Connect with us

News

പി.കെ ഫിറോസിന് ഉജ്ജ്വല സ്വീകരണം; പിണറായി വിജയന്റെ അധികാര ധാര്‍ഷ്ട്ര്യത്തിനെതിരെ പ്രതിഷേധം

കള്ളക്കേസില്‍ കുടുക്കി ജയിലിടച്ച് പതിനാറ് ദിവസത്തിന് ശേഷം ജാമ്യം ലഭിച്ച് കോഴിക്കോട് എത്തിയ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന് ആവേശോജ്ജ്വല സ്വീകരണം.

Published

on

കോഴിക്കോട് : കള്ളക്കേസില്‍ കുടുക്കി ജയിലിടച്ച് പതിനാറ് ദിവസത്തിന് ശേഷം ജാമ്യം ലഭിച്ച് കോഴിക്കോട് എത്തിയ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന് ആവേശോജ്ജ്വല സ്വീകരണം. പിണറായി വിജയന്റെ അധികാര ധാര്‍ഷ്ട്ര്യത്തിനെതിരെയുള്ള യുവതയുടെ പ്രതിഷേധമായി സ്വീകരണ സമ്മേളനം മാറി. ഇന്നലെ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തകരുടെ അഭിപ്രായം മാനിച്ച് സംസ്ഥാന കമ്മറ്റി പൊടുന്നനെ തീരുമാനിച്ച സ്വീകരണ സമ്മേളനത്തിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി. 4.30ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഫിറോസിനെ പ്രകടനമായാണ് സ്വീകരണ സമ്മേളന വേദിയായ മുതലക്കുളത്തേക്ക് ആനയിച്ചത്. രാവിലെ 9.10ന് കൊച്ചുവേളിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം പുറപ്പെട്ട ഫിറോസിന് ജില്ല കമ്മറ്റികളുടെ നേതൃത്വത്തില്‍ കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, ഷൊര്‍ണ്ണൂര്‍ സ്റ്റേഷനുകളില്‍ സ്വീകരണം നല്‍കുകയുണ്ടായി.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇടത് ദുര്‍ഭരണത്തിനെതിരെ സേവ് കേരള എന്ന മുദ്യാവാക്യവുമായി ജനുവരി 18ന് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനെ തുടര്‍ന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉള്‍പ്പെടെ ഇരുപത്തിയെട്ട് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി റിമാന്റ് ചെയ്തത്. പ്രവര്‍ത്തകരെ ജനുവരി 18ന് തന്നെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്യുകയുണ്ടായിരുന്നു. സഹപ്രവര്‍ത്തകരുടെ കേസ് സംബന്ധമായ കാര്യങ്ങള്‍ക്കായി തിരുവനന്തപുരത്ത് തുടര്‍ന്ന ഫിറോസിനെ ജനുവരി 23നാണ് പോലീസ് അറസ്റ്റ് ചെയ്തത. 14ദിവസത്തെ ജയില്‍വാസത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച് ഇറങ്ങുകയുണ്ടായിരുന്നു. അവര്‍ക്കും സ്വീകരണം നല്‍കി.

മുതലക്കുളത്ത് നടന്ന സ്വീകരണ സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുറഹിമാന്‍ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സി.കെ സുബൈര്‍, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു. സി രാമന്‍, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, ട്രഷറര്‍ പാറക്കല്‍ അബ്ദുള്ള, മുസ്ലിം യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.പി അഷ്റഫലി, മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്‌റഫ് എടനിര്‍, സെക്രട്ടറിമാരായ അഡ്വ. കാര്യറ നസീര്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, , മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാന്‍, കോഴിക്കോട് ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി ടി. മൊയ്തീന്‍ കോയ, പ്രസംഗിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് മറുപടി പ്രസംഗം നടത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിമാരായ സി.കെ. മുഹമ്മദലി സ്വാഗതവും ടി.പി.എം ജിഷാന്‍ നന്ദിയും പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ആയ ശരീഫ് കുറ്റൂര്‍, നസീര്‍ നല്ലൂര്‍, പി. സി നസീര്‍, എം. പി നവാസ്, സി. കെ ആരിഫ്, പി. എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത്, കെ.എം.എ. റഷീദ്, സി. ജാഫര്‍ സാദിഖ്, എ. സിജിത്ത് ഖാന്‍, റഫീഖ് കൂടത്തായി, ഗുലാം ഹസ്സന്‍ ആലംഗീര്‍, കുരിക്കള്‍ മുനീര്‍, ദേശീയ കമ്മിറ്റി അംഗങ്ങള്‍ ആയ ആഷിഖ് ചെലവൂര്‍, സി. കെ ഷാക്കിര്‍ സംബന്ധിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

പ്രൗഢോജ്ജലം സേവ സമ്മാൻ; ജനപ്രതിനിധികൾക്ക് ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി ആദരവ് നൽകി

പൊതുമണ്ഡലത്തിൽ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി തങ്ങളുടെ സമയവും അധ്വാനവും സദാ വിനിയോഗിക്കുന്ന ജില്ലാ, ബ്ലോക്ക്‌, ഗ്രാമപഞ്ചായത്ത് മുസ്ലിം ലീഗ് ജനപ്രതിനിധികളെ ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി ‘സേവാ സമ്മാൻ’ അവാർഡ് നൽകി ആദരിച്ചു.

Published

on

ചെർക്കള : പൊതുമണ്ഡലത്തിൽ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി തങ്ങളുടെ സമയവും അധ്വാനവും സദാ വിനിയോഗിക്കുന്ന ജില്ലാ, ബ്ലോക്ക്‌, ഗ്രാമപഞ്ചായത്ത് മുസ്ലിം ലീഗ് ജനപ്രതിനിധികളെ ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി ‘സേവാ സമ്മാൻ’ അവാർഡ് നൽകി ആദരിച്ചു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ജലീൽ എരുതുംകടവ് അധ്യക്ഷത വഹിച്ച പരിപാടി ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു, യുഎഇ കെഎംസിസി കേന്ദ്ര ട്രഷററും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറുമായ നിസാർ തളങ്കര, മസ്കറ്റ് കെഎംസിസി കേന്ദ്ര വൈസ് പ്രസിഡന്റ് നവാസ് ചെങ്കള, എൻ എ നെല്ലിക്കുന്ന് എം എൽ എ മുഖ്യതിഥികളായിരുന്നു. സേവാ സമ്മാൻ അവാർഡ് വിതരണ ഉദ്ഘാടനം ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ അബ്ദുറഹ്മാൻ നിർവഹിച്ചു.

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈമ സി എ, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കാദർ ബദ്രിയ, വൈസ് പ്രസിഡന്റ് സഫിയ ഹാഷിം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി ബി ഷെഫീഖ്, ജാസ്മിൻ കബീർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹനിഫ പാറ ചെങ്കള, സക്കീന അബ്ദുല്ല ഹാജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അസൈനാർ ബദ്രിയ, അൻഷിഫ അർഷാദ്, ബഷീർ എൻ എ, രാഘവേന്ദ്ര, സത്താർ പള്ളിയാൻ, ഹസീന റഷീദ്, മിസിരിയ മുസ്തഫ, ഫരീദ, ഫായിശ നൗഷാദ്, റൈഹാന താഹിർ, കദീജ പി, ഷറഫു ഷൗക്കത്ത് എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.

മൂസ ബി ചെർക്കള, അബ്ദുല്ല കുഞ്ഞി ചെർക്കള, അഡ്വ.ബേവിഞ്ച അബ്ദുല്ല, കെബി കുഞ്ഞാമു, മുഹമ്മദ് കുഞ്ഞി ചായിന്റടി, ഷാഹിന സലീം, ആയിഷ ഫർസാന, മഹമ്മൂദ് എം എ എച്ച്, നാസർ ചെർക്കള, ഇഖ്ബാൽ ചേരൂർ, ബിഎംഎ കാദർ, കാദർ പാലോത്ത്, സുബൈർ ചെങ്കള, സിദ്ദീഖ് സന്തോഷ് നഗർ, മഹമ്മൂദ് ഏരിയാൽ, ഹനീഫ് കട്ടക്കാൽ, മുനീർ ചെർക്ക്കളം, ഷംസുദ്ദീൻ ബേവിഞ്ച, സിദ്ധ ചെർക്കള, സി ബി ലത്തീഫ്, അബൂബക്കർ കരമങ്ങാനം, സിറാജ് എതിർതോട്, അർഷാദ് എതിർതോട്, തുടങ്ങി ജില്ല മണ്ഡലം പഞ്ചായത്ത് മുസ്ലിംലീഗിന്റെയും യൂത്ത് ലീഗിന്റെയും വനിത ലീഗിന്റെയും കെഎംസിസിയുടെയും എം എസ് എഫ് ന്റെയും നേതാക്കൾ സംബന്ധിച്ചു കെ പി മഹമ്മൂദ് പ്രാർത്ഥനയോടെ തുടങ്ങിയ പരിവാടിക്ക് പഞ്ചായത്ത് കെഎംസിസി ജനറൽ സെക്രട്ടറി ജമാൽ ഖാസി സ്വാഗതവും പോഗ്രാം കമ്മിറ്റി ട്രഷറർ ഖയ്യും ചെർക്കള നന്ദിയും പറഞ്ഞു.

Continue Reading

News

വിഷമദ്യ ദുരന്തം:ഗുരുതരാവസ്ഥയിൽ നിരവധി പേർ, മരണ നിരക്ക് ഉയർന്നേക്കാം

രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ വ്യാപകമായ പരിശോധന.

Published

on

റഷീദ് പയന്തോങ്ങ്

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ വ്യാപകമായ പരിശോധന.
10 ഓളം അനധികൃത മദ്യ നിർമ്മാണ കേന്ദ്രങ്ങളാണ് അധികൃതരുടെ അന്വേഷണത്തിൽ കണ്ടെത്തിയത്.

മദ്യ നിർമ്മാണ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 67 പേരാണ് അധികൃതരുടെ പിടിയിലായത്.കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരിൽ സ്ത്രീകളുമുണ്ട്. വിഷമദ്യ ഉപഭോഗത്തെ തുടർന്ന് ഇതുവരെയായി 160 പേരെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.21 പേരുടെ കാഴ്ച്ച പൂർണ്ണമായും നഷ്ടമായി. നിരവധി പേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.മദ്യദുരന്തം ഇതുവരെയായി 23 ജീവനുകളാണ് അപഹരിച്ചത്.മരണം വരിച്ചവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അത്യാസന്ന നിലയിൽ പലരും കഴിയുന്നതിനാൽ മരണ നിരക്ക് ഉയരാനും സാധ്യതയുണ്ട്. മെഥനോൾ കലർന്ന വ്യാജമദ്യത്തിന്റെ ഉപഭോഗമാണ് വലിയൊരു ദുരന്തത്തിന് കാരണമായത്.

Continue Reading

india

15 വയസ്സുകഴിഞ്ഞ മുസ്‌ലിം പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാമെന്ന ഹൈക്കോടതി വിധിക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

16 വയസ്സുള്ള മുസ്‌ലിം പെണ്‍കുട്ടിക്ക് മുസ്‌ലിം വ്യക്തിനിയമപ്രകാരം സാധുവായ വിവാഹത്തില്‍ ഏര്‍പ്പെടാമെന്നും ദമ്പതികള്‍ക്ക് സംരക്ഷണം നല്‍കാമെന്നും 2022-ലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (‘NCPCR’) സമര്‍പ്പിച്ച ഹര്‍ജി ചൊവ്വാഴ്ച സുപ്രീം കോടതി തള്ളി.

Published

on

15 വയസ്സുകഴിഞ്ഞ മുസ്‌ലിം പെണ്‍കുട്ടിക്ക് മുസ്‌ലിം വ്യക്തിനിയമപ്രകാരം സാധുവായ വിവാഹത്തില്‍ ഏര്‍പ്പെടാമെന്നും ദമ്പതികള്‍ക്ക് സംരക്ഷണം നല്‍കാമെന്നും 2022-ലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (‘NCPCR’) സമര്‍പ്പിച്ച ഹര്‍ജി ചൊവ്വാഴ്ച സുപ്രീം കോടതി തള്ളി.

ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇത്തരമൊരു അപ്പീല്‍ ഫയല്‍ ചെയ്യാന്‍ ബാലാവകാശ സമിതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി.

”ഇത്തരം ഉത്തരവിനെ ചോദ്യം ചെയ്യാന്‍ എന്‍സിപിസിആര്‍ക്ക് സ്ഥാനമില്ല,” ബെഞ്ച് അഭിപ്രായപ്പെട്ടു, ”പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ ഹൈക്കോടതി സംരക്ഷിക്കുകയാണെങ്കില്‍, എന്‍സിപിസിആര്‍ എങ്ങനെയാണ് അത്തരമൊരു ഉത്തരവിനെ ചോദ്യം ചെയ്യാന്‍ കഴിയുക? കുട്ടികളെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ള എന്‍സിപിസിആര്‍ ഈ ഹര്‍ജി നല്‍കിയത് വിചിത്രമാണ്.”

18 വയസ്സിന് താഴെയുള്ള ഒരു പെണ്‍കുട്ടിയെ വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വിവാഹം കഴിക്കാന്‍ നിയമപരമായി യോഗ്യതയുള്ളതായി പരിഗണിക്കാമോ എന്ന കാര്യമാണ് കാര്യമായ നിയമപരമായ ചോദ്യം ഉന്നയിച്ചതെന്ന് എന്‍സിപിസിആറിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ കോടതി ഈ വാദം നിരസിച്ചു, ‘നിയമത്തിന്റെ ഒരു ചോദ്യവും ഉയരുന്നില്ല; ഉചിതമായ കേസില്‍ നിങ്ങള്‍ക്ക് വെല്ലുവിളിക്കാം’ എന്ന് പ്രസ്താവിച്ചു.

ഹൈക്കോടതി ഉത്തരവുകള്‍ക്കെതിരെ കമ്മീഷന്‍ സമര്‍പ്പിച്ച സമാനമായ മറ്റ് ഹര്‍ജികളും തള്ളി.

2022-ലെ ഹൈക്കോടതി വിധി പ്രകാരം പ്രായപൂര്‍ത്തിയായ ഒരു മുസ്‌ലിം പെണ്‍കുട്ടിക്ക് 15 വയസ്സ് പ്രായമുണ്ടെന്ന് അനുമാനിക്കപ്പെടുന്നു- മുസ്‌ലിം വ്യക്തിനിയമപ്രകാരം വിവാഹം കഴിക്കാന്‍ അര്‍ഹതയുണ്ടെന്ന് വിധിച്ചിരുന്നു. നിയമാനുസൃതമായ വ്യവസ്ഥകളുമായി ഏറ്റുമുട്ടുന്നതായി തോന്നിയതിന് ആ ഉത്തരവ് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

സ്ത്രീകളുടെ ഏറ്റവും കുറഞ്ഞ വിവാഹപ്രായം 18 വയസും പുരുഷന്മാര്‍ക്ക് 21 ഉം ആയി നിശ്ചയിക്കുന്ന മതേതര നിയമമായ 2006 ലെ ശൈശവ വിവാഹ നിരോധന നിയമത്തെ (‘PCMA’) ഈ വിധി തുരങ്കം വെച്ചുവെന്നും സമുദായങ്ങള്‍ക്കെല്ലാം ബാധകമാണെന്നും NCPCR വാദിച്ചിരുന്നു. 15-16 വയസ് പ്രായമുള്ള പെണ്‍കുട്ടികളുടെ വിവാഹം പോക്സോ പ്രകാരം കുറ്റകൃത്യങ്ങള്‍ ചെയ്യപ്പെടുമെന്ന് വാദിക്കാന്‍, 18 വയസ്സിന് താഴെയുള്ളവരുടെ ലൈംഗിക സമ്മതം നിരോധിക്കുന്ന കുട്ടികളുടെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള സംരക്ഷണം (‘പോക്സോ’) നിയമവും ഇത് ഉദ്ധരിച്ചു.

ഹൈക്കോടതിയുടെ ഇത്തരം വിധികള്‍ മറ്റ് കേസുകളില്‍ മുന്‍വിധികളായി കണക്കാക്കരുതെന്ന് സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് നേരത്തെ നിര്‍ദേശിച്ചിരുന്നു. മുസ്‌ലിം സ്ത്രീകളുടെ വിവാഹപ്രായം മറ്റ് സമുദായങ്ങളുമായി ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷനും (‘NCW’) സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത മുസ്‌ലിം പെണ്‍കുട്ടികളെ നിയമപരമായ പരിരക്ഷകള്‍ ലംഘിച്ച് വിവാഹം കഴിക്കുന്നുവെന്നും അവരുടെ ആരോഗ്യം, വിദ്യാഭ്യാസം, അവകാശങ്ങള്‍ എന്നിവയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുവെന്നും NCPCR വാദിച്ചു. വ്യക്തിനിയമം മതേതര ശിശു സംരക്ഷണ നിയമങ്ങളെ മറികടക്കരുതെന്ന് അത് വാദിച്ചു.

എന്നിരുന്നാലും, 2022-ല്‍ 16 വയസ്സുള്ള ഒരു മുസ്‌ലിം പെണ്‍കുട്ടിക്കും അവളുടെ ഭര്‍ത്താവിനും ഹൈക്കോടതി സംരക്ഷണം അനുവദിച്ചു, മുസ്‌ലിം വ്യക്തിനിയമം ഉദ്ധരിച്ച്, പ്രായപൂര്‍ത്തിയായതിന് ശേഷം അവള്‍ വിവാഹിതയാകാന്‍ യോഗ്യതയുള്ളവളാണ്. വീട്ടുകാരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് ദമ്പതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എന്‍സിപിസിആറിന്റെ അപ്പീല്‍ തള്ളിക്കൊണ്ട്, ആ പ്രത്യേക കേസില്‍ ഹൈക്കോടതിയുടെ വിധി തടസ്സപ്പെടുത്താതെ സുപ്രീം കോടതി ഫലപ്രദമായി വിട്ടു. എന്നാല്‍ വ്യക്തിനിയമവും പിസിഎംഎയും പോക്‌സോയും തമ്മിലുള്ള പരസ്പരബന്ധത്തെക്കുറിച്ചുള്ള വലിയ ഭരണഘടനാപരമായ ചോദ്യം പരിശോധിക്കാനുള്ള ശരിയായ വേദിയല്ല ഇപ്പോഴത്തെ ഹര്‍ജികളെന്നും അത് വ്യക്തമാക്കി.

മുസ്ലിം വ്യക്തിനിയമവും കുട്ടികളുടെ സംരക്ഷണ ചട്ടങ്ങളും തമ്മില്‍ യോജിപ്പിക്കുന്നതിനുള്ള പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിലും, ചോദ്യം കൂടുതല്‍ ഉചിതമായ കേസില്‍ പരിഗണിക്കാമെന്ന് കോടതി സൂചന നല്‍കി.

Continue Reading

Trending