Connect with us

gulf

ഖതീഫ് കെ എം സി സി വാര്‍ഷിക സമ്മേളനം 24ന്: അഡ്വക്കറ്റ് പി എം എ സലാം പങ്കെടുക്കും

കുഞ്ഞാലി മേല്‍മുറിക്ക് അഷ്‌റഫ് ചാലാട് സ്മാരക പുരസ്‌കാരവും ബീമാപള്ളി റഷീദിന് കെഎം സീതിസാഹിബ് സ്മാരക പുരസ്‌കാരവും സമ്മേളനത്തില്‍ കൈമാറും

Published

on

അഷ്‌റഫ് ആളത്ത്

ദമ്മാം: സഊദി കെ എം സി സി ഖതീഫ് സെന്‍ട്രല്‍കമ്മിറ്റി 37ാം വാര്‍ഷികം ആഘോഷിക്കുന്നു. 2023 ഫിബ്രുവരി 24 ന് വെള്ളിയാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്ന സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കറ്റ് പി എം എ സലാം മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മര്‍ഹൂം അഷ്‌റഫ് ചാലാട് നഗറില്‍ നടക്കുന്ന പരിപാടിയില്‍ യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ ഷിബു മീരാന്‍,മഹാരാഷ്ട്ര സ്‌റ്റേറ്റ് മുസ്ലിംലീഗ് ട്രഷറര്‍ സി എച്ച്.ഇബ്രാഹിംകുട്ടി എന്നിവരും സംബന്ധിക്കും.

സൗദി കെഎംസിസി ദേശീയതലത്തില്‍ നിലവില്‍വന്ന പ്രാരംഭഘട്ടത്തില്‍ തന്നെ പ്രവര്‍ത്തനമാരംഭിച്ച ഖത്തീഫ് കെ എം സി സിക്ക് പ്രവാസി ക്ഷേമരംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും നിരവധി സേവനങ്ങള്‍ നിര്‍വ്വഹിക്കാനായിട്ടുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു.

ഖത്തീഫ് സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ ഖത്തീഫ് ടൗണ്‍ ,അനക്ക്,അല്‍ജിഷ്,ഔജാം, ഉമ്മുസാഹിഖ്, അവാമിയ, തുര്‍ക്കിയ, ഫിഷ് മാര്‍ക്കറ്റ് എന്നിങ്ങനെ വിവിത ഏരിയ കമ്മിറ്റികളും കര്‍മ്മ നിരതമാണ്.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള സി എച്ച് സെന്ററുകള്‍, ഡയാലിസിസ് സെന്ററുകള്‍ എന്നിവക്ക് നിര്‍ലോഭമായ സഹായങ്ങള്‍ ഖത്തീഫ് കമ്മിറ്റി നല്കിപ്പോരുന്നുണ്ട്.
കൂടാതെ 20 ലക്ഷത്തിലേറെ രൂപയുടെ വാര്‍ഷിക ബജറ്റാണ് മറ്റിതര ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് മാത്രമായി വകയിരുത്തിപ്പോരുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഇന്‍ഫര്‍മേഷന്‍ സെന്ററിന് ആവശ്യമായ വിവരസാങ്കേതിക സംവിധാനങ്ങള്‍, കോഴിക്കോട് സിഎച് സെന്ററിന് ആംബുലന്‍സ്, ബൈത്തുറഹ്മ, നിര്‍ദ്ധന കുടുംബത്തിലെ കുട്ടികള്‍ക്ക് പഠന സഹായം, വിവാഹധന സഹായം, കുടിവെള്ള പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം തുടങ്ങി അനേകം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇക്കാലയളവില്‍ ഖത്തീഫ് കമ്മിറ്റിക്ക് നേതൃത്വം നല്‍കാനായിട്ടുണ്ട്.

കമ്മിറ്റിയുടെ 37ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ‘നവലോകം നല്ല വിചാരം’ എന്ന പ്രമേയത്തില്‍ നടന്നുവരുന്ന വിവിധ പരിപാടികളുടെ ഭാഗമായി ഏരിയ സമ്മേളനം, മെഡിക്കല്‍ ക്യാമ്പ്, സ്‌പോര്‍ട്‌സ് മീറ്റ്, നിയമ ബോധവല്‍ക്കരണം തുടങ്ങിയവയും സംഘടിപ്പിക്കപ്പെട്ടു.

നിസ്തുലമായ സേവനങ്ങളിലൂടെ പ്രസ്ഥാനത്തെ മുന്നില്‍ നിന്ന് നയിച്ച കുഞ്ഞാലി മേല്‍മുറിക്ക് അഷ്‌റഫ് ചാലാട് സ്മാരക പുരസ്‌കാരവും ബീമാപള്ളി റഷീദിന് കെഎം സീതിസാഹിബ് സ്മാരക പുരസ്‌കാരവും സമ്മേളനത്തില്‍ വെച്ച് കൈമാറും.
തുടര്‍ന്ന് നടക്കുന്ന ഇശല്‍ വിരുന്നില്‍ പ്രമുഖ ഗായകര്‍ അബ്ദുല്‍ ഹയ്യ്,ഷാഫി കണ്ണൂര്‍, സമീഹ അബ്ദുസ്സമദ് എന്നിവര്‍ അണിനിരക്കും. ഇവരുടെ നേത്യുത്വത്തില്‍ പ്രവാസി ഗായകര്‍ക്കായി മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുമെന്നും വിജയികളെ മര്‍ഹൂം എ വി മുഹമ്മദ് സ്മാരക പുരസ്‌കാരം നല്‍കി വേദിയില്‍ ആദരിക്കു മെന്നും സംഘാടകര്‍ അറിയിച്ചു.

ദമ്മാമില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് സിപി ശരീഫ്, ജനറല്‍ സെക്രട്ടറി മുഷ്താഖ് പേങ്ങാട്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി ടി കരീം വേങ്ങര , അബ്ദുല്‍ അസീസ് കാരാട്, അമീന്‍ കളിയിക്കാവിള,മുഹമ്മദ് കുട്ടി കരിങ്കപ്പാറ, സലാമി താനൂര്‍ സംബന്ധിച്ചു.

gulf

ഉനൈസ: കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി റംസാൻ റിലീഫ് ഫണ്ട് ഉദ്ഘാടനം നടത്തി

പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

Published

on

ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി,സി എച്ച് സെന്ററുകള്‍ക്കുള്ള റംസാൻ റിലീഫ് ഫണ്ട് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

പാണക്കാട് വെച്ച് നടന്ന പരിപാടിയില്‍ സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജംഷീര്‍ മങ്കട കമ്മിറ്റി ഭാരവാഹികള്‍ മറ്റ് ഏരിയ കമ്മിറ്റി ഭാരവാഹികള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു.

Continue Reading

gulf

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ്: ബാബാ സായിദിന്റെ പ്രിയപ്പെട്ട ഹബീബ്‌ ; ചരിത്രത്തിനൊപ്പം നടന്ന കര്‍മ്മകുശലന്‍

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: അന്തരിച്ച ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പ്രിയപ്പെട്ട ഹബീബ്‌  ചരിത്രത്തോടൊപ്പം നടന്ന കര്‍മ്മകുശലനുമായിരുന്നു.

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു. അത് തന്റെ മരണംവരെയും വിശ്വസ്ഥതയോടെ അദ്ദേഹം കൊണ്ടുനടന്നു.

ഭരണതന്ത്രജ്ഞനും സരസനുമായിരുന്നു. എല്ലാവരുമായും സ്‌നേഹവും സൗഹൃദവും പങ്കുവെക്കുന്നതില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യം കാട്ടിയിരുന്നു.
്അബുദാബി ഏക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ചെയര്‍മാന്‍, സുപ്രിം പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

1942ല്‍ അല്‍ഐനിലാണ് ജനനം. 2024 മെയ് 1ന് ഈ ലോകത്തോട് വിട പറയുന്നതുവരെ സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. നിരവധി ഇന്ത്യക്കാരുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

Continue Reading

gulf

മോചന ദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് സൗദി കുടുംബം കോടതിയെ അറിയിച്ചു

തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് നിയമസഹായ സമിതി

Published

on

ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നു. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് റിയാദിലെ നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

സഊദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് റിയാദിലുള്ള ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. മോചനദ്രവ്യമായ 34 കോടിരൂപ സ്വരൂപിച്ചതായും അബ്ദുറഹീമിന് മാപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ട് അബ്ദുറഹീമിന്റെ അഭിഭാഷകന്‍ നേരത്തെ തന്നെ കോടതിക്കു അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു മോചനദ്രവ്യം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബവും അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചു.

തുടര്‍ നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യന്‍ എംബസി പ്രതിനിധിയും നിയമസഹായ സമിതി പ്രതിനിധികളും ഇന്ന് സഊദി കുടുംബത്തിന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തും. നാട്ടില്‍ സ്വരൂപിച്ച 34 കോടി രൂപ സഊദിയിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഇന്ത്യന്‍ എംബസിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് മൂന്നു ദിവസത്തിനകം പണം എത്തിക്കാനാകും എന്നാണ് നിയമസഹായ സമിതിയുടെ പ്രതീക്ഷ.

തുടര്‍ന്നു കോടതി നല്‍കുന്ന അക്കൗണ്ടിലേക്ക് ഇന്ത്യന്‍ എംബസി പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും മരിച്ച സഊദി ബാലന്റെ കുടുംബത്തിന് കൈമാറുകയും ചെയ്യും. അബ്ദുറഹീമിന് മാപ്പ് നല്‍കിയതായി സഊദി കുടുംബം രേഖാമൂലം കോടതിയെ അറിയിച്ചാല്‍ മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.

ഒരു മാസത്തിനുള്ളിലെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. അതേസമയം റഹീമിന്റെ മോചനം, മോചനദ്രവ്യം, കോടതിയിലെ നടപടിക്രമങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. അബ്ദുറഹീം പുറത്തിറങ്ങിയ ശേഷം എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കാമെന്ന നിലപാടിലാണ് സമിതി.

 

Continue Reading

Trending