Connect with us

india

ശര്‍ജീല്‍ ഇമാമിനും കൂട്ടര്‍ക്കും ജയിലില്‍ നഷ്ടപ്പെട്ട ദിനങ്ങള്‍ ആര് തിരിച്ചുനല്‍കുമെന്ന് പി. ചിദംബരം

നിയമത്തെ നിരന്തരം ഇങ്ങനെ അപമാനിക്കുന്ന നടപടിക്ക് സുപ്രീംകോടതി എത്രയും വേഗം അവസാനമുണ്ടാക്കണം -പി. ചിദംബരം ട്വീറ്റില്‍ പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: ശര്‍ജീല്‍ ഇമാം ഉള്‍പ്പെടെയുള്ളവരെ ജാമിഅ നഗര്‍ സംഘര്‍ഷ കേസില്‍ ഡല്‍ഹി കോടതി കുറ്റമുക്തരാക്കിയതിന് പിന്നാലെ, വിചാരണത്തടവിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. യഥാര്‍ഥ കുറ്റവാളികളെ പിടികൂടാതെ ഡല്‍ഹി പൊലീസ് ഇവരെ ബലിയാടാക്കുകയായിരുന്നുവെന്ന് കോടതി വിധിച്ചിരിക്കുന്നു. പ്രതികളാക്കപ്പെട്ടവര്‍ക്ക് ജയിലില്‍ നഷ്ടമായ വര്‍ഷങ്ങളും മാസങ്ങളും ആര് തിരിച്ചുനല്‍കും. നിയമത്തെ നിരന്തരം ഇങ്ങനെ അപമാനിക്കുന്ന നടപടിക്ക് സുപ്രീംകോടതി എത്രയും വേഗം അവസാനമുണ്ടാക്കണം -പി. ചിദംബരം ട്വീറ്റില്‍ പറഞ്ഞു.
പ്രതികള്‍ക്കെതിരെ കുറ്റംചെയ്തതിനുള്ള പ്രദമദൃഷ്ട്യാ തെളിവുപോലും ഇല്ലെന്നാണ് കോടതി വ്യക്തമാക്കിയതെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. പ്രതികളില്‍ ചിലര്‍ മൂന്ന് വര്‍ഷത്തോളമാണ് ജയിലിലടക്കപ്പെട്ടത്. ചിലര്‍ക്ക് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്. വിചാരണക്ക് മുമ്ബുള്ള തടവുശിക്ഷയാണിത്. ഉത്തരവാദിത്തമില്ലാത്ത പൊലീസും അമിതാവേശം കാട്ടുന്ന പ്രോസിക്യൂട്ടര്‍മാരുമാണ് പൗരന്മാരെ ഇത്തരത്തില്‍ വിചാരണക്ക് മുമ്‌ബേ ജയിലില്‍ അടക്കുന്നതിന് കാരണം.

ഇവര്‍ക്കെതിരെ എന്ത് നടപടിയാണ് കൈക്കൊള്ളുക?ആരോപണവിധേയര്‍ക്ക് ജയിലില്‍ നഷ്ടപ്പെട്ട വര്‍ഷങ്ങളോ മാസങ്ങളോ ആരാണ് തിരികെ നല്‍കുക? വിചാരണയ്ക്ക് മുമ്ബുള്ള തടവ് അനുവദിച്ചുകൊടുക്കുന്ന നമ്മുടെ നീതിന്യായ വ്യവസ്ഥ, ഇന്ത്യന്‍ ഭരണഘടനയെ, പ്രത്യേകിച്ച് ആര്‍ട്ടിക്കിള്‍ 19, 21 എന്നിവയെ അപമാനിക്കുന്നതാണ്. നിയമത്തെ ഇത്തരത്തില്‍ നിരന്തരം അപമാനിക്കുന്നതിന് സുപ്രീംകോടതി അവസാനമുണ്ടാക്കണം. എത്ര പെട്ടെന്നാകുന്നുവോ അത്രയും നല്ലത്. സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച വിചാരണ കോടതി നടപടിയെ അഭിനന്ദിക്കുന്നു -ചിദംബരം പറഞ്ഞു.

 

crime

ബംഗളൂരുവില്‍ ഓടിക്കൊണ്ടിരുക്കുന്ന കാറില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ നാല് പേര്‍ അറസ്റ്റില്‍

പാര്‍ക്കിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തട്ടികൊണ്ട് പോകുകയായിരുന്നു

Published

on

ബംഗളൂരു നഗരത്തില്‍ ഓടുന്ന കാറില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് സംഭവം. പാര്‍ക്കിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തട്ടികൊണ്ട് പോകുകയായിരുന്നു.

കൊറമംഗളയിലെ നാഷണല്‍ ഗെയിംസ് വില്ലേജ് പാര്‍ക്കില്‍ സുഹൃത്തിനൊപ്പമിരിക്കുകയായിരുന്നു പെണ്‍കുട്ടി. പാര്‍ക്കില്‍ രാത്രി വൈകിയും ഇരിക്കാനാവില്ലെന്ന് പെണ്‍കുട്ടിയോടും സുഹൃത്തിനോടും പ്രതികളിലൊരാള്‍ പറയുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ സുഹൃത്ത് മടങ്ങിയതിന് പിന്നാലെ ഇയാള്‍ തന്റെ മൂന്ന് സുഹൃത്തുക്കളെ വിളിച്ചുവരുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകുകയായിരുന്നു. കാറില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വീടിനടുത്ത് ഉപേക്ഷിച്ചു.

Continue Reading

india

മോദിയുടെ ബിരുദ വിവരങ്ങൾ നൽകേണ്ട: അരവിന്ദ് കെജ്‌രിവാളിന് പിഴ വിധിച്ചു ഗുജറാത്ത് ഹൈക്കോടതി

2016-ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദശാംശങ്ങൾ അപേക്ഷകനായ അരവിന്ദ് കെജ്‌രിവാളിന് കൈമാറാൻ ഉത്തരവിട്ടത്

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൈമാറണമെന്ന ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര വിവരാവകാശ കമ്മീഷൻ ഗുജറാത്ത് സർവ്വകലാശാലയ്ക്ക് നൽകിയ നിർദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്. കൂടാതെ അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപ പിഴയും ഹൈക്കോടതി ചുമത്തി.

2016-ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദശാംശങ്ങൾ അപേക്ഷകനായ അരവിന്ദ് കെജ്‌രിവാളിന് കൈമാറാൻ ഉത്തരവിട്ടത്.എന്നാൽ സർവകലാശാലയെ കേൾക്കാതെ ഏകപക്ഷീയമായിട്ടാണ് തീരുമാനമെന്ന് കാട്ടിയാണ് ഗുജറാത്ത് സർവകലാശാല ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഈ അപ്പീലിലാണ് ഇന്നത്തെ വിധി.

Continue Reading

india

ഔറംഗാബാദ് സംഘർഷം; പൊലീസ് വെടിവെപ്പിൽ പരിക്കേറ്റയാൾ മരിച്ചു

സംഘർഷത്തിൽ 17 പൊലീസുകാർക്കും പരിക്കേറ്റു

Published

on

മഹാരാഷ്ട്രയിലെ സമ്പാജി നഗറിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഉണ്ടായ പോലീസ് വെടിവയ്പ്പിൽ പരിക്കേറ്റയാൾ മരിച്ചു.രാം നവമി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. സംഭവത്തിൽ പൊലീസിന്റെത് അടക്കം 14 ഓളം വാഹനങ്ങൾക്ക് തീയിട്ടു. സംഘർഷം നിയന്ത്രിക്കാൻ കഴിയാതെ ആയതോടെയാണ് പോലീസ് വെടിവച്ചത്.സംഘർഷത്തിൽ 17 പൊലീസുകാർക്കും പരിക്കേറ്റു അഞ്ഞൂറോളം പേർക്കെതിരെ കേസെടുത്തു.

Continue Reading

Trending