Culture
മൂന്നാറിലെ ഭൂമി കൈയേറ്റം അതീവ ഗുരുതരമെന്ന് ലാന്റ് റവന്യൂ കമ്മിഷണര്‍

മൂന്നാറിലെ ഭൂമി കൈയേറ്റം അതീവ ഗുരുതരമായിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ലാന്റ് റവന്യൂ കമ്മിഷണര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. പ്രാദേശികമായ രാഷ്ട്രീയ എതിര്‍പ്പുകള്‍ കാരണം കൈയേറ്റങ്ങളും രേഖകളും പരിശോധിക്കാനാവുന്നില്ലെന്നും മൂന്നാറില്‍ പ്രത്യേക അതോറിറ്റി രൂപീകരിക്കണമെന്നും കമ്മീഷണര്‍ എ.ടി ജെയിംസ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.
മൂന്നാറില്‍ ഭൂമി കൈയേറ്റവും അനധികൃത നിര്‍മാണവും വ്യാപകമായി തുടരുകയാണ്. അനധികൃത കൈയേറ്റവും നിര്‍മ്മാണങ്ങളും പരിശോധിക്കാന്‍ പ്രാദേശിക രാഷ്ട്രീയക്കാര്‍ തടസം നില്‍ക്കുകയാണ്. മൂന്നാര്‍, ചിന്നക്കനാല്‍, ഏലമടക്കാടുകള്‍ എന്നിവിടങ്ങളില്‍ കൈയേറ്റവും അനധികൃത നിര്‍മ്മാണവും പെരുകുന്നു. ഏലമലക്കാടുകളില്‍ അനധികൃത കൈയേറ്റത്തിന് പുറമേ ഖനനവും നടക്കുന്നു. പക്ഷേ പ്രാദേശിക എതിര്‍പ്പുകാരണം ഈ കൈയേറ്റങ്ങളോ രേഖകളോ പരിശോധിക്കാനാവുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ 21 ശുപാര്‍ശകളും കമ്മീഷണര്‍ നല്‍കിയിട്ടുണ്ട്. മൂന്നാറില്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അതോറിറ്റി രൂപീകരിക്കണമെന്നതാണ് പ്രധാന നിര്‍ദേശം. മൂന്നാറിന്റെ ജൈവ പരിസ്ഥിതിക സവിശേഷതകള്‍ സംരക്ഷിക്കുന്നതിനും അതിനനുസൃതമായി കെട്ടിട നിര്‍മ്മാണം, ഭൂവിനിയോഗം, വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ അനുമതി, വിനോദസഞ്ചാര വികസന പരിപാടികള്‍ തുടങ്ങിയവ ഉറപ്പുവരുത്തുകയാണ് അതോറിറ്റിയുടെ ലക്ഷ്യം.
ജില്ലാ കളക്ടര്‍ക്കുള്ള അധികാരങ്ങള്‍ അതോറിറ്റിക്ക് നല്‍കണം. റവന്യൂ,-വനം, കൃഷിവകുപ്പുകളിലെയും പ്രതിനിധികളും പരിസ്ഥിതി സ്‌നേഹികളും അതോറിറ്റിയിലുണ്ടാകണം. കൈയേറ്റങ്ങള്‍ പരിശോധിക്കാനും ഒഴിപ്പിക്കാനുമുള്ള അധികാരം അതോറ്റിക്കുണ്ടാകണം.
മൂന്നാറിനെ സ്പെഷ്യല്‍ ടൂറിസം സോണായി പ്രഖ്യാപിക്കണമെന്നും നിര്‍ദേശമുണ്ട്. ദേവികുളം കളക്ടര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണം. ക്രമസമാധാനത്തില്‍ ഇടപെടാന്‍ എ.ആര്‍ ക്യാമ്പില്‍ നിന്നുള്ള പൊലീസ് വിഭാഗത്തെ കളക്ടറുടെ കീഴില്‍ കൊണ്ടുവരണം. മൂന്നാറില്‍ യൂക്കാലി മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നത് തടയണം. തദ്ദേശ സ്വയംഭരണം മുതല്‍ റവന്യൂവരെയുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
ഏലം കൃഷിക്ക് നല്‍കിയ പാട്ട ഭൂമിയില്‍ റിസോര്‍ട്ട് നിര്‍മാണമാണ് നടക്കുന്നത്. വ്യവസ്ഥകള്‍ക്ക് വിധേയമായി നല്‍കിയിരിക്കുന്ന പട്ടയഭൂമി ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്കുള്ളത് ഒഴികെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത്തരം പട്ടയങ്ങള്‍ ഉടന്‍ റദ്ദു ചെയ്യണം. മൂന്നാറിനെ പ്രത്യേക സോണുകളായി തിരിച്ച് പ്രത്യേക കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ അടിയന്തരമായി രൂപീകരിച്ച് നടപ്പാക്കണം. മൂന്നാറിനായി സ്റ്റേറ്റ് എന്‍വയോണ്‍മെന്റ് പോളിസിയുടെ ചട്ടങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മൂന്നാറിന്റെ പാരിസ്ഥിക ഘടനയും സവിശേഷതകളും പരിഗണിച്ച് മൂന്നാറിനു മാത്രമായി ഒരു പരിസ്ഥിതി പരിപാലന നയം രൂപീകരിക്കണമെന്നും ശുപാര്‍ശയിലുണ്ട്. നേരത്തെ മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ നിയമസഭ പരിസ്ഥിതി സമിതിയും മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന ശുപാര്‍ശ മുന്നോട്ടുവെച്ചിരുന്നു.
മൂന്നാറിലെ കൈയേറ്റങ്ങള്‍ക്കെതിരെ റവന്യൂവകുപ്പ് വീണ്ടും നടപടി ആരംഭിച്ചതോടെ പ്രാദേശികമായ എതിര്‍പ്പുകള്‍ ശക്തമായിട്ടുണ്ട്. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള ദേവികുളം സബ് കളക്ടറുടെ നടപടി ചോദ്യം ചെയ്ത് ഭരണകക്ഷിയായ സി.പി.എം സമരത്തിലാണ്. ഇതിന് പുറമെ വകുപ്പ് മന്ത്രിയുടെ പാര്‍ട്ടിയുടെ പ്രാദേശിക ഘടവും ഇപ്പോഴത്തെ നടപടികളില്‍ അമര്‍ഷത്തിലാണ്.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala2 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്‍കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
News2 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
News2 days ago
ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു, ട്രംപിന് നന്ദി പറഞ്ഞ് നെതന്യാഹു
-
india2 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
News2 days ago
ഇസ്രാഈല്‍ സെറ്റില്‍മെന്റുമായി ബന്ധമുള്ള കമ്പനികളില്‍ നിന്ന് ഷിപ്പിംഗ് ഭീമന് മെഴ്സ്ക് പിന്‍വാങ്ങുന്നു
-
kerala2 days ago
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം
-
india2 days ago
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി