.് ഇനിയും ഇത് അനുവദിച്ചുകൊടുക്കാന്‍ കഴിയില്ലെന്ന സൂചനയാണ് ഗേണേഷിന്റെ തുറന്നുപറച്ചിലിലുള്ളത്. മുന്നണിയിലല്ലെങ്കില്‍ പിന്നെ എവിടെയാണ് താന്‍ കാര്യങ്ങള്‍ പറയുന്നതെന്നും പറയാന്‍ അനുവദിക്കില്ലെന്നുമാണ് ഗണേശിന്റെ പരിദേവനം. എന്നാല്‍ സി.പി.എം നേതൃത്വം ഇത് കണ്ടമട്ട് നടിക്കുന്നില്ല.
മുന്നണി യോഗത്തില്‍ ഇക്കാര്യം ഗണേഷ് തുറന്നടിച്ചപ്പോള്‍ സി.പി.എം നേതാക്കള്‍മിണ്ടിയില്ലെന്നാണ് അറിയുന്നത്. നടന്‍ദിലീപിനെതിരായ കേസിലും ഗണേഷ് നിരാശയിലാണ്.


മുഖ്യമന്ത്രി പിണറായി വിജയന് ഗണേശിനോട് താല്‍പര്യമില്ലാത്തതാണ ്കാരണം. എങ്ങനെയെങ്കിലും മുന്നണിയില്‍നിന്ന് ഗണേശിനെ ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ ഉന്നമത്രെ. മന്ത്രിസ്ഥാനം കൊടുക്കാത്തതിനാല്‍ ആദ്യം മുതല്‍ക്കേ ഗണേഷ് ഉടക്കിയിരുന്നു. ഇനിയും കാത്തിരിക്കാന്‍ കഴിയില്ലെന്നാണ ്ഗണേഷിന്റെ മനസ്സിലിരിപ്പ്. അതേസമയം മന്ത്രിപദവി കിട്ടില്ലെന്ന് ഉറപ്പായതിനാലാണ ്ഗണേശ് വെടിപൊട്ടിച്ചതെന്നും സി.പി.എം കൊല്ലം നേതാക്കള്‍ പറയുന്നുണ്ട്.
കസേര കിട്ടുമെന്ന് വെച്ച് ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാതിരിക്കാന്‍ കഴിയില്ലെന്നാണ്ഗണേഷ് ഇതിന് മറുപടി പറയുന്നത്. തന്റെ പാര്‍ട്ടിയിലെ നേതാക്കളെയോ ജനങ്ങളെയോ വഞ്ചിക്കാന്‍ തനിക്കാവില്ല. ഗണേഷ് പറയുന്നു.
മുന്നണിയില്‍ ജനതാദള്‍ എസ് നേതൃത്വവും സി.പി.എമ്മിനെതിരെ അനിഷ്ടംപ്രകടിപ്പിക്കുന്നുണ്ട്. പക്ഷേതല്‍കാലം പുറത്തേക്കില്ലെന്ന് മാത്രം. മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന് ആളുകളെ മെരുക്കാനുള്ള വിദ്യയില്ലെന്ന ്ചിലര്‍ പറയുമ്പോള്‍ സി.പി.എമ്മിനകത്തെ തര്‍ക്കത്തില്‍ ജയരാജന്‍ വിട്ടുനില്‍ക്കുന്നതാണ ് കാരണമെന്നാണ് മറ്റുള്ളവര്‍ പറയുന്നത്. ഏതായാലും ഇടതുമുന്നണി അകത്ത് എരിയുകയാണ്. ഏത് സമയവും പലപാര്‍ട്ടികളുംവിട്ടുപോയേക്കാമെന്നും ശ്രുതികളുണ്ട്.കോടിയേരിയുടെ അനുനയം ഇപ്പോള്‍ ഇല്ലെന്നും പിണറായിയുടെഉരുക്കുമുഷ്ടി സി.പി.എമ്മിനകത്ത് തന്നെ പല നേതാക്കളെയും അകറ്റുമ്പോള്‍ പിന്നെ മറ്റു പാര്‍ട്ടികളുടെ കാര്യം പറയാനുണ്ടോ എന്നാണ ്ഒരുഘടകക്ഷി നേതാവിന്റെ ചോദ്യം.

kerala

കണ്ണൂരില്‍ കുഞ്ഞുമായി പുഴയില്‍ ചാടി; അമ്മ മരിച്ചു

ഒപ്പമുണ്ടായിരുന്ന മൂന്നുവയസ്സുകാരനായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നു

Published

on

കണ്ണൂര്‍: ചെമ്പല്ലിക്കുണ്ടില്‍ കുഞ്ഞുമായി പുഴയില്‍ ചാടിയ അമ്മ മരിച്ചു. വയലപ്പുറം സ്വദേശിനി റീമയാണ് മരിച്ചത്. 30 വയസ്സായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നുവയസ്സുകാരനായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് യുവതി ചെമ്പല്ലിക്കുണ്ടിലെ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.

വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനിടെ യുവതി കുഞ്ഞുമായി പുറത്തിറങ്ങുകയായിരുന്നു. വിട്ടുകാര്‍ എഴുന്നേറ്റപ്പോള്‍ യുവതിയെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് റീമ ഉപയോഗിച്ച ഇരുചക്ര വാഹനം ചെല്ലമ്പിക്കുണ്ടിലെ പാലത്തില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

‘അഥവാ ഞാൻ ചത്താൽ അയാളെന്നെ കൊന്നതാണെന്ന് വിചാരിച്ചോണം എന്ന് പറഞ്ഞിട്ടുണ്ട്,എന്റെ മോൾ ആത്മഹത്യ ചെയ്യില്ല ‘; അതുല്യയുടെ അമ്മ

Published

on

ഷാര്‍ജയില്‍ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാവ്. മകള്‍ ആത്മഹത്യ ചെയ്തതല്ലെന്നും താന്‍ മരിക്കില്ലെന്ന് മകള്‍ തന്നെ മുന്‍പ് പറഞ്ഞിരുന്നുവെന്നും അതുല്യയുടെ മാതാവ് തുളസിഭായ്. സ്വയം മരിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും താന്‍ മരിച്ചുവെന്ന് കേട്ടാല്‍ അത് അയാള്‍ എന്തെങ്കിലും ചെയ്തതാകുമെന്ന് കരുതിക്കൊള്ളണമെന്നും മകള്‍ ഈയടുത്ത് തന്നോട് പറഞ്ഞതായി മാതാവ് പറഞ്ഞു. സതീഷ് ഉപദ്രവിക്കുന്നുവെന്ന് മകള്‍ എപ്പോഴും പറയാറുണ്ടായിരുന്നു. സതീഷ് തലയ്ക്കും നാഭിയ്ക്കുമാണ് മര്‍ദിക്കാറുള്ളതെന്നും അങ്ങനെ മകളെ കൊലപ്പെടുത്തിയതാകുമെന്ന് കരുതുന്നുവെന്നും തുളസി കൂട്ടിച്ചേര്‍ത്തു.

കുഞ്ഞിനെ ഓര്‍ത്താണ് എല്ലാം സഹിക്കുന്നതെന്ന് അതുല്യ തന്നോട് പറഞ്ഞതായി മാതാവ് പറയുന്നു. എന്നാല്‍ എന്തിനിനിയും സഹിക്കണമെന്ന് താന്‍ മകളോട് ചോദിച്ചിരുന്നുവെന്നും ഇങ്ങ് പോരാന്‍ മകള്‍ക്ക് ധൈര്യം കൊടുത്തിരുന്നുവെന്നും മാതാവ് പറഞ്ഞു. അതുല്യയുടെ മരണത്തിന് തൊട്ടുമുന്‍പും മകളോട് സംസാരിച്ചിരുന്നു. ഷാര്‍ജയില്‍ തന്നെയുള്ള സഹോദരിയുടെ വീട്ടില്‍പ്പോയ വിശേഷങ്ങള്‍ പറഞ്ഞ് ചിരിച്ചുവെന്നും അന്ന് മകള്‍ സന്തോഷത്തിലായിരുന്നുവെന്നും മാതാവ് പറഞ്ഞു. നാളെ മുതല്‍ താന്‍ പുതിയ ജോലിയില്‍ പ്രവേശിക്കുകയാണെന്ന് മകള്‍ സന്തോഷത്തോടെ അറിയിച്ചതായും അമ്മ കൂട്ടിച്ചേര്‍ത്തു.

ദുബായിലുള്ള കെട്ടിട നിര്‍മാണ കമ്പനിയിലെ എഞ്ചിനിയറാണ് അതുല്യയുടെ ഭര്‍ത്താവ് സതീഷ്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഭര്‍ത്താവുമായി വഴക്കുണ്ടായതായി ബന്ധുക്കള്‍ പറയുന്നു. ഇതിന് പിന്നാലെയാണ് അതുല്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നരവര്‍ഷം മുന്‍പാണ് സതീഷ് അതുല്യയെ ഷാര്‍ജയില്‍ കൊണ്ടുവന്നത്. നേരത്തെ ഇവര്‍ ദുബായിലായിരുന്നു താമസിച്ചത്. ഷാര്‍ജ മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ക്കുശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും. അതേസമയം അതുല്യയുടെ മരണത്തില്‍ മാതാവ് നല്‍കിയ പരാതിയില്‍ കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

വൈദ്യുതി അപകടം: ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ മരിച്ചത് 241 പേര്‍

ജോലിക്കിടെ കഴിഞ്ഞ വർഷം 9 കെ.എസ്.ഇ.ബി ജീവനക്കാർ മരിച്ചു

Published

on

ഒരു വർഷത്തിനിടെ മാത്രം കേരളത്തിൽ വൈദ്യുതി അപകടങ്ങളിൽ മരിച്ചത് 241 പേർ. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റേതാണ് ഈ ഞെട്ടിക്കുന്ന കണക്ക്. ഓരോ വർഷവും 200ലേറെ പേർ വൈദ്യുതി അപകടങ്ങളിൽ മരിക്കുന്നു. മരിച്ചവരിൽ ഇലക്ട്രിസ്റ്റി വകുപ്പ് ജീവനക്കാരുമുണ്ട്. അനധികൃത വൈദ്യുതി വേലികൾ, ഗാർഹിക ഉപകരണങ്ങൾ, ലൈനിന് സമീപം ഇരുമ്പ് തോട്ടി ഉപയോഗിക്കുന്നത് തുടങ്ങി നിരവധി കാരണങ്ങളാണ് മരണത്തിലേക്ക് നയിക്കുന്നത്. ജോലിക്കിടെ കഴിഞ്ഞ വർഷം 9 കെ.എസ്.ഇ.ബി ജീവനക്കാർ മരിച്ചു.

Continue Reading

Trending