Connect with us

kerala

നിയമസഭയില്‍ ബജറ്റ് ചര്‍ച്ച ഇന്നു മുതല്‍; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

നിയമസഭയില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിനാണ് പ്രതിപക്ഷം തയാറെടുക്കുന്നത്.

Published

on

ഇന്ധന സെസ് അടക്കമുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കെതിരായ വിമര്‍ശനം തുടരുന്നതിനിടെ നിയമസഭയില്‍ ബജറ്റ് ചര്‍ച്ച ഇന്ന് തുടങ്ങും. സഭക്ക് അകത്തും പുറത്തും ഇന്ധന സെസ് അടക്കമുള്ള ബജറ്റ് നിര്‍ദേശങ്ങള്‍ക്കെതിരെ പ്രതിഷധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. ചോദ്യോത്തരവേള മുതല്‍ പ്രതിഷേധം ആരംഭിച്ചേക്കും.

ഇതിനിടെ പെട്രോളിനും ഡീസലിനും രണ്ട് രൂപ വിലവര്‍ധിപ്പിച്ച ബജറ്റിനെതിരെ പ്രതിപക്ഷ പ്രക്ഷോഭത്തിനൊപ്പം ഇടതുമുന്നണിയിലും അഭിപ്രായ ഭിന്നത രൂപപ്പെട്ടതോടെ നിലപാട് തിരുത്താനൊരുങ്ങി സര്‍ക്കാര്‍. ഇന്ധന സെസ് ഏര്‍പെടുത്താനുള്ള ബജറ്റ് നിര്‍ദേശം തന്നെ പിന്‍വലിക്കണമെന്നാണ് യു.ഡി.എഫിന്റെയും എല്‍.ഡി.എഫിലെ ഘടകകക്ഷികളുടെയും ആവശ്യം. എന്നാല്‍ രണ്ടുരൂപ എന്നത് ഒരു രൂപയായി കുറക്കണമെന്നാണ് സി.പി.എമ്മില്‍ ഉയര്‍ന്നിട്ടുള്ള ചര്‍ച്ചകള്‍. ഇത് സംബന്ധിച്ച പ്രഖ്യാപനം ബുധനാഴ്ച ഉണ്ടായേക്കും. നിര്‍ദേശം പിന്‍വലിക്കുന്നതുവരെ നിയമസഭക്ക് അകത്തും പുറത്തും സമരം ചെയ്യാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

പെട്രോള്‍, ഡീസല്‍ സെസ് തീരുമാനം തുടക്കത്തിലേ തിരുത്തിക്കുമെന്ന വാശിയില്‍ പ്രതിപക്ഷം നിലയുറപ്പിക്കുമ്പോള്‍ ചാനല്‍ ചര്‍ച്ചകളിലും സൈബര്‍ ഇടങ്ങളിലും ഇന്ധനവിലവര്‍ധനയെ ന്യായീകരിക്കാന്‍ കഴിയാതെ സി.പി.എം നേതാക്കളും വിയര്‍ക്കുകയാണ്. ഇന്ധന സെസിനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പോലും നിലപാടെടുത്തതോടെ ധനമന്ത്രിയും സര്‍ക്കാരും വെട്ടിലായി. സി.പി.ഐ നേതാവ് കെ. പ്രകാശ് ബാബുവും വിലവര്‍ധനക്കെതിരെ രംഗത്തെത്തി. സെസ് ഏര്‍പ്പെടുത്തിയ നടപടിയെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എതിര്‍ത്തതായാണ് സൂചന. അദ്ദേഹം മുഖ്യമന്ത്രിയെ കണ്ട് അതൃപ്തിയറിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതോടെയാണ് സെസ് പിന്‍വലിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന നിലയിലേക്ക് സര്‍ക്കാര്‍ എത്തുന്നത്. ഇന്ധനവിലവര്‍ധനക്ക് കേന്ദ്രസമീപനത്തെ കുറ്റപ്പെടുത്തിയോ സാമൂഹികസുരക്ഷാ പെന്‍ഷന്‍ ചൂണ്ടിക്കാട്ടിയോ പിടിച്ചുനില്‍ക്കാനാവില്ലെന്നു സി.പി.എമ്മിനും ബോധ്യമായിട്ടുണ്ട്.
നികുതി വര്‍ധന ഭാഗികമായി പിന്‍വലിക്കുന്നത് സംബന്ധിച്ച സി.പി.എമ്മിലും ചര്‍ച്ചകള്‍ സജീവമാണ്. പെട്രോള്‍, ഡീസല്‍ സെസ് പകുതിയായി കുറക്കണമെന്ന് ഘടകകക്ഷികളില്‍ നിന്നും ശക്തമായ ആവശ്യമുണ്ട്. അതോടൊപ്പം വ്യാപക വിലക്കയറ്റത്തിന് ഇടയാക്കുന്ന ഇന്ധന വില വര്‍ധനയില്‍ പൊതുജനങ്ങളിലും കടുത്ത അമര്‍ഷമാണ് ഉയര്‍ന്നത്. ഭരണകക്ഷിയിലെ അണികളില്‍ നിന്നുപോലും സര്‍ക്കാറിനെതിരെ കടുത്തവി മര്‍ശനം ഉയരുന്നുണ്ട്. കേന്ദ്രം ഇന്ധനവില കൂട്ടിയപ്പോഴൊക്കെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും ശക്തമായ ഭാഷയില്‍ പ്രതികരിച്ചവരാണ്.

അതേസമയം നിയമസഭയില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിനാണ് പ്രതിപക്ഷം തയാറെടുക്കുന്നത്. സഭ പ്രക്ഷുബ്ധമാകുമെന്നുറപ്പ്. വരുംദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചതോടെ സര്‍ക്കാരിനെതിരെ ജനവികാരവും ശക്തമായിട്ടുണ്ട്. മുഖ്യമന്ത്രിക്കു നേരേ കഴിഞ്ഞദിവസങ്ങളില്‍ നടന്ന കരിങ്കൊടി പ്രതിഷേധങ്ങള്‍ പോലീസിനെയും സമ്മര്‍ദത്തിലാക്കുന്നു. ഇന്ധനവിലവര്‍ധനക്കെതിരേ യൂത്ത് കോണ്‍ഗ്രസ് ഇന്ന് നിയമസഭാ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ജനരോഷത്തിനു മുന്നില്‍ സര്‍ക്കാരിനു മുട്ടുമടക്കേണ്ടിവരുമെന്നു സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ മുന്നറിയിപ്പ് നല്‍കി.

പ്രതിഷേധം ശക്തമായാല്‍ ബജറ്റ് പാസാക്കുന്ന വേളയില്‍ സെസ് ഇളവ് ആലോചിക്കാമെന്ന നിലപാടിലാണു മന്ത്രി ബാലഗോപാല്‍. എന്നാല്‍ മറ്റ് നികുതികളില്‍ ഒരുമാറ്റവുമുണ്ടാകില്ലെന്ന സൂചനയും അദ്ദേഹം നല്‍കുന്നു. ഇന്ധന സെസില്‍ ഇളവുണ്ടാകുമെന്ന സൂചനതന്നെയാണു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നല്‍കിയത്. ഇന്ന് യു.ഡി.എഫ്. യോഗം ചേര്‍ന്ന് കൂടുതല്‍ സമരപരിപാടികള്‍ക്കു രൂപം നല്‍കുമെന്നു കണ്‍വീനര്‍ എം.എം. ഹസന്‍ അറിയിച്ചു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റ് ജില്ലകളില്‍ കലക്ടറേറ്റുകളിലേക്ക് കോണ്‍ഗ്രസ് നാളെ പ്രതിഷേധമാര്‍ച്ചും നടത്തുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശ്ശൂരിൽ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്

തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്.

Published

on

സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. പണത്തിന്റെ ഉറവിടം സിപിഎമ്മിന് വ്യക്തമാക്കാനായില്ലെന്ന് ആദായ നികുതി വകുപ്പ് പ്രതികരിച്ചു.

തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ മൊഴിയെടുത്തിട്ടുണ്ട്. പണത്തിന്റെ ഉറവിടം കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സിപിഎം പിന്‍വലിച്ച ഒരു കോടി രൂപയാണ് ബാങ്കില്‍ നിക്ഷേപിക്കാന്‍ ശ്രമിച്ചത്. നേരത്തെ പിന്‍വലിച്ച തുകയുടെ സീരിയല്‍ നമ്പറുകള്‍ ആദായ നികുതി വകുപ്പ് പരിശോധിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ ഈ അക്കൗണ്ട് ബോധിപ്പിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

 

Continue Reading

kerala

റിയാസ് മൗലവി വധക്കേസ്; മൂന്ന് പ്രതികൾക്കും ജാമ്യം

അജേഷ്, അഖിലേഷ്, നിധിൻ കുമാർ എന്നിവരാണ് ജാമ്യം നേടിയത്

Published

on

റിയാസ് മൗലവി വധക്കേസിലെ 3 പ്രതികള്‍ക്കും ജാമ്യം. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായാണ് അജേഷ്, അഖിലേഷ്, നിധിന്‍ കുമാര്‍ എന്നിവര്‍ ജാമ്യം നേടിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ജാമ്യം.

കേസില്‍ 3 പ്രതികളെയും നേരത്തേ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി വെറുതേ വിട്ടിരുന്നു. കുറ്റവിമുക്തരാക്കപ്പെട്ട മൂന്നുപേര്‍ പത്ത് ദിവസത്തിനകം അതേ കോടതിയില്‍ ഹാരജാവുകയും മൂന്നുപേരും 50,000 രൂപയുടെ ബോണ്ടുകളും രണ്ട് ജാമ്യക്കാരെയും ഹാജരാക്കി ജാമ്യം നേടണമെന്നുമായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഇത് പ്രകാരമാണ് പ്രതികളിപ്പോള്‍ ജാമ്യം നേടിയിരിക്കുന്നത്.

വിചാരണക്കോടതി പരിധിയില്‍ നിന്ന് വിട്ടുപോകരുത്, പാസ്പോര്‍ട്ട് ഹാജരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. റിയാസ് മൗലവി വധക്കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രതികളെ കോടതി വെറുതെവിട്ടത് സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു. പ്രതിപക്ഷം ഇത് ആയുധമാക്കിയതോടെയാണ് സര്‍ക്കാര്‍ അപ്പീലിന് അടിയന്തര നീക്കം തുടങ്ങിയത്.

Continue Reading

kerala

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് വൈദ്യുതി ഉപഭോഗം; വോള്‍ട്ടേജ് ക്ഷാമം രൂക്ഷം; വൈദ്യുതി മുടക്കം പതിവാകുന്നു

വൈദ്യുതി ഉപഭോഗം വര്‍ധിച്ചതോടെ സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി മുടക്കം പതിവായി.

Published

on

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോഡില്‍. 113.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. വൈദ്യുതി ഉപഭോഗം വര്‍ധിച്ചതോടെ സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി മുടക്കം പതിവായി. കൊച്ചിയിലും മലപ്പുറത്തും ഇന്നലെ നാട്ടുകാര്‍ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു.

അതിനിടെ സംസ്ഥാനത്ത് വോള്‍ട്ടേജ് ക്ഷാമവും രൂക്ഷമായി. ചൂട് കനത്തതോടെയാണ് വൈദ്യുതി ഉപഭോഗം വര്‍ധിച്ചത്. വൈകുന്നേരം 6 മുതല്‍ രാത്രി ഒരു മണി വരെയുള്ള സമയം വൈദ്യുതി ഉപഭോഗം വര്‍ധിച്ചു. പലയിടത്തും വൈദ്യുതി കൂടുതലായി ഉപയോഗിക്കുന്നത് മൂലം ട്രാന്‍സ്‌ഫോമറിന്റെ ഫ്യൂസ് ഉരുകി പോകുന്നതിന് ഇടയാക്കുന്നുണ്ട്.

ഇതൊരു പ്രദേശം തന്നെ ഇരുട്ടിലാക്കുന്നു. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും ജനങ്ങള്‍ സഹകരിക്കാതെ മാറ്റം വരില്ലെന്നും വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

മെയ് രണ്ടിന് ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ഇതിലെ തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. വെള്ളത്തിന്റെ കുറവുണ്ടെന്നും മഴ പെയ്യാത്തതിന് എന്ത് ചെയ്യുമെന്നും മന്ത്രി ചോദിച്ചു. 80 ശതമാനം വൈദ്യുതിയും പുറത്തുനിന്നാണ് വാങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു. ഒരു എസിക്ക് പകരം നാല് എസി ഒക്കെ വെക്കുന്നു ഉപയോഗം കൂടില്ലേ എന്നും പവര്‍ ഡ്രിപ്പ് ആകുമെന്നും അദ്ദേഹം പറയുന്നു. ജീവനക്കാരും മനുഷ്യരാണ്. അവരെ ബുദ്ധിമുട്ടിക്കാതെ മുന്നോട്ട് പോകണ്ടേ എന്ന് മന്ത്രി ചോദിച്ചു.

Continue Reading

Trending