Connect with us

india

ഓഹരി കൂപ്പുകുത്തി; ഇരുപതിനായിരം കോടിയുടെ വില്‍പന റദ്ദാക്കി അദാനിഗ്രൂപ്പ്

മോദി സര്‍ക്കാരിന്റെ ഇഷ്ടതോഴനായ ഗുജറാത്തുകാരയ അദാനി കുടുംബം കഴിഞ്ഞ ആറുവര്‍ഷം കൊണ്ടാണ് ശതകോടികളുടെ ഉടമകളായത്. രാജ്യത്തെ വിമാനത്താവളങ്ങളും തുറമുഖങ്ങളും എണ്ണസംസ്‌കരണവും മറ്റും അംബാനിയില്‍നിന്ന് അദാനി ഗ്രൂപ്പ് നേടിയെടുത്തത് സര്‍ക്കാരിന്‍രെ ഒത്താശയോടെയായിരുന്നു.

Published

on

ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് ഇരുപതിനായിരം കോടി രൂപയുടെ ഓഹരിവില്‍പന അദാനിഗ്രൂപ്പ് റദ്ദാക്കി. ഓഹരി ഉടമകള്‍ക്ക് തുക തിരിച്ചുനല്‍കുമെന്ന് ഗൗതം അദാനി അറിയിച്ചു. 25 ശതമാനമാണ ്കഴിഞ്ഞദിവസം ഓഹരി വിപണി ഇടിഞ്ഞത്. ഊഹക്കച്ചവടം എത്രകണ്ട് അനിശ്ചിതമാണെന്ന് തെളിയിക്കുന്നതാണ് അദാനിയുടെ തകര്‍ച്ച.
ധാര്‍മികമായി ശരിയല്ലാത്തതുകൊണ്ടാണ ്ഓഹരിവില്‍പന നിര്‍ത്തിവെച്ചതെന്നാണ് ഗൗതം അദാനിയുടെ ന്യായീകരണം. കഴിഞ്ഞ ജനുവരി 24നാണ് അമേരിക്കന്‍ സ്ഥാപനമായ ഹിന്‍ഡന്ബര്‍ഗ് അദാനിഗ്രൂപ്പ് കടത്തില്‍മുങ്ങിയെന്നും തകര്‍ച്ച നേരിടുകയാണെന്നും വ്യക്തമാക്കി റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ഇത് ശക്തിയായി നിഷേധിച്ച അദാനിയാണ് ഇപ്പോള്‍ ഓഹരി വില്‍പനയുടെ അവസാനദിനത്തില്‍ വില്‍പന നിര്‍ത്തിവെച്ചതായി അറിയിച്ചത്. ഇതിനകം ശതകോടികളാണ് അദാനിയിലേക്ക് മറിഞ്ഞിരിക്കുന്നത്. വാങ്ങാന്‍ ആളുകള്‍ മടിച്ചതും റദ്ദാക്കലിന് കാരണമാണ്. 24ന് ആരംഭിച്ച എഫ്.പി.ഒ ഇന്നലെയാണ് അവസാനിച്ചത്. പൊടുന്നനെ അര്‍ധരാത്രിയാണ് റദ്ദാക്കല്‍ പ്രഖ്യാപിക്കുന്നത്.
ആദ്യം 20 ശതമാനവും ഇന്നലെ 25 ശതമാനവുമാണ് അദാനിയുടെ ഓഹരി ഇടിഞ്ഞത്. ഇതോടെ രാജ്യത്തെ സമ്പന്നരുടെ 15 ാം സ്ഥാനത്തായി ഒന്നാമതുണ്ടായിരുന്ന അദാനി ഗ്രൂപ്പ്. മോദി സര്‍ക്കാരിന്റെ ഇഷ്ടതോഴനായ ഗുജറാത്തുകാരയ അദാനി കുടുംബം കഴിഞ്ഞ ആറുവര്‍ഷം കൊണ്ടാണ് ശതകോടികളുടെ ഉടമകളായത്. രാജ്യത്തെ വിമാനത്താവളങ്ങളും തുറമുഖങ്ങളും എണ്ണസംസ്‌കരണവും മറ്റും അംബാനിയില്‍നിന്ന് അദാനി ഗ്രൂപ്പ് നേടിയെടുത്തത് സര്‍ക്കാരിന്‍രെ ഒത്താശയോടെയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പശ്ചിമബംഗാളില്‍ നിയമ വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ കൂട്ട ബലാല്‍സംഗത്തിനിരയായി

സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി.

Published

on

പശ്ചിമബംഗാളിലെ കസ്ബയില്‍ നിയമ വിദ്യാര്‍ഥി കൂട്ട ബലാല്‍സംഗത്തിനിരയായി. സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി.

സൗത്ത് കൊല്‍ക്കത്ത ലോ കോളജിലെ ക്ലാസ് മുറിയില്‍ വച്ചാണ് സംഭവം. ഇതേ ലോ കോളജിലെ മുന്‍ വിദ്യാര്‍ഥിയെയും രണ്ട് ജീവനക്കാരുമാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായ മൂന്ന് പ്രതികളെയും ഹൈക്കോടതിയില്‍ ഹാജരാക്കി. പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Continue Reading

india

ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചു; വിദ്യാര്‍ഥികളെ കുട്ടികളെ പിന്‍വലിച്ച് രക്ഷിതാക്കള്‍

സ്‌കൂളില്‍ ആകെയുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികളില്‍ 21 പേരെയും രക്ഷിതാക്കള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്‌കൂളുകളില്‍ ചേര്‍ത്തു.

Published

on

ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ സ്‌കൂളില്‍ നിന്ന് കുട്ടികളെ പിന്‍വലിച്ച് രക്ഷിതാക്കള്‍. ചാമരാജ നഗര്‍ ജില്ലയിലെ ഹൊമ്മ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് രക്ഷിതാക്കളുടെ നേതൃത്തത്തില്‍ വിദ്യാര്‍ഥികളെ കൂട്ടത്തോടെ പിന്‍വലിച്ചത്. ദളിത് സ്ത്രീയെ സ്‌കൂളിലെ ഭക്ഷണം പാചകം ചെയ്യാന്‍ നിയമിച്ചത് തങ്ങളുടെ മക്കള്‍ ഭക്ഷണം കഴിക്കുന്നതിന് തടസമായെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. സ്‌കൂളില്‍ ആകെയുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികളില്‍ 21 പേരെയും രക്ഷിതാക്കള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്‌കൂളുകളില്‍ ചേര്‍ത്തു. ദളിത് സ്ത്രീയെ നിയമിച്ചതിനു ശേഷം സ്‌കൂളില്‍ നിന്ന് ആകെ ഏഴ് കുട്ടികള്‍ മാത്രമാണ് ഉച്ചഭക്ഷണം കഴിച്ചിരുന്നത്.

അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ് നിലവില്‍ സ്‌കൂള്‍. സംഭവത്തെ തുടര്‍ന്ന് ചാമരാജനഗര്‍ എസ് പി, ജില്ലാ പഞ്ചായത്ത് സിഇഒ, വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരുള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. ജാതി വിവേചനം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ജില്ലാ അധികൃതരും മാതാപിതാക്കളും അധ്യാപകരുമായി ചര്‍ച്ച നടത്തി. എന്നാല്‍ കേസ് ഭയന്ന് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാകാത്തതിനാലാണ് കുട്ടികളെ സ്‌കൂളില്‍ നിന്ന് മാറ്റിയതെന്നാണ് മാതാപിതാക്കള്‍ ജില്ലാ പഞ്ചായത്ത് സിഇഒയോട് പറഞ്ഞത്. സ്‌കൂളില്‍ നിലവില്‍ ഒരു കുട്ടി മാത്രമേയുളളു. ആ കുട്ടിയുടെ മാതാപിതാക്കളും ട്രാന്‍സഫര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

Continue Reading

india

പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച് യുവതിയുടെ അഭ്യാസം; പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ആക്രമിച്ചു

ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം, 20 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു.

Published

on

ഹൈദരാബാദ് റെയില്‍വേ പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച് യുവതിയുടെ അഭ്യാസം. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം, 20 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു. കാര്‍ തടഞ്ഞ് പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി പൊലീസുകാരെയും ആക്രമിക്കാന്‍ ശ്രമിച്ചു. ഹൈദരാബാദിനു സമീപം ശങ്കരപ്പള്ളിയിലാണ് വ്യാഴാഴ്ച രാവിലെ സംഭവമുണ്ടായത്.

യുവതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് 2 പാസഞ്ചര്‍ ട്രെയിനുകളും 2 ഗുഡ്‌സും നിര്‍ത്തിയിടേണ്ടിവന്നു.

Continue Reading

Trending