Connect with us

india

ശര്‍ജീല്‍ ഇമാമിനും കൂട്ടര്‍ക്കും ജയിലില്‍ നഷ്ടപ്പെട്ട ദിനങ്ങള്‍ ആര് തിരിച്ചുനല്‍കുമെന്ന് പി. ചിദംബരം

നിയമത്തെ നിരന്തരം ഇങ്ങനെ അപമാനിക്കുന്ന നടപടിക്ക് സുപ്രീംകോടതി എത്രയും വേഗം അവസാനമുണ്ടാക്കണം -പി. ചിദംബരം ട്വീറ്റില്‍ പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: ശര്‍ജീല്‍ ഇമാം ഉള്‍പ്പെടെയുള്ളവരെ ജാമിഅ നഗര്‍ സംഘര്‍ഷ കേസില്‍ ഡല്‍ഹി കോടതി കുറ്റമുക്തരാക്കിയതിന് പിന്നാലെ, വിചാരണത്തടവിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. യഥാര്‍ഥ കുറ്റവാളികളെ പിടികൂടാതെ ഡല്‍ഹി പൊലീസ് ഇവരെ ബലിയാടാക്കുകയായിരുന്നുവെന്ന് കോടതി വിധിച്ചിരിക്കുന്നു. പ്രതികളാക്കപ്പെട്ടവര്‍ക്ക് ജയിലില്‍ നഷ്ടമായ വര്‍ഷങ്ങളും മാസങ്ങളും ആര് തിരിച്ചുനല്‍കും. നിയമത്തെ നിരന്തരം ഇങ്ങനെ അപമാനിക്കുന്ന നടപടിക്ക് സുപ്രീംകോടതി എത്രയും വേഗം അവസാനമുണ്ടാക്കണം -പി. ചിദംബരം ട്വീറ്റില്‍ പറഞ്ഞു.
പ്രതികള്‍ക്കെതിരെ കുറ്റംചെയ്തതിനുള്ള പ്രദമദൃഷ്ട്യാ തെളിവുപോലും ഇല്ലെന്നാണ് കോടതി വ്യക്തമാക്കിയതെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. പ്രതികളില്‍ ചിലര്‍ മൂന്ന് വര്‍ഷത്തോളമാണ് ജയിലിലടക്കപ്പെട്ടത്. ചിലര്‍ക്ക് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്. വിചാരണക്ക് മുമ്ബുള്ള തടവുശിക്ഷയാണിത്. ഉത്തരവാദിത്തമില്ലാത്ത പൊലീസും അമിതാവേശം കാട്ടുന്ന പ്രോസിക്യൂട്ടര്‍മാരുമാണ് പൗരന്മാരെ ഇത്തരത്തില്‍ വിചാരണക്ക് മുമ്‌ബേ ജയിലില്‍ അടക്കുന്നതിന് കാരണം.

ഇവര്‍ക്കെതിരെ എന്ത് നടപടിയാണ് കൈക്കൊള്ളുക?ആരോപണവിധേയര്‍ക്ക് ജയിലില്‍ നഷ്ടപ്പെട്ട വര്‍ഷങ്ങളോ മാസങ്ങളോ ആരാണ് തിരികെ നല്‍കുക? വിചാരണയ്ക്ക് മുമ്ബുള്ള തടവ് അനുവദിച്ചുകൊടുക്കുന്ന നമ്മുടെ നീതിന്യായ വ്യവസ്ഥ, ഇന്ത്യന്‍ ഭരണഘടനയെ, പ്രത്യേകിച്ച് ആര്‍ട്ടിക്കിള്‍ 19, 21 എന്നിവയെ അപമാനിക്കുന്നതാണ്. നിയമത്തെ ഇത്തരത്തില്‍ നിരന്തരം അപമാനിക്കുന്നതിന് സുപ്രീംകോടതി അവസാനമുണ്ടാക്കണം. എത്ര പെട്ടെന്നാകുന്നുവോ അത്രയും നല്ലത്. സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച വിചാരണ കോടതി നടപടിയെ അഭിനന്ദിക്കുന്നു -ചിദംബരം പറഞ്ഞു.

 

india

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് മെയ് 7 മുതല്‍ ഗതാഗത നിയന്ത്രണം

Published

on

ഊട്ടി സമ്മര്‍ സീസണ്‍ തുടങ്ങുന്നത് കൊണ്ട് 7.5.2024 മുതല്‍ 30.5.2024 വരെ ഊട്ടിയില്‍ ട്രാഫിക് നിയമങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ട് വരുന്ന വാഹനങ്ങളില്‍ ഊട്ടി ടൗണില്‍ പ്രവേശിക്കാന്‍ പറ്റുകയില്ല. ഊട്ടി ടൗണ്ഡ് ഔട്ടര്‍സൈഡുകളില്‍ വണ്ടികള്‍ക്ക് പാര്‍ക്കിംഗ് കൊടുത്ത് അവിടുന്ന് ഗവണ്‍മെന്റ് ബസ്സില്‍ പോയി ചുറ്റിക്കണ്ട് തിരിച്ച് അതേ വണ്ടിയില്‍ അവിടെ കൊണ്ടുപോയി വിടും.

അതുമാത്രമല്ല ഈ കൊല്ലം തമിഴ്‌നാട് പോലീസ് ഒരു മാപ്പ് റെഡിയാക്കിയിട്ടുണ്ട് അത് ചെറിയ വാഹനങ്ങള്‍ക്ക് ഉള്ളതാണ് നമ്മള്‍ ഊട്ടി എന്റര്‍ ആവുമ്പോള്‍ തന്നെ ഒരു പോലീസ് ഒരു പേപ്പര്‍ തരും. ആ പേപ്പറില്‍ കാണുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക സ്‌കാന്‍ ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ആ സ്‌കാനില്‍ റൂട്ട് മാപ്പ് കാട്ടിത്തരും ആ റൂട്ട് മാപ്പ് പ്രകാരം മാത്രമേ പോകാന്‍ പാടുള്ളൂ ഇത് പോലീസിന്റെ സ്ട്രിക്ട് ഓര്‍ഡര്‍ ആണ് വേറെ റൂട്ട് മാറി പോകാന്‍ പാടില്ല വരുന്ന വാഹനങ്ങള്‍ കുന്നൂര്‍ വഴി വരികയും ആവിന്‍ പാല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യുകയും വേണം. തിരിച്ചു പോകുന്ന വാഹനങ്ങള്‍ കോത്തഗിരി വഴി പോവുകയും ചെയ്യണം ഗൂഡല്ലൂര്‍ വഴി വരുന്ന വാഹനങ്ങള്‍ എച്ച്പിഎഫിന്റെ അവിടെ പാര്‍ക്ക് ചെയ്യുകയും ചെയ്യണം.

Continue Reading

india

ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി

അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകുന്നവരുടെ മൂന്നാം ഗഡു അടക്കേണ്ട സമയപരിധി മേയ് നാല് വരെ നീട്ടി. അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

തീർഥാടകർ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.

Continue Reading

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

Trending