Connect with us

india

ശര്‍ജീല്‍ ഇമാമിനും കൂട്ടര്‍ക്കും ജയിലില്‍ നഷ്ടപ്പെട്ട ദിനങ്ങള്‍ ആര് തിരിച്ചുനല്‍കുമെന്ന് പി. ചിദംബരം

നിയമത്തെ നിരന്തരം ഇങ്ങനെ അപമാനിക്കുന്ന നടപടിക്ക് സുപ്രീംകോടതി എത്രയും വേഗം അവസാനമുണ്ടാക്കണം -പി. ചിദംബരം ട്വീറ്റില്‍ പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: ശര്‍ജീല്‍ ഇമാം ഉള്‍പ്പെടെയുള്ളവരെ ജാമിഅ നഗര്‍ സംഘര്‍ഷ കേസില്‍ ഡല്‍ഹി കോടതി കുറ്റമുക്തരാക്കിയതിന് പിന്നാലെ, വിചാരണത്തടവിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. യഥാര്‍ഥ കുറ്റവാളികളെ പിടികൂടാതെ ഡല്‍ഹി പൊലീസ് ഇവരെ ബലിയാടാക്കുകയായിരുന്നുവെന്ന് കോടതി വിധിച്ചിരിക്കുന്നു. പ്രതികളാക്കപ്പെട്ടവര്‍ക്ക് ജയിലില്‍ നഷ്ടമായ വര്‍ഷങ്ങളും മാസങ്ങളും ആര് തിരിച്ചുനല്‍കും. നിയമത്തെ നിരന്തരം ഇങ്ങനെ അപമാനിക്കുന്ന നടപടിക്ക് സുപ്രീംകോടതി എത്രയും വേഗം അവസാനമുണ്ടാക്കണം -പി. ചിദംബരം ട്വീറ്റില്‍ പറഞ്ഞു.
പ്രതികള്‍ക്കെതിരെ കുറ്റംചെയ്തതിനുള്ള പ്രദമദൃഷ്ട്യാ തെളിവുപോലും ഇല്ലെന്നാണ് കോടതി വ്യക്തമാക്കിയതെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. പ്രതികളില്‍ ചിലര്‍ മൂന്ന് വര്‍ഷത്തോളമാണ് ജയിലിലടക്കപ്പെട്ടത്. ചിലര്‍ക്ക് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്. വിചാരണക്ക് മുമ്ബുള്ള തടവുശിക്ഷയാണിത്. ഉത്തരവാദിത്തമില്ലാത്ത പൊലീസും അമിതാവേശം കാട്ടുന്ന പ്രോസിക്യൂട്ടര്‍മാരുമാണ് പൗരന്മാരെ ഇത്തരത്തില്‍ വിചാരണക്ക് മുമ്‌ബേ ജയിലില്‍ അടക്കുന്നതിന് കാരണം.

ഇവര്‍ക്കെതിരെ എന്ത് നടപടിയാണ് കൈക്കൊള്ളുക?ആരോപണവിധേയര്‍ക്ക് ജയിലില്‍ നഷ്ടപ്പെട്ട വര്‍ഷങ്ങളോ മാസങ്ങളോ ആരാണ് തിരികെ നല്‍കുക? വിചാരണയ്ക്ക് മുമ്ബുള്ള തടവ് അനുവദിച്ചുകൊടുക്കുന്ന നമ്മുടെ നീതിന്യായ വ്യവസ്ഥ, ഇന്ത്യന്‍ ഭരണഘടനയെ, പ്രത്യേകിച്ച് ആര്‍ട്ടിക്കിള്‍ 19, 21 എന്നിവയെ അപമാനിക്കുന്നതാണ്. നിയമത്തെ ഇത്തരത്തില്‍ നിരന്തരം അപമാനിക്കുന്നതിന് സുപ്രീംകോടതി അവസാനമുണ്ടാക്കണം. എത്ര പെട്ടെന്നാകുന്നുവോ അത്രയും നല്ലത്. സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച വിചാരണ കോടതി നടപടിയെ അഭിനന്ദിക്കുന്നു -ചിദംബരം പറഞ്ഞു.

 

india

ഛത്തീസ്​ഗഡിൽ നക്സൽ ഓപ്പറേഷൻ; 18 പേരെ സുരക്ഷാസേന വധിച്ചു

എ.കെ 47 തോക്കുകളടക്കം നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു.

Published

on

ഛത്തീസ്ഗഢിലെ കങ്കര്‍ ജില്ലയില്‍ ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലില്‍ മാവോവാദി നേതാവ് ശങ്കര്‍ റാവുവടക്കം 18 മാവോവാദികള്‍ കൊല്ലപ്പെട്ടു. എ.കെ 47 തോക്കുകളടക്കം നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു. അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് 25 ലക്ഷംരൂപ വിലയിട്ടിട്ടുള്ള മാവോവാദി നേതാവാണ് കൊല്ലപ്പെട്ട ശങ്കര്‍ റാവു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും വര്‍ധിച്ചേക്കാമെന്ന് പോലീസ് അറിയിച്ചു. സംസ്ഥാനത്തെ മാവോവാദി പ്രവര്‍ത്തനങ്ങള്‍ തടയിടുന്നതിനായി 2008ല്‍ രൂപവത്കരിക്കപ്പെട്ട ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡും ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സും സംയുക്തമായാണ് ഏറ്റുമുട്ടലില്‍ പങ്കെടുത്തത്.

Continue Reading

india

ബി.ജെ.പിയെ തോൽപ്പിക്കാനുറച്ച് ക്ഷത്രിയർ; പ്രതിഷേധം വകവെക്കാതെ രൂപാല

ലോക്സഭാ ആദ്യഘട്ട തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയാണ് ബി.ജെ.പിക്കെതിരായ സവർണ സമുദായത്തിന്റെ വിയോജിപ്പ് ശക്തമാകുന്നത്.

Published

on

ബി.ജെ.പിക്കെതിരെ ക്ഷത്രിയ രജപുത്ര സമുദായത്തിന്റെ പ്രതിഷേധം ശക്തമാകുന്നതിനിടെ നാമനിർദേശ പത്രിക സമർപ്പിച്ച് കേന്ദ്രമന്ത്രി പർഷോത്തം രൂപാല. രൂപാലയെ വീണ്ടും സ്ഥാനാർഥിയാക്കിയതിന് പിന്നാലെയാണ് ബി.ജെ.പിക്കെതിരെ സംഘം പ്രതിഷേധം ശക്തമാക്കിയത്. ലോക്സഭാ ആദ്യഘട്ട തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയാണ് ബി.ജെ.പിക്കെതിരായ സവർണ സമുദായത്തിന്റെ വിയോജിപ്പ് ശക്തമാകുന്നത്.

ജനങ്ങൾ വിശാല ഹൃദയം കാണിക്കണമെന്നും ബി.ജെ.പിയെ പിന്തുണക്കണമെന്നുമായിരുന്നു നാമനിർദേശപത്രിക സമർപ്പിച്ചതിന് പിന്നാലെ രൂപാലയുടെ പ്രതികരണം. രണ്ട് തവണ വിഷയത്തിൽ ക്ഷമാപണം നടത്തിയെങ്കിലും വിഷയത്തിൽ ക്ഷത്രിയ സമുദായത്തിന്റെ പ്രതിഷേധം തുടരുകയാണ്.

രൂപാല മത്സരിക്കുന്ന ഗുജറാത്തിനു പുറമെ രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെല്ലാം ബി.ജെ.പിക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇവർ. രാജക്കന്മാരും രാജകുടുംബങ്ങളും ബ്രിട്ടീഷുകാർക്കുമുന്നിൽ തലകുമ്പിട്ടപ്പോഴൊന്നും അതിനു നിന്നുകൊടുക്കാത്തവരാണ് ദിലത് സമുദായമായ രുഖി എന്ന രൂപാലയുടെ പരാമർശമാണ് ക്ഷത്രിയ-മേൽജാതി വിഭാ​ഗങ്ങളെ പ്രകോപിപ്പിച്ചത്. രൂപാലയുടെ പരാമർശം തങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണെന്നും സ്ഥാനാർത്ഥിത്വം പിൻവലിക്കണണെന്നുമാണ് ക്ഷത്രിയരുടെ ആവശ്യം.

മുംബൈയിലും ക്ഷത്രിയ സമുദായം പ്രതിഷേധവുമായി രം​ഗത്തുണ്ട്. സ്ഥാനാർഥിത്വം പിൻവലിച്ചില്ലെങ്കിൽ മുംബൈയിലെ എല്ലാ മണ്ഡലങ്ങളിലും ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്. 50,000ത്തോളം ക്ഷത്രിയ സമുദായക്കാരാണ് മുംബൈയിൽ മാത്രമുള്ളത്.

നേരത്തെ രൂപാലയെ പിന്തുണച്ചവരാണ് തങ്ങൾ. എന്നാൽ, ഇപ്പോൾ സ്വന്തം കാലിലാണ് അദ്ദേഹം വെട്ടിയിരിക്കുന്നതെന്ന് മുംബൈയിലെ ക്ഷത്രിയ രജപുത്ര സംഘടനാ അധ്യക്ഷൻ ജിതു മാക്‌വാന പ്രതികരിച്ചു. ഗുജറാത്തിലെ 26 സീറ്റിലും ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യുമെന്ന് ക്ഷത്രിയ രജപുത്ര സമുദായം പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

india

ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി തരം​ഗമില്ല’; പ്രവർത്തകരോട് ബിജെപി സ്ഥാനാ‍ർത്ഥി

യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നെങ്കിലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

Published

on

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി തരംഗമില്ലെന്ന് ബിജെപിയുടെ അമരാവതി സ്ഥാനാര്‍ത്ഥി നവ്‌നീത് റാണ. പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് റാണയുടെ വാക്കുകള്‍. യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നെങ്കിലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

ഒരു ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് പോലെത്തന്നെ നമുക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോരാടണം. മുഴുവന്‍ വോട്ടര്‍മാരെയും ബൂത്തിലെത്തിക്കണം. മോദി തരംഗമുണ്ടെന്ന മിഥ്യാധാരണയില്‍ ഇരിക്കരുത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദി തരംഗമുണ്ടായിട്ടും ഞാന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചിട്ടുണ്ട് – റാണ പറഞ്ഞു.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമരാവതിയില്‍ നിന്ന് എന്‍സിപിയുടെ പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച റാണ വിജയിച്ചിരുന്നു. ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥിയായാണ് റാണ മത്സരിക്കുന്നത്. അതേസമയം എതിര്‍പക്ഷം റാണയുടെ വാക്കുകള്‍ ഏറ്റെടുത്ത് ബിജെപിയെ തിരിച്ചടിക്കുകയാണ്. മോദി തംരഗമില്ലെന്ന നവ്‌നീത് റാണയുടെ വാക്കുകള്‍ സത്യമാണെന്നാണ് എന്‍സിപി ശരത്പവാര്‍ പക്ഷവും ശിവസേന ഉദ്ധവ് താക്കറെ പക്ഷവും പറയുന്നത്.

റാണ പറഞ്ഞത് എന്താണോ അത് സത്യമാണ്. മോദി തരംഗമില്ല എന്ന് ബിജെപിക്ക് തന്നെ അറിയാം. പ്രതിപക്ഷ നേതാക്കളെ ഓരോരുത്തരെയായി പൂട്ടാന്‍ ബിജെപി ശ്രമിക്കുന്നത് ഇതുകൊണ്ടാണെന്നും എന്‍സിപി ആരോപിച്ചു. ബിജെപി പാളയത്തില്‍ ഭയം തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് ഗ്രാമപഞ്ചായത്തിലേതെന്ന പോലെ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുന്നത്. മോദിക്ക് സ്വന്തം സിറ്റിങ് സീറ്റില്‍ മത്സരിച്ച് ജയിക്കാന്‍ കഴിയുമോ എന്നത് തന്നെ ചോദ്യചിഹ്നമാണെന്നായിരുന്നു ശിവസേന ഉദ്ധവ് താക്കറെ പക്ഷം വക്താവ് സഞ്ജയ് റാവത്തിന്റെ പരിഹാസം.

Continue Reading

Trending