kerala
റെയില്‍പാളങ്ങളിലെ അപകടങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
റെയില്‍പാളങ്ങളിലെ അപകടങ്ങള്‍ കൂടിവരുന്നതായി കണക്കുകള്‍.

കോഴിക്കോട്: റെയില്‍പാളങ്ങളിലെ അപകടങ്ങള്‍ കൂടിവരുന്നതായി കണക്കുകള്‍. സമീപകാലത്തായി കോഴിക്കോട് ജില്ലയിലെ വിവിധ റെയില്‍വെസ്റ്റേഷന്‍ പരിധികളിലായി അപകടം തുടര്‍കഥയാകുമ്പോഴും നിയമംലംഘിച്ച് ട്രാക്ക് മുറിച്ചുകടക്കുന്നത് തുടരുകയാണ്. കഴിഞ്ഞ വര്‍ഷം പാലക്കാട് ഡിവിഷന്‍ പരിധിയില്‍ വിവിധ സ്ഥലങ്ങളിലായി 450 അപകടങ്ങളാണുണ്ടായത്. ഇതില്‍ 321 പേരുടെ ജീവനാണ് ട്രാക്കില്‍പൊലിഞ്ഞത്. 139 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2021 ല്‍ 261 അപകടങ്ങളുടെ സ്ഥാനത്താണ് വലിയവര്‍ധനവുണ്ടായത്. 2021ല്‍ 207 പേരുടെ ജീവനാണ് നഷ്ടമായത്. 51 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസവും കല്ലായില്‍ ട്രെയിനിടിച്ച് രണ്ടുപേര്‍ മരണപ്പെട്ടിരുന്നു. കൊയിലാണ്ടിയിലും പയ്യോളിയിലുമെല്ലാം മാസങ്ങള്‍ക്കിടെ അപകടങ്ങളുണ്ടായി. ട്രെയിന്‍ മുന്നിലെത്തിയാലും ഓടി അപ്പുറം കടക്കാമെന്ന തെറ്റായ ധാരണയാണ് മിക്ക അപകടങ്ങള്‍ക്കും കാരണം. അശ്രദ്ധയോടെയുള്ള ഇത്തരം സംഭവങ്ങള്‍ക്കെതിരെ കര്‍ശനനടപടിവേണമെന്ന ആവശ്യവും ശക്തമാണ്. ബോധവത്കരണ പരിപാടികളടക്കം നടത്തണമെന്നും വിവിധ സംഘടനകള്‍ ആവശ്യപ്പെടുന്നു.
ഓടുന്ന തീവണ്ടിയില്‍ കയറാനോ ഇറങ്ങാനോ ശ്രമിക്കുന്നതിനിയില്‍ സംഭവിക്കുന്ന അപകടങ്ങളും നിരവധിയാണ്. ട്രെയിനുകള്‍ സ്റ്റേഷനുകളില്‍ നിറുത്തുമ്പോള്‍ ഇറങ്ങി ട്രാക്കുകള്‍ മുറിച്ചുകടക്കുമ്പോള്‍ എതിരെവരുന്ന ട്രെയിനിടിച്ചും ദുരന്തമുണ്ടാകുന്നു. വേഗത്തിലെത്താന്‍ റെയില്‍വെ ഗേറ്റിലൂടെയല്ലാതെ മുറിച്ചുകടക്കുന്നതും ഇപ്പോഴുംതുടരുന്നു.
സ്‌കൂള്‍കുട്ടികളടക്കം നിരവധിപേരാണ് ദിവസേനെ ഇത്തരത്തില്‍ ട്രാക്ക് മുറിച്ചുകടക്കുന്നത്. ട്രെയിന്‍വരുന്നത് ദൂരെനിന്ന് കണ്ടാലും പലപ്പോഴും വേഗത്തില്‍ ട്രാക്കിലൂടെ അപ്പുറത്തേക്ക് ഓടുന്നതും സ്ഥിരംകാഴ്ചയാണ്. പാളത്തില്‍ അതിക്രമിച്ച് പ്രവേശിക്കുന്നത് ആറുമാസം വരെ തടവും ആയിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണെങ്കിലും പലപ്പോഴും കേസെടുക്കാറില്ല. ട്രാക്കില്‍ അതിക്രമിച്ചു കയറിയതിന്റെ പേരില്‍ 2261 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 145 ന്യൂയിസന്‍സ് കേസുകളും 2120 അതിക്രമിച്ച് കടന്ന കേസുകളുമാണുള്ളത്.
ദൂരവും സമയവുമാണ് പലപ്പോഴും അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കാന്‍ പലരെയും നിര്‍ബന്ധിതരാക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. നേരത്തെ പാളത്തില്‍ നിന്ന് ആളുകളെ അകറ്റിനിര്‍ത്താന്‍ ട്രെയിന്‍ ഓടുമ്പോഴുള്ള ഉച്ചത്തിലുള്ളശബ്ദത്തിന് കഴിഞ്ഞിരുന്നു.എന്നാല്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയതോടെ ഇലക്ട്രിക് എന്‍ജിനുകള്‍ക്ക് ശബ്ദം കുറവായതിനല്‍ ശബ്ദം കേള്‍ക്കാന്‍ സാധിക്കില്ല.
india
ഇറാനുമേല്‍ ഇസ്രായേല്‍ കയ്യേറ്റം ഇന്ത്യയും ലോകരാഷ്ട്രങ്ങളും ഇടപെടണം: മുസ്ലിം ലീഗ്

ചെന്നൈ: ഇറാനുമേലുള്ള ഇസ്രായേല്‍ കയ്യേറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മുസ്ലിം ലീഗ് ദേശീയ സെക്രെട്ടറിയേറ്റ്. .ഇറാനെതിരെ ഇസ്രായേല്‍ നടത്തുന്ന മനുഷ്യത്വ വിരുദ്ധമായ അതിക്രമത്തിനെതിരെ ഇന്ത്യയും ലോകരാഷ്ട്രങ്ങളും നിലപാടെടുക്കണമെന്നും മുസ്ലിം ലീഗ് ദേശീയ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ലോക സമാധാനത്തിന് ഭീഷണിയായ ഇസ്രാഈല്‍ മാനവരാശിയുടെ അന്തകരാണ്. മനുഷ്യാവകാശം, അന്താരാഷ്ട്ര മര്യാദകള്‍ എന്നതൊന്നും ഇസ്രാഈലിന് ബാധകമല്ലെന്നാണ് അവരുടെ നിലപാട്. പശ്ചിമേഷ്യയുടെ ആകെ ഭീതിയായി മാറിയ ഇസ്രാഈലിനെ യു.എന്‍ ഇടപെട്ട് നിലക്കുനിര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ചെന്നൈ മഹാബലിപുരം ഐ.ടി.സി ഹോട്ടലില്‍ നടന്ന സെക്രട്ടേറിയറ്റ് യോഗം പി.എ.സി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കുമെതിരെ നടക്കുന്ന കയ്യേറ്റങ്ങളും അവരെ പ്രാന്തവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമ നിര്‍മ്മാണങ്ങളും ഫലപ്രദമായി ചെറുക്കണനെന്ന് തങ്ങള്‍ ആഹ്വാനം ചെയ്തു. ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ഭാരവാഹികളായ കെ.പി.എ മജീദ് എം.എല്‍.എ, എം അബ്ദുറഹ്മാന്‍ എക്സ് എം.പി, സിറാജ് ഇബ്രാഹിം സേട്ട്, ദസ്ത്ഗീര്‍ ഇബ്രാഹിം ആഗ, എസ്.നഈം അക്തര്‍ ബിഹാര്‍, കൗസര്‍ ഹയാത്ത് ഖാന്‍ ഉത്തര്‍പ്രദേശ്, കെ. സൈനുല്‍ ആബിദീന്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഖുര്‍റം അനീസ് ഉമര്‍ ഡല്‍ഹി, നവാസ് കനി എം.പി്, അബ്ദുല്‍ ബാസിത് തമിഴ്നാട്, ടി.എ അഹമ്മദ് കബീര്‍, സി.കെ സുബൈര്‍, ആസിഫ് അന്‍സാരി ഡല്‍ഹി, അഡ്വ.വി.കെ ഫൈസല്‍ ബാബു കേരളം, ഡോ.നജ്മുല്‍ ഹസ്സന്‍ ഗനി ഉത്തര്‍ പ്രദേശ്, ഫാത്തിമ മുസഫര്‍ തമിഴ്‌നാട്, ജയന്തി രാജന്‍, അഞ്ജനി കുമാര്‍ സിന്‍ഹ ജാര്‍ഖണ്ഡ്, എം.പി മുഹമ്മദ് കോയ സംസാരിച്ചു.
crime
ഇടുക്കിയിൽ സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തിൽ അല്ല, കൊലപാതകമെന്ന് റിപ്പോർട്ട്; ഭർത്താവ് കസ്റ്റഡിയിൽ
ഇവരെ ശക്തമായി അടിക്കുകയും തല രണ്ടു തവണ നിലത്ത് അടിക്കുകയും ചെയ്തിട്ടുണ്ട്

kerala
‘പിണറായി സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ നിലമ്പൂരിൽ ജനം വിധിയെഴുതും’: സണ്ണി ജോസഫ്

നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൽ പ്രധാന മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പിണറായി സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ നിലമ്പൂരിൽ ജനം വിധിയെഴുതും. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ മണ്ഡലത്തിൽ തമ്പടിച്ച് തിരഞ്ഞെടുപ്പു ചട്ടങ്ങൾക്കു വിരുദ്ധമായി വാഗ്ദാനങ്ങളും മറ്റും പറയുകയാണെന്നും ഇതിനിടെ ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾക്ക് മറുപടി പറയാൻ ഇവർക്കാവുന്നില്ലെന്നും യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സണ്ണി ജോസഫ് പറഞ്ഞു.
‘‘വിലക്കയറ്റം, വന്യമൃഗശല്യം, ദേശീയപാതയുടെ തകർച്ച, കാർഷികമേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയവയിലൊന്നും സർക്കാർ നടപടി സ്വീകരിക്കുന്നില്ല. മലപ്പുറത്തു പലതവണ വന്നിട്ടും മുഖ്യമന്ത്രിയോ പൊതുമരാമത്ത് മന്ത്രിയോ ദേശീയപാത തകർന്ന സ്ഥലം സന്ദർശിച്ചില്ല. പിആർ എജൻസിയിലുള്ളവർക്ക് അഞ്ചു ശതമാനം വേതനവർധനവിനും പിഎസ്‌സി അംഗങ്ങളുടെ ശമ്പള വർധനവിനും നടപടിയെടുക്കുന്ന സർക്കാരിന് മുഴുവൻ സമയവും ജോലിയെടുക്കുന്ന ആശാ പ്രവർത്തകരുടെ രോദനം കേൾക്കാൻ മനസ്സില്ല.’’ – സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
‘‘മലപ്പുറം ജില്ലയെ പല രംഗത്തും ആവർത്തിച്ചു കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി അതിൽ ഇതുവരെ ഖേദം പ്രകടിപ്പിച്ചിട്ടില്ല. വന്യമൃഗശല്യത്തെക്കുറിച്ച് നാലുതവണ പ്രതിപക്ഷം അടിയന്തരപ്രമേയം അവതരിപ്പിക്കാൻ നിയമസഭയിൽ നോട്ടിസ് കൊടുത്തെങ്കിലും അതനുവദിക്കാൻ പിണറായി സർക്കാർ തയാറായില്ല. കെട്ടിടനികുതി, ഭൂനികുതി, വൈദ്യുതിനിരക്ക്, ബസ് നിരക്ക് തുടങ്ങി കോടതിച്ചെലവുകൾക്കു വരെ ഫീസ് വർധിപ്പിച്ച് സർക്കാർ ജനങ്ങളുടെ ജീവിതച്ചെലവ് കൂട്ടി.’’ – സണ്ണി ജോസഫ് പറഞ്ഞു.
‘‘പൊലീസിനെ അന്യായമായി ഉപയോഗിക്കുന്ന സ്ഥിതിയുണ്ട്. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചു. പാലക്കാട് നടത്തിയ പെട്ടിപരിശോധനയുടെ തനിയാവർത്തനമാണ് നിലമ്പൂരിലും ഉണ്ടായത്. ഒരു ജനപ്രതിനിധിയുടെ മുഖത്ത് ലൈറ്റടിച്ചും ആജ്ഞാപിച്ചും പെട്ടി തുറക്കാൻ ആംഗ്യം കാണിച്ചും നടത്തിയത് മനഃപൂർവമുള്ള അവഹേളനമാണ്. ഇതിൽ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകുന്നത് ആലോചിക്കും.’’ – സണ്ണി ജോസഫ് പറഞ്ഞു. കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
-
kerala3 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
gulf3 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
india2 days ago
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
-
GULF3 days ago
ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഈദ് സ്നേഹ സംഗമം ഇന്ന്
-
kerala3 days ago
48 മണിക്കൂറിനകം എണ്ണച്ചോര്‍ച്ച നീക്കണം; എംഎസ്എസി കപ്പല്‍ കമ്പനിക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം
-
india3 days ago
അഹമ്മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീണു
-
india3 days ago
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു, വിമാനത്തില്‍ 242 യാത്രക്കാര്‍