Connect with us

News

പി.കെ ഫിറോസിന് ഉജ്ജ്വല സ്വീകരണം; പിണറായി വിജയന്റെ അധികാര ധാര്‍ഷ്ട്ര്യത്തിനെതിരെ പ്രതിഷേധം

കള്ളക്കേസില്‍ കുടുക്കി ജയിലിടച്ച് പതിനാറ് ദിവസത്തിന് ശേഷം ജാമ്യം ലഭിച്ച് കോഴിക്കോട് എത്തിയ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന് ആവേശോജ്ജ്വല സ്വീകരണം.

Published

on

കോഴിക്കോട് : കള്ളക്കേസില്‍ കുടുക്കി ജയിലിടച്ച് പതിനാറ് ദിവസത്തിന് ശേഷം ജാമ്യം ലഭിച്ച് കോഴിക്കോട് എത്തിയ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന് ആവേശോജ്ജ്വല സ്വീകരണം. പിണറായി വിജയന്റെ അധികാര ധാര്‍ഷ്ട്ര്യത്തിനെതിരെയുള്ള യുവതയുടെ പ്രതിഷേധമായി സ്വീകരണ സമ്മേളനം മാറി. ഇന്നലെ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തകരുടെ അഭിപ്രായം മാനിച്ച് സംസ്ഥാന കമ്മറ്റി പൊടുന്നനെ തീരുമാനിച്ച സ്വീകരണ സമ്മേളനത്തിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി. 4.30ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഫിറോസിനെ പ്രകടനമായാണ് സ്വീകരണ സമ്മേളന വേദിയായ മുതലക്കുളത്തേക്ക് ആനയിച്ചത്. രാവിലെ 9.10ന് കൊച്ചുവേളിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം പുറപ്പെട്ട ഫിറോസിന് ജില്ല കമ്മറ്റികളുടെ നേതൃത്വത്തില്‍ കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, ഷൊര്‍ണ്ണൂര്‍ സ്റ്റേഷനുകളില്‍ സ്വീകരണം നല്‍കുകയുണ്ടായി.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇടത് ദുര്‍ഭരണത്തിനെതിരെ സേവ് കേരള എന്ന മുദ്യാവാക്യവുമായി ജനുവരി 18ന് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനെ തുടര്‍ന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉള്‍പ്പെടെ ഇരുപത്തിയെട്ട് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി റിമാന്റ് ചെയ്തത്. പ്രവര്‍ത്തകരെ ജനുവരി 18ന് തന്നെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്യുകയുണ്ടായിരുന്നു. സഹപ്രവര്‍ത്തകരുടെ കേസ് സംബന്ധമായ കാര്യങ്ങള്‍ക്കായി തിരുവനന്തപുരത്ത് തുടര്‍ന്ന ഫിറോസിനെ ജനുവരി 23നാണ് പോലീസ് അറസ്റ്റ് ചെയ്തത. 14ദിവസത്തെ ജയില്‍വാസത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച് ഇറങ്ങുകയുണ്ടായിരുന്നു. അവര്‍ക്കും സ്വീകരണം നല്‍കി.

മുതലക്കുളത്ത് നടന്ന സ്വീകരണ സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുറഹിമാന്‍ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സി.കെ സുബൈര്‍, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു. സി രാമന്‍, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, ട്രഷറര്‍ പാറക്കല്‍ അബ്ദുള്ള, മുസ്ലിം യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.പി അഷ്റഫലി, മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്‌റഫ് എടനിര്‍, സെക്രട്ടറിമാരായ അഡ്വ. കാര്യറ നസീര്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, , മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാന്‍, കോഴിക്കോട് ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി ടി. മൊയ്തീന്‍ കോയ, പ്രസംഗിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് മറുപടി പ്രസംഗം നടത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിമാരായ സി.കെ. മുഹമ്മദലി സ്വാഗതവും ടി.പി.എം ജിഷാന്‍ നന്ദിയും പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ആയ ശരീഫ് കുറ്റൂര്‍, നസീര്‍ നല്ലൂര്‍, പി. സി നസീര്‍, എം. പി നവാസ്, സി. കെ ആരിഫ്, പി. എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത്, കെ.എം.എ. റഷീദ്, സി. ജാഫര്‍ സാദിഖ്, എ. സിജിത്ത് ഖാന്‍, റഫീഖ് കൂടത്തായി, ഗുലാം ഹസ്സന്‍ ആലംഗീര്‍, കുരിക്കള്‍ മുനീര്‍, ദേശീയ കമ്മിറ്റി അംഗങ്ങള്‍ ആയ ആഷിഖ് ചെലവൂര്‍, സി. കെ ഷാക്കിര്‍ സംബന്ധിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഗൂഗ്ള്‍ മാപ്പ് നോക്കി പോകുന്നതിനിടെ വണ്ണാത്തിപ്പുഴയില്‍ ഒഴുകിപ്പോയ കാര്‍ കണ്ടെത്തി

കാണാതായ മുക്കൂട് പാലത്തില്‍ നിന്ന് 300 മീറ്ററകലെ നിന്നാണ് കാര്‍ കണ്ടെത്തിയത്.

Published

on

ഗൂഗ്ള്‍ മാപ്പ് നോക്കി പോകുന്നതിനിടെ വണ്ണാത്തിപ്പുഴയില്‍ ഒഴുകിപ്പോയ കാര്‍ മൂന്നാം ദിനം കണ്ടെത്തി. കാണാതായ മുക്കൂട് പാലത്തില്‍ നിന്ന് 300 മീറ്ററകലെ നിന്നാണ് കാര്‍ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കരകവിഞ്ഞൊഴുകിയ പാലം കടക്കുന്നതിനിടെ കാനായി വണ്ണാത്തിപ്പുഴയില്‍ കാര്‍ ഒഴുകിപ്പോയത്. തുടര്‍ന്ന് ജലനിരപ്പ് താഴ്ന്നപ്പോഴാണ് കാര്‍ കണ്ടത്തിയത്. വടംകെട്ടിയും മറ്റും കാര്‍ കരക്കെടുത്തു.

കാറിലുണ്ടായിരുന്ന തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശികളായ ഹുസൈന്‍, മുഹമ്മദ് കുഞ്ഞി, ഹാരിസ് എന്നിവരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പാലത്തിനു മുകളിലൂടെയുള്ള വെള്ളത്തിന്റെ കുത്തൊഴുക്ക് മനസിലാക്കാതെ വണ്ടിയിറക്കിയതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

Continue Reading

News

സൗദിയില്‍ മലയാളി ടാക്സി ഡ്രൈവര്‍ വെടിയേറ്റ് മരിച്ചു

ബിഷ നഖിയയില്‍ നിന്ന് വാഹനത്തില്‍ വെച്ചാണ് വെടിയേറ്റത്.

Published

on

സൗദിയില്‍ മലയാളി ടാക്സി ഡ്രൈവര്‍ വെടിയേറ്റ് മരിച്ചു. കാസര്‍കോട് ഏണിയാടി സ്വദേശി കുമ്പക്കോട് മന്‍സിലില്‍ മുഹമ്മദ് ബഷീറാണ് കൊല്ലപ്പെട്ടത്. ബിഷ നഖിയയില്‍ നിന്ന് വാഹനത്തില്‍ വെച്ചാണ് വെടിയേറ്റത്. ആരാണ് വെടിയുതിര്‍ത്തതെന്ന് വ്യക്തമല്ല. സമീപത്തുണ്ടായിരുന്ന ഈജിപ്ഷ്യന്‍ പൗരനാണ് ബഷീറിനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

News

ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രാഈല്‍; മരണസംഘ്യ ഉയരുന്നു

39 ഓളം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 220- ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ മെഡിക്കല്‍ റിലീഫ് സൊസൈറ്റി അറിയിച്ചു

Published

on

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയിലും ഗസ്സന്‍ നിവാസികളെ കൊന്നൊടുക്കി ഇസ്രാഈല്‍ സൈന്യം. ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ സഹായ വിതരണ കേന്ദ്രത്തിന് സമീപം ഇസ്രാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 39 ഓളം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 220- ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ മെഡിക്കല്‍ റിലീഫ് സൊസൈറ്റി അറിയിച്ചു.

ഇസ്രാഈല്‍ സൈന്യം നെറ്റ്‌സാരിം ഇടനാഴിയിലെ മറ്റൊരു ജിഎച്ച്എഫ് സഹായ വിതരണ കേന്ദ്രത്തിന് സമീപം നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗസ്സയില്‍ ആയിരങ്ങള്‍ ഭക്ഷണം ലഭിക്കാതെ വലയുകയാണ്. ഇസ്രാഈല്‍ സൈനിക മേല്‍നോട്ടത്തില്‍ ഗസ്സയില്‍ മൂന്നാമത് താല്‍ക്കാലിക ഭക്ഷ്യവിതരണ കേന്ദ്രം തുടങ്ങിയെങ്കിലും രൂക്ഷമായ പ്രതിസന്ധിക്ക് പരിഹാരമായില്ല.

Continue Reading

Trending